Skip to main content

ശാരീരിക അവശതകള്‍ ഉള്ള ശാസ്ത്രജ്ഞന്മാര്‍ 7. ഗീററ്റ് വെര്‍മൈജ്


പുരാതന കാലത്തു ഭൂമിയില്‍ ജീവിച്ചിരുന്ന ജന്തുക്കളെപ്പറ്റി അറിയാന്‍  ഒരേ ഒരു മാര്‍ഗ്ഗം അവയുടെ  ജൈവാവശിഷ്ടം  പഠിക്കുകയാണു. മലനിരകളിലും  പാറകളിലും  പതിഞ്ഞു കിടക്കുന്ന  അവയുടെ  അവശിഷ്ടങ്ങളെയാണു  ഫോസിലുകള്‍  എന്നു പറയുന്നതു. ഈ ഫോസിലുകളെ അടിസ്ഥാനമാക്കി പതിനായിരമോ ലക്ഷക്കണക്കിനോ വര്‍ഷങ്ങള്‍ക്കു ജീവിച്ചിരുന്ന ജന്തുക്കളെപ്പറ്റി പഠിക്കുന്ന  ശാസ്ത്ര ശാഖയാണ്‍ പുരാജീവിശാസ്ത്രം 
1946 സ്പ്റ്റംബര്‍ 28നു ഹൊളണ്ടില്‍  ജനിച്ച അദ്ദേഹം പില്‍ക്കാലത്തു  കാലിഫോറ്ണിയ  സര്വകലാശാലയിലെ ജിയൊളജി   പ്രൊഫസറായി. മൂന്നു  വയ്സ്സുമാത്രം പ്രായമുള്ളപ്പോള്‍ രണ്ടു കണ്ണിന്‍റെയും   കാഴ്ച നഷ്ടപ്പെട്ട അദ്ദേഹം  1968ല്‍ പ്രിന്സ്റ്റണ്‍ യൂണിവേര്‍സിറ്റിയില്‍ നിന്നു ആദ്യ  ബിരുദം നേടി. 1971 ല്‍ യെയില്‍  സര്വകലാശാലയില്‍ നിന്നു ജീവശാസ്ത്രത്തിലും ഭൂഗര്‍ഭശാസ്ത്രത്തിലും പി.എച്.ഡി ബിരുദവും നേടി. തന്‍റെ  കൈകളുടെ   സ്പറ്ശനശേഷി കൊണ്ടു  മാത്രം ഫോസിലുകളുടെ പ്രത്യേകതകള്‍  മനസ്സിലാക്കാനും അവയെപ്പറ്റി  പഠിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. പുരാജീവി ശാസ്ത്രത്തില്‍  അദ്ദേഹത്തിന്‍റെ  സംഭാവനകള്‍ അദ്വിതീയം തന്നെ.. സമുദ്രത്തില്‍ നിന്നു കിട്ടിയ  പല വസ്തുക്കളില്‍ നിന്നും പണ്ടുണ്ടായിരുന്ന ജീവികളെക്കുറിച്ച് പഠിച്ച്  കണ്ണുള്ളവര്‍ കാണാത്ത പല വിവരങ്ങളും  അദ്ദേഃഹത്തിന്‍റെ അസാമാന്യമായ ഉള്‍ക്കാഴ്ച കൊണ്ടു കണ്ടെത്തി  പ്രബന്ധങ്ങളായി  പ്രസിദ്ധീകരിച്ചു. 1980ല്‍ അദ്ദേഹം വികസിപ്പിച്ച എസ്കലേഷന്‍  സിദ്ധാന്തം പ്രസിദ്ധമായീ. 1992ല്‍ അദ്ദേഹത്തിനു മകാര്‍തര്‍ ഫെല്ലൊഷിപ്പു കിട്ടി, 2000ല്‍ ഡാനിയല്‍ ഗ്ഗിറാറ്ഡ് എലിയട്ട്  മെഡലിനും അദ്ദേഹം അര്‍ഹനായി. പാലിന്‍റോളോജിയില്‍  ആധികാരികമായ  പല പ്രബന്ധങ്ങളും  പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു.   
അവലംബം
. https://en.wikipedia.org/wiki/Geerat_J._Vermeij


Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

28 : ആദി ശങ്കരാചാര്യര്‍ ( AD 788-820)

ആദി ശങ്കരാചാര്യര്‍ കേരളത്തിലെ കാലടി എന്ന കൊച്ചു ഗ്രാമത്തില്‍ എ ഡി 788 ല്‍ ജനിച്ചു എന്ന് കരുതപ്പെടുന്നു. ഇന്ത്യയില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ തത്വ ചിന്തക നും അദ്വൈതം എന്ന ഇന്ത്യന്‍ വേദാന്ത തത്വത്തിന്റെ ഉപജ്ഞാതാവായും ആയി അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ജീവിത വും പഠനങ്ങളും ലക്ഷക്കണക്കിന്‌ ജന ങ്ങള്‍ക്ക്‌ ആവേശം ഉണ്ടാക്കുന്നതും ആത്മീ യ ജ്ഞാനത്തിന്റെ പാതയിലേക്കുള്ള വഴി യും ആയി തീർന്നു. ശങ്കരന്‍ ജീവിച്ചിരുന്ന കാലത്ത് ഹിന്ദു മതം വല്ലാത്ത ഒരു പ്രതിസന്ധിയില്‍ ആയിരുന്നു. ചാര്‍വാകന്മാര്‍, ലോകായതികന്മാര്‍ , കാപാ ലികര്‍, ശക്തന്മാര്‍, സാംഖ്യന്മാര്‍ ബുദ്ധന്മാര്‍ മാധ്യമികന്മാര്‍ എന്നിങ്ങ നെ 72 ഓളം ഹിന്ദു ഉപ വിഭാഗങ്ങള്‍ അന്ന് നിലവില്‍ ഉണ്ടായി രുന്നു. ഇവര്‍ തമ്മില്‍ പലപ്പോഴും സംഘട്ടന ങ്ങളും പതിവായിരുന്നു. അന്ധവിശ്വാസ ങ്ങളും അനാചാരങ്ങളും മിക്കവാറും എല്ലാ വിഭാഗങ്ങളിലും നില നിന്നിരുന്നു. വേദങ്ങളും ഉപനിഷ ത്തുകളും ഭഗവദ് ഗീതയും ഉണ്ടായ നാട്ടില്‍ മതാ ചാരങ്ങളില്‍ തികഞ്ഞ അരാജ കത്വം നിലനില്‍ക്കുന്നുണ്ടായിരുന്നു. സന്യാസികളും ഋഷി മാരും ചേരി തിരിഞ്ഞു മത്സരിച്ചു കൊണ്ടിരുന്ന ഈ സാഹ ചര്യ ത്തില്‍ ആണ് ശങ്കരന്‍ ആത്മീയ പ...