Skip to main content

50 :നികൊള ടെസ്ല

[ തോമസ്‌ ആല്‍വാ എഡിസന്റെ ശിഷ്യനായി അമേരിക്കയില്‍ എത്തി ജീവിതം തുടങ്ങിയ സെര്‍ബിയക്കാരനായ നിക്കോള ടെസ്ല ഒരു പക്ഷെ എഡിസനെപ്പോലെ തന്നെ മഹത്തായ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുടെ ഉടമയായിരുന്നു. ഇന്ന് വ്യവസായങ്ങളിലും മറ്റും ഉപയോഗിക്കുന്ന ഏ സി മോട്ടോര്‍ ആദ്യമായി നിര്‍മ്മിച്ചയാള്‍, വിദൂര സ്ഥലങ്ങളിലേക്ക് കമ്പി യില്ലാക്കമ്പി സന്ദേശം അയക്കു ന്നതിനുള്ള ടെക്നോളജി ഉണ്ടാ ക്കിയ ആള്‍, 300 ലധികം പേറ്റന്ടുകളുടെ ഉടമ , എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാന്‍ കഴിയുന്ന ഒരു മാന്ത്രിക ആയു ധം ഉണ്ടാക്കി എന്നവകാശപ്പെട്ടയാള്‍, എട്ടു ഭാഷ കള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞ യാള് ഇങ്ങനെയൊക്കെ പോകുന്നു ടെസ്ലായുടെ നേട്ടങ്ങള്‍. അദ്ദേഹത്തിന്റെ സംഭവ ബഹുലമായ ജീവിതം നമുക്ക് പരിശോധിക്കാം

1856 ലെ ഒരു വേനല്‍ക്കാലത്തു മഴയും ഇടിമിന്നലും ഉണ്ടായിരുന്ന ഒരു രാത്രിയില്‍ സെര്‍ബിയയില്‍ സ്മിലിജാന്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. ഒരു ശക്തിയായ ഇടിമിന്നല്‍ ഉണ്ടായ സമയത്തായി രുന്നു പ്രസവം. പ്രസവമെടുക്കാന്‍ വന്ന സ്ത്രീ പറഞ്ഞു “ ഈ കുട്ടി ഒരു കൊടുങ്കാറ്റിന്റെ കുഞ്ഞായിരിക്കും “ അവന്റെ അമ്മ പറഞ്ഞു ; “അല്ല ഇവന്‍ വെളിച്ചത്തിന്റെ സന്തതിയായിരിക്കും ഫലത്തില്‍ ഇത് രണ്ടും ശരിയായി, കണ്ടു പിടുത്തങ്ങളുടെ ഒരു കൊടുങ്കാറ്റു തന്നെ ടെസ്ല സൃഷ്ടിച്ചു , അത് പോലെ ടെസ്ല ഉണ്ടാക്കിയ വിളക്കുകള്‍ പലയിടങ്ങളിലും പ്രകാശം വിതരുകയും ചെയ്തു.
ടെസ്ലായുടെ അഛന്റെ പേര്‍ മിലുട്ടിന്‍ ടെസ്ല, അമ്മ ഡ്യൂക്ക് ടെസ്ല . അവരുടെ അഞ്ചു കുട്ടികളില്‍ നാലാമന്‍ ആയിരുന്നു നിക്കോല. മിലുട്ടിന്‍ ഒരു പള്ളിവികാരി ആയിരുന്നു. സ്കൂളില്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍ പ്രശ്നങ്ങള്‍ക്ക് അസാമാന്യമായ വേഗത്തില്‍ ഉത്തരം കണ്ടു പിടിക്കാനുള്ള അയാളുടെ കഴിവു കണ്ടു അയാള്‍ കള്ളം കാണിക്കുകയാണെന്ന് വരെ അദ്ധ്യാപകര്‍ സംശയിച്ചു. 1870ല്‍ നിക്കോള സ്മില്ജാനില്‍ നിന്ന് ഹൈസ്കൂള്‍ പഠനത്തിനായി കര്ലോവാക് എന്ന പട്ടണത്തില്‍ എത്തി. ഹൈസ്കൂള്‍ പഠനം ജെര്‍മ്മന്‍ ഭാഷയില്‍ ആയിരുന്നു. ഹൈസ്കൂളില്‍ വച്ച് തന്നെ വൈദ്യുതി സംബന്ധമായ പരീക്ഷണങ്ങളില്‍ ആകൃഷ്ടനായി. 1873 ല്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സ്മില്ജാനില്‍ തിരിച്ചെത്തി.
തിരിച്ചെത്തിയതിനു ശേഷം മൈക്കേല്‍ അസുഖം ബാധിച്ചു കിടപ്പിലായി. ഒമ്പത് മാസത്തോളം കിട പ്പിലായിരുന്നു അദ്ദേഹം. ടെസ്ലയുടെ അഛന്റെ ആഗ്രഹം മകന്‍ ഒരു പുരോഹിതനാകണ മെന്നാ യിരുന്നു. എന്നാല്‍ ആ ആഗ്രഹം വേണ്ടെന്നു വച്ച് അച്ഛന്‍ തന്നെ എഞ്ചിനീയറിംഗ് പഠിപ്പിക്കാനയക്കാം എന്ന് വാഗ്ദാനം കൊടുത്ത ശേഷമേ നിക്കോള അസുഖം മാറി എഴുനെറ്റുള്ളൂ. 1874 ല്‍ നിക്കോള നിര്‍ബന്ധിത പട്ടാള പരിശീലനത്തില്‍ നിന്ന് ഒളി ച്ചോടി ടോമിങ്ങാ എന്ന മലയോരനഗരത്തില്‍ എത്തി. അവിടെ വച്ച് കാടുകളിലും കുന്നുകളിലും ചുറ്റി നടന്നു. പ്രകൃതിയുമായി ഉണ്ടായ ഈ പരിചയം നിക്കൊളക് കൂടുതല്‍ മാനസികവും ശാരീരികവുമായ ആരോഗ്യം നല്‍കി. ഇതിനി ടയ്ക്ക് ധാരാളം പുസ്തകങ്ങള്‍ വായിക്കാനും അവസരം കിട്ടി. മാര്‍ക് ട്വേയിന്റെ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിച്ചു എന്ന് ടെസ്ല പിന്നീടെഴുതി.
