Skip to main content

ഗ്രെയ്സ് ഹോപ്പര്‍ അമേരിക്കന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍



ആധുനിക  കമ്പ്യുട്ടറിന്‍റെ   പിതാവു എന്നറിയപ്പെടുന്ന   ചാള്‍സ് ബാബെജിന്‍റ്  ഇന്നത്തെ  കമ്പ്യുട്ടറിന്‍റെ തത്വം ഉള്‍ക്കൊണ്ട അനലിറ്റിക്  എഞ്ചിന്‍  എന്ന ആശയത്തില്‍   കമ്പ്യൂട്ടറില്‍    സംഭരിച്ചു വെച്ച ഒരു പ്രോഗ്രാം അനുസരിച്ചാണു  പ്രവര്‍ത്തിക്കേണ്ട്തു  എന്ന ആശയം കൊടൂത്തതു  ലോകത്തിലെ  ആദ്യത്തെ  പ്രൊഗ്രാമര്‍  എന്നറിയപ്പെടുന്ന  മാഡം അഡ ലവ്ലേസ്  ആയിരുന്നു. ലോറ്ഡ് ബൈറന്‍ എന്ന  ഇങ്ലീഷ് കവിയുടെ  മകള്‍. കമ്പ്യൂട്ടറിനെ കുറിച്ചുള്ള  വാദ പ്രതിവാദത്തില്‍ പലപ്പൊഴും  വഴക്കുകൂടുക  വരെ എത്തിയിരുന്ന ബാബെജിന്‍റെയും   അഡായുടെയും  പിണക്കം മാറ്റാന്‍ ലവ്ലേസ്  പ്രഭു തന്നെ  ഇടപെടേണ്ടി വന്നുവത്രെ. ഏതായാലും  അന്നും ഇന്നും കമ്പ്യൂട്ടര്‍  പ്രൊഗ്രാമറുകളില്‍   നല്ലൊരു  ഭാഗം സ്ത്രീകള്‍  തന്നെ. അമേരിക്കയിലെ  ഒരു പ്രൊഗ്രാമരെ  ഇന്നു പരിചയപ്പെടാം.




അവിസ്മരണീയയായ ഗ്രേയ്സ് (Amazing Grace ) കമ്പ്യൂട്ടര്‍ പ്രൊഗ്രാമിനെ മുത്തശ്ശി എന്നൊക്കെ  എന്നെല്ലാവരും പുകഴിത്തിയിരുന്ന ഗ്രെയ്സ് ഹൊപ്പര്‍ ഒരു അമേരിക്കന്‍ കമ്പ്യൂട്ടര്‍ പ്രൊഗ്രാമറായിരുന്നു. അവര്‍ പില്‍ക്കാലത്ത് പ്രതിഭാശാലിയായ  ഗണിത ശാസ്ത്രജ്ഞ, മികച്ച കമ്പ്യൂട്ടര്‍ പ്രൊഗ്രാമര്‍ എന്നിങ്ങനെ  അറിയപ്പെട്ടു

അമേരിക്കയില്‍ ന്യൂയോര്‍ക്കില്‍ 1906  ഡീസംബര്‍ 9 നു  ജനിച്ചു. വാസ്സര്‍  കോളെജില്‍ നിന്നു ഗണീതശാസ്ത്രവും ഊര്‍ജതന്ത്രവും പഠിച്ചു. വാസര്‍ കോളെജില്‍ 1928ല്‍ ആദ്യ ബിരുദം നേടിയ അവര്‍ തുടര്‍ന്നു യെയില്‍ സര്വകലാശാലയില്‍ ഉന്നത വിദ്യാഭ്യാസത്തിനു ചേര്‍ന്നു. 1930ല്‍ അവിടെ നിന്നു ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്നു ഗ്രെയ്സ് വിന്സന്‍റ് ഫോസ്റ്റര്‍ ഹോപ്പെര്‍ എന്നയാളെ വിവാഹം കഴിച്ചു. തുടര്‍ന്നു വാസര്‍ കോളെജില്‍  അദ്ധ്യാപിക ആയിരുന്നപ്പോല്‍ തന്നെ യെയില്‍ സര്വകലാശാലയില്‍ നിന്നു 1934 ല്‍ പി എച് ഡി ബിരുദവും നേടി.  ഗണിത ശാസ്ത്രത്തിലെ ആദ്യത്തെ  പി എച് ഡി  ബിരുദ ധാരിയായ വനിതയായി അവര്‍.     


രണ്ടാം ലോക മഹായുദ്ധം  തുടങ്ങിയപ്പോള്‍  അവര്‍ അവരുടെ പിതാമഹന്‍റെ പാത പിന്തുടര്‍ന്നു വസ്സര്‍ കോളെജിലെ ഗണിതശാസ്ത്ര അദ്ധ്യാപികയുടെ  ജോലി രാജി വെച്ച് അമേരിക്കന്‍ നേവിയില്‍  ചേര്‍ന്നു. നേവിയില്‍ നിന്നു  അവരെ ഹാര്‍വാര്‍ഡ് സര്വകലാശാലയില്‍ അന്നുണ്ടാക്കിയ  ആദ്യത്തെ ഡിജിറ്റല്‍ കമ്പ്യൂട്ടറായിരുന്ന മാര്‍ക് 1 എന്ന കമ്പ്യൂട്ടരില്‍ പ്രൊഗ്രാമുകള്‍ എഴുതാന്‍ നിയോഗിക്കപ്പെട്ടു. കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ  വികസിച്ചപ്പോള്‍  മാര്‍ക് 2  എന്ന പുതിയ  കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിച്ചു വരുമ്പോള്‍  പ്രൊഗ്രാമിലെ  തെറ്റുകള്‍ കണ്ടു പിടിക്കുന്നതിനു ഡീബഗ്ഗിങ് എന്ന  വാക്കു  ഗ്രെയ്സാണു ആദ്യം ഉപയോഗിച്ചത്. പ്രോഗ്രാം  വികസിപ്പിച്ച ടീമിന്‍റെ കൂടെ നിന്നു   വികസിപ്പിച്ചെടുത്ത  പ്രൊഗ്രാമിലെ  തെറ്റുകുറ്റങ്ങള്‍  കണ്ടെത്തുന്ന രീതിയാണു ഡീബഗ്ഗിങ്  എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നതു. തുടര്‍ന്നു   മാര്‍ക് 2 ന്‍റെയും പ്രോഗ്രാമര്‍ ആയി അവര്‍.


