ഭാരതത്തിലെ 11 ആമത്തെ രാഷ്ട്രപതി ആയിരുന്ന ഏ.പി.ജെ. അബ്ദല്‍ കലാമിന്‍റെ 90 ആമത്തെ
ജന്മദിനം ഒക്ടൊബര്‍ 15ന്‍ ആയിരുന്നു. 1931 ഒക്ടൊബര്‍ 15 നു തമിഴ് നാട്ടിലെ
രാമേശ്വരത്തെ ഒരു സാധാരണ മുസ്ലിം കുടുംബത്തില്‍ ജനിച്ച അദ്ദേഹം പ്രസിഡണ്ട്
ആകുന്നതിനു മുമ്പ് ഭാരതത്തിലെ പ്രതിരോധഗവേഷണ വകുപ്പിലും ബാഹ്യാകാശ ഗവേഷണ വകുപ്പിലും
ശാസ്ത്രജ്ഞനായിരുന്നു. ഊര്‍ജ തന്ത്രവും വ്യോമയാന ശാസ്ത്രവും ഐച്ഛിക വിഷയങ്ങളായി
പഠനം നടത്തിയ കലാം 40 വര്‍ഷത്തോളം രണ്ട് വകുപ്പിലും കൂടി ശാസ്ത്രജ്ഞനായി
പ്രവര്‍ത്തിച്ചു. വിക്രം സാരാഭായിയെ തുടര്‍ന്നു വന്ന സതീഷ് ധവാന്‍റെ കീഴില്‍
ഇന്ത്യയില്‍ റോക്കറ്റ് വിക്ഷേപണത്തിനുള്ള സാങ്കേതിക കഴിവ് ഡോ.കലാം അദ്ധ്യക്ഷനായ എസ്
എല്‍ വി. റോക്കറ്റ് വികസനത്തില്‍ കൂടി തുടക്കം കുറിച്ചു. പ്രതിരോധ ഗവേഷണ വകുപ്പില്‍
ഇന്ത്യയുടെ മിസ്സൈല്‍ വികസനത്തിനു ചുക്കാന്‍ പിടിച്ച അദ്ദേഹം ഇന്ത്യയുടെ മിസ്സൈല്‍
മാന്‍ എന്നറിയപ്പെട്ടു. ഭാരത്തിലെ അണുശക്തി പരീക്ഷണം രാജസ്ഥാനിലെ പൊഖ്രാന്‍ എന്ന
സ്ഥലത്തു വെച്ചു നടത്തിയതിലും ഡോ. അബ്ദല്‍ കലാം നിര്‍ണായക പങ്കുവഹിച്ചു. 2002 ല്‍
അദ്ദേഹം ഇന്ത്യുയുടെ 11 ആമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്നു ഭാരതം
ഭരിച്ചിരുന്ന രാഷ്ട്രീയ കക്ഷി ആയിരുന്ന ഭരതീയ ജനതാ പാര്‍ട്ടിയുടെയും
പ്രതിപക്ഷത്തിലായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രെസ്സിനും സ്വീകാര്യനായ
സ്ഥാനാര്‍ത്ഥി ആയിരുന്നു അദ്ദേഹം 2015 ജുലൈ 27 നു ആസാമിലെ ഷില്ലൊങില്‍ ഇന്ത്യന്‍
ഇന്സ്റ്റിറ്റ്യൂറ്റ് ഒഫ് മാനെജ്മെന്‍റില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ 83 ആമത്തെ
വയസ്സില്‍ ഹ്രുദയാഘാതം മൂലം അദ്ദെഹം കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
ശാസ്ത്രകാരനും രാഷ്ട്റപതിയും എന്നതിനുപരി വലിയൊരു മനുഷ്യസ്നേഹിയും ആയിരുന്നു
അദ്ദേഹം .കൊച്ചു കുട്ടികളെപ്പോലും ആവേശഭരിതരാക്കുന്ന അദ്ദേഹത്തിന്‍റെ നിഷ്കളങ്കമായ
സംഭാഷണം എത്രയെത്ര കുട്ടികളെ നല്ല നിലയിലേക്ക് നയിച്ചു. അദ്ദേഹത്തിന്‍റെ
ജീവിതത്തിലെ ഏതാനും സംഭവങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നു.
