Skip to main content

Posts

Showing posts from 2018

ഗോട്ട് ഫ്രീഡ ലെബ്നിട്സ് : ഒരസമാന്യ പ്രതിഭ

ലെബ്നിട്സ് എന്ന ചുരുക്കപ്പേരില്‍ അറിയ പ്പെടുന്ന ഗോട്ട് ഫ്രീഡ് വില്ല്യം ലെബ്നിട്സ്, 1646 ജൂലൈ ഒന്നിന് ജര്മ്മനിയില്‍ ജനിച്ചു 70 വര്ഷം ജീവിച്ചിരുന്ന ഒരു അസാമാന്യ പ്രതിഭയായിരുന്നു. ആധുനിക ഗണിത ശാസ്ത്രത്തിലെ പ്രധാനപ്പെട്ട പല സിദ്ധാ ന്തങ്ങൾക്കും പുറമേ ആദ്യത്തെ കണക്കു കൂട്ടല്‍ യന്ത്രവും ആധുനിക കമ്പ്യുട്ടറുകളില്‍ ഉപയോഗി ക്കുന്ന ദ്വയാങ്ക(binary) സംഖ്യയു ടെ ഇന്നത്തെ രീതിയില്‍ വികസിപ്പിച്ചയാളും ആയിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ  ജന്മ ദിനം . ഇന്നെല്ലാവരും ഉപയോഗിക്കുന്ന തിര ച്ചില്‍ യന്ത്രമായ ഗൂഗിള്‍ അദ്ദേഹത്തെ ഇന്ന ത്തെ ഡൂഡിലുമായി ആദരിച്ചു. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അസാ മാന്യ പ്രതിഭാശാലിയായിരുന്നു ലെബ്നിട്സ്. ഗണിത ശാസ്ത്രജ്ഞന്‍ , ക്രാന്തദര്ശിയായ കണ്ടുപിടുത്തങ്ങളുടെ ഉപജ്ഞാതാവ്, ചക്രം ഉപയോഗിച്ച് 1685ല്‍ ആദ്യത്തെ കണക്കു കൂട്ടല്‍ യന്ത്രം നിര്മ്മിച്ച ആള്‍ എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ഇന്നത്തെ ഡിജി റ്റല്‍ കമ്പ്യുട്ടറുകളില്‍ ഉപയോഗിക്കുന്ന ഒന്നും (1) പൂജ്യവും (0) മാത്രം അക്കങ്ങ ളായ ദ്വയാങ്ക നമ്പര്‍ സമ്പ്രദായത്തെ ഇന്ന ത്തെ രീതിയില്‍ നവീകരിച്ചതും ഇദ്ദേ ഹമായിരു...

പി സി മഹാലനോബിസ് ; സ്ഥിതി വിവര ശാസ്ത്രജ്ഞന്‍

ഭാരതത്തിന്റെ സന്തതിയായ മറ്റൊരു മഹാനായ ഗണിത ശാസ്ത്രജ്ഞനായിരുന്നു പി സി മഹാല നോബിസ് എന്നറിയപ്പെട്ട പ്രഫുല്ല ചന്ദ്ര മഹാലനോ ബിസ്. ഇന്ത്യുടെ ഘനവ്യവസായ വികസനത്തിന്‌ ഊന്നല്‍ നല്കിക്കൊണ്ട് രണ്ടാം പഞ്ചവത്സര പദ്ധതി (1956–61). ഉണ്ടാക്കിയ പ്ലാനിംഗ് കമ്മീഷന്റെ അദ്ധ്യ ക്ഷന്‍ , സ്ടാറ്റിസ്റ്റിക്സില്‍ മഹാലനബിസ് ദൂരം എന്ന റിയപ്പെടുന്ന മാപകത്തിന്റെ ഉപജ്ഞാതാവ് എന്നി ങ്ങനെ അറിയപ്പെടുന്നു. ഇന്ന് അദ്ദേഹത്തിന്റെ 125 ആം ജന്മദിനം ആയി ആഘോഷിക്കുന്നു. കല്ക്ക ത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്സ്റ്റിട്ട്യുറ്റ് സ്ഥാപിച്ചത് ഇദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്ക്‌ ഗൂഗിള്‍ ഉണ്ടാകിയ DOOdle ഇതോടൊപ്പം കൊടുക്കുന്നു. കല്കത്തായിലെ വിദ്യാസമ്പന്നമായ ഒരു കുടുംബ ത്തില്‍ 1893 ജൂണ്‍ 29 നു ജനിച്ചു. കുടുംബത്തിന്റെ വേരുകള്‍ ബംഗ്ലാദേശിലായിരുന്നു എങ്കിലും പ്രഫു ല്ല ചന്ദ്രയുടെ പിതാമഹന്‍ ഗുരുച്ചരന്‍ നോബല്‍ സമ്മാനാര്ഹരനായ രവീന്ദ്ര നാഥ ടാഗോറിന്റെ അച്ഛന്‍ ദേവേന്ദ്ര നാഥ ടാഗോറിന്റെ സുഹൃത്തും ബ്രഹ്മ സമാജം പോലെയുള്ള സാമൂഹ്യ പ്രവര്ത്ത നത്തിലും സ്വാന്തന്ത്ര്യ സമരത്തിലും പങ്കാളിയും ആയിരുന്നു. ഒരു വിധവയെ വിവാഹം കഴിച്ചു വിപ്ലവ...

മേഘനാഥ് സാഹ

ഭാരതീയരായ ജ്യോതി ശാസ്ത്രജ്ഞന്മാരില്‍ അഗ്രഗണ്യനായിരുന്നു മേഘനാഥ് സാഹ. നക്ഷത്രങ്ങളില്‍ നിന്ന് ഭൂമിയില്‍ സ്വീകരിക്ക പ്പെടുന്ന വികിരണങ്ങളില്‍ നിന്ന് താരങ്ങളെ ങ്ങനെ ഉണ്ടാകുന്നു എന്ന് വിശദീകരിക്കാന്