Skip to main content

ഡോ. പത്മാവതി ഭാരതത്തിലെ ഹൃദ്രോഗ ചികിത്സയുടെ മാതാവ്

 ഭാരതത്തിലെ  ഹ്രുദ്രോഗ ചികിത്സയുടെ  മാതാവ് : ഡോ.പത്മാവതി അയ്യര്‍

ഒരു ഡോക്ടറുടെ അന്തിമമായ ലക്ഷ്യം തന്‍റെ രോഗികളുടെ ചികിത്സയും  അവരുടെ  സൌകര്യവും  ആണ് എന്ന്  പൂറ്ണ  ബോധ്യം  ഉള്ള ഒരു  ലേഡി  ഡോക്ടര്‍  ഉണ്ടായിരുന്നു ഡല്‍ഹിയില്‍. തന്‍റെ  വാര്‍ഡില്‍ ഹ്റുദ്രോഗിയായി  പ്രവേശിപ്പിച്ച  ഒരു  എം.പി.യെ പ്രധാനമന്ത്രി പി.വി. നരസിംഹറാവു സന്ദര്‍ശിക്കുന്നതിനു  മുന്നോടിയായി വാര്‍ഡില്‍  സുരക്ഷാപരിശോധനക്കായി ബോംബ് സ്ക്വാഡിലെ നായ്ക്കളെ  അനുവദിക്കാതിരുന്നതു  മൂലം   പ്രധാനമന്ത്രിയെ തന്നെ  തടഞ്ഞ  ആ ഡോക്ടര്‍ ഭാരതത്തിലെ  ഹ്രുദ്രോഗചികിത്സയുടെ തുടക്കം കുറിച്ച ഡോ.പത്മാവതി  ആയിരുന്നു. അവര്‍ തന്‍റെ  തൊഴിലിനെയും  രോഗികളെയും അങ്ങേ അറ്റം സ്നേഹിച്ചു. തന്‍റെ  രോഗികളെ സംരക്ഷിക്കാന്‍  ഉരുക്കുപോലെ  ദ്രുഢനിശ്ചയം ഉണ്ടായിരുന്ന  അവര്‍ക്ക് പ്രധാനമന്ത്രി  എന്ന  സ്ഥാനം അപ്രധാനമായിരുന്നു. നായ്ക്കളെ  വാര്‍ഡില്‍ കടത്തിയിട്ട്   പ്രധാനമന്ത്രി ആശുപത്രിയില്‍ വരേണ്ട  എന്ന്  അവര്‍  കര്‍ശനമായി  പറഞ്ഞു. പ്രധാനമന്ത്രി  സന്ദര്‍ശനം   റദ്ദാക്കുകയും  ചെയ്തു.


ഭാരതത്തിലെ  ഹ്രുദ്രോഗചികിത്സയുടെ മാതാവ്  എന്നറിയപ്പെട്ട ഡോ.ശിവക്റിഷ്ണ അയ്യര്‍  പത്മാവതിയുടെ  ജനനം ഒന്നാം  ലോകമഹായുദ്ധത്തിന്‍റെ  അവസാന കാലത്ത് 1917 ജൂണ്‍ 20 ന്ആയിരുന്നു.  ഇപ്പൊഴത്തെ  മിയാന്മറില്‍ (പഴയ ബര്‍മ്മ)  റങ്കൂണിലെ  ഒരു ബാരിസ്റ്ററുടെ   മകള്‍  ആയിട്ടയിരുന്നു   ജനനം.  അവര്‍ക്ക്   മൂന്നു സഹോദരന്‍മാരും രണ്ട്  സഹോദരികളും  ഉണ്ടായിരുന്നു. നല്ല  രീതിയില്‍    പഠിച്ചിരുന്ന  പത്മാവതി  റങ്കൂണ്‍   മെഡിക്കല്‍   കോളേജില്‍  പ്രവേശനം  നേടി. എന്നാല്‍   അവര്‍ 1942ല്‍   എം.ബി.ബി.എസ്  പഠനം   പൂര്‍ത്തിയാക്കിയപ്പോള്‍   രണ്ടാം  ലോകമഹായുദ്ധം   തുടങ്ങിയിരുന്നു, ജപ്പാന്‍ ലോകജേതാക്കള്‍ ആകാനുള്ള  ശ്രമത്തില്‍  ബര്‍മ്മയെ   ആക്രമിച്ച്  കീഴടക്കി അവരുടെ   അധീനതയില്‍  ആക്കിയിരുന്നു. ജപ്പാന്‍ പട്ടാളക്കാര്‍  ആക്രമിച്ചു  കീഴടക്കിയ   ഭൂവിഭാഗത്തിലെ ആള്‍ക്കാരെ   നിര്‍ദ്ദയം  ഉപദ്രവിക്കുക  പതിവായിരുന്നതുകൊണ്ട്   പത്മാവതിയുടെ  കുടുംബത്തിലെ  പുരുഷന്മാര്‍ക്ക്  രാജ്യം   വിടാന്‍ കഴിഞ്ഞില്ലെങ്കിലും  സ്ത്രീകളെ  ഇന്ത്യയിലേക്ക്   അയക്കാന്‍  കഴിഞ്ഞു. പെട്ടെന്ന് അവരുടെ ജീവിതത്തില്‍ ഉണ്ടായ ഈ മാറ്റങ്ങള്‍ അവര്‍ക്ക് പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍  കഴിഞ്ഞില്ല. അവരുടെ  ജന്മദേശത്തേക്ക്   തിരിച്ചു  പോകാന്‍ കഴിയുമോ എന്നു പോലും അവര്‍ക്ക്  ഉറപ്പില്ലായിരുന്നു.