1. തന്‍റെ പഴയ സഹ പ്രവര്‍ത്തകരോടുള്ള സ്നേഹം
ഇന്ത്യയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹം ആയ ഇന്സാറ്റ് 4 ബിയുടെ വിക്ഷേപണം ഫ്രെഞ്ച് ഗയാനായിലെ കോറൂ ലോഞ്ചിങ് കേന്ദ്രത്തില്‍ നിന്നായിരുന്നു. ISRO യിലെ ഏതാനും ശാസ്ത്രകാരന്മാര്‍ അവിടെ ഉപഗ്രഹവിക്ഷേപണത്തില്‍ സഹായിക്കാന്‍ പോയിരുന്നു. വിജയകരമായ വിക്ഷേപണത്തിനു ശെഷം ഫ്രാന്‍സിലെ ഡീ ഗാള്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അവരെ വിമാനത്താവള സെക്യൂറിറ്റി ജീവനക്കാര്‍ അവര്‍ സാധാരണ യാത്രക്കാര്‍ കാത്തിരിക്കുന്ന സ്ഥലത്ത് നിന്നു കുറെ ദൂരത്തേക്കു നയിച്ചു. അവര്‍ ചോദിച്ചു എന്താണ് കുഴപ്പം ,നിങ്ങള്‍ ഞങ്ങളെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് ?
അവര്‍ പറഞ്ഞു : നിങ്ങളെ ഞങ്ങള്‍ പ്രധാനപ്പെട്ട അതിഥികള്‍ക്കുള്ള വി ഐ പി ലോഞ്ചിലേക്ക് ആണ് കൊണ്ടു പോകുന്നത്.
അവര്‍ പറഞ്ഞു ഞങ്ങള്‍ക്ക് സാധാരണ ടിക്കറ്റു മാത്രമേ ഉള്ളല്ലൊ.
ജീവനക്കാര്‍ പറഞ്ഞു: നിങ്ങളുടെ പ്രെസിഡണ്ട് ഡോ.എ.പി.ജെ. അബ്ദല്‍ കലാം മൂന്നു മണിക്കൂര്‍ മുമ്പ് ഇവിടെ നിന്നു വിമാനത്തില്‍ പോയി. അപ്പൊള്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു അദ്ദേഹത്തിന്‍റെ മുന്‍കാല സഹപ്രവര്‍ത്തകരായ നിങ്ങള്‍ക്ക് മെച്ചപ്പെട്ട സൌകര്യം കൊടുക്കണമെന്ന്. അതനുസരിച്ച് നിങ്ങളെ വി.ഐ.പി വിശ്രമസ്ഥലത്തേക്ക്കൊണ്ടുപോകുകയാണ് . പ്രസിഡണ്ടിന്‍റെ തിരക്കിനിടയിലും അദ്ദേഹം ഈ വിക്ഷേപണം ഓര്‍മ്മിച്ചു വെക്കുകയും തന്‍റെ സഹപ്രവര്‍ത്തകരെ സഹായിക്കാനുള്ള അവസരം ഉപയോഗിക്കുകയും ചെയ്തു
.
2. ഒരു സഹപ്രവര്‍ത്തകന്‍റെ കുട്ടികളോടുള്ള സ്നെഹം
ഡോ കലാമിന്‍റെ കൂടെ ഒരു ഗവേഷണ പ്രോജെക്റ്റില്‍ 70 പേര്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. പ്രോജെക്റ്റ് പൂര്‍ത്തിയാക്കാന്‍ എല്ലാവരും ആവശ്യമെങ്കില്‍ വൈകി ജോലി ചെയ്യേണ്ടിയിരുന്നു. അവരില്‍ ഒരാള്‍ തലവനായ ഡോ. അബ്ദല്‍ കലാമിനോട് പറഞ്ഞു: സര്‍ , ഞാന്‍ ഇന്നു എന്‍റെ കുട്ടികളെ വൈകുന്നേരം ഒരു പ്രദറ്ശനം കാണാന്‍ കൊണ്ടുപോകാം എന്നു ഏറ്റിരുന്നു. എന്നാലും ഞാന്‍ എന്നെ ഏല്‍പ്പിച്ച പണി എത്രയും വേഗം തീര്‍ത്തിട്ടു പൊയ്ക്കോളാം. അയാള്‍ ജോലി തീര്‍ത്തപ്പൊള്‍ രാത്രി 830 മണി കഴിഞ്ഞിരുന്നു. അയാള്‍ വിഷമിച്ചു കുട്ടികളോട് എന്തു പറയുമെന്ന് ശങ്കിച്ചു വീട്ടില്‍ ചെന്നു. അവിടെ ചെന്നപ്പോള്‍ കുട്ടികള്‍ അവിടെ ഇല്ലായിരുന്നു. കുട്ടികള്‍ എവിടെ എന്നു ചോദിച്ചപ്പോള്‍ ഭാര്യ പറഞ്ഞു , നിങ്ങള്‍ അറിഞ്ഞില്ലേ, 5 മണി കഴിഞ്ഞ് നിങ്ങളുടെ തലവന്‍ വനു കുട്ടികളെ പ്രദറ്ശനത്തിനു കൂട്ടിക്കൊണ്ടുപോയല്ലൊ,. ഡോ. കലാം 5 മണിക്കു നോക്കിയപ്പൊള്‍ അയാള്‍ തക്രുതിയായി പണി എടുക്കുകയായിരുന്നു. അദ്ദേഹം തന്‍റെ വാഹനത്തില്‍ തന്‍റെ സഹപ്രവര്‍ത്തകന്‍റെ വീട്ടില്‍ ചെന്നു കുട്ടികളെ പ്രദര്‍ശനത്തിനു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു ചെയ്തത്.
3. ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയോടൊപ്പം ഒരേ പ്ലെയിറ്റില്‍ നിന്നു ഡിന്നര്‍
ഒരിക്കല്‍ അമേരിക്കയിലെ സാന്ഡിയാഗോയില്‍ അദ്ദേഹം ഒരു ബാഹ്യാകാശ സംബന്ധമായ കോണ്‍ഫറന്സിനു പോയി. അവിടെ ഒരു റെസ്റ്റോറന്‍റില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ മൂന്നു ഇന്ത്യന്‍ കുട്ടികള്‍ ഭയഭക്തി ബഹുമാനത്തൊടെ അദ്ദേഹത്തിന്‍റെ തീന്‍ മേശക്കടുത്തു ചെന്നു കൈ തൊഴുതു. അദ്ദേഹം അവരെ തിരിച്ചു വന്ദിച്ചതിനു ശേഷം തന്‍റെ കൂടെ ഡിന്നര്‍ അദ്ദേഹത്തിന്‍റെ പ്ലെയ്റ്റില്‍ നിന്നു തന്നെ കഴിക്കാന്‍ ക്ഷണിച്ചു. , അവര്‍ മടിച്ചു മടിച്ചു അദ്ദേഹത്തിന്‍റെ ഡിന്നര്‍ പ്ലേറ്റില്‍ നിന്നു സാലഡിന്‍റെ ഒരു കഷണം എടുത്തു കഴിച്ചു. ജീവിതത്തില്‍ ഒരിക്കലും കഴിക്കാത്ത രുചികരമായ ഡിന്നര്‍ അതായിരുന്നു എന്ന് അവര്‍ രേഖപ്പെടുത്തി.
4.സംരക്ഷണ ഭിത്തിയില്‍ കുപ്പിച്ചില്ലോ?
ഡോ കലാം പ്രതിരോധ ഗവേഷണ വിഭാഗത്തില്‍ ഒരു അതി സുരക്ഷ ആവശ്യമുള്ള ഒരു പ്രോജെക്റ്റ് ചെയ്യുമ്പോള്‍ അതിനു സംരക്ഷണം എങ്ങനെ കൊടുക്കും എന്നാരാഞ്ഞു. മതിലും അതിനു മുകളില്‍ പൊട്ടിയ കുപ്പിച്ചില്ലും പാകും എന്നു പറഞ്ഞു. അദ്ദേഹം പറഞ്ഞു. പൊട്ടിയ കുപ്പിച്ചില്ലു വേണ്ട, അത് അവിടെ ഇരിക്കുന്ന പക്ഷികള്‍ക്ക് മുറിവ് ഉണ്ടാക്കും. അതൊഴിവാക്കൂ എന്നു .
5. ഒരു കുട്ടി വരച്ച ഡോ. കലാമിന്‍റെ ചിത്രം
ഒരിക്കല്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടി അദ്ദേഹത്തിന്‍റെ അഗ്നി ചിറകുകള്‍ എന്ന പുസ്തകം വായിച്ചു ആവേശഭരിതനായി, അയാള്‍ ആ പുസ്തകത്തിന്‍റെ ചട്ടയില്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന്‍റെ ഫോട്ടോ നോക്കി ഒരു ചിത്രം വരച്ചു, അതത്ര ഗംഭീരം ഒന്നുമായിരുന്നില്ല എങ്കിലും അച്ഛനും അമ്മയും അവനെ പ്രോത്സാഹിപ്പിച്ചു. അമ്മ വെറുതെ പറഞ്ഞു നീ അത് പ്രസിഡണ്ടിനു അയച്ചു കൊടുക്കൂ. കുട്ടി ശുദ്ധഗതി വിചാരിച്ചു ആ ചിത്രം രാഷ്ട്രപതി ഭവനിലേക്കു അയച്ചു കൊടുത്തു. അവര്‍ എല്ലാം അതു മറന്നു പോയിരുന്നു. എന്നാല്‍ ഏതാനും ദിവസം കഴിഞ്ഞ് ആ കുട്ടിക്കു ഒരു കത്തു കിട്ടി. ആ കത്ത് സാക്ഷാല്‍ പ്രസിഡണ്ടിന്‍റെ കയ്യക്ഷരത്തില്‍ ഉള്ള കത്തായിരുന്നു. അദ്ദേഹം ആ ചിത്രത്തിനു നന്ദി പറഞ്ഞതിനു ശേഷം . കുട്ടിക്ക് ആശംസകള്‍ അര്‍പ്പിച്ചിരുന്നു,
6. ചെരുപ്പുകുത്തിയും ചായക്കടക്കാരനും പ്രസിഡഡണ്ടിന്‍റെ അതിഥി
ഡോ.കലാം പ്രസിഡണ്ടായി കഴിഞ്ഞ് ആദ്യമായി കേരളം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിനു രണ്ട് അതിഥികളെ സ്വന്തം ഇഷ്ടത്തിനു ക്ഷണിക്കാമായിരുന്നു. അദ്ദേഹം കുറെ വര്‍ഷം തിരുവനന്തപുരത്തു ജോലി ചെയ്തിരുന്നുവല്ലോ. അദ്ദേഹം ക്ഷണിച്ചത് റോഡരുകില്‍ ചെരുപ്പു നന്നാക്കി കൊണ്ടിരുന്ന ഒരു ചെരിപ്പുകുത്തിയെയും താന്‍ പണ്ട് ചായ കുടിച്ചിരുന്ന ഒരു കടയിലെ ചെറിയ ചായക്കടക്കാരനെയും ആയിരുന്നു. ചെരുപ്പുകുത്തി പണ്ട് തന്‍റെ ചെരുപ്പു നന്നാക്കി കൊടുക്കുമായിരുന്നു . വേറെ ആരെങ്കിലും രാഷ്ട്രീയക്കാര്‍ ഇങ്ങനെ ചെയ്യുമോ ?