1875ല്‍ ടെസ്ല ആസ്ട്രിയയിലെ ഗ്രാസ് എന്ന സ്ഥലത്തെ ആസ്ത്രി യന്‍ പോളിടെക്നിക്കില്‍ ചേര്‍ന്നു. മിലിട്ടറി സ്കൊളര്ഷിപ്പോടു കൂടി വളരെ ശ്രദ്ധാപൂര്‍വ്വം എല്ലാ ക്ലാസിലും ഹാജരാ യിരുന്നു. കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ഗ്രെയിട് വാങ്ങി പഠനം തുടര്‍ന്നു. സെര്ബുകളുടെ ഒരു സാംസ്കാരിക ക്ലബ്ബ് ഉണ്ടാക്കി , ഡീന്‍ നിക്കൊലായുടെ അച്ഛന് എഴുതി “താങ്കളുടെ മകന്‍ അസാമാന്യ കഴിവുള്ളയാളാണ് “ . എന്നാല്‍ രണ്ടാം വര്ഷം അവിടത്തെ ഒരു പ്രൊഫസര്‍ പോഷിയുമായി നിക്കോള തര്‍ക്കത്തിലായി. പ്രൊഫസര്‍ ഉണ്ടാക്കിയ ഒരു ഡയനമോയില്‍ കമ്മ്യുട്ടെറ്റര്‍ എന്ന ഭാഗം ആവശ്യമില്ല എന്ന് നിക്കോള വാദിച്ചു. എന്നാല്‍ ഇത് പ്രൊഫസര്‍ക്ക് സ്വീകാര്യം ആയില്ല.
പഠിക്കുന്ന കാലത്ത് രാവിലെ മൂന്നു മണി മുതല്‍ രാത്രി 11 മണി വരെ പഠിച്ചിരുന്നു. അമിതമായ ജോലി ചെയ്തു അയാള്‍ ആരോ ഗ്യം നശിപ്പിക്കുക യായിരുന്നു എന്നു വരെ അയാളുടെ അദ്ധ്യാ പകര്‍ പിതാവിനെഴുതിയിരുന്ന കത്തുകളില്‍ പിന്നീട് കാണുക യുണ്ടായി. രണ്ടാം വര്‍ഷ അവസാനം ടെസ്ലയുടെ സ്കോളര്‍ഷിപ്പ്‌ നഷ്ടപ്പെട്ടു അയാള്‍ ചൂതുകളിയിലും മറ്റും മുഴുകി സമയം പാഴാക്കി. അവസാന പരീക്ഷയ്ക്ക് കാര്യമായ തയ്യാരെടുപ്പിനു കഴിയാതിരുന്നത് കൊണ്ടു പരീക്ഷക്ക്‌ കൂടുതല്‍ സമയം ചോദിച്ചു. പക്ഷെ കൂടുതല്‍ സമയം കൊടുക്കാന്‍ അധികാരികള്‍ തയാറാ യിരുന്നില്ല. ചുരുക്കത്തില്‍ കോഴ്സ് പൂര്‍ത്തിയാക്കാ തെ നിക്കോള പഠനം അവസാനിപ്പിക്കെണ്ടി വന്നു. തുടര്‍ന്നു വീട്ടുകാരുമായി തെറ്റി നിക്കോല ഒളിച്ചു പോയി. അയാളുടെ കൂട്ടുകാര്‍ അയാള്‍ മൂര്‍ നദി യില്‍ മുങ്ങി മരിച്ചു എന്ന് വിചാരിച്ചു എങ്കിലും മാരി ബോര്‍ എന്ന സ്ഥലത്ത് ചെറിയ ഒരു ജോലി സംഘടിപ്പിച്ചു കിട്ടിയ പണം കൊണ്ടു തെരുവില്‍ ഇരുന്നു ചീട്ടു കളിച്ചും മറ്റും സമയം കളഞ്ഞു. 1879 മാര്‍ച്ചില്‍ മര്രിബോരില്‍ എത്തി നികൊലായെ വീട്ടിലേക്കു മടങ്ങാന്‍ പിതാവ് അപേക്ഷിച്ചു . എന്നാല്‍ നിക്കോള വഴങ്ങിയില്ല. ഈ സമയത്ത് ചെറിയ മാനസിക അസ്വാസ്ഥ്യം ഉണ്ടായി. താമസിക്കാന്‍ പെര്‍മിറ്റില്ലാതെ നിക്കൊലയെ പോലീസ് സംരക്ഷണയില്‍ ഗോസ്പിക്കില്‍ എത്തിച്ചു. 1879 ല്‍ പിതാവ് 60 ആമത്തെ വയസ്സില്‍ മരിച്ചു. 1880 ല്‍ രണ്ടു അമ്മാവന്മാര്‍ പണം സ്വരൂപിച്ചു നിക്കൊലയെ ഗോസ്പിക്കില്‍ നിന്ന് പ്രേയ്ഗില്‍ എത്തിച്ചു. അവിടെ ചാള്‍സ് ഫെര്‍ ഡിനാണ്ട് സര്‍വകലാശാലയില്‍ പഠിക്കാന്‍ ചേര്‍ത്തു. അവിടെ അവശ്യം പഠിക്കേണ്ടിയിരുന്ന ഗ്രീക്ക് ഭാഷയും ചെക്ക് ഭാഷയും നിക്കൊലായ്ക്ക് തീരെ അറിയില്ലായിരുന്നു. തത്വ ചിന്തയുടെ ക്ലാസ് മാത്രം കേള്‍ക്കാന്‍ അയാള്‍ പോയി, അതിനു ഗ്രെയ്ടും കിട്ടിയില്ല.
ബുഡാപേസ്റ്റും ടെലിഫോനെക്സ്ചേഞ്ചും
1881 ല്‍ നിക്കോള ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ഒരു ടെലഫോണ്‍ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. നിര്‍മ്മാണം നടന്നു കൊണ്ടിരി ക്കുകയായിരുന്ന ആ കമ്പനി നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് തോന്നി യില്ല. അത് കൊണ്ടു അവിടത്തെ ടെലഗ്രാഫ് ആഫീസില്‍ പ്രവര്‍ത്തിച്ചു. ഏതാനും മാസം കഴിഞ്ഞപ്പോള്‍ ടെലഫോണ്‍ എക്സ്ചെഞ്ചു പ്രവര്‍ത്തനം തുടങ്ങി. അവിടെ പ്രധാന ഇലക്ട്രീ ഷ്യന്‍ ആയി നിക്കോള നിയമിതനായി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തില്‍ എക്സ്ചെഞ്ചിനു ചില മാറ്റങ്ങള്‍ വരുത്തി ടെലഫോണ്‍ റെപ്പീറ്ററും ആമ്പ്ളിഫയരും ഉണ്ടാക്കി പ്രവര്‍ത്തനം നന്നാക്കി.
