[ശ്രീനിവാസ രാമാനുജം ആധുനിക കാലത്ത് ഭാരത്തില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രഗത്ഭനാ യ ഗണിത ശാസ്ത്രജ്ഞനായിരുന്നു. ചെറുപ്പ ത്തില്‍ തന്നെ ലോകത്തിലെ പല വിദ്വാന്മാ ര്‍ക്കും ഉത്തരം കണ്ടെത്താന്‍ കഴിയാഞ്ഞ പല ഗണിത ശാസ്ത്ര പ്രശ്നങ്ങള്‍ക്കും അദ്ദേ ഹത്തിന് ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞു. ആ അസാമാന്യ പ്രതിഭ തന്റെ കുറഞ്ഞ കാല ജീവിതത്തില്‍ ( 22 ഡിസംബര്‍ 1887 - 26 ഏപ്രില്‍ 1920) 3900 ലധികം ഗണിത ശാസ്ത്ര തത്വങ്ങള്‍ ആവിഷ്കരിച്ചു , ശുദ്ധ ഗണിതശാസ്ത്രത്തില്‍ കാര്യമായ ഔപചാ രിക വിദ്യാഭ്യാസം കിട്ടാത്ത അദ്ദേഹത്തിറെ പ്രതിഭ അസാമാന്യം ആയിരുന്നു . ഗണിത ശാസ്ത്ര അപഗ്രഥനം (mathematical analysis) , നമ്പര്‍ തിയറി (Number theory) , അനന്ത ശ്രേണികള്‍(infinite series) , അനുസ്യൂത ഘടകങ്ങള്‍ (continued fractions) എന്നിവയില്‍ അദ്ദേഹത്ത്ത്ന്റെ സംഭാവനകള്‍ അതുല്യമാണ് . ആദ്യകാലത്ത് തനതായ ശൈലിയില്‍ ഗവേഷണം തുടങ്ങി യ രാമാനുജന്‍ 1913 മുതല്‍ ബ്രിട്ടീഷ് ഗണി ത ശാസ്ത്രജ്ഞനായ ജി എച് ഹാര്‍ഡിയു മായി കത്തില്‍ കൂടി ബന്ധപ്പെട്ടു. അദ്ദേഹ ത്തിന്റെ അസാമാന്യ പ്രതിഭ തിരിച്ചറിഞ്ഞ ഹാര്‍ഡി രാമാനുജത്തിനെ കെയിംബ്രി ഡ്‌ജി ല് എത്താന്‍ സഹായിച്ചു. തനിക്കും മറ്റു പല പരിചയ സമ്പന്നരായ ഗണിത ശാസ്ത്ര വിദ്വാന്മാര്‍ ക്കും ഉത്തരം കണ്ടെത്താന്‍ കഴിയാതി രുന്ന പല പ്രശ്നങ്ങള്‍ക്കും രാമാ നുജന്‍ ഉത്തരം കണ്ടെത്തിയതായി മനസ്സിലാക്കി , അദ്ദേഹത്തിന്റെ തനതായ കണ്ടെത്തലുകള്‍ ലോക ജനതയുടെ മുമ്പില്‍ എത്തിക്കാന്‍ ശ്രമിച്ചു .കേവലം 33 വയസ്സ് മാത്രം ജീവിച്ചിരുന്ന രാമാനുജന്റെ സംഭാവനകള്‍ അസാധാരണവും അതുല്യ വുമായിരുന്നു. ബ്രിട്ടീഷ് റോയല്‍ സൊസൈ റ്റിയില്‍ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ ഭാരതീയനായിരുന്നു അദ്ദേഹം. കെയിംബ്രിഡ്‌ജിലെ ട്രിനിറ്റി കോളേജിലെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരനും ആയിരുന്നു. അദ്ദേഹ ത്തിന്റെ ജീവിതത്തിലെ ചില സംഭവങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം ]
1. ബാല്യ കാലം
ശ്രീനിവാസ രാമാനുജം തമിഴ് നാട്ടിലെ ഈറോ ഡില്‍ 1887 ഡിസംബര്‍ 22 നാണ് ജനിച്ചത് , ഒരു തുണിക്കടയിലെ ഗുമസ്ത നായ ശ്രീനിവാസ അയ്യ രുടെയും കോമളാം ബാളുടെയും മകനായി. ക്ഷേത്ര നഗരമായ കുംഭകോണത്തിലാണ് ശ്രീനിവാസന്‍ വളര്‍ന്നത്. രണ്ടു ഇംഗ്ലീഷ് മീഡിയം സ്കൂളു കള്‍ ഉണ്ടായിരുന്ന ആ നഗരം തമിഴ് നാട്ടി ലെ രണ്ടാമത്തെ വലിയ നഗരം ആയിരുന്നു.