7. കസേരയുടെ വലിപ്പം
ഡൊ.കലാം
ഐ.ഐ.ടി. വാരാണസിയിലെ ബിരുദദാനസമ്മേളനത്തിനു പോയപ്പൊള്‍ അവിടെ അരങ്ങില്‍ അഞ്ചു കസേര ഇട്ടിരുന്നു.. അതില്‍ ഒന്നു അസാധാരണ വലിപ്പം ഉള്ളതായിരുന്നു. ഒരെണ്ണം അദ്ദേഹത്തിനു വേണ്ടി പ്രത്യേകം ഒരുക്കിയത്. എന്നാല്‍ ഡോ.കലാം ആ കസേരയില്‍ ഇരിക്കാന്‍ വിസമ്മതിച്ചു. അദ്ദേഹം അവിടത്തെ വൈസ് ചാന്‍സലറോട് ആ കസേരയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു, കലാശാലയുടെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ഏറ്റവും അര്‍ഹന്‍ അദ്ദേഹം ആണെന്നു പറഞ്ഞു കൊണ്ട്.
8. ലോകത്തിലെ ഭീകരവാദം നിര്‍ത്തുവാന്‍ ആര്‍ക്ക് കഴിയും ?
ഒരു ദിവസം അദ്ദേഹം യാഹൂവില്‍ ഒരു ചോദ്യം ഇട്ടു . നമ്മുടെ ഭൂമിയില്‍ ഭീകര വാദം അമര്‍ച്ച ചെയ്യാന്‍ എന്തു ചെയ്യാന്‍ കഴിയും , എല്ലാവരുടെയും അഭിപ്രായം ആരാഞ്ഞു കൊണ്ട്. എല്ലാവരും അത്ഭുതപ്പെട്ടു. എന്നാല്‍ ഈ ചോദ്യത്തിനു ഉത്തരം നല്‍കിയവരില്‍ വളരെ പ്രസിദ്ധരും അല്ലാത്തവരും ഉണ്ടായിരുനു. ടെന്നീസ് താരമായ ലിയാന്‍ഡര്‍ പെയ്സ്, ശ്രീ ശ്രീ രവിശങ്കര്‍ എന്നിവര്‍ അതില്‍ ഉള്‍പ്പെട്ടിരുന്നു .’
9. വൈദ്യുതി ഇല്ലെങ്കില്‍ വേണ്ട
അദ്ദേഹം ഒരിക്കല്‍ നാട്ടിന്‍പുറത്തെ ഒരു ചെറിയ സ്കൂളില്‍ 400 ഓളം കുട്ടികളോട് സംസാരിക്കുക ആയിരുന്നു . പെട്ടെന്ന് വൈദ്യുതി നിലച്ചു. അദ്ദേഹം വൈദ്യുതി വരാന്‍ കാത്തിരിക്കാതെ കുട്ടികളുടെ നടുവിലേക്ക് നീങ്ങി ഉച്ചത്തില്‍ തനിക്കു പറയാനുള്ളത് പറഞ്ഞു.