തുടര്‍ന്നു നിക്കോള എഡിസന്‍ന്റെ കമ്പനിയായ കോണ്‍ടി നെന്ടല്‍ എഡിസന്‍ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. ആധുനിക രീതിയില്‍ വൈദ്യുത വിളക്കുകളും മോട്ടോറുകളും ബന്ധപ്പെട്ടാ യിരുന്നു അയാളുടെ പ്രധാന ജോലി. നിക്കൊലായുടെ ഇത്തരം കാര്യങ്ങളില്‍ ഉള്ള അഗാധമായ അറിവ് കമ്പനി മാനെജു മെന്റുപ യോഗിച്ചു പുതിയ രൂപത്തില്‍ ഉള്ള ഡയനമോകളും മോട്ടോറുകളും ഉണ്ടാക്കാന്‍ തുടങ്ങി. എഡിസന്‍ കമ്പനിയുടെ ഫ്രാന്‍സിലും ജെര്മ്മനിയിലും ഉള്ള മറ്റു ശാഖകളില്‍ ഉണ്ടായ തകരാര് പരിഹരിക്കാനും നിയോഗിക്കപ്പെട്ടു.
ന്യുയോര്‍ക്കില്‍ എഡിസന്റെ കൂടെ
എഡിസന്റെ കണ്ടുപിടുത്തങ്ങളെപ്പറ്റി മനസ്സിലാക്കിയ ടെസ്ല അദ്ദേഹത്തെ നേരിട്ട് കാണാനും പരിചയപ്പെടാനും വേണ്ടി അമേരിക്കയിലേക്ക് കുടിയേറി . ന്യുയോര്‍ക്കില്‍ 1870ല്‍ തന്നെ എഡിസന്‍ ഉണ്ടാക്കിയ വൈദ്യത ബള്‍ബുകള്‍ പ്രസിദ്ധമായി കഴിഞ്ഞിരുന്നു. ന്യുയോര്കിലെ പേള്‍ സ്ട്രീറ്റില്‍ ആദ്യത്തെ ഡി സി വൈദ്യുതി വിതരണ ശ്രുംഖലയും എഡിസന്‍ ഉണ്ടാക്കി യിരുന്നു. തെരുവിലെ പോസ്റ്റുകളില്‍ അസംഖ്യം കമ്പികളും മറ്റുമായി പലപ്പോഴും അപകടങ്ങള്‍ ഉണ്ടായി എങ്കിലും നൂതനമായ ഈ പദ്ധതി പല ധനികരുടെ വീടുകളിലും വയറിങ്ങ് നടത്തി സ്ഥാപിച്ചു തുടങ്ങിയിരുന്നു. ജെ പി മോര്‍ഗന്‍ എന്ന ധനികന്‍ ഇതില്‍ ഒരാളായിരുന്നു എഡിസന്റെ കമ്പനിയില്‍ നല്ലൊരു തുക മുതല്‍ മുടക്കിയ ആളും ആയിരുന്നു.
ഇങ്ങനെ പ്രശസ്തിയുടെ പാരമ്യത്തില്‍ നില്‍ക്കുന്ന എഡിസന്റെ ആഫീസിലേക്ക് ആണ് 6 അടി 2 ഇഞ്ച് ഉയരം ഉള്ള ടെസ്ല ഒരു കത്തുമായി ചെന്നത്; എഡിസന്റെ സുഹൃത്ത്‌ ഇങ്ങനെ എഴുതിയിരു ന്നു:’”പ്രിയ സുഹൃത്തേ, എനിക്ക് രണ്ടു മഹാന്മാരാ യവരെ അറിയാം, അതില്‍ ഒരാള്‍ താങ്കളാണ്, മറ്റൊരാള്‍ ഈ കത്തുമായി നിങ്ങളുടെ മുമ്പില്‍ നില്‍ക്കു ന്ന ചെരുപ്പക്കാരാന്‍ ആകുന്നു :” ടെസ്ല താന്‍ ചെയ്തു കൊണ്ടിരുന്ന എഞ്ചിനീയറിംഗ് ജോലികളെപ്പറ്റി, പ്രത്യേകിച്ചും എ സി മോട്ടോര്‍ ഉണ്ടാക്കാനുള്ള ആശയം എഡിസനെ വിശദമായി ധരിപ്പിച്ചു. എന്നാല്‍ എ സി വൈദ്യുതിയെപ്പറ്റി കൂടുതല്‍ ഒന്നും അറിയാന്‍ വയ്യായിരുന്നു എഡിസന്.അതിനെപ്പറ്റി അറിയാന്‍ താല്‍പര്യവും ഇല്ലായിരുന്നു. എന്നാലും ഈ പുതിയ കക്ഷി അസാമാന്യനാണ് എന്ന് എഡിസന്‍ മനസ്സിലാക്കി ഡി സി ജനറേറ്ററുകളുടെ നിര്‍മ്മാ ണത്തില്‍ ചില വ്യത്യാസങ്ങള്‍ വരുത്താന്‍ നിക്കൊലായെ ഏല്പ്പിച്ചു. ടെസ്ല പറഞ്ഞത് ഈ പണി പൂര്‍ത്തിയാക്കിയാല്‍ 50,000 ഡോളര്‍ പ്രതി ഫലം കൊടുക്കാമെന്നു എഡിസന്‍ പറഞ്ഞു എന്നാണു. ഒരു പക്ഷെ അയാളെക്കൊണ്ട് ഇത് ചെയ്യാന്‍ കഴിയുമെന്ന് എഡിസന്‍ പ്രതീ ക്ഷിച്ചില്ല എന്ന് തോന്നുന്നു. എന്നാലും ഇത്രയും വലിയ തുക സാമ്പ ത്തികമായി ബുദ്ധിമുട്ടനുഭവിച്ചു കൊണ്ടിരുന്ന കുടിയേറ്റക്കാരന് ആകര്‍ഷകമായി തോന്നി. ജോലി ചെയ്യുന്നതില്‍ ഏതാണ്ടു ഒരേ സ്വഭാവം ഉണ്ടായിരുന്ന നിക്കൊലായും എഡിസണും ദിവസങ്ങള്‍ ഉറക്കമില്ലാതെ ജോലി ചെയ്യുന്നവരായിരുന്നു, ഇടക്ക് ഏതാനും മണിക്കൂര്‍ മാത്രം ഉറങ്ങിയാല്‍ മതി ആയിരുന്നു. ടെസ്ലായുടെ ജോലി സമയം രാവിലെ 1030 മുതല്‍ അടുത്ത ദിവസം രാവിലെ 5 മണി വരെ ആയിരുന്നുവത്രേ. വയസ്സായപ്പോള്‍ പോലും ടെസ്ല വെറും രണ്ടു മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങിയില്ല. പക്ഷെ ഇതില്‍ കൂടുതല്‍ ഒരു സമാനതയും അവര്‍ തമ്മില്‍ ഉണ്ടായിരുന്നില്ല. എഡിസന്‍ പറയുമായിരുന്നു കണ്ടുപിടുത്തങ്ങള്‍ 5% പ്രചോദനവും 95% വിയര്‍പ്പു ആണെന്ന് , ടെസ്ല നിമിഷങ്ങളില്‍ പ്രചോദനങ്ങള്‍ ഉള്‍ക്കൊണ്ടു പ്രവര്ത്തിക്കുന്നയാളായിരുന്നു. എഡിസന്‍ കാര്യ ങ്ങള്‍ തനിയെ പഠിച്ചപ്പോള്‍ ടെസ്ല കലാശാലാ വിദ്യാഭ്യാസം നേടിയ ആളായിരുന്നു. ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവാന്‍ അധികം കാലം കാത്തിരിക്കേണ്ടി വന്നില്ല.
