Skip to main content

അര്‍ഹമായ അംഗീകാരം കിട്ടാതെ മണ്‍മറഞ്ഞ ശാസ്ത്രജ്ഞകള്‍ 3:ലിസ മെയ്റ്റ്നര്‍



ലിസ  മെയ്റ്റ്നര്‍  (1878 1968 )

ലിസ മെയ്റ്റ്നര്‍  എന്ന  ജര്‍മ്മന്‍ ശസ്ത്രജ്ഞ അണുശക്തി വിഘടനത്തിന്‍റെയും ആദ്യത്തെ ആറ്റം ബൊംബിന്‍റെ മാതാവായും ഇന്നറിയപ്പെടുന്നു എങ്കിലും ഈ  കണ്ടുപിടുത്തത്തിനു 1945ല്‍ നോബല്‍ സമ്മാനത്തിനു അര്‍ഹനായത്  അവരുടെ  സഹപ്രവര്‍ത്തകനായ ഓട്ടോ  ഹാന്‍  എന്നയാളായിരുന്നു.

വിയന്നയിലെ ഒരു ജൂതകുടൂംബത്തിലെ എട്ടുമക്കളില്‍ മൂന്നാമതായി ലിസ 1878 ല്‍ ജനിച്ചു. 1908ല്‍ ലിസയുടെ സഹോദരികള്‍ കത്തോലിക്കാമതത്തില്‍ ചേര്‍ന്നു. ലിസ  ഒരു പ്റൊട്ടസ്റ്റന്‍റായി മാറി. എന്നാല്‍ ഹിറ്റലറുടെ  ജര്‍മ്മനിയില്‍ ഇത്തരം  മതം മാറ്റം ഒന്നും പരിഗണനയില്‍ വന്നില്ല. ആസ്ട്രിയായില്‍  സ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്നതില്‍ നിയന്ത്റണം ഉണ്ടായിരുന്നതു കൊണ്ട് ലിസക്ക്  വിയന്നാ സര്വകലാശാലയില്‍ 1901 ല്‍ മാത്രമേ പ്രവേശിക്കാന്‍ കഴിഞ്ഞുള്ളൂ. ലുഡ്വിഗ് ബോള്‍ട്സ്മാന്‍ എന്ന ഗുരുവിന്‍റെ കീഴില്‍ അവള്‍  പെട്ടെന്നു   ഊര്‍ജതന്ത്റമാണു അവളുടെ  ഇഷ്ടവിഷയം എന്നു പെട്ടെന്നു മനസ്സിലാക്കി. റോബര്‍ട്ട് ഫ്രിച് എന്ന ബോള്‍ട്സ്മാന്‍റെ അനന്തിരവന്‍റെ വാക്കുകളില്‍ ബോള്‍ട്സ്മാന്‍ ലിസക്ക്  ഊര്‍ജതന്ത്രം  അന്തിമമായ  സത്യം കണ്ടെത്താനുള്ള വഴിയാണെന്നു  കാണിച്ചു കൊടുത്തു.അവള്‍ ജീവിതം  മുഴുവന്‍ ആ വഴിയില്‍ നിന്നു മാറി സഞ്ചരിച്ചില്ല.