ഏതായാലും  അവര്‍  ഇന്ത്യയില്‍  ജോലി ചെയ്ത്  മെഡിക്കല്‍ ബുക്കുകളും    വായിച്ച് എങ്ങനെയെങ്കിലും ഒതുങ്ങിക്കൂടാന്‍   തയ്യാറായിരുന്നില്ല. അവര്‍  ഉപരിപഠനത്തിന്   1949ല്‍ ഇങ്ലണ്ടിലേക്ക് നീങ്ങി. ലണ്ടനിലെ  റൊയല്‍   കോളേജില്‍ നിന്നു എം.ആര്‍.സി.പി. ബിരുദം നേടി. തുടര്‍ന്നു സ്കൊട്ലണ്ടിലെ   എഡിന്ബറോയിലേക്കു നീങ്ങിയ അവര്‍ക്ക് എഡിന്‍ബറോയിലെ റോയല്‍  കോളെജില്‍  നിന്ന് എഫ്.ആര്‍. സി.പി.ഈ എന്ന ബിരുദവും   കിട്ടി. അവിടെ  വെച്ച്   ബിരുദാനന്തരപഠനത്തിനിടയില്‍  ഹ്രുദയസംബന്ധമായ  പഠനത്തില്‍  പ്രത്യേക  താല്‍പര്യം  കാണിച്ചു. ഇങ്ലണ്ടില്‍   ഉണ്ടായിരുന്ന  കാലത്ത് അവര്‍  നാഷണല്‍ ഹാര്‍ട്ട്  ഹോസ്പിറ്റല്‍ , നാഷണല്‍  ചെസ്റ്റ്  ഹോസ്പിറ്റല്‍, ക്വീന്‍  സ്ക്വയറിലെ നാഷണല്‍  ഹോസ്പിറ്റല്‍  എന്നിവയില്‍  ജോലി  ചെയ്തു.   എന്നാല്‍ അവര്‍  അവിടെയും ദീര്‍ഘകാലം നിന്നില്ല, അവര്‍ സ്വീഡനിലെ സതേണ്‍  ആശുപത്രിയില്‍  ഹ്രുദ്റോഗ  സംബന്ധമായ  പഠനം തുടര്‍ന്നു. അവര്‍  അവിടെ വെച്ച് അമേരിക്കയിലെ  ജോണ്‍ ഹോപ്കിന്സ് സര്‍വകലാശാലയില്‍ ഒരു ഫെലോഷിപ്പിന്  അപേക്ഷിച്ചു. ഫെലോഷിപ്പു കിട്ടിയ  പത്മാവതി അമേരിക്കയില്‍  എത്തി ജോണ്‍ ഹോപ്കിന്സ് ആശുപത്രിയില്‍ കുട്ടികളുടെ ഹ്റുദയസംബന്ധമായ     രോഗങ്ങളെ  കുറിച്ചു  കൂടുതല്‍   പഠനങ്ങള്‍   പ്രസിദ്ധ  ഭിഷഗ്വരനായിരുന്ന   ജോണ്‍ ബ്രൂക്ക് ടൌസിങ്ങിന്‍റെ   കീഴില്‍ നടത്തി. തുടര്‍ന്ന് ഹാര്‍വാര്‍ഡ് ആശുപത്രിയിലെ  മറ്റൊരു   ഹ്രുദ്രോഗവിദഗ്ദ്ധനായിരുന്ന ഡോ.പോള്‍ വൈറ്റിന്‍റെ  കീഴില്‍  മുതിര്‍ന്നവരുടെ  ഹ്രുദ്രോഗങ്ങളെപ്പറ്റിയും   വിശദമായ  പഠനം  തുടര്‍ന്നു.




