Skip to main content

അര്‍ഹമായ അംഗീകാരം കിട്ടാഞ്ഞ സ്ത്രീകള്‍ 4: എലിസബെത് ഗാരെറ്റ് ആന്ഡേര്‍സന്‍


എലിസബെത് ഗാരെറ്റ്  ആന്ഡേര്‍സന്‍ ബ്റിട്ടനിലെ ആദ്യത്തെ ലേഡീ ഡോക്ടര്‍

ഇന്നു കേരളത്തില്‍   ഒരു സുപ്റീം കോടതി വിധിയുടെ  പേരില്‍  സ്ത്രീസമത്വം  സ്ത്രീവിവേചനം തുടങ്ങിയവ ചര്‍ച്ചാവിഷയം ആണല്ലൊ. പാശ്ചാത്യരാജ്യങ്ങളില്‍ , പ്രത്യേകിച്ചും  ഇങ്ലണ്ടില്‍  പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനം വരെ സ്ത്രീകള്‍ക്കു   മെഡിക്കല്‍   വിദ്യാഭ്യാസം പോലും   നിഷെധിക്കപ്പെട്ടു  എന്ന സത്യം  അത്ഭുതകരമായി തോന്നുന്നില്ലെ? ഇതാ സ്വന്തം ജീവിതത്തില്‍   കൂടി  സമരം  ചെയ്തു  ബ്റിട്ടനിലെ ആദ്യത്തെ  ഡോക്ടറും  പിന്നീട് ബ്റിട്ടണിലെ ആദ്യത്തെ  നഗരസഭാ  മേയറും ആയിതീര്‍ന്ന  ഡോ. എലിസബെത് ഗാരറ്റ്  ആന്ഡേര്‍സണെ കുറിച്ചാവാം  ഇന്നത്തെ   കുറിപ്പു.


എലിസബെത് ഗാരെറ്റ് 1836ല്‍   കിഴക്കന്‍ ലണ്ടനിലെ വൈറ്റ്ചാപ്പല്‍ എന്ന സ്ഥലത്തു ഒരു ചെറീയ കച്ചവടക്കാരന്‍റെ  12 മക്കളില്‍ ഒരാളായി പിറന്നു. അവലളുടെ ചെറുപ്പകാലത്തു  അച്ഛന്‍ സ്വന്തം തൊഴിലില്‍ വിജയിച്ച ഒരു  ബിസിനെസ്സ്കാരനായി മാറിയിരുന്നു.  അതുകൊണ്ടു തന്നെ തന്‍റെ  കുട്ടികള്‍ക്ക്  നല്ല  രീതിയില്‍ വിദ്യാഭ്യാസം കൊടൂക്കാന്‍  നല്ല സ്ഥാപനങ്ങളില്‍  പഠിപ്പിക്കാന്‍ അദ്ദെഹം ശ്റദ്ധിച്ചു. പഠനം  കഴിഞ്ഞു  പതിവുപോലെ  വിവാഹം കഴിഞ്ഞു  മാന്യമായ  കുടൂംബ ജീവിതം നയിക്കുക ആയിരുന്നു അന്നത്തെ സാധാരണ ബ്രിട്ടീഷ്  സ്ത്രീകളുടെ  ലക്ഷ്യം. എന്നാല്‍ അമേരിക്കയിലെ  ആദ്യത്തെ  മെഡിക്കല്‍ ഡോക്റ്റര്‍ ആയ എലിസബെത് ബ്ലാക്വെല്ല്സ്ത്രീസമത്വവാദി എമിലി ഡെവീസ് എന്നിവരുമായി പരിചയപ്പെടാന്‍   അവസരം കിട്ടിയ   എലിസബെത് ഗാരെറ്റ് തനിക്കു ഒരു ഡ്ഡോക്റ്റര്‍  ആകണമെന്നു   തീരുമാനിച്ചു.