വിയന്നാ  സര്വകലാശാലയില്‍  നിന്നു ഡോക്ടോറെറ്റ് നേടിയ ലിസ ബെറ്ലിനില്‍ മാക്സ് പ്ലാങ്ക്  എന്ന  ശാസ്ത്രകാരന്‍റെ കൂടെ   ജോലി ചെയ്യാന്‍ എത്തി. അവിടെ വെച്ച്  ഓട്ടോ ഹാന്‍ എന്ന രസതന്ത്ര ശാസ്ത്രജ്ഞനുമായി  സഹകരിച്ച്  പ്റവര്‍ത്തിക്കാന്‍ തുടങ്ങി. ഇവരുടെ  കൂട്ടായ  പ്രവര്‍ത്തനം 30 വര്‍ഷത്തിലധികം നീണ്ടു നിന്നു. ബെറ്ലിനിലെ കൈസര്‍ വില്യം  ഇന്സ്റ്റിറ്റ്യൂറ്റിലെ  രണ്ടു  വകുപ്പുകളുടെ മേധാവികളായി  ഇവര്‍  രണ്ടു പേരും  പ്രവര്‍ത്തിച്ചു. അവര്‍ രണ്ടു പേരും സ്വതന്ത്രമായും കൂട്ടു ചേറ്ന്നും പല പുതിയ വിവരങ്ങളും  കണ്ടെത്തുകയുണ്ടായി. വിദേശത്ത്  പ്രവര്‍ത്തിച്ചിരുന്ന ഐറീന്‍ ക്യൂറി ഫ്റെഡറിക്  ജൂലിയറ്റ്  എന്നിവരുമായി   മല്‍സരിച്ചു തന്നെ.
1934ല്‍ എന്റിക്കൊ ഫെറ്മി എന്നയാള്‍ റേഡിയൊ വികിരണ ശേഷിയുള്ള  ഐസൊടോപ്പുകള്‍   ന്യുട്റോന്‍ സംഘട്ടനം നടത്തി കണ്ടുപിടിച്ചു. എന്നാല്‍ യുറേനിയം കഴിഞ്ഞുള്ള  മൂലകങ്ങളുടെ  സ്വഭാവ  വിശേഷങ്ങള്‍   അപ്പോഴും  മനസ്സിലാക്കപ്പെട്ടിരുന്നില്ല. 1938ല്‍ ഇത്തരം പഠനങ്ങള്‍  നടത്താന്‍ ലിസാ മെയ്റ്റ്നര്‍, ഓട്ടൊ ഹാണും ഫ്രിറ്റ്സ് സ്റ്റ്രാസ്മാന്‍ എന്നിവരുമായി സഹകരിച്ചു  പ്രവര്‍ത്തിക്കാന്‍  തീരുമാനിച്ചു.  എന്നാല്‍  പല പ്റശ്നങ്ങളും ഉത്തരം കിട്ടാതെ  ശേഷിച്ചു.
1938ല്‍  ആസ്റ്റ്റിയ ജര്‍മ്മനിയുമായി കൂട്ടിച്ചേറ്ക്കപ്പെട്ടു. ഹിറ്റലറ്ടെ  നാസി ഭരണത്തില്‍ നിന്നു  ലിസാ ഒളിച്ചോടി പോകെണ്ടി വന്നു. അവര്‍ സ്റ്റൊക്ഹൊമിലെ മാനെ സിഗ്മാന്‍ ഇന്സ്റ്റിറ്റ്യൂട്ടീല്‍ ചേറ്ന്നു. എന്നാല്‍ അവിടെ  മറ്റുള്ളവരുടെ കൂടെ  പ്രവര്‍ത്തിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല,അത്യാവശ്യ ഉപകരണങ്ങള്‍ പോലും ഇല്ലാതെ, സ്വന്തമായി  പ്രവര്‍ത്തിക്കാന്‍ പോലും  കഴിയാതെ  ഒരു  പരീക്ഷണശാല കിട്ടിയെന്നു മാത്രം.  ഒട്ടോ ഹാനുമായും സ്ട്രാസ്മാനുമായി  എഴുത്തു കുത്തുകള്‍  നടത്തിയിരുന്നു അവര്‍ അപ്പോഴും. യുറെനിയം കഴിഞ്ഞുള്ള  മൂലക്ങ്ങളെ കുറിച്ചു  പഠിക്കാന്‍. 