ഉപരിപഠനം   പൂര്‍ത്തിയാക്കിയ  അവര്‍   തന്‍റെ  ജന്‍മദേശമായ  ബര്‍മ്മയില്‍    തിരിച്ചെത്തി.  എന്നാല്‍  അവരുടെ ഇത്ര  ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതക്കനുസ്റുതമായ ജോലി  കൊടുക്കാന്‍  ബര്‍മ്മയിലെ   സര്‍ക്കാറിനു  കഴിയുമായിരുന്നില്ല.  അതുകൊണ്ട്  അവര്‍ക്ക്  സ്വന്തം  നാട്ടില്‍  ജോലി  ചെയ്യാന്‍  കഴിഞ്ഞില്ല. ബര്‍മ്മയുടെ  നഷ്ടം  അങ്ങനെ ഇന്ത്യയുടെ   ലാഭം ആയി. താമസിക്കാതെ 1953ല്‍ പത്മാവതി   ന്യൂഡല്‍ഹിയിലെ   ലേഡി   ഹാര്‍ഡിഞ്ജ്   മെഡിക്കല്‍ കോളേജില്‍ അദ്ധ്യാപികയായി   നിയമനം കിട്ടി. പെട്ടെന്നു തന്നെ  അവര്‍ക്ക്   ഉദ്യോഗക്കയറ്റം   കിട്ടി  പ്രൊഫസറായി. ഭാരതത്തില്‍  അന്നു   വാതസംബന്ധമായ ഹ്രുദ്രോഗങ്ങളുടെ (Rheumatic heart  disease)  ഒരു പ്രളയം  തന്നെ   ഉണ്ടായിരുന്നു. അക്കാലത്ത് പൊതുവെ  സ്ത്രീകള്‍ പുരുഷന്‍മാരായ ഡോക്ടര്‍മാരുടെ  അടുത്ത് ചികിത്സിക്കു  പോകുന്നതില്‍  മടി ഉള്ളവരായിരുന്നു.  ലേഡി  ഹാര്‍ഡിഞ്ജ് സ്ത്രീകളുടെ  മാത്രം  ചികിത്സക്ക്   വേണ്ടി  പ്രവര്‍ത്തിച്ചിരുന്ന ഒരു ആശുപത്രി  ആയിരുന്നു. എന്നാല്‍   ഇത്   ഡോ.പത്മാവതിക്ക്   സ്വീകാര്യം  ആയിരുന്നില്ല. അവര്‍ മറ്റുള്ളവരുടെ  പ്രതിഷേധം  വകവെക്കാതെ  അവിടെ സ്ത്രീകളെയും  പുരുഷ്നമാരെയും  കുട്ടികളെയും ചികിത്സിക്കുന്ന  ഒരു ഹ്രുദ്രോഗ ക്ലിനിക്  തുടങ്ങി.  