10. സമ്മാനം വാങ്ങാത്തയാള്‍
ഡോ.കലാം ഒരിക്കല്‍ 2014 ല്‍ ഈറോഡില്‍ സൌഭാഗ്യ ഗ്രൈന്ഡര്‍ നിര്‍മ്മാണ ശാലയില്‍ ഒരു ഉദ്ഘാടന മീറ്റിങ്ങിനു പോയി. പ്രസംഗത്തിനു ശേഷം അവര്‍ അദ്ദേഹത്തിനു ഒരു ഗ്രൈന്ഡര്‍ സമ്മാനമായി നല്‍കി . എന്നാല്‍ ഡോ. കലാം ആ സമ്മാനം വാങ്ങാന്‍ കൂട്ടാക്കിയില്ല. അദ്ദേഹത്തിനു സ്വന്തം ആവശ്യത്തിന്‍ ഒരു ഗ്രൈന്ഡര്‍ ആവശ്യമായിരുന്നു. ആ ഗ്രൈന്ഡറിന്‍റെ വിലയായ 4850 രൂപയുടെ ചെക്ക് കൊടുത്തു അദ്ദേഹം ഗ്രൈന്ഡര്‍ സ്വീകരിച്ചു. രണ്ടു മാസം കഴിഞ്ഞും ആ ചെക്ക് പണം ആക്കിയില്ല എന്നറിഞ്ഞപ്പോള്‍ അദ്ദേഹം മാനേജറെ വിളിപ്പിച്ചു. ആ ചെക്ക് പണം ആക്കി മാറ്റുന്നില്ലെങ്കില്‍ ഗ്രൈന്ഡര്‍ തിരിച്ചയക്കും എന്നറിയിക്കാന്‍ .
11, കലാം പറഞ്ഞ കഥ
അദ്ദേഹം ഒരു കുട്ടി ആയിരുന്നപ്പോള്‍ എല്ലാ അമ്മമാരെയും പോലെ സ്വന്തം അമ്മ ആയിരുന്നു ഭക്ഷണം ഉണ്ടാക്കിയിരുന്നത്. ഒരു ദിവസം പകല്‍ മുഴുവന്‍ പണി എടുത്തു ക്ഷീണിച്ച അമ്മ ഉണ്ടാക്കിയ ഭക്ഷണത്തില്‍ ചപ്പാത്തി കുറെയൊക്കെ കരിഞ്ഞു പോയിരുന്നു. കുട്ടികള്‍ അച്ഛനോടൊപ്പം ഭക്ഷണം കഴിക്കാന്‍ ഇരുന്നു. എല്ലാവരും പ്രതീക്ഷിച്ചു അവരുടെ അച്ചന്‍ കരിഞ്ഞ ചപ്പാത്തിക്കു കുറ്റം പറയുമെന്നു. അച്ഛന്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ അമ്മ ചപ്പാത്തി കരിഞ്ഞതിനു മാപ്പ് ചോദിച്ചു. അച്ഛന്‍ പറഞ്ഞു. അതിനെന്താ നിനക്കറിഞ്ഞു കൂടെ അല്‍പ്പം കരിഞ്ഞ ചപ്പാത്തി എനിക്കിഷ്ടമാണെന്നു. തന്‍റെ കുട്ടികള്‍ക്ക് എങ്ങനെ ഒരു നല്ല മാത്റുക കാണിച്ചു കൊടുക്കുകയായിരുന്നു അദ്ദേഹം . ഒന്നും സംഭവിക്കാത്ത പോലെ ഭക്ഷണം കഴിച്ചു പോയി. കലാമിനോട് ചൊദിച്ചു :മക്കളെ ഇന്നു സ്കൂളില്‍ എന്തുണ്ടായി വിശേഷം എന്ന്.
12. അവസാനത്തെ യാത്രയിലും അനുകമ്പ.