എഡിസന്റെ കൂടെ ജോലിക്ക് ചേര്‍ന്ന് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഏല്പിച്ച പണി പൂര്‍ത്തിയായി എന്ന് ടെസ്ല എഡിസനെ അറിയി ച്ചു. തന്റെ പ്രതിഫലം ആവശ്യപ്പെട്ടപ്പോള്‍ എഡിസന്‍ അത്ഭുതം പ്രകടിപ്പിച്ചു, 50,000 ഡോളര്‍ തമാശയായി പറഞ്ഞതല്ലേ , തനിക്കു അമേരിക്കന്‍ തമാശ മനസ്സിലായി തുട ങ്ങിയില്ല അല്ലേ :? എന്ന് ചോദിച്ചു കളിയാക്കി. ടെസ്ല വളരെ പ്രതീ ക്ഷയോടെ ചെയ്ത ജോലി അങ്ങനെ നിരാശയില്‍ അവസാനിച്ചു. അടുത്ത ദിവസം തന്നെ ടെസ്ല ജോലി രാജി വെച്ച് എഡിസനു മായി പിരിഞ്ഞു. .
ന്യുയോര്‍ക്കില്‍ തുടര്‍ന്നു ഒരു കിംവദന്തി പരന്നു, അസാമാന്യ പ്രതിഭാ ശാലിയായ ഒരു വിദേശി റോഡില്‍ ദിവസം രണ്ടു ഡോളര്‍ കൂലി വാങ്ങി കിടങ്ങ് കീറി ജീവിതം കഴിക്കുന്നു എന്ന്. സാമ്പത്തിക ശേഷിയുള്ളവര്‍ ടെസ്ലായെ സമീപിച്ചു എഡിസ ന്റെ സാധാരണ ഫിലമെന്ടു വിളക്കുകള്‍ക്കു പകരം എ സി വിളക്കുകള്‍ ഉണ്ടാക്കാന്‍ പണം ചിലവാക്കാന്‍ തയാറാണെന്ന് അറിയിച്ചു. പുതിയ ഒരു ആര്‍ക്ക് വിളക്ക് ഉണ്ടാക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. അങ്ങനെ ടെസ്ല ഇലക്ട്രിക് ലൈറ്റ് കമ്പനി തുടങ്ങി . ഈ കമ്പനിയുടെ സ്ഥാപകനായ ടെസ്ല ഭംഗിയുള്ള ഒരു ആര്‍ക്ക് വിളക്കും ഉണ്ടാക്കി. ദൌര്‍ഭാഗ്യവശാല്‍ ഈ കമ്പനി ഉണ്ടാക്കിയ പണം മുഴുവന്‍ മുതല്‍ മുടക്കിയ മുതലാളിമാര്‍ കൊണ്ടു പോയി, ടെസ്ലാക്ക് കുറെ ഷെയര്‍ സര്‍ട്ടിഫിക്കേറ്റ് മാത്രം കയ്യില്‍ ബാക്കി കിട്ടി.
കണ്ടുപിടുത്തക്കാരനായി വിജയം
1887ല്‍ ടെസ്ലായുടെ കണ്ടുപിടുത്തങ്ങള്‍ ഉപയോഗിച്ച് ഉപ കരണങ്ങള്‍ ഉണ്ടാക്കാന്‍ തയാറായി രണ്ടു ധനികര്‍ മുന്നോട്ടു വന്നു . അങ്ങനെ ന്യുയോര്‍ക്കി ലെ മാന്‍ഹട്ടനില്‍ ടെസ്ല ഇലകട്രിക് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു. അത് വരെ ഉപയോഗി ച്ചിരുന്ന ഡി സി മോട്ടോറിന് ഉണ്ടായിരുന്ന ചില പ്രശ്നങ്ങള്‍ ഇല്ലാത്ത എ സി മോട്ടോര്‍ ഉണ്ടാക്കി. ഒരു എഞ്ചിനീയര്മാരുടെ സമ്മേളനത്തില്‍ അവതരി പ്പിച്ചു. , വെസ്റ്റിംഗ്ഹൌസ് എന്ന കമ്പനി ഈ മോട്ടോര്‍ വ്യാവസായികമായി ഉല്പാദിപ്പിക്കാന്‍ തയാറായി. ഉത്പാദി പ്പിക്കുന്ന മോട്ടോറിന്റെ ഓരോ കുതിര ശക്തിക്കും റോയല്‍റ്റി കിട്ടത്തക്ക വിധം കരാര്‍ ഉണ്ടാക്കുകയും ചെയ്തു.
