Skip to main content

Posts

Showing posts from 2024

28 : ആദി ശങ്കരാചാര്യര്‍ ( AD 788-820)

ആദി ശങ്കരാചാര്യര്‍ കേരളത്തിലെ കാലടി എന്ന കൊച്ചു ഗ്രാമത്തില്‍ എ ഡി 788 ല്‍ ജനിച്ചു എന്ന് കരുതപ്പെടുന്നു. ഇന്ത്യയില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ തത്വ ചിന്തക നും അദ്വൈതം എന്ന ഇന്ത്യന്‍ വേദാന്ത തത്വത്തിന്റെ ഉപജ്ഞാതാവായും ആയി അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ജീവിത വും പഠനങ്ങളും ലക്ഷക്കണക്കിന്‌ ജന ങ്ങള്‍ക്ക്‌ ആവേശം ഉണ്ടാക്കുന്നതും ആത്മീ യ ജ്ഞാനത്തിന്റെ പാതയിലേക്കുള്ള വഴി യും ആയി തീർന്നു. ശങ്കരന്‍ ജീവിച്ചിരുന്ന കാലത്ത് ഹിന്ദു മതം വല്ലാത്ത ഒരു പ്രതിസന്ധിയില്‍ ആയിരുന്നു. ചാര്‍വാകന്മാര്‍, ലോകായതികന്മാര്‍ , കാപാ ലികര്‍, ശക്തന്മാര്‍, സാംഖ്യന്മാര്‍ ബുദ്ധന്മാര്‍ മാധ്യമികന്മാര്‍ എന്നിങ്ങ നെ 72 ഓളം ഹിന്ദു ഉപ വിഭാഗങ്ങള്‍ അന്ന് നിലവില്‍ ഉണ്ടായി രുന്നു. ഇവര്‍ തമ്മില്‍ പലപ്പോഴും സംഘട്ടന ങ്ങളും പതിവായിരുന്നു. അന്ധവിശ്വാസ ങ്ങളും അനാചാരങ്ങളും മിക്കവാറും എല്ലാ വിഭാഗങ്ങളിലും നില നിന്നിരുന്നു. വേദങ്ങളും ഉപനിഷ ത്തുകളും ഭഗവദ് ഗീതയും ഉണ്ടായ നാട്ടില്‍ മതാ ചാരങ്ങളില്‍ തികഞ്ഞ അരാജ കത്വം നിലനില്‍ക്കുന്നുണ്ടായിരുന്നു. സന്യാസികളും ഋഷി മാരും ചേരി തിരിഞ്ഞു മത്സരിച്ചു കൊണ്ടിരുന്ന ഈ സാഹ ചര്യ ത്തില്‍ ആണ് ശങ്കരന്‍ ആത്മീയ പ...

50 :നികൊള ടെസ്ല

[ തോമസ്‌ ആല്‍വാ എഡിസന്റെ ശിഷ്യനായി അമേരിക്കയില്‍ എത്തി ജീവിതം തുടങ്ങിയ സെര്‍ബിയക്കാരനായ നിക്കോള ടെസ്ല ഒരു പക്ഷെ എഡിസനെപ്പോലെ തന്നെ മഹത്തായ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുടെ ഉടമയായിരുന്നു. ഇന്ന് വ്യവസായങ്ങളിലും മറ്റും ഉപയോഗിക്കുന്ന ഏ സി മോട്ടോര്‍ ആദ്യമായി നിര്‍മ്മിച്ചയാള്‍, വിദൂര സ്ഥലങ്ങളിലേക്ക് കമ്പി യില്ലാക്കമ്പി സന്ദേശം അയക്കു ന്നതിനുള്ള ടെക്നോളജി ഉണ്ടാ ക്കിയ ആള്‍, 300 ലധികം പേറ്റന്ടുകളുടെ ഉടമ , എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാന്‍ കഴിയുന്ന ഒരു മാന്ത്രിക ആയു ധം ഉണ്ടാക്കി എന്നവകാശപ്പെട്ടയാള്‍, എട്ടു ഭാഷ കള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞ യാള് ഇങ്ങനെയൊക്കെ പോകുന്നു ടെസ്ലായുടെ നേട്ടങ്ങള്‍. അദ്ദേഹത്തിന്റെ സംഭവ ബഹുലമായ ജീവിതം നമുക്ക് പരിശോധിക്കാം ]  1856 ലെ ഒരു വേനല്‍ക്കാലത്തു മഴയും ഇടിമിന്നലും ഉണ്ടായിരുന്ന ഒരു രാത്രിയില്‍ സെര്‍ബിയയില്‍ സ്മിലിജാന്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. ഒരു ശക്തിയായ ഇടിമിന്നല്‍ ഉണ്ടായ സമയത്തായി രുന്നു പ്രസവം. പ്രസവമെടുക്കാന്‍ വന്ന സ്ത്രീ പറഞ്ഞു “ ഈ കുട്ടി ഒരു കൊടുങ്കാറ്റിന്റെ കുഞ്ഞായിരിക്കും “ അവന്റെ അമ്മ പറഞ്ഞു ; “അല്ല ഇവന്‍ വെളിച്ചത്തിന്റെ സന്തതിയായിരിക്കും ഫലത...