ഡോ.കലാം അവസാനമായി മേഘാലയായിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ ആയിരുന്നു ഒരു പ്രസംഗം നടത്തിയത്. അവിടെ വെച്ചായിരുന്നല്ലോ പ്രസംഗത്തിനിടയില്‍ കുഴഞ്ഞു വീണു ദിവംഗതനായത്. അദ്ദേഹത്തെ വിമാനതാവളത്തില്‍ നിന്നു സമ്മേളന സ്ഥലത്തേക്കുള്ള നാലു മണിക്കൂര്‍ യാത്രയില്‍ അദ്ദേഹത്തിന്‍റെ വാഹനവ്യൂഹത്തിന്‍റെ മുന്നില്‍ ഒരു തുറന്ന ജീപ്പില്‍ മൂന്നു സുരക്ഷാ ഭടന്മാര്‍ ഉണ്ടായിരുന്നു. അതില്‍ ഒരാള്‍ നീങ്ങിക്കൊണ്ടിരുന്ന വാഹനത്തില്‍ രണ്ട് കയ്യും നീട്ടി നില്‍ക്കുകയായിരുന്നു. ഇതു ശ്റദ്ധിച്ച പ്രസിഡണ്ട് അദ്ദേഹത്തിന്‍റെ സഹായിയോട് ആ സെക്യൂറിറ്റി ഭടനോട് അവിടെ ഇരിക്കാന്‍ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടു, റേഡിയൊ വഴി വിവരം അവര്‍ക്ക് എത്തിക്കുകയും ചെയ്തു. എന്നാല്‍ അത് സുരക്ഷാ പാലനത്തിന്‍റെ ഭാഗം ആണെന്ന് പറഞ്ഞു അയാള്‍ യാത്രയില്‍ മുഴുവന്‍ അങ്ങനെ തന്നെ നിന്നു. ഡോ , കലാം സമ്മേളന സ്ഥലത്ത് എത്തിയതിനു ശേഷം തന്‍റെ സഹായിയൊട് ആ സുരക്ഷാഭടനെ വിളിപ്പിക്കാന്‍ പറഞ്ഞു. അയാളുടെ തോളത്തു തട്ടി നന്ദി അറിയിച്ചു. ഇത്രയും സമയം താങ്കള്‍ എന്‍റെ സുരക്ഷക്ക് വേണ്ടി ഇതു സഹിച്ചില്ലെ. താങ്കള്‍ക്ക് ക്ഷീണം ഇല്ലെ, വിശപ്പുണ്ടോ. ലെപാങ്ങ് എന്നു പേരുള്ള അയാള്‍ അത്ഭുതപ്പെട്ടു പോയി. അയാള്‍ പറഞ്ഞു. : സാര്‍ അങ്ങയെപ്പോലെയുള്ള ഒരാള്‍ക്കു വേണ്ടി നാലല്ല നാല്‍പ്പതു മണിക്കൂറും ഞാന്‍ അങ്ങനെ നില്‍ക്കും എന്ന്.
മേഘാലയായിലെ ആള്‍ക്കാരോട് അദ്ദേഹത്തിന് പ്രത്യേകകമായ ഒരു മമത ഉണ്ടായിരുന്നു. പ്രസിഡണ്ടായിക്കഴിഞ്ഞ് നാലു പ്രാവശ്യം അദ്ദേഹം അവിടം സന്ദര്‍ശിച്ചു. അവസാനത്തെ സന്ദര്‍ശനത്തിലായിരുന്നു മരണം അടഞ്ഞത്. അദ്ദേഹത്തിന്‍റെ ഭൌതിക ശരീരം ഡല്‍ഹിയിലേക്ക് എടുത്തപ്പോള്‍ ചെറിയ ഒരു മഴ പെയ്തുവത്രെ. അവിടത്തെ ഗിരി വര്‍ഗക്കാരുടെ വിശ്വാസത്തില്‍ അസാമാന്യരായ ആള്‍ക്കാരുടെ ശരീരം കൊണ്ടു പോകുമ്പോള്‍ മാത്രമാണ് അങ്ങനെ സംഭവിക്കുന്നത് എന്നു പറഞ്ഞു.
12. ഡോ.കലാമിന്‍റെ സമ്പാദ്യം
എല്ലാ അര്‍ത്ഥത്തിലും ഒരു ജനകീയ രാഷ്ട്റപതി ആയിരുന്നു അദ്ദേഹം. മരണത്തില്‍ പോലും അദ്ദേഹം ജനങ്ങളുടെ മദ്ധ്യത്തില്‍ അവരോട് സംസാരിച്ചു കൊണ്ടിരിക്കുമ്പൊള്‍ ആയിരുന്നു. കുട്ടികള്‍ക്ക് ഒരു പക്ഷേ ചാച്ചാ നെഹ്രുവിനെക്കാള്‍ അദ്ദേഹം പ്രിയംകരനായിരുന്നു. അത്തരം ഒരാളിന്‍റെ സമ്പാദ്യം ജനഹ്റുദയങ്ങളില്‍ ഉള്ള സ്ഥാനം തന്നെ. എങ്കിലും അദ്ദേഹം മരിക്കുമ്പോള്‍ അദ്ദേഹത്തിനു ഭൌതികമായി എന്തു സ്വത്ത് ഉണ്ടായിരുന്നു എന്നറിയാന്‍ പലര്‍ക്കും താല്‍പര്യം ഉണ്ടാവും .
മരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ സമ്പാദ്യം ആയി ഉണ്ടായിരുന്നത് 2500 പുസ്തകങ്ങള്‍, ഒരു റിസ്റ്റ് വാച്ച്, 5 ഷര്‍ട്ടുകള്‍, 4 പാന്‍റുകള്‍ മൂന്നു സ്യൂട്ടുകള്‍ , ഒരു ജോടി ഷൂ ഇവ മാത്രം ആയിരുന്നു. സ്വന്തമായി ഒരു ഫ്രിഡ്ജോ ടെലിവിഷന്‍ സെറ്റൊ കാറോ എയര്‍ കണ്ടീഷണറൊ അദ്ദേഹത്തിനുണ്ടായിരുന്നില്ല. അമ്പതു വര്‍ഷത്തിലധികം വിവിധ ജോലികള്‍ വഹിച്ച ശേഷം അഞ്ചു വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ ജനകീയ രാഷ്ട്റത്തിന്‍റെ രാഷ്ട്റപതി ആയിരുന്ന ആളായിരുന്നു അദ്ദേഹം എന്നോര്‍ക്കണം. തീരെ നിര്‍ദ്ധനനായല്ല അദ്ദേഹം മരിച്ചത്, എന്നാല്‍ ആഡംബരജീവിതം എന്നത് അദ്ദേഹത്തിനു അപരിചിതമായിരുന്നു. സ്വയം എഴുതി പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ നിന്നു കിട്ടിയ പ്രതിഫലം കൊണ്ടും സര്‍ക്കാറില്‍ നിന്നും കിട്ടിയ പെന്‍ഷനും കൊണ്ടായിരുന്നു അദ്ദേഹം ജീവിച്ചത്. അദ്ദേഹത്തിന്‍റെ സമ്പാദ്യം എത്ര ആയിരുന്നു എന്നു വെളിവായിട്ടില്ല എങ്കിലും അത് ഒരിക്കലും ഒരു സാധാരണ ഇടത്തരക്കാരന്‍റേതില്‍ കൂടുതല്‍ ആയിരുന്നില്ല. രാഷ്ട്റപതി സ്ഥാനത്തു നിന്നു പിരിഞ്ഞതിനു ശേഷം അദ്ദേഹത്തിനു ഡല്‍ഹിയില്‍ ഒരു ബംഗ്ലാവ്, 10 രാജാജി മാര്‍ഗ് സര്‍ക്കാര്‍ കൊടുത്തിരുന്നു. ആ വീടിന്ന് ഒഴിഞ്ഞു കിടക്കുന്നു, നാഥനില്ലാതെ. വ്യക്തിപരമായ പാരിതോഷികങ്ങള്‍ വാങ്ങാന്‍ തായാറാകാത്ത അദ്ദേഹം പ്രസിഡണ്ട് എന്ന നിലയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നു കിട്ടിയ സമ്മാനങ്ങള്‍ മുഴുവന്‍ വ്യക്തമായി രേഖപ്പെടുത്തി സര്‍ക്കാര്‍ വക മ്യൂസിയത്തില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു വന്നു. അദ്ദേഹം ഒരിക്കലും സമ്മാനം വാങ്ങിയിരുന്നില്ല, ആരെങ്കിലും പൊതിഞ്ഞ് എന്തെങ്കിലും കൊണ്ടു വന്നാല്‍ അത് തുറന്ന് പുസ്തകം അല്ലാത്ത ഒരു സമ്മാനവും അദ്ദേഹം സ്വീകരിക്കുമായിരുന്നില്ല.
കുടുംബ ബന്ധം
ജനകീയനായ രാഷ്ട്രപതി ആയിരുന്നു എങ്കിലും അദ്ദേഹം തന്‍റെ കുടുംബത്തോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അവിവാഹിതനായ അദ്ദേഹം തന്‍റെ ജീവിതം മുഴുവന്‍ രാഷ്ട്റത്തിനു വേണ്ടി സമര്‍പ്പിച്ചിരുന്നു എന്നതു സത്യം. അദ്ദേഹം തന്‍റെ ജ്യേഷ്ട സഹോദരനായ ഏ.പി.ജെ.മുഹമ്മദ മുതാന്‍ മീരാനുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഡോ.കലാം ഏതെങ്കിലും യാത്ര പുറപ്പെടുന്നതിനു മുമ്പ് ജ്യേഷ്ടനെ ഫോണില്‍ വിളിച്ച് അനുഗ്രഹം വാങ്ങിയിരുന്നു. ( അദ്ദേഹം 104 ആമത്തെ വയസില്‍ ഈ മാര്‍ച്ച് മാസം ആണ് ദിവംഗതനായത് ). ഡോ.കലാം ഒരിക്കല്‍ പറഞ്ഞു : ജ്യേഷ്ടനു എനിക്കു ചെയ്യാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്‍റെ കുടുംബ വീട്ടില്‍ 24 മണിക്കൂറും വൈദ്യുതി ലഭിക്കാന്‍ ഒരു സൌരോറ്ജ്ജ പ്ലാന്‍റ് സ്ഥാപിക്കാന്‍ സഹായം ചെയ്യുക ആയിരുന്നു. ഷില്ലോങ്ങിലേക്കുള്ള അവസാന യാത്രക്കു മുമ്പും അദ്ദേഹം ജ്യേഷ്ടനെ വിളിച്ച് അനുഗ്രഹം വാങ്ങിയിരുന്നു എന്ന് അദ്ദേഹത്തിന്‍റെ സഹായി പറയുകയുണ്ടായി.