വെറും പതിമൂന്നാം വയസ്സില്‍ ലോണോ യുടെ ത്രികോണമിതിയിലെ പ്രശ്നങ്ങള്‍ക്ക് എല്ലാം ഉത്തരം കാണാന്‍ രാമനുജത്തിനു കഴിഞ്ഞു. നാണം കുണുങ്ങിയും ദൈവ വിശ്വാസിയും വളരെ നല്ല സ്വഭാവ രീതികളും ഉണ്ടായിരുന്ന രാമാനുജം ഔപചാരികമായ ഗണിത ശാസ്ത്ര പഠനം ഇല്ലാതെ യാണ് ഇത് സാധിച്ചത് എന്നതാണ് കൂടുതല്‍ അത്ഭുത കരം. സ്കൂളില്‍ പഠിക്കുമ്പോള്‍ കൂട്ടുകാര്‍ ഒന്നും ഇല്ലാതിരുന്ന രാമാനുജത്തിനെ അദ്ധ്യാപക ര്‍ക്ക് പോലും ഭയമായിരുന്നു അയാളുടെ പ്രതിഭയുടെ ആഴം കാരണമായി. മറ്റുള്ളവര്‍ കളികളിലും മറ്റും ഇടപെട്ടിരുന്ന പ്പോള്‍ രാമാനുജന്‍ തന്റെ സ്ലെറ്റും പെന്‍സി ലുമായി ജീവിച്ചു. കടലാസിനു വില കൂടു തല്‍ ആയിരുന്നത് കൊണ്ടു അദ്ദേഹം പലതും സ്ലേറ്റില്‍ ആണ് എഴുതി വച്ചത്
സ്കൂളില്‍ പഠന വിഷയങ്ങളില്‍, പ്രത്യേകി ച്ചു ഗണി ത ശാസ്ത്രത്തില്‍ , നല്ല രീതിയില്‍ പഠിച്ച അയാള്‍ 1904 ല്‍ കുംഭകോണം ഗവ കോളേജില്‍ സ്കോളര്‍ ഷിപ്പോടു കൂടി പഠനം തുടര്‍ന്നു, എന്നാല്‍ ക്രമേണ ഗണിത ശാസ്ത്രത്തോടുള്ള അമിതമായ താല്പര്യം മൂലം മറ്റു വിഷയങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കാണിച്ചില്ല. സാമ്പത്തിക വിഷമങ്ങള്‍ കൂടി ആയപ്പോള്‍ മാതാപിതാക്കളോടു പറയാതെ അദ്ദേഹം വിശാഖപട്ടണത്തേക്ക് യാത്രയാ യി . ഗണിത ശാസ്ത്ര പഠനം തുടര്‍ന്നു. 1906 ല്‍ അദ്ദേഹം മദിരാശിയില്‍ എത്തി, പച്ചയ്യപ്പാ സ് കോളേജില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നു , മദിരാശി സര്‍വ്വ കലാശാലയില്‍ പ്രവേശനം വാങ്ങുകയായിരുന്നു ലക്‌ഷ്യം . പക്ഷെ മറ്റു വിഷയങ്ങളില്‍ തോറ്റുപോയ അദ്ദേഹം സര്‍വകലാശാലയില്‍ പ്രവേശനത്തിനു അര്‍ഹനായില്ല.