ഇതിനെ തുടര്‍ന്നാണ്‌ ‘കരന്റുകളുടെ യുദ്ധം “ 1880 കളില്‍ അരങ്ങേറിയത്. തോമസ്‌ ആല്‍വാ എഡി സന്‍ നേര്‍ രേഖാ ( ഡി സി ) വൈദ്യുതിയും ടെസ്ല എ സി (പ്രത്യാവര്‍ത്തി) വൈദ്യുതിയും കൂടുതല്‍ മെച്ചപ്പെട്ടതാണെന്ന് അവകാശപ്പെട്ടു.
ജോര്ജ വെസ്റ്റിംഗ് ഹൌസ് എ സി വൈദ്യുതിയാണ് മെച്ചപ്പെട്ട തെന്നു പറഞ്ഞു. അതിന്റെ പ്രധാന മെച്ചം ദൂര സ്ഥലങ്ങളിലേക്ക് അയക്കാന്‍ കഴിയും എന്നതായിരുന്നു. ടെസ്ലായുടെ ഇത്തരം കണ്ടു പിടുത്തങ്ങള്‍ക്കെല്ലാം കൂടി ഒരു നിശ്ചിത വില പറഞ്ഞു വെസ്റ്റിം ഗ്ഹൌസ് വാങ്ങി സ്വന്ത മാക്കി. പാവം പരിധിയില്ലാത്ത ഒരു സ്വത്തിന്റെ നഷ്ടമായിരുന്നു എന്ന് ടെസ്ളാ അന്ന് മനസിലാക്കി യില്ല.
ചിക്കാഗോയില്‍ നടന്ന ഒരു ഗ്ലോബല്‍ ശാസ്ത്ര പ്രദര്‍ശനത്തില്‍ എ സി വിളക്കുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വെസ്റ്റിംഗ്ഹൌസ് ടെസ്ലായുടെ സഹായം ആവശ്യപ്പെട്ടു. ടെസ്ല നഗരത്തില്‍ അന്ന് ആകെ ഉണ്ടായിരുന്നതിലധ്കം വിളക്കുകള്‍ ഒരുമിച്ചു കത്തിച്ചു കാഴ്ചക്കാരെ അത്ഭുത സ്ഥബ്ദ്ധരാക്കി. വയറുകള്‍ ഇല്ലാതെ ഒരു വിളക്ക് കത്തിച്ചു കാണി ക്കുകയും ചെയ്തു. തുടര്‍ന്നു നയാഗ്ര വെള്ള ച്ചാട്ട ത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഒരു കരാര്‍ ലഭിക്കുവാന്‍ വെസ്റ്റിംഗ് ഹൌസിനെ ടെസ്ല സഹായി ക്കുകയും ചെയ്തു. അങ്ങനെ ലോകത്തിലെ ആദ്യത്തെ വന്‍കിട ജല വൈദ്യുത കേന്ദ്രം നിര്‍മ്മിതമായി.
വീണ്ടും വെല്ലുവിളികള്‍
തുടര്‍ന്നു ടെസ്ലായ്ക്ക് കൂടുതല്‍ വെല്ലുവിളികള്‍ നേരിടെണ്ടി വന്നു. 1895 ല്‍ ടെസ്ളായുടെ മാന്ഹട്ടനിലെ ഫാക്ടറി ഒരു തീപിടുത്തത്തില്‍ ചാമ്പലായി, താന്‍ വളരെ കാലം കൊണ്ടു നിര്‍മ്മിച്ച മാതൃകകളും കുറിപ്പുകളും വരെ കത്തി നശിച്ചു. എങ്കിലും വീണ്ടും ഉയിര്തെഴുനെറ്റ് 1898 ല്‍ മാന്‍ഹട്ടനില്‍ വയര്‍ വഴി ബന്ധമില്ലാതെ നിയന്ത്രിക്കാവുന്ന ഒരു ബോട്ട് ടെസ്ല പ്രദര്‍ ശിപ്പിച്ചു. പലരും അത് വെറും തട്ടിപ്പാണെന്ന് കരുതി. കമ്പിയില്ലാ തെ വൈദ്യുതി അയക്കുന്നതെങ്ങ നെയെന്നു ടെസ്ല കാണിച്ചു കൊടുത്തു. ഈ രീതി യില്‍ ലോകത്തില്‍ എല്ലായിടത്തും വൈദ്യു തി എത്തിക്കാന്‍ കഴിയുമെന്നും വാര്‍ത്താ വിനി മയത്തിന് ഈ മാര്‍ഗം ഉപയോഗിക്കാമെന്നും പറഞ്ഞു.
തന്റെ ഗവേഷണ ഫലങ്ങള്‍ പരീക്ഷിച്ചു നോക്കാന്‍ ടെസ്ല കൊളറാഡോ സ്പ്രിന്ഗ്സില്‍ ഒരു പരീക്ഷണശാലയുണ്ടാക്കി. ആ ലാബില്‍ പെട്ടെന്നൊരു ദിവസം അമിതമായി വൈദ്യുതി ഉപയോഗിച്ചപ്പോള്‍ നഗരം മുഴുവന്‍ വൈദ്യു തബന്ധം ന്നിലച്ചു വത്രേ. ഭൂമിക്കു പുറത്തു നിന്ന് വന്ന സിഗ്നലുകള്‍ വരെ കണ്ടെത്താന്‍ കഴിഞ്ഞു എന്ന് അദ്ദേഹം അവകാശപ്പെട്ടു. 1901ല്‍ ന്യുയോര്‍ ക്കിലെ ലോങ്ങ്‌ ഐലന്റില്‍ ലോകം മുഴുവന്‍ വൈദ്യൂതീകരിക്കാന് വേണ്ടി ഒരു വലിയ ഗോപുരം ജെ പി മോര്‍ഗന്റെ ചിലവില്‍ ഉണ്ടാക്കാന്‍ ശ്രമം തുടങ്ങി. എങ്കിലും ഇത് നടന്നില്ല, മോര്‍ഗന്‍ പണം മുടക്കുന്നത് വേണ്ടെന്നു വച്ചതുകൊണ്ട് .