1938 നവംബര്‍ 13നു ഹാന്‍ മെയ്റ്റ്നറെ  കൊപ്പന്‍ ഹെയ്ഗനില്‍ വെച്ചു  രഹസ്യമായി കണ്ടുമുട്ടി. അവിടെ വെച്ച്  മെയ്റ്റ്നറുടെ ടെ  നിര്‍ദ്ദേശമനസരിച്ച്   ഹാനും സ്റ്റ്രാസ്മാനും  യുറേനിയത്തില്‍  നിന്നും കിട്ടുന്ന വസ്തുക്കളില്‍ കൂടുതല്‍ പരീക്ഷണങ്ങല്‍ നടത്തി നോക്കി. അവ്ര്‍ക്കതു  റേഡിയം ആണെന്നു തോന്നി. എന്നാല്‍  അവര്‍ കണ്ടെത്തിയതു ബേറിയം  എന്ന മൂലകം ആണെന്നു  മനസ്സിലായപ്പോള്‍ അവര്‍ തങ്ങള്‍ക്കു കിട്ടിയ  വിവരങ്ങള്‍  ഒരു ജര്‍മ്മന്‍ മാസികയില്‍ 1939 ജനുവരി 6 നു പ്രസിദ്ധീകരിച്ചു. ഇതേ സമയത്തു തന്നെ മെയ്റ്റനറും  ഫ്രിഷും  അണുശക്തി വികിരണം എന്ന  പ്രതിഭാസം  നീല്‍സ് ബോറിന്‍റെ ആറ്റം മാത്രുക ഉപയോഗിച്ച് വിശദീകരിച്ചു. ഇവരുടെ പ്രബന്ധം നേച്ചര്‍  മാസികയില്‍  1939 ഫെബ്രുവരി 11 നാണു  പ്രസിദ്ധീകരിക്കപ്പെട്ടത്. അണു വിഘടനത്തിന്‍റെ ഊര്‍ജതന്ത്രപരമായ വിശദീകരണ്വും  ഹാന്‍  സ്റ്റ്രാസ്മാന്‍ എന്നിവരുടെ രസതന്ത്രപരമായ തെളിവുകളും പരസ്പര പൂരകങ്ങളായി തീര്‍ന്നു. 
എന്നാല്‍  സഹകരിച്ചു പ്രവര്‍ത്തിച്ച ഇവര്‍ തമ്മില്‍ ഉണ്ടായ വേറ്പാട് രാജ്യം വിട്ടുപോയ  ലിസായുടെ സംഭാവന  അംഗീകരിക്കാതെ പോകുന്നതിനു കാരണമായി. 1945ല്‍ റോയല്‍ സ്വീഡിഷ് അക്കാഡമി  റേഡിയൊവികിരണത്തിനു രസതന്ത്റത്തിനുള്ള നോബല്‍ സമ്മാനം ഓട്ടോ ഹാനിനു  നല്‍കി, അങ്ങനെ  ഓട്ടൊ ഹാനുമായി  ഈ കണ്ടുപിടുത്തതില്‍  സഹകരിച്ചു  പ്രവര്‍ത്തിച്ചു റേഡിയൊ വികിരണത്തിന്‍റെ തത്വം വിശദീകരിക്കാന്‍ കഴിഞ്ഞ ലിസാ മെയ്റ്റ്നറുടെ  സംഭാവന  അവഗണിക്കപ്പെട്ടു.  ഇതില്‍ കുറഞ്ഞ തോതില്‍ ഹാനും  കുറ്റക്കാരനായിരുന്നു, കാരണം അയാള്‍  മെയ്റ്റനറുടെ  സംഭാവനയെപറ്റി  ആരോടും  പറയുകയുണ്ടായില്ല. നോബല്‍ അക്കാഡമി  അവരുടെ തെറ്റ്  ഒരിക്കലും തിരുത്തിയില്ല എങ്കിലും  ഈ തെറ്റ്  1966 ല്‍ ഭാഗികമായി തിരുത്തപ്പെടുകയുണ്ടായി, ഓട്ടോ ഹാനിനും ലിസാ മെയ്റ്റനര്‍ക്കും സ്റ്റ്രാസ് മാ സ്റ്റ്രാസ്മാനും കൂടി സംയുക്തമായി  അമെരിക്കന്‍ ഫെറ്മ്മി സമ്മാനം നല്‍കുന്നതു വഴി .
രണ്ടാം ലോക  മഹായുദ്ധത്തില്‍ റേഡിയൊ വിഘടനതത്വം ഉപയോഗിച്ചു  നിര്‍മ്മിച്ച ആറ്റം ബൊംബ്    ഹിരൊഷിമായില്‍ വിക്ഷേപിച്ചു എങ്കിലും   ലിസാ മെയ്റ്റനര്‍ക്കു അതില്‍ ഒരു പങ്കും ഉണ്ടായിരുന്നില്ല. യുദ്ധത്തിനു ശെഷം ലിസാ ലെയ്റ്റ്നര്‍   ആറ്റം ബൊംബിന്‍റെ  മാതാവ് എന്നു അറിയപ്പെട്ടു  എന്നു മാത്രം. പിന്നീടൂള്ള  ശാസ്ത്രചരിത്രകാരന്മാര്‍  അണുവിഘടനം സംബന്ധിച്ച  പരീക്ഷഷണങ്ങളുടെ  യഥാര്‍ത്ഥ  വികസനം  എങ്ങനെയാണു  നടന്നതെന്നു വ്യക്തമാക്കുകയുണ്ടായി .
അവലംബം
https://en.wikipedia.org/wiki/Lise_Meitner
https://www.sdsc.edu/ScienceWomen/meitner.html


Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...