Skip to main content

Posts

Showing posts from January, 2019

ഗ്രെയ്സ് ഹോപ്പര്‍ അമേരിക്കന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍

ആധുനിക  കമ്പ്യുട്ടറിന്‍റെ   പിതാവു എന്നറിയപ്പെടുന്ന   ചാള്‍സ് ബാബെജിന്‍റ്  ഇന്നത്തെ  കമ്പ്യുട്ടറിന്‍റെ തത്വം ഉള്‍ക്കൊണ്ട അനലിറ്റിക്  എഞ്ചിന്‍  എന്ന ആശയത്തില്‍   കമ്പ്യൂട്ടറില്‍    സംഭരിച്ചു വെച്ച ഒരു പ്രോഗ്രാം അനുസരിച്ചാണു  പ്രവര്‍ത്തിക്കേണ്ട്തു  എന്ന ആശയം കൊടൂത്തതു  ലോകത്തിലെ  ആദ്യത്തെ  പ്രൊഗ്രാമര്‍  എന്നറിയപ്പെടുന്ന  മാഡം അഡ ലവ്ലേസ്  ആയിരുന്നു. ലോറ്ഡ് ബൈറന്‍ എന്ന  ഇങ്ലീഷ് കവിയുടെ  മകള്‍. കമ്പ്യൂട്ടറിനെ കുറിച്ചുള്ള  വാദ പ്രതിവാദത്തില്‍ പലപ്പൊഴും  വഴക്കുകൂടുക  വരെ എത്തിയിരുന്ന ബാബെജിന്‍റെയും   അഡായുടെയും  പിണക്കം മാറ്റാന്‍ ലവ്ലേസ്  പ്രഭു തന്നെ  ഇടപെടേണ്ടി വന്നുവത്രെ. ഏതായാലും  അന്നും ഇന്നും കമ്പ്യൂട്ടര്‍  പ്രൊഗ്രാമറുകളില്‍   നല്ലൊരു  ഭാഗം സ്ത്രീകള്‍  തന്നെ. അമേരിക്കയിലെ  ഒരു പ്രൊഗ്രാമരെ  ഇന്നു പരിചയപ്പെടാം. ‘ അവിസ്മരണീയയായ ഗ്രേയ്സ് ( ‘ Amazing Grace ’ ) കമ്പ്യൂട്ടര്‍ പ്...

അര്‍ഹമായ അംഗീകാരം കിട്ടാഞ്ഞ സ്ത്രീകള്‍ 4: എലിസബെത് ഗാരെറ്റ് ആന്ഡേര്‍സന്‍

എലിസബെത് ഗാരെറ്റ്   ആന്ഡേര്‍സന്‍ ബ്റിട്ടനിലെ ആദ്യത്തെ ലേഡീ ഡോക്ടര്‍ ഇന്നു കേരളത്തില്‍    ഒരു സുപ്റീം കോടതി വിധിയുടെ   പേരില്‍   സ്ത്രീസമത്വം   സ്ത്രീവിവേചനം തുടങ്ങിയവ ചര്‍ച്ചാവിഷയം ആണല്ലൊ. പാശ്ചാത്യരാജ്യങ്ങളില്‍ , പ്രത്യേകിച്ചും   ഇങ്ലണ്ടില്‍   പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനം വരെ സ്ത്രീകള്‍ക്കു    മെഡിക്കല്‍    വിദ്യാഭ്യാസം പോലും    നിഷെധിക്കപ്പെട്ടു   എന്ന സത്യം   അത്ഭുതകരമായി തോന്നുന്നില്ലെ ? ഇതാ സ്വന്തം ജീവിതത്തില്‍    കൂടി   സമരം   ചെയ്തു   ബ്റിട്ടനിലെ ആദ്യത്തെ   ഡോക്ടറും   പിന്നീട് ബ്റിട്ടണിലെ ആദ്യത്തെ   നഗരസഭാ   മേയറും ആയിതീര്‍ന്ന   ഡോ. എലിസബെത് ഗാരറ്റ്   ആന്ഡേര്‍സണെ കുറിച്ചാവാം   ഇന്നത്തെ    കുറിപ്പു. എലിസബെത് ഗാരെറ്റ് 1836ല്‍   കിഴക്കന്‍ ലണ്ടനിലെ വൈറ്റ്ചാപ്പല്‍ എന്ന സ്ഥലത്തു ഒരു ചെറീയ കച്ചവടക്കാരന്‍റെ  12 മക്കളില്‍ ഒരാളായി പിറന്നു. അവലളുടെ ചെറുപ്പകാലത്തു  അച്ഛന്‍ സ്വന്തം തൊഴിലില്‍ വിജയിച്ച ഒരു...