1909ല്‍ റേഡിയോ ഉണ്ടാക്കിയതിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്കോണി നോബല്‍ സമ്മാന ത്തിന് അര്‍ഹനായി. 1915ല്‍ ടെസ്ല ഇതിനെതിരെ തന്റെ പേറ്റെന്റ കോപ്പിയടിച്ചു എന്ന് പറഞ്ഞു കേസ് കൊടുത്തു. ഇടയ്ക്ക് എഡിസണും ടെസ്ലായും കൂടി നോബല്‍ സമ്മാനം പങ്കുവെക്കും എന്നും കേട്ടിരുന്നു. ഇതു നടക്കാതിരുന്നതിനു കാരണം അവര്‍ തമ്മില്‍ ഉണ്ടായിരുന്ന അസ്വാരസ്യം ആണെന്നും ചിലര്‍ അടിച്ചു വിട്ടു. ഏതായാലും ടെസ്ലാക്ക് ജീവിത കാലത്തിനിടയില്‍ കാര്യമായ അവാര്‍ഡൊ ന്നും, അമേരിക്കന്‍ ഇലകട്രിക്കല്‍ എഞ്ചിനീയരിംഗ് സൊസൈ റ്റിയുടെ എഡിസന്‍ മെഡല്‍ പോലും കിട്ടിയില്ല.
ഒരു വിചിത്ര മനുഷ്യന്‍
നിക്കോള ടെസ്ല പല കാര്യങ്ങളിലും വിചിത്രമായ സ്വഭാവം ഉള്ളയാളായിരുന്നു. അസാമാന്യ ഓര്‍മ്മ ശക്തിയുണ്ട് എന്ന് അദ്ദേഹം അഭിമാനിച്ചു. അദ്ദേ ഹത്തിന്റെ പല കണ്ടുപിടുത്ത ങ്ങളും പെട്ടെന്നു ള്ള ചിന്തയില്‍ നിന്നുദിച്ചതായിരുന്നു എന്ന് അദ്ദേഹം പറയുമായിരുന്നു. പുതിയ ഉപകരണത്തിന്റെ പൂര്‍ണ രൂപം തന്റെ മനസ്സില്‍ കണ്ടു എന്നത് കൊണ്ടു വിശദമായ ചിത്രങ്ങളോ മറ്റും ടെസ്ല വരച്ചു വെച്ചില്ല.
ആറടി രണ്ടിച്ചു പൊക്കം ഉണ്ടായിരുന്ന ടെസ്ല സുമുഖനും സ്ത്രീകള്‍ക്ക് പ്രിയങ്കരനും ആയിരുന്നു. , അദ്ദേഹം ജീവിതകാലം മുഴുവന്‍ അവിവാഹിതനായി കഴിഞ്ഞു. തന്റെ ഈ അവസ്ഥ , അവിവാഹിതാവസ്ഥ, കൊണ്ടാണ് തനിക്കു ഇതൊക്കെ ചെയ്യാന്‍ കഴിയുന്നത്‌ എന്ന് അദ്ദേഹം അവകാ ശപ്പെട്ടു. ചെറുപ്പത്തില്‍ ഉണ്ടായ ദീര്‍ഘമായ രോഗം കാരണമായി അദ്ദേഹം രോഗം പിടിപെടാതിരിക്കാന്‍ കര്‍ശനമായ ആരോഗ്യ നിബന്ധനകള്‍ പാലിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ മറ്റുള്ള വരുമായുള്ള ഇടപെടലുകളെ വരെ ബാധിച്ചിരുന്നു എന്ന് സംശയിക്കപ്പെടുന്നു. അദ്ദേഹം പല തരം ഫോബിയാകള്‍ക്കും അടിമ ആയിരുന്നു . സ്ത്രീ കളുടെ ആഭരണമായി ഉപയോഗിക്കുന്ന പേള്‍ അയാള്‍ക്ക്‌ വെറുപ്പ് ആയിരുന്നു, അത് ധരിക്കുന്ന സ്ത്രീകളോട് സംസാരി 
ക്കാന്‍ പോലും അദ്ദേഹം തയാറല്ലായിരുന്നു.

ടെസ്ലായുടെ നൂതന ആശയങ്ങള്‍ എല്ലാം താന്‍ ഏകാന്ത നായിരിക്കുമ്പോഴാണ് ഉണ്ടായതെന്ന് അദ്ദേഹം പറയുമായിരുന്നു. എന്നാല്‍ അദ്ദേഹം ഒരു സന്യാസിയൊന്നും ആയിരുന്നില്ല. തന്റെ വീട്ടില്‍ മറ്റുള്ളവര്‍ക്കുകൊടുത്ത ഡിന്നര്‍ പാര്‍ട്ടിയിലും മറ്റും വളരെ രസികനായി പങ്കെടുത്തിരുന്നു അദ്ദേഹം . ഹാസ്യ സാഹിത്യകാരനായിരുന്ന മാര്‍ക്ക് ട്വയിന്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃ ത്തായിരുന്നു, ടെസ്ളായുടെ ലാബിലെ സ്ഥിരം സന്ദര്‍ശകനും. മാര്‍ക്ക് ട്വയിന്‍ ടെസ്ലായുടെ ചില കണ്ടുപിടു ത്തങ്ങള്‍ പ്രൊമോട്ട് ചെയ്തിട്ടുണ്ട്. അതായത് ടെസ്ളാ ഒരു മഹാനായ എഞ്ചിനീയര്‍ ആയിരുന്നത് പോലെ തന്നെ ചിന്തകനും കവിയും കലാകാരനും ഒക്കെ ആയിരുന്നു . ടെസ്ലായുടെ 75 ആമത്തെ ജന്മ ദിനത്തിന് സാക്ഷാല്‍ ഐന്‍സ്ടീന്‍ തനിയെ ഒരു ജന്മ ദിന ആശംസ അയച്ചുകൊടു ത്തു. ടൈം മാസികയുടെ മുഖ ചിത്രവുമായിരുന്നു നിക്കോളാ ടെസ്ളാ.
പൊതുജനങ്ങളുടെ ഇടയില്‍ അദ്ദേഹം ഒരു അരക്കിറുക്കന്‍ എഞ്ചിനീയര്‍ ആയിരുന്നു എന്ന് തോന്നുന്നു. കോസ്മിക് രശ്മികള്‍ കൊണ്ടു പ്രവര്‍ത്തിക്കുന്ന ഒരു മോട്ടോര്‍ താന്‍ ഉണ്ടാക്കി എന്ന് അവകാ ശവാദം ഉന്നയിച്ചു. ഐന്‍സ്ടീന്‍ പറഞ്ഞതല്ലാത്ത പുതിയ ഒരു ഊര്‍ജ തന്ത്ര നിയമം ഉണ്ടാക്കുമെന്നും പുതിയ ഒരു ഊര്‍ജം അതില്‍ നിന്നും ഉണ്ടാകു മെന്നും ഒക്കെ വീരവാദം മുഴക്കി. ചിന്തകളുടെ ഫോട്ടോ എടുക്കാന്‍ ഒരു പുതിയ രീതി അദ്ദേഹം കണ്ടുപിടിച്ചുവത്രേ , മാരക ശക്തിയുള്ള ഒരു മരണ രശ്മി താന്‍ കണ്ടു പിടിച്ചു എന്നും അവകാശവാദം മുഴക്കി.