തുടര്‍ന്ന്  അവര്‍ക്ക്  റോക്ഫെല്ലര്‍  ഫൌണ്ടേഷനില്‍  നിന്ന് ഒരു ഗ്രാന്‍റ്  കിട്ടി   ഹ്രുദ്രോഗ കഥീറ്ററൈസേഷന്‍   ലബൊറട്ടറി   തുടങ്ങാന്‍  കഴിഞ്ഞു. അവിടെ  അവരുടെ  കീഴില്‍  പഠിക്കാന്‍   പുരുഷന്‍മാരും  സ്ത്രീകളും  തയ്യാറായി വന്നു. അങ്ങനെ  ഹ്രുദ്രോഗ  ചികിത്സയിലെ  ലിംഗസമവാക്യം   അവര്‍  തകര്‍ത്തെറിഞ്ഞു. അവര്‍ ഒരു അഖിലേന്ത്യാ  ഹ്രുദ്രോഗ  ഫൌണ്ടേഷന്‍ 1962ല്‍ സ്ഥാപിച്ചു  പ്രവര്‍ത്തനം  തുടങ്ങി. താമസിയാതെ  അവര്‍ 1967ല്‍ മൌലാനാ  ആസാദ്  മെഡിക്കല്‍ കോളേജിലേക്ക് മാറി, അവിടെ  വെച്ച്  അവര്‍ക്കു  പത്മഭൂഷണ്‍  അവാര്‍ഡ് ലഭിക്കുകയുണ്ടായി. അവിടെ  കുറച്ചു കൂടി  വിശാലമായി പ്രവര്‍ത്തിക്കാന്‍ അവസരം   കിട്ടുമെന്നുറപ്പായി. 1967ല്‍ ജി.ബി. പന്ത്  ആശുപത്രിയില്‍ ഒരു  ഹ്രുദ്രോഗവിഭാഗം ഉണ്ടാക്കി . അവിടെ  ആദ്യമായി  ഹ്രുദ്രോഗത്തില്‍   ഡി.എം. ബിരുദപഠനം  തുടങ്ങുകയും  ചെയ്തു. ഡോ.പത്മാവതിയുടെ     അവരുടെ ആദ്യകാല  വിജയങ്ങളില്‍  ഒന്ന്1966 ല്‍ അഞ്ചാമത്തെ ലോക ഹ്രുദ്റോഗ   കോണ്ഗ്രെസ്സിന്‍റെ സെക്രട്ടറി  ആയി പ്രവര്‍ത്തിച്ചു എന്നതായിരുന്നു. ഒരേ സമയം മൌലാനാ  ആസാദ്  മെഡിക്കല്‍ കോളേജ് , ലോക് നായക് ആശുപത്രി, ജി.ബി.പന്ത്   ആശുപത്രി  എന്നീ  മൂന്നു സ്ഥാപനങ്ങളില്‍ പ്രധാന  ഭരണാധികാരി  ആയും അവര്‍  പ്രവര്‍ത്തിച്ചു. 1978 ല്‍  അവര്‍  മൌലാനാ  ആസാദ്  മെഡിക്കല്‍  കോളേജിലെ  ഡയരക്ടര്‍  ആയി  ജോലിയില്‍  നിന്നു  വിരമിച്ചു.  ജോലിയില്‍  നിന്നു  വിരമിച്ച  ശേഷവും  അവര്‍  വെറുതെ  ഇരിക്കാന്‍  കൂട്ടാക്കിയില്ല. ഡല്‍ഹിയില്‍ ദേശീയ  ഹ്രുദ്രോഗ  ഇന്‍സ്റ്റിറ്റ്യൂട്ട്  1981  ല്‍ സ്ഥാപിച്ച് പ്രവര്‍ത്തനം  തുടങ്ങി, അത്  പെട്ടെന്ന്   പ്രശസ്തമാകുകയും ചെയ്തു.ഡല്‍ഹി യൂണിവേര്‍സിറ്റിയിലെ  ഹ്രുദ്രോഗ  മെഡിസിന്‍ എമെറിറ്റസ്  പ്രഫസറായും അവര്‍  പ്രവര്‍ത്തിച്ചു. 1992 ല്‍ അവര്‍ക്ക് പത്മ വിഭൂഷണ്‍  അവാര്‍ഡും ഭാരത  സര്‍ക്കാറില്‍ നിന്നു   ലഭിച്ചു.



90 വയസ്സായപ്പോള്‍ പോലും അവര്‍    യൂറോപ്യന്‍   ഹ്രുദ്രോഗ സൊസൈറ്റിയുടെ അംഗമായി , ആ സംഘടനയിലെ  ഏറ്റവും പ്രായം കൂടിയ അംഗം  എന്ന അംഗീകാരവും  നേടുകയുണ്ടായി. കുട്ടി  ആയിരുന്നപ്പൊള്‍  ഉണ്ടായ  സ്പാനിഷ്  ഫ്ലൂ വും രണ്ട്  ലോക   മഹായുദ്ധങ്ങളും   തരണം  ചെയ്തു എന്നാല്‍   2020  ലെ  കോവിഡ്  എന്ന  മഹാമാരി അവരെ  കീഴടക്കി . ആഗസ്റ്റ് 29  ന്  103  ആം വയസ്സില്‍ ദിവംഗതയായി,  

ഭാരതത്തിലെ  ഹ്രുദ്രോഗ  ചികിത്സിക്ക്  അവര്‍  ചെയ്ത  സംഭാവനകള്‍  കണക്കാക്കി  ഡോ. പത്മാവതി അയ്യരെ ഹ്രുദ്രോഗചികിത്സയുടെ  മാതാവായി  ബഹുമാനിക്കുന്നു.

 
അവലംബം

 https://en.wikipedia.org/wiki/S._I._Padmavati

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...