ഡോ.കലാം പ്രസിഡണ്ടായി ഏതാനും വര്‍ഷം കഴിഞ്ഞ് 2005 ല്‍ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ കുറെയേറെപ്പെര്‍ 50 ഓളം പേര്‍ ഒരുമിച്ച് ന്യൂ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭവനിലെത്തി. എന്നാല്‍ തന്‍റെ ഔദ്യോഗികമായ സ്ഥാനം അദ്ദേഹം അവര്‍ക്കു വേണ്ടി ഒരിക്കലും ദുരുപയോഗം ചെയ്യാന്‍ തയ്യാറായില്ല. അവരുടെ താമസത്തിനും ഭക്ഷണത്തിനും യാത്രക്കും ആവശ്യമായ പണം മുഴുവന്‍ ഡോ.കലാം അദ്ദേഹത്തിന്‍റെ വ്യക്തിപരമായ സമ്പാദ്യത്തില്‍ നിന്നു കൊടുത്തു. രാമേശ്വരത്തു നിന്ന് രണ്ട് ബസ്സില്‍ അവരെ മധുരയില്‍ എത്തിച്ചു. അവിടെ നിന്ന് നിസാമുദ്ദീന്‍ എക്സ്പ്രെസ്സില്‍ അവര്‍ ഡല്‍ഹിയില്‍ എത്തി. സ്റ്റേഷനില്‍ നിന്നു രണ്ട് ബസ്സില്‍ അവരെ രാഷ്ട്രപതി ഭവനില്‍ എത്തിച്ചു. അവര്‍ 10 ദിവസം അവിടെ താമസിച്ചു. എല്ലാ ദിവസവും രാഷ്ട്റപതിയുടെ കൂടെ ഭക്ഷണം കഴിച്ചു, വിവിധ തരത്തില്‍ ഉള്ള വിഭവ സമ്റുദ്ധമായ ഭക്ഷണം അവര്‍ക്കു വിളമ്പി എന്ന് കൂട്ടത്തില്‍ ഉണ്ടായിരുന്ന അനന്തിരവന്‍ അജ്മല്‍ എന്ന ചെറുപ്പക്കാരന്‍ പറഞ്ഞു. ഡല്‍ഹിയില്‍ കാഴ്ചകാണാനും സംവിധാനം ഒരുക്കിയിരുന്നു. അവരുടെ എല്ലാ കാര്യവും ക്രുത്യമായി പ്ലാന്‍ ചെയ്തു അവരെ തിരിച്ചു രാമേശ്വരത്ത് എത്തിച്ചു കൊടുത്തു. ഇതിനു വേണ്ടി വന്ന ചിലവുകള്‍ സ്റ്റാഫില്‍ നിന്നു മനസ്സിലാക്കി 3,52,000 രൂപ ഡോ. കലാം അദ്ദേഹത്തിന്‍റെ വ്യക്തിപരമായ ബാങ്ക് അക്കൌണ്ടില്‍ നിന്നു കൊടുത്തു. ഈ വിവരം അദ്ദേഹത്തിന്‍റെ കാര്യദര്‍ശി ആയിരുന്ന ശ്രീ. മാധവന്‍ നായര്‍ രാഷ്ട്റപതിയുടെ മരണശേഷം വെളിപ്പെടുത്തിയതായിരുന്നു. അതുപോലെ 2002 ല്‍ ഇഫ്ത്താര്‍ പാര്‍ട്ടിക്കു വേണ്ടി ചിലവാക്കുന്ന പണം മുഴുവന്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രപതി ഭവനില്‍ 2.5 ലക്ഷം രൂപ മുടക്കി ഇഫ്ത്താര്‍ പാര്‍ട്ടി നടത്തുകയല്ല ആ തുക ഉപയോഗിച്ച് പാവങ്ങളെ സഹായിക്കുക ആവശ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്‍റെ സ്വന്തം സമ്പാദ്യത്തില്‍ നിന്നു 1 ലക്ഷം രൂപ കൂടി ചേര്‍ത്ത് 3.5 ലക്ഷം രൂപ പാവങ്ങളുടെ ഇടയില്‍ വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ടു. പൊതുവെ അദ്ദേഹം വിദേശയാത്ര വളരെ കുറച്ചു മാത്രമേ ചെയ്തിരുന്നുള്ളു. ആകെ നടത്തിയ 175 യാത്രകളില്‍ 7 എണ്ണം മാത്രം ആയിരുന്നു വിദേശത്തേക്ക് . ഭാരതത്തില്‍ ലക്ഷദ്വീപ് ഒഴിച്ച് എല്ലാ സംസ്ഥാനങ്ങളിലും യൂണിയന്‍ പ്രദേശങ്ങളും അദ്ദേഹം സന്ദറ്ശിച്ചിരുന്നു.
Comments
Post a Comment