ഉണ്ടാക്കിയ പണം മുഴുവന്‍ നഷ്ടപ്പെട്ടു അദ്ദേഹം അവസാന കാലത്ത് പല സ്ഥലങ്ങളിലായി വീട്ടാത്ത കടങ്ങളുമായി ചുറ്റി നടന്നു. അവസാനം വെസ്റ്റിംഗ് ഹൌസ് വാടക കൊടുത്ത ഒരു ന്യു യോര്‍ക്ക്‌ ഹോട്ടലില്‍ താമസം ആക്കി , മിക്കപ്പോഴും തനിച്ചായിരുന്ന നിക്കോള പാര്‍ക്കില്‍ പ്രാവു കള്‍ക്ക് തീറ്റ എറിഞ്ഞു കൊടുത്തു സമയം കഴിച്ചിരുന്നു. 1943 ജനുവരി 7നു ഹോട്ടല്‍ ജോലിക്കാരി സ്വന്തം മുറിയില്‍ അദ്ദേഹം മരിച്ചു കിടക്കുന്നത് കണ്ടു .അദ്ദേഹത്തിനു 86 വയസ്സായിരുന്നു അപ്പോള്‍.
ഇപ്പോള്‍ ടെസ്ലായുടെ പേര്‍ ലോകം മുഴുവന്‍ അറിയപ്പെ ടുന്നതാണ്. ബെല്ഗ്രെയ്ഡിലെ വിമാന ത്താവളം അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെ ടുന്നു. ഇന്ന് ഏറ്റവും അറിയപ്പെടുന്ന വൈദ്യുത കാര്‍ അദ്ദേഹത്തിന്റെ പേരില്‍ ആണ് അറിയപ്പെടുന്നത് , കാന്തികശക്തി ടെസ്ല എന്ന യുനിറ്റായി ആണ് അളക്കുന്നത്. ഗ്രീക് നായകന്‍ പ്രോമിത്യൂ സുമായി അദ്ദേഹത്തെ താരതമ്യം ചെയ്യുന്നു. സ്വര്‍ഗത്തില്‍ പോയി ആക്രമിച്ചു തീ ഭൂമിയില്‍ എത്തിച്ചു എങ്കിലും ചങ്ങലയില്‍ കിടന്നു കഴുകന്‍ കൊത്തി കൊത്തി ഇഞ്ചിഞ്ചായി മരിച്ച ഗ്രീക്ക് പുരാണ നായകനായിരുന്നു പ്രോമി ത്യുസ് . അതു പോലെ ടെസ്ളാ ഇടിമിന്നലിനെ ഭൂമിയില്‍ എത്തി ച്ചു . എന്നാല്‍ അദ്ദേഹത്തിന്റെ വിചിത്രമായ സ്വഭാവവും പെരുമാ റ്റവും അദ്ദേഹത്തിന്റെ പതന ത്തില്‍ കലാശിച്ചു , കാല്‍ക്കാശിനു വകയില്ലാതെ അദ്ദേഹം കാല യവനികക്കുള്ളില്‍ മറഞ്ഞു.
ടെസ്ലായെ കുറിച്ച് രസകരമായ ചില വിവരങ്ങള്‍
1) അദ്ദേഹം ആദ്യകാലത്ത് അസാധാരണമായി സ്ത്രീകളെ ബഹുമാനിച്ചിരുന്നു , താന്‍ ഒരിക്കലും ഒരു നല്ല ഭര്ത്താ വാകുകയില്ല എന്ന് വിശ്വസിച്ചിരുന്നു. പിന്നീട് സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ ആകുന്നതില്‍ അദ്ദേഹം വെറുപ് പ്രകടിപ്പിച്ചു. എന്നാലും ഒരു കാലത്ത് സ്ത്രീകള്‍ പുരുഷ ന്മാരെക്കാള്‍ മുമ്പില്‍ എത്തുമെന്ന് അദ്ദേഹം പ്രവചിച്ചു.
2) അവസാന കാലത്ത് അദ്ദേഹം പ്രാവുകളെ തീറ്റി സമയം ചിലവാക്കി , ഒരിക്കല്‍ അദ്ദേഹം എഴുതി “ ഞാന്‍ പ്രാവുകള്‍ക്ക്, ആയിരങ്ങള്‍ക്ക്, തീറ്റ കൊടുത്തിട്ടുണ്ട്, അവയില്‍ ഒരെണ്ണം , നല്ല തൂവെള്ള നിറം , സുന്ദരമായ ചുണ്ടുകളും കണ്ണു കളും ഉള്ള അവള്‍ ഞാന്‍ വിളിച്ചാല്‍ എന്റെ അടുത്തു വരുമായിരുന്നു, ഞാന്‍ അവളെ ഒരു പുരുഷന്‍ തന്റെ കാമുകിയെ പ്രേമിക്കുന്നത് പോലെ സ്നേഹിച്ചു. അവള്‍ എന്നെയും സ്നേ ഹിച്ചു അത് പോലെ തന്നെ. അവള്‍ എന്റെ അടുത്തുള്ളപ്പോള്‍ എന്റെ ജീവിതത്തിനു ഒരു ലക്ഷ്യബോധം ഉണ്ടായിരുന്നു “
3) സ്മാര്‍ട്ട് ഫോണിന്റെ സങ്കല്‍പം: ടെസ്ല ഇന്നത്തെ സ്മാര്‍ട്ട് ഫോന്‍ പോലെ ഒന്നുണ്ടാക്കണമെന്നു കരുതിയിരുന്നു , ലോകത്തിന്റെ ഏതു ഭാഗത്ത്‌ നിന്നും എവിടെയും ഉള്ള ആളിനോട്‌ (ലണ്ടനില്‍ ഇരുന്നു ന്യുയോര്‍ക്കില്‍ ഉള്ള ആളിനോട്‌ ) സംസാരിക്കാനും അയാള്‍ എഴുതുന്നത്‌ വായിക്കാനും അടുത്ത നിമിഷത്തില്‍ കഴിയുന്ന ഒരു ചെറിയ വാച്ചുപോലെയുള്ള ഉപകരണം ഉണ്ടാക്കാന്‍ കഴിയുമെന്ന് 1901 ല്‍ അദ്ദേഹം വിശ്വസിച്ചു. പാട്ടു കേള്‍ക്കാനും ചിത്രങ്ങളും കാണാനും കഴിയുന്ന ഒരു ഉപകരണം . അന്ന് ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഇല്ലാത്ത കാലം ആയിരുന്നു എന്നോര്‍ക്കുക.