യുദ്ധത്തിനു ശേഷം അവര്‍ നേവിയില്‍ തന്നെ റിസര്വ് ആഫീസറായി തുടര്‍ന്നു. ഒരു ഗവേഷണ  ഫെലൊ ആയി ഹാര്‍ വാര്‍ഡ് സര്വകലാശാലയില്‍ മാര്‍ക് 2 , മര്‍ക് 3 എന്നീ കമ്പ്യൂട്ടരിനെ  പ്രൊഗ്രാമുകല്‍ അവര്‍  വികസിപ്പിച്ചു. തുടര്‍ന്നു  കമ്പ്യൂട്ടര്‍ മേഖലയില്‍ തന്നെ  പ്രവര്‍ത്തിക്കാന്‍  വേണ്ടീ അവര്‍ 1949ല്‍  ചില    പ്രൈവറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. റെമിങ്ടന്‍ റാന്ഡ് എന്ന കമ്പനിയില്‍ UNIVAC എന്ന കമ്പ്യൂട്ടറിന്‍റെ  പ്രൊഗ്രാമുകളും  വികസിപ്പിച്ചു. 1954 ല്‍ അവര്‍  ആദ്യത്തെ  കമ്പ്യുട്ടറിന്‍റെ   ഭാഷാന്തരണം നടത്തുന്ന കമ്പൈലര്‍  ഉണ്ടാക്കി. തുടര്‍ന്നു  അവര്‍  കപ്യൂട്ടര്‍ ഭാഷ  കൊബോള്‍ (Common Business Oriented Language, or COBOL) എന്ന കമ്പ്യുട്ടര്‍ ഭാഷ പ്രചരിപ്പിക്കുന്നതിനു സഹായിച്ചു. ആദ്യകാലത്തു ബിസിനെസ്സ്  പ്രൊഗ്രാമിങിനു ഉപയോഗിച്ചരുന്ന  കപ്യൂട്ടര്‍  ഭാഷയായിരുന്നു കോബൊള്‍. പൊതുവെ  ഇങ്ലീഷ് ഭാഷ പൊലെ തന്നെ ലളിതമായ  കമ്പ്യൂട്ടര്‍  ഭാഷയായിരുന്നു   കൊബോള്‍.

1966ല്‍ അവര്‍ വീണ്ടും  നേവിയില്‍  ജോലിയില്‍ ചേറ്ന്നു. തുട്രര്‍ന്നു   വിവിധ കമ്പ്യൂട്ടര്‍ ഭാഷകള്‍ തമ്മിലുള്ള  താരതമ്യവും ക്റോഡീക്കരണം ചെയ്യാന്‍  അവരോട്  ആവശ്യപ്പെടുകയുണ്ടായി. 1986 ല്‍ അവര്‍  ജോലി മതിയാക്കിയപ്പോള്‍  നേവിയിലെ  റിയര്‍ അഡ്മിറല്‍  സ്ഥാനത്തായിരുന്നു അവര്‍ .1991 ല്‍ അവര്‍ സാങ്കേതിക വിദ്യയിലെ ദേശീയ മെഡലിനു അര്‍ഹഅയായി. 1992ല്‍ 84വാം വയസ്സില്‍ അവര്‍ ദിവംഗതയായി.  1997 ല്‍  USS Hopper എന്ന മിസൈല്‍  നാശക കപ്പല്‍ അവരുടെ പേരിലുണ്ടാക്കി. മിസൌറി സര്വകലാശാല അവരുടെ പേരില്‍ ഒരു കമ്പ്യൂട്ടര്‍ മ്യൂസിയം ഉണ്ടാക്കി. ഗ്രെയ്സ് പാലസ് എന്നായിരുന്നു ഇതിന്‍റെ പേര്‍ , അവരുടെ പേരില്‍ ഗ്രെയ്സ് മുറെ അവാറ്ഡ് ഇന്നും കൊടുത്തു  വരുന്നു.  2016 ല്‍  പ്രസിഡണ്ടിന്‍റെ  സ്വാതന്ത്ര്യ  മെഡലിനു  അര്‍ഹയായി മരണാന്തര ബഹുമതിയായിട്ടായിരുന്നു എങ്കിലും  പ്റസീഡണ്ട് ബാരക് ഒബാമ  ആയിരുന്നു  ഇതു പ്രഖ്യാപിച്ചത് .

https://en.wikipedia.org/wiki/Grace_Hopper
https://www.biography.com/people/grace-hopper-21406809




Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...