ഇതിലൊന്നും പതറാതെ തന്റെ ഗവേഷണം തുടര്‍ന്ന അയാള്‍ ഗണിത ശാസ്ത്രത്തിലെ പ്രധാനപ്പെട്ട ശാഖകളില്‍ പലതും പഠിച്ചു സ്വന്തമായ പലതും കണ്ടെത്തി. 1908 ല്‍ അസുഖം ബാധിച്ച ശ്രീനിവാസന് ഒരു ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു , അയാള്‍ രോഗത്തില്‍ നിന്ന് പൂര്ണമായും രക്ഷപെ ടാന്‍ സമയം എടുത്തു. അമ്മയുടെ നിര്‍ബ ന്ധം മൂലം 1909 ജൂലൈ മാസം കഷ്ടിച്ച് 10 വയസ്സ് മാത്രം പ്രായമുള്ള ജാനകി അമ്മാളി നെ വിവാഹം കഴിച്ചു. പിന്നെയും രണ്ടു വര്ഷം കഴിഞ്ഞാണ് അവര്‍ ഒരുമിച്ചു ജീവി ച്ചു തുടങ്ങിയത് .
ഇന്ത്യന്‍ ഗണിത ശാസ്ത്ര ജേര്‍ണലില്‍ അദ്ദേഹം ഗണിതശാസ്ത്രത്തിലെ പല പ്രശ്നങ്ങളും എഴുതി പ്രസിദ്ധീകരിച്ചു തുടങ്ങി. 1910 - 11 കാല ഘട്ട ത്തില്‍ ഇത് തുടര്‍ന്നു . 1911 ല്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധം വളരെയധികം പ്രകീ
ർത്തിക്കപ്പെട്ടു സര്‍വകലാശാലാ ബിരുദം ഇല്ലായിരുന്നു എങ്കിലും തമിഴ് നാട്ടില്‍ ഗണിത ശാസ്ത്രത്തില്‍ താല്പര്യം ഉള്ളവരുടെ ഇടയില്‍ അദ്ദേഹം അറിയപ്പെട്ടു തുടങ്ങി. തുടര്‍ന്നു ഇന്ത്യന്‍ ഗണിത ശാസ്ത്ര ജെര്‍ണ ലിന്റെ അംഗങ്ങളുടെ സഹായത്തോടുകൂടി ഒരു ജോലി തേടി. ഗണിത ശാസ്ത്ര സൊസൈ റ്റിയുടെ സ്ഥാപക അംഗവും കളക്ടറും ആയിരുന്ന രാമചന്ദ്ര റാവുവിന്റെ അടുത്തു എത്തി. രാമചന്ദ്രറാവു എഴുതി : “ഒരു കുറിയ മനുഷ്യന്‍ കൃത്യമായി നേരെ ചൊവ്വേ ഷേവ് ചെയ്യുക പോലും ചെയ്യാത്ത എന്നാല്‍ തിളങ്ങുന്ന കണ്ണുകളോടെ കീറിയ ഒരു നോട്ടുബുക്കുമായി എന്റെ അടുത്തെ ത്തി. അത് തുറന്നു ആവേശത്തോടെ തന്റെ ഗണിത ശാസ്ത്രത്തിലെ നൂതന കണ്ടെത്ത ലുകള്‍ വിശദീകരിച്ചു . ആ മനുഷ്യനില്‍ അണയാത്ത ഒരു തീനാളം ഉള്ളതായി എനിക്ക് അപ്പോള്‍ തന്നെ തോന്നി , എന്നാല്‍ ഗണിത ശാസ്ത്ര സംബന്ധമായ എന്റെ പരിമിതമായ അറിവ് അയാളുടെ അറിവ് എത്രയെന്നറിയാന്‍ മതിയാവുന്നതായി രുന്നില്ല. ഞാന്‍ അയാളോട് ചോദിച്ചു നിങ്ങള്‍ക്കെന്താണ് വേണ്ടത് . അയാള്‍ പറഞ്ഞു എനിക്ക് ഭക്ഷണം കഴിക്കാന്‍ പണം വേണം അതിനുതകുന്ന ഒരു ജോലി കിട്ടിയാല്‍ കൊള്ളാം , എനിക്ക് എന്റെ ഗവേഷണം തുടരുകയും ചെയ്യണം “ അദ്ദേ ഹം ശ്രീനിവാസനോട് മദിരാശിയിലേക്ക് മടങ്ങാന്‍ പറഞ്ഞു.
കലാശാലാ ബിരുദം ഇല്ലായിരുന്നു എങ്കിലും സര്‍വ കലാശാലയിലെ പലര്‍ക്കും ശ്രീനിവാ സനെ അറിയുമായിരുന്നു , അദ്ദേഹം പലപ്പോ ഴും അവിടത്തെ ഒരു പ്രൊഫസര്‍ മിഡില്‍ മാസ്ട് എന്ന പ്രസിഡന്‍സി കോളേജു പ്രൊഫസരുടെ പ്രബന്ധങ്ങള്‍ അവലംബ മായി വെച്ചിരുന്നു. അദ്ദേഹം കെയിം ബ്രിഡ്ജ് ബിരുദധാരി ആയിരുന്നു . അദ്ദേഹം ശ്രീനിവാസന് ജോലിക്ക് ശുപാര്‍ശ ചെയ്തു . അങ്ങനെയാണ് ശ്രീനിവാസന്‍ മദിരാശി അക്കൌണ്ടന്റ് ജനറല്‍ ആഫീ സില്‍ ഗുമസ്തനായി ചേര്‍ന്നതു . ഭാഗ്യ വശാല്‍ അവിടെ സഹപ്രവര്‍ത്തകരായ പലരും ഗണിത ശാസ്ത്ര ബിരുദം ഉള്ളവരാ യിരുന്നു, രാമാനുജന്റെ ഗണിത ശാസ്ത്ര ഗവേഷണം മനസ്സിലായില്ലെങ്കിലും അതില്‍ താല്പര്യമുള്ളവര്‍ ആയിരുന്നു. അവരുടെ പ്രോത്സാഹനം അദ്ദേഹത്തെ തന്റെ ഗവേഷണം മുന്നോട്ടു കൊണ്ടു പോകാന്‍ സഹായിച്ചു . മദിരാശി തുറമുഖ വകുപ്പിലെ എസ എന്‍ അയ്യര്‍ , മദ്രാസ് എഞ്ചിനീയറിംഗ് കോളേജിലെ സിവില്‍ എഞ്ചിനീയറിംഗ് പ്രൊഫസര്‍ ഗ്രിഫിത്ത് എന്നിവര്‍ രാമാനുജ ത്തിന്റെ ഗവേഷണത്തില്‍ താല്പര്യം പ്രകടി പ്പിച്ചു. പ്രൊഫസര്‍ ഗ്രിഫിത്ത് ലണ്ടനിലെ കലാശാലാ കോളേജില്‍ പഠിക്കാന്‍ അര്‍ഹനാനെന്നു കണ്ടു അവിടത്തെ പ്രൊഫസര്‍ എം ജെ ഹില്ലുമായി ബന്ധപ്പെട്ടു. 1912 നവംബറില്‍ രാമാനുജന്റെ ചില പ്രബ ന്ധങ്ങളോടൊപ്പം ഒരു കത്തയച്ചു രാമാനു ജനെ പരിചയപ്പെടുത്തി ക്കൊണ്ട്. എം ജെ ഹില്‍ താല്പര്യം പ്രകടിപ്പിച്ചു എങ്കിലും രാമാനുജന്റെ പല തത്വങ്ങളും വിലയിരു ത്താന്‍ കഴിയാതെ മറ്റു ചില പ്രൊഫസര്‍ മാരെ കാണിച്ചു. ഇതേ സമയം രാമാനുജന്‍ മറ്റു ചില പ്രോഫസര്മാരുമായും എഴുത്ത് കുത്ത് ഉണ്ടായിരുന്നു. അതില്‍ ജി എച് ഹാര്‍ഡി എന്ന പ്രൊഫസര്‍ രാമാനുജന്റെ അനന്തശ്രേണികളെ പറ്റിയുള്ള പ്രബന്ധം വായിച്ചു അതിന്റെ വ്യാപ്തി മനസ്സിലാക്കി. ഇത് രാമാനുജന്റെ ജീവിതത്തിലെ വഴി ത്തിരിവായി.
2. രാമാനുജവും ഹാര്‍ഡിയും
രാമാനുജന്‍ പ്രൊഫസര്‍ ഹാര്‍ഡിക്ക് എഴുതി: “സര്‍ എനിക്ക് കലാശാലാ ബിരുദം ഇല്ല അതുകൊണ്ടു അവിടെ സാധാരണ പഠിപ്പിക്കുന്ന രീതിയില്‍ ഗണിത ശാസ്ത്രം പഠിച്ചിട്ടുമില്ല, എന്നാല്‍ ഞാന്‍ എന്റേതായ രീതിയില്‍ ചിലത് പഠിച്ചിട്ടുണ്ട് , ചില രസകര മായ ഗണിത ശാസ്ത്ര സിദ്ധാന്തങ്ങള്‍ കണ്ടെത്തിയിട്ടും ഉണ്ട്. എന്റെ ചില സുഹൃ ത്തു ക്കള്‍ പറയുന്നു ഇത് ‘അത്ഭുതകരം’ ആയിരിക്കുന്നു എന്ന് താങ്കള്‍ ഇതോടൊപ്പം വെച്ചിട്ടുള്ള വിവരങ്ങള്‍ നോക്കി അഭിപ്രാ യം അറിയിച്ചാല്‍ നന്നായി രുന്നു” പ്രൊഫസര്‍ ഹാര്‍ഡി തന്റെ സഹപ്രവര്‍ത്ത കരുമായി ശ്രദ്ധാപൂര്‍വ്വം രാമാനുജന്റെ സിദ്ധാന്ത ങ്ങള്‍ അപഗ്രഥിച്ചു എന്നിട്ട് മറുപടി എഴുതി : “താങ്കളുടെ ഗവേഷണത്തില്‍ എനിക്ക് താല്പര്യം ഉണ്ട് , അവയില്‍ ചിലത് പഴയതി ന്റെ പുതിയ രൂപം ആണെങ്കിലും മറ്റു പല തും നൂതനമായവ തന്നെ. പക്ഷെ താങ്കള്‍ എഴുതിയ പല സിദ്ധാന്തങ്ങള്‍ക്കും തൃപ്തിക രമായ തെളിവ് കാണെണ്ടിയിരികുന്നു. അതുകൊണ്ടു താങ്കളുടെ ഗവേഷണ ഫലങ്ങളെ നേരിട്ട് അറിയാന്‍ ഞങ്ങള്ക് താല്പര്യമുണ്ട്” ഈ കത്ത് രാമാനുജന് അനല്‍പ്പമായ സന്തോഷം ഉണ്ടാക്കി , അങ്ങനെ രാമാനുജന്‍ ഒരു അത്ഭുതപ്രതിഭ ആണെന്ന് മനസ്സിലാക്കിയ ഹാര്‍ഡി ഇന്ത്യ യില്‍ വന്നപ്പോള്‍ രാമാനുജനെ സന്ദര്‍ശിച്ചു , അദ്ദേഹത്തിനെ ഇന്ഗ്ളണ്ടില്‍ എത്താന്‍ വേണ്ട സഹായം ചെയ്തു . എന്നാല്‍ പൊതുവേ അത്ര ആരോഗ്യവാനല്ലായിരുന്ന രാമാനുജന് അവിടത്തെ കാലാവസ്ഥ തീരെ പിടിക്കാതായി, പോരാഞ്ഞു തികഞ്ഞ സസ്യാഹാരിയും ബ്രാഹ്മണനുമായ അദ്ദേഹ ത്തിനു അവിടത്തെ സംസ്കാരവും ജീവിത രീതിയും ഭക്ഷണരീതിയുമായി പൊരുത്ത പ്പെടാന്‍ വളരെ വിഷമിച്ചു .
3. ഒരു ടാക്സിയാത്രയും പ്രത്യേക നമ്പരും
അസുഖം മൂലം ആശുപത്രിയില്‍ കിടന്ന രാമാനുജത്തെ കാണാന്‍ ഒരിക്കല്‍ ഹാര്‍ഡി എത്തി. യാദൃശ്ചികമായ് താന്‍ വന്ന ടാക്സികാറിന്റെ നമ്പര്‍ 1729 എത്ര വിരസമായ ഒരു നമ്പര്‍ ആണല്ലോ എന്ന് ഹാര്‍ഡി പറഞ്ഞു. പക്ഷെ രാമാനുജന്‍ പറ ഞ്ഞു , അല്ലല്ലോ സര്‍ , അത് സുന്ദരമായ ഒരു നമ്പര്‍ തന്നെ . രണ്ടു അക്കങ്ങളുടെ ക്യൂബു കള്‍ രണ്ടു രീതിയില്‍ എഴുതാന്‍ കഴിയുന്ന ഏറ്റവും ചെറിയ നമ്പരാണല്ലോ അത് , അതെങ്ങനെ വിരസമാകും” “
1729 = 1 x 1 x 1 + 12 x 12 x 12 = 9 x 9 x 9 + 10 10 x 10
= (9^3)+(10^3) = ( 1 ^ 3 + 12 ^ 3 )
4. വിദേശത്ത് അസുഖ ബാധിതനായി എങ്കിലും അന്ഗീകാരങ്ങള്‍ നേടി
1917 ല്‍ രാമാനുജന്‍ ലണ്ടനില്‍ കാര്യമായ അസുഖം ബാധിച്ചു കിടപ്പിലായി. അദ്ദേഹ ത്തിന്റെ മരണം അത്യാസന്നമായി എന്ന് പോലും തോന്നി. അസുഖത്തിനു കുറച്ചു കുറവ് തോന്നിയെങ്കിലും കാര്യമായ മെച്ചം ഉണ്ടായില്ല. ഏതാണ്ട് നാല് വര്ഷം മുമ്പ് ചെയ്ത ഒരു ശസ്ത്രക്രിയ വേണ്ടതാ യിരു ന്നില്ല എന്നും ആമാശയത്തിലെ അള്‍സര്‍ അല്ല ക്ഷയരോഗം ആണ് രോഗം എന്ന് നിര്‍ണയിക്കപ്പെട്ടു. ഇക്കാരണത്താല്‍ അദ്ദേഹം ലണ്ടനില്‍ ഉണ്ടായിരുന്ന കൂടുതല്‍ സമയവും ചികിത്സാലയങ്ങളില്‍ തന്നെ കഴിക്കേണ്ടി വന്നു.
1918 ഫെബ്രുവരി 18 നു രാമാനുജന്‍ കേയിം ബ്രിഡ്ജ് തത്വ ചിന്താ സോസൈ റ്റിയുടെ ഫെലോ ആയി തിരഞ്ഞെടുക്ക പ്പെട്ടു. മൂന്നു ദിവസത്തിന് ശേഷം ഒരു ഇന്ത്യക്കാരന് അന്ന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമായ, ലണ്ടനിലെ റോയല്‍ സോസൈറ്റി യുടെ ഫെലോ സ്ഥാനത്തിനു രാമാനുജന്‍ അര്‍ഹനായി. അദ്ദേഹത്തിന് ഈ അംഗീകാരം ശുപാര്‍ശ ചെയ്തവരില്‍ അന്നത്തെ പ്രഗത്ഭമതി കളായ കുറെയേ റെ ഗണിത ശാസ്ത്ര വിദഗ്ദ്ധര്‍ ഉണ്ടായി രുന്നു . മേയ് മാസം 2 നു ആ അംഗീകാരം അദ്ദേഹം നേരിട്ട് വാങ്ങി , തുടര്‍ന്നു ഒക്ടോ ബര്‍ 10 നു ട്രിനിറ്റി കോളേജിന്റെ ഫെലോ ആയും അദ്ദേഹത്തെ തിരഞ്ഞെടുത്തു, ആര് വര്‍ഷത്തേക്കാ യിരുന്നു ആ ഫെലോ ഷിപ്പ് . പക്ഷെ ഈ അന്ഗീകാരങ്ങള്‍ ഒന്നും അദ്ദേഹത്തിന്റെ അനുസ്യൂതമായ ഗവേഷ ണ ശ്രമങ്ങളെ തെല്ലും ബാധിച്ച്ല്ല . ഏതായാ ലും നവംബര്‍ ആയപ്പോള്‍ രാമാന്ജന്റെ ആരോഗ്യത്തില്‍ ഗണ്യമായ പുരോഗതി ഉണ്ടായി. അദ്ദേഹവും സുഹൃത്തുക്കളും ഇന്ത്യയിലേക്ക് തിരിച്ചു പോകുന്നതായിരി ക്കും നല്ലത് എന്ന് തീരുമാനിച്ചു.
5. ഇന്ത്യയിലേക്ക് തിരിച്ചു
1919 ഫെബ്രുവരിയില്‍ രാമാനുജം ഇന്ത്യയി ലേക്ക് കപ്പല്‍ കയറി . മാര്ച് 13 നു ഇവിടെ തിരിച്ചെത്തി. ഇന്ത്യയിലെ മറ്റൊരു ഗണിത ശാസ്ത്രജ്ഞനും അതെ വരെ കിട്ടാത്ത അംഗീകാരങ്ങള്‍ വാങ്ങി തന്നെ. എങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യ നില തീരെ മോശമായിരുന്നു , ചികിത്സ കിട്ടിയെങ്കിലും അദ്ദേഹം അടുത്ത വര്ഷം മരണത്തിനു കീഴടങ്ങി.
അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തി ന്റെ സുഹൃത്തുക്കള്‍ ശരിക്കും വിലപ്പെട്ടതു ഒരു സമ്പത്താണ് കണ്ടത്. സ്വര്‍ണവും പണ വും അല്ല. അതിലും വളരെ കൂടുതല്‍ വില പ്പെട്ട ഗണിത ശാസ്ത്ര തത്വങ്ങളുടെ കുറി പ്പുകളും സിദ്ധാന്തങ്ങളും , ചിലത് തെളിവു കളോടെ ചിലത് ഇല്ലാതെയും. ഇതെല്ലം കുറിച്ച് വച്ച നോട്ടു ബുക്കായിരുന്നു ആ വിലപ്പെട്ട ശേഖരം . അതില്‍ ആദ്യ ത്തെ നോട്ടു ബുക്കില്‍ 351 പേജുകള്‍ ഉണ്ടായിരു ന്നു . 16 അദ്ധ്യായങ്ങള്‍ ആയി ക്രോഡീ കരിച്ച വിവരങ്ങള്‍. രണ്ടാമത്തെ നോട്ടു ബുക്കില്‍ 256 പേജും 21 അദ്ധ്യായങ്ങളും 100 ലധികം ക്രോഡീകരിക്കാത്ത വിവര ങ്ങളും , മൂന്നാമത്തെ ബുക്കില്‍ 33 പേജുക ളും വീണ്ടും ക്രമമായി എഴുതാത്തതും . ഈ നോട് ബുക്കുകളെ അടിസ്ഥാനമാക്കി ഗണിത ശാസ്ത്ര ജ്ഞന്മാര്‍ക്ക് പുതിയ പല വിഷയങ്ങളും പഠിക്കാനും ഗവേഷണത്തിനും ലഭിച്ചു.
അങ്ങനെ വെറും 32 വര്ഷം കൊണ്ടു ഒരു കൊള്ളിമീന്‍ പോലെ ശ്രീനിവാസ് രാമാനു ജന്‍ ഗണിത ശാസ്ത്രത്തില്‍ ഒരു സാധാര ണ ശാസ്ത്ര ജ്ഞന്‍ പല ജന്മങ്ങള്‍ കൊ ണ്ടു ചെയ്യുന്നതിലധികം സിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ചു കടന്നു പോയി.
അവലംബം :
1) http://www-history.mcs.st-and.ac.uk/Biograph…/Ramanujan.html2) http://indianexpress.com/…/a-passage-to-infinity-the-untol…/
3) https://en.wikipedia.org/wiki/Srinivasa_Ramanujan
Comments
Post a Comment