4) എഡിസണും ടെസലായും : ഡി സി , ഏ സി കരന്റുകള്‍ തമ്മില്‍ ഉണ്ടായ കക്ഷി ചേരലില്‍ ഇവര്‍ എതിര്‍ ചേരികളില്‍ ആയിരുന്നെങ്കിലും അവര്‍ പരസ്പരം ബഹുമാനിച്ചിരുന്നു. ഒരിക്കല്‍‍ ടെസ്ളാ ഒരു കൊണ്ഫെരന്സില്‍ പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ എഡിസന്‍ അവിടെ എത്തി പുറകിലത്തെ വരിയില്‍ ആരും കാണാതെ ഇരുന്നു . എന്നാല്‍ ഇത് സ്റ്റേജില്‍ നിന്ന് കണ്ട ടെസ്ളാ അദ്ദേഹത്തിനു ഉപചാരം അര്‍പ്പിച്ചു എല്ലാവരെ യും എഴുനെല്‍ പ്പിച്ചു നീണ്ട കരഘോഷം ഉയര്‍ ത്തി ബഹുമാനിച്ചു.
5) മാര്‍ക്ക് ട്വേയിനിന്റെ മല ബന്ധത്തിന് മരുന്നു : മാര്‍ക്ക് ട്വയിന്‍ ടെസ്ലായുടെ ഉറ്റ സുഹൃത്തായിരുന്നു. ടെസ്ളാ തന്റെ പരീക്ഷണ ശാലയില്‍ ഒരു ആന്ദോലകം ( oscillator) ഉണ്ടാക്കി , അതിന്റെ താഴെ പിടിപ്പിച്ച പ്ലാറ്റ്ഫോറം ശക്തിയായി ആടി ചിലപ്പോള്‍ താമസിക്കുന്ന കെട്ടിടം മുഴുവന്‍ കുലു ങ്ങുമായിരുന്നു അയല്‍ക്കാര്‍ ആ യന്ത്രത്തെ “ഭൂമികുലുക്കം ഉണ്ടാക്കുന്ന യന്ത്രം “ എന്ന് വിളിച്ചു. കെട്ടിടത്തിനു വലിയ തകരാറൊന്നും ഉണ്ടായില്ല എങ്കിലും താഴത്തെ നിലയില്‍ താമസിച്ചിരുന്ന മാര്‍ക്ക്‌ ട്വയിന്‍ കക്കൂസില്‍ പോകുമ്പോള്‍ അദ്ദേഹത്തിന്റെ മല ബന്ധം പോകാന്‍ ഇത് സഹായമായി എന്ന് തമാശയായി പറഞ്ഞിരുന്നു.
6) ഉറക്കം സമയം പോക്കലാണ്: ടെസ്ളാ വളരെ കുറച്ചു സമയം മാത്രമേ ഉറങ്ങിയിരുന്നുള്ളൂ. കഷ്ടി ച്ച് ഒന്നോ ഒന്നരയോ മണിക്കൂര്‍ മാത്രം . എനിക്ക് ഒരു പാടു കാര്യം ചെയ്യാനുണ്ട്, വെറുതെ ഉറങ്ങി കളയാനുള്ളതല്ല ഈ ജീവിതം എന്ന് അദ്ദേഹം പറഞ്ഞു.
7) ചില നമ്പരുകള്‍ അപകടം : ടെസ്ലായ്ക്ക് ചില അക്കങ്ങളോട് ഭയങ്കര വെറുപ്പും അറപ്പും ആയി രുന്നു, 3, 6, 9 എന്നീ നമ്പരുകലോട് പ്രത്യേകിച്ചും . ഈ നമ്പരുകളുടെ രഹസ്യം പിടികിട്ടിയാല്‍ പ്രപഞ്ചത്തിന്റെ എല്ലാ രഹസ്യവും അറിയാന്‍ കഴിയും എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു .
8) അസാമാന്യ ഓര്‍മ്മ ശക്തി : ടെസ്ലയ്ക്ക് അസാമാന്യമായ ഓര്‍മ്മ ശക്തി ഉണ്ടായിരുന്നു . പുസ്തകങ്ങള്‍ മുഴുവന്‍ അദ്ദേഹം ഓര്‍മ്മയില്‍ നിന്നു പറയുമായിരുന്നു . ദാന്തെയുടെ ഫോസ്റ് അദ്ദേഹം മുഴുവന്‍ ഓര്‍മ്മിച്ചു ചൊല്ലുമായിരുന്നു. സ്വന്തമായി ഒരു മനസ്സിന്റെ ലാബ് (Mind Lab) ഉണ്ടാക്കാന്‍ അദ്ദേഹം തീരുമാനി ച്ചിരുന്നു.
9) അദ്ദേഹത്തിന്റെ വസ്തുക്കള്‍ കണ്ടു കെട്ടി : ടെസ്ലായുടെ മരണശേഷം അദ്ദേഹത്തിന്റെ എല്ലാ സാധനങ്ങളും അമേരി ക്കന്‍ സര്‍ക്കാര്‍ രഹസ്യ സ്വഭാവം ഉള്ളതാക്കി കണ്ടു കെട്ടി , പിന്നീട് ഇതില്‍ മിക്കതും ടെസ്ലായുടെ പേരില്‍ ഉള്ള മ്യുസിയ ത്തില്‍ തിരിച്ചെത്തി എങ്കിലും ചിലതൊക്കെ ഇപ്പോഴും സര്‍ക്കാരിന്റെ കയ്യില്‍ ഉണ്ട് എന്ന് പറയപ്പെടുന്നു.
ചിത്രങ്ങല്‍ ഗൂഗിളില്‍ നിന്ന്
കൂടുതല്‍ അറിയാന്‍ വായിക്കുക

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...