എന്നാല്‍  19 ആം നൂറ്റാണ്ടിലെ  ബ്റിട്ടനില്‍ ഇത്   തികച്ചും  അസംഭവ്യം ആയിരുന്നു.  ഇങ്ലണ്ടിലെ പല മെഡിക്കല്‍   വിദ്യാഭ്യാസ സ്ഥാപനങ്ങളിലും  അവര്‍ അപേക്ഷിച്ചു എങ്കിലും ഒരിടത്തും അവര്‍ക്കു പ്രവേശനം  കിട്ടുകയുണ്ടായില്ല. അതു കൊണ്ട് അവര്‍ മിഡീല്‍സെക്സ്  ആശൂപത്രിയില്‍  ഒരു നര്‍സിങ്  വിദ്യാര്‍ഥിനി  ആയി പഠിക്കാന്‍  തുടങ്ങി.  അതോടൊപ്പം അവര്‍ പുരുഷന്മാരായ ഡോക്റ്റര്‍മാരുടെ   വൈദ്യശാസ്ത്ര ക്ലാസുകളില്‍  പോയിത്തുടങ്ങി.  എന്നാല്‍  ക്ലാസിലെ  മറ്റു കുട്ടികള്‍ പ്രതിഷേധിച്ചതു കൊണ്ട്  അവള്‍ക്ക് അതു തുടരാന്‍ കഴിഞ്ഞില്ല. എന്നാല്‍ അന്നത്തെ ഇങ്ലണ്ടിലെ അപ്പോത്തിക്കരികളുടെ സംഘടനയില്‍ സ്ത്രീകള്‍ക്കു  പരീക്ഷ എഴുതുന്നതില്‍  നിരോധനം ഇല്ലായിരുന്നു. അതുകൊണ്ട് എലിസബെത് 1865 ല്‍ ഈ  സംഘടന നടത്തിയ  പരീക്ഷയില്‍ വിജയിച്ച് ഒരു സര്‍റ്റിഫിക്കെറ്റ്  നേടി. അവര്‍ക്കങ്ങനെ ഒരു ഡോക്ടര്‍  ആകാന്‍ കഴിഞ്ഞു.  ഇതിനു ശേഷം  ആ സംഘടനയും  അവരുടെ നിയമാവലി മാറ്റി സ്ത്രീകള്‍ക്കു ഡോക്റ്റര്‍ ആകാന്‍  പാടില്ല എന്നാക്കി.

എനാല്‍ 1866 ല്‍  എലിസബെത് തന്‍റെ അച്ഛന്‍റെ  പൂര്‍ണ പിന്തുണയോടെ ലണ്ടനില്‍ സ്ത്രീകള്‍ക്കു വേണ്ടി ഒരു  ചെറിയ ആശുപത്രി തുടങ്ങി. തുടര്‍ന്ന്  1870ല്‍  അവരെ  കിഴക്കെ ലണ്ടന്‍  ആശുപത്രിയിലെ ഒരു വിസിറ്റിങ് ഡോക്ടര്‍ ആയി നിയമിച്ചു. ഇവിടെ വെച്ച്  ജയിംസ് ആന്ഡേര്‍സന്‍ എന്ന  ബിസിനെസ്സ്കാരനെ  കണ്ടൂമുട്ടി അവര്‍ 1871ല്‍ വിവാഹിതരായി . അവര്‍ക്കു  മൂന്നു കുട്ടികളും ഉണ്ടായി.  
എന്നാല്‍  എലിസബെത്തിനു ഒരു ഡോകറ്റര്‍ ബിരുദം നേടണമെന്ന തന്‍റെ ആഗ്രഹം സധിക്കണമെന്നു  തന്നെയായിരുന്നു ലക്ഷ്യം. അവര്‍  അതിനു വേണ്ടി ഫ്രെഞ്ചു ഭാഷ പഠിച്ചു , പാരീസ് സര്വകലാശാലയില്‍ നിന്നു അവര്‍  ഒരു മെഡീക്കല്‍  ബിരുദം നേടുക തന്നെ ചെയ്തു. എന്നാല്‍ ബ്റീട്ടീഷ് ഡോക്ടര്‍മാരുടെ  കൂടെ  രെജിസ്റ്റര്‍ ചെയ്യാന്‍ അവരെ  എന്നിട്ടും അനുവദിച്ചില്ല.  അവരുടെ ബിരുദം അംഗീകരിക്കപ്പെടുകയും ചെയ്തില്ല.
1872ല്‍  ആന്ഡേറ്സന്‍ ലണ്ടനില്‍ സ്ത്രീകള്‍ക്കു വേണ്ടിയുള്ള ന്യൂ ലണ്ടന്‍ ആശുപത്രി  തുടങ്ങി. അവിടത്തെ  ജോലിക്കാര്‍ എല്ലാവരും സ്ത്രീകളായിരുന്നു. എലിസബെത് തന്‍റെ മാര്‍ഗദറ്ശിയായിരുന്ന എലിസബെത് ബ്ലാക്വെല്ലിനെ സ്ത്രീരോഗ വിദഗ്ദ്ധയായി അവിടെ നിയമിക്കുകയും ചെയ്തു.  ഈ ആശൂപത്രിയുടെ പേരു പിന്നീടു ആന്ഡേറ്സന്‍ ആശുപത്രി എന്നാക്കി. അവരുടെ  സ്ഥിരൊല്‍സാഹത്തിന്‍റെ ഫലമായി മറ്റു സ്ത്രീകളും മെഡിക്കല്‍  വിദ്യാഭ്യാസം നേടാന്‍  തുടങ്ങി. 1876 ല്‍   സ്ത്രീകള്‍ക്കും  മെഡീക്കല്‍ വിദ്യാഭ്യാസവും തൊഴിലും ആവാമെന്നു നിയമം പാസായി. 1883 ല്‍  എലിസബത് ആന്ഡേറ്സണെ വനിതകള്‍ക്കുള്ള  ലണ്ടന്‍  മെഡിക്കല്‍ സ്കൂളിന്‍റെ  ഡീന്‍  ആയി നിയമിക്കുകയും ചെയ്തു. 1874ല്‍ തുടങ്ങിയ ആ ആശുപത്രിയുടെ  വികസനവും  അങ്ങനെ  അവര്‍ സാധിച്ചെടുത്തു.

1902ല്‍  ആന്ഡേറ്സണ്‍ സഫ്ഫൊക് തീരത്തുള്ള  ആല്‍ഡെബര്‍ഘ് എന്ന സ്ഥലത്ത് ജോലിയില്‍ നിന്നു വിരമിച്ച്  വിശ്രമ ജീവിതം തുടങ്ങാന്‍  ശ്റമിച്ചു.  അവിടെ  അവര്‍ 1908 ല്‍ ആ നഗരസഭയുട്ടെ  മേയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇങ്ലണ്ടിലെ ആദ്യത്തെ  വനിതാമേയറുമായി  അവര്‍. അവരും അവരുടെ മകളും സ്ത്രീകള്‍ക്കു   വോട്ടവകാശം നേടിയെടുക്കുന്നതിനുള്ള   പ്രസ്ഥാനത്തിനു  നെത്രുത്വം നല്‍കി.  അവരുടെയും  മറ്റുള്ളവരുടെയും ശ്രമ ഫലമായാണ്‍  ഇങ്ലണ്ടില്‍ 1917 ല്‍ 30 വയസ്സു കഴിഞ്ഞ വീട്ടമ്മമാര്‍ക്കും ഒരു വര്‍ഷം വാടകയായി 5 പൌണ്ട് എങ്കിലും  വരുമാനം ഉള്ളവര്‍ക്കും ബ്റീട്ടീഷ്  സര്വകലശാലയില്‍ നിന്നു ബിരുദം നേടിയവരും ആയ  എല്ലാ സ്ത്രീകള്‍ക്കും  വോട്ടവകാശം കൊടുക്കുന്ന  നിയമം ബ്റീട്ടീഷ് പാറ്ലമെണ്ടില്‍  പാസാക്കുകയുണ്ടായി. 
അങ്ങനെ  ഇങ്ലണ്ടിലെ  ആദ്യത്തെ ലേഡീ ഡോക്റ്ററും , ലേഡീമേയറും  ആയ   എലിസബെത് ഗാരെറ്റ് ആന്ഡേര്‍സന്‍ 1917 ഡീസംബര്‍  17 നു   ദിവംഗതയായി.




Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...