അര്‍ഹമായ അംഗീകാരം കിട്ടാതെ മണ്‍മറഞ്ഞ ശാസ്ത്രജ്ഞകള്‍ 3:ലിസ മെയ്റ്റ്നര്‍

ലിസ   മെയ്റ്റ്നര്‍   (1878 – 1968 ) ലിസ മെയ്റ്റ്നര്‍   എന്ന   ജര്‍മ്മന്‍ ശസ്ത്രജ്ഞ അണുശക്തി വിഘടനത്തിന്‍റെയും ആദ്യത്തെ ആറ്റം ബൊംബിന്‍റെ മാതാവായും ഇന്നറിയപ്പെടുന്നു എങ്കിലും ഈ   കണ്ടുപിടുത്തത്തിനു 1945ല്‍ നോബല്‍ സമ്മാനത്തിനു അര്‍ഹനായത്   അവരുടെ   സഹപ്രവര്‍ത്തകനായ ഓട്ടോ   ഹാന്‍   എന്നയാളായിരുന്നു. വിയന്നയിലെ ഒരു ജൂതകുടൂംബത്തിലെ എട്ടുമക്കളില്‍ മൂന്നാമതായി ലിസ 1878 ല്‍ ജനിച്ചു. 1908ല്‍ ലിസയുടെ സഹോദരികള്‍ കത്തോലിക്കാമതത്തില്‍ ചേര്‍ന്നു. ലിസ   ഒരു പ്റൊട്ടസ്റ്റന്‍റായി മാറി. എന്നാല്‍ ഹിറ്റലറുടെ   ജര്‍മ്മനിയില്‍ ഇത്തരം   മതം മാറ്റം ഒന്നും പരിഗണനയില്‍ വന്നില്ല. ആസ്ട്രിയായില്‍   സ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്നതില്‍ നിയന്ത്റണം ഉണ്ടായിരുന്നതു കൊണ്ട് ലിസക്ക്   വിയന്നാ സര്വകലാശാലയില്‍ 1901 ല്‍ മാത്രമേ പ്രവേശിക്കാന്‍ കഴിഞ്ഞുള്ളൂ. ലുഡ്വിഗ് ബോള്‍ട്സ്മാന്‍ എന്ന ഗുരുവിന്‍റെ കീഴില്‍ അവള്‍   പെട്ടെന്നു    ഊര്‍ജതന്ത്റമാണു അവളുടെ   ഇഷ്ടവിഷയം എന്നു പെട്ടെന്നു മനസ്സിലാക്കി. റോബര്‍ട്ട് ഫ്രിച് എന്ന ബോള്‍ട്സ്മാ...

അര്‍ഹമായ അംഗീകാരം കിട്ടാത്ത സ്ത്രീകള്‍ 2: മേരി ആനിങ്

മേരി ആനിങ് : ഫോസില്‍   ശാസ്ത്രജ്ഞ ( 1799-1847) ജീവിക്കാന്‍ വേണ്ടി , പട്ടിണി മാറ്റാന്‍ കടല്‍തീരത്തുനടന്നു വില്‍ക്കാന്‍ പറ്റിയ സാധനങള്‍   തേടി   നടന്ന 12   വയസ്സുള്ള ഒരു കുട്ടി ഏതാണ്ട്   2000   ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പു ജീവിച്ചിരുന്ന ഒരു   ശിലായുഗ ജീവിയുടെ ഫോസില്‍ (പാറകള്‍ക്കുള്ളില്‍ നൂറ്റാണ്ടുകളായി അടിഞ്ഞുകിടന്ന്‌ ശിലീഭൂതമായിത്തീര്‍ന്ന അതിപ്രാ ചീനകാലത്തെ ജീവികളുടേയോ സസ്യങ്ങളുടേയോ അവശിഷ്‌ടങ്ങളാണു   ഫോസില്‍) അതില്‍കൂടി പ്രശസ്തയാവുക , തുടര്‍ന്നു മറ്റു പല പുരാതന ജീവികളുടെയും അവശീഷ്ടം കണ്ടെത്തുകയും ചെയ്ത ഒരു സ്ത്രീ ആയിരുന്നു   മേരി ആനിങ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ പലര്‍ക്കും ജീവിതം   മുന്നോട്ടു കൊണ്ടു പോകുന്നതുതന്നെ   വളരെ   വിഷമം പിടിച്ച കാര്യമായിരുന്നു , പ്രത്യേകിച്ചും ഒരു പാവപ്പെ ,   പ്രാഥമിക വിദ്യാഭ്യാസം പോലും കിട്ടാത്ത ഒരു സ്ത്രീക്ക്. ഇങ്ലണ്ടിലെ ലിമെ   റെജിസ് എന്ന കടല്‍ തീര നഗരത്തില്‍ ഒരു നിര്‍ദ്ധന കുടൂംബത്തില്‍ 1799 ല്‍ ആയിരുന്നു മേരിയുടെ ജനനം. ചെറുപ്പത്തില്‍ തന്നെ   അവളുടെ അച്ഛന്‍   കടല്‍തീരത്...

അര്‍ഹമായ അംഗീകാരം കിട്ടാത്ത സ്ത്രീകള്‍ -1: കരോളിന്‍ ഹെര്‍ഷല്‍

പലപ്പോഴും പ്രസിദ്ധരായ സഹപ്രവര്‍ത്തകരുടെകൂടെ    പ്രവര്‍ത്തിക്കുമ്പോഴൊ , അതിപ്രശസ്തനായ   ഭര്‍ത്താവിന്‍റെയൊ   സഹോദരന്‍റെയോ കൂടെ   സഹായിയായി    വര്‍ത്തിക്കുമ്പോഴൊ      അര്‍ഹമായ അംഗീകാരം കിട്ടാതെ പോയ   ചില വനിതകളെപറ്റി   അടുത്തു   വായിച്ചു.   അവയില്‍   ചിലതു   കൂടുതല്‍   വിവരങ്ങള്‍ ശേഖരിച്ചു   എഴുതുന്നു. 1.      കാരോളിന്‍   ലുക്റേഷ്യ   ഹെര്‍ഷല്‍ ( 16 മാര്‍ച് 1750 – 9 ജനുവരി 1848) ജര്‍മ്മനിയില്‍   ജീവിച്ചിരുന്ന ജ്യോതി ശാസ്ത്രജ്ഞ ,   അനവധി കോമെറ്റുകള്‍ കണ്ടു പിടിച്ചയാള്‍ , സഹോദരന്‍   വില്യം   ഹെര്‍ഷലുമായി   വളരെയധികം   നെബുലകളെപറ്റി വിശദമായ പഠിച്ച്    ജ്യോതിര്‍മാപ്പുണ്ടാകിയ ആള്‍. ജീവിതകാലം മുഴുവന്‍ ജ്യേഷ്ടന്‍റെ   സഹായിയായി പ്രവര്‍ത്തിച്ചതു   കൊണ്ട്   അര്‍ഹമായ അംഗീകാരം   കിട്ടാതെ   പോയ   ആള്‍ ആയിരുന്നു ഇവര്‍. റോയല്‍ അസ്ട്രോണമിക്   സൊസൈറ്റിയുടെ ആദ്യത്തെ   സുവര്‍ണമെഡല്‍   ജേതാവ് ,...