ലെബ്നിട്സ് എന്ന ചുരുക്കപ്പേരില്‍ അറിയ പ്പെടുന്ന ഗോട്ട് ഫ്രീഡ് വില്ല്യം ലെബ്നിട്സ്, 1646 ജൂലൈ ഒന്നിന് ജര്മ്മനിയില്‍ ജനിച്ചു 70 വര്ഷം ജീവിച്ചിരുന്ന ഒരു അസാമാന്യ പ്രതിഭയായിരുന്നു. ആധുനിക ഗണിത ശാസ്ത്രത്തിലെ പ്രധാനപ്പെട്ട പല സിദ്ധാ ന്തങ്ങൾക്കും പുറമേ ആദ്യത്തെ കണക്കു കൂട്ടല്‍ യന്ത്രവും ആധുനിക കമ്പ്യുട്ടറുകളില്‍ ഉപയോഗി ക്കുന്ന ദ്വയാങ്ക(binary) സംഖ്യയു ടെ ഇന്നത്തെ രീതിയില്‍ വികസിപ്പിച്ചയാളും ആയിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ ജന്മ ദിനം . ഇന്നെല്ലാവരും ഉപയോഗിക്കുന്ന തിര ച്ചില്‍ യന്ത്രമായ ഗൂഗിള്‍ അദ്ദേഹത്തെ ഇന്ന ത്തെ ഡൂഡിലുമായി ആദരിച്ചു.
പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അസാ മാന്യ പ്രതിഭാശാലിയായിരുന്നു ലെബ്നിട്സ്. ഗണിത ശാസ്ത്രജ്ഞന്‍ , ക്രാന്തദര്ശിയായ കണ്ടുപിടുത്തങ്ങളുടെ ഉപജ്ഞാതാവ്, ചക്രം ഉപയോഗിച്ച് 1685ല്‍ ആദ്യത്തെ കണക്കു കൂട്ടല്‍ യന്ത്രം നിര്മ്മിച്ച ആള്‍ എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ഇന്നത്തെ ഡിജി റ്റല്‍ കമ്പ്യുട്ടറുകളില്‍ ഉപയോഗിക്കുന്ന ഒന്നും (1) പൂജ്യവും (0) മാത്രം അക്കങ്ങ ളായ ദ്വയാങ്ക നമ്പര്‍ സമ്പ്രദായത്തെ ഇന്ന ത്തെ രീതിയില്‍ നവീകരിച്ചതും ഇദ്ദേ ഹമായിരുന്നു. തത്വ ചന്ത, രാഷ്ട്ര മീമാംസ, നിയമം, സാമൂഹ്യ ശാസ്ത്രം, ചരിത്രം എന്നീ വിവിധ മേഖലകളില്‍ അദ്ദേഹം അവഗണി ക്കാനാവാത്ത സംഭാവനകള്‍ ചെയ്തിട്ടുണ്ട്. 250 ബി സി യില്‍ ആര്ക്കിമിഡീസ് എന്ന ശാസ്ത്രജ്ഞന്‍ ആണ് ഗണിത ശാസ്ത്രത്തി ലെ പൈ എന്ന സ്ഥിരാങ്കത്തിന്റെ മൂല്യം കണ്ടു പിടിക്കാന്‍ ഒരു അല്ഗോരിതം കണ്ടുപിടിച്ചത്. ആര്ക്കിമിഡീസിനു ശേഷം പൈ യുടെ മൂല്യം കൃത്യമായി കണ്ടുപിടി ക്കാന്‍ ഉണ്ടാക്കിയ നവീകരിച്ച സമവാക്യം (ഫോര്മുല) ലെബ്നിറ്റ്സിന്റെതായിരുന്നു. ഐസക് ന്യുട്ടനും ലെബ്നിട്സും കൂടിയാണ് ആധുനിക ഗണിത ശാസ്ത്രത്തിലെ കാല്ക്കുലസ് എന്ന ശാസ്ത്ര ശാഖതന്നെ വികസിപ്പിച്ചത്. അദ്ദേഹം ആദ്യമായി ഉപയോ ഗിച്ച ചിഹ്നങ്ങള്‍ തന്നെയാണ് ഇന്നും കാൽ ക്കുലസ്സില്‍ ഉപയോഗിക്കുന്നത്.
ജര്മ്മനിയിലെ ലെപ്സിഗ് യുനിവേര്സിറ്റി യില്‍ നിന്ന് ഡോക്ടര്‍ ബിരുദവും തുടര്ന്നു അല്ട്ടാഫ് യൂണിവേര്സിറ്റിയില്‍ നിന്ന് നിയമ ത്തില്‍ ഡോക്ടര്‍ ബിരുദവും നേടി .
ഇത്രയൊക്കെ പ്രതിഭാധനനായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ ചില കണ്ടുപിടു ത്തങ്ങള്‍ ഐസക് ന്യുട്ടന്റെ ചില കണ്ടുപിടു ത്തങ്ങളുടെ പകര്പ്പാണ് എന്ന് പരാതി ഉണ്ടാ യതിനെ തുടര്ന്നു അദ്ദേം ഏകാന്തതയില്‍ 70 ആമത്തെ വയസ്സില്‍ ദിവംഗതനായി. അദ്ദേഹത്തിന്റെ സംഭാവനകള്‍ ശാസ്ത്ര ലോകത്തിനു മനസ്സിലായതു മരണശേഷം ആയിരുന്നു. 50 വര്ഷതത്തിലധികം അദ്ദേ ഹത്തിന്റെ ശവകുടീരം വരെ അവഗണിക്ക പ്പെട്ടു.
കൂടുതല്‍ വിവരങ്ങള്ക്ക് :
: https://en.wikipedia.org/wiki/Gottfried_Wilhelm_Leibniz
Comments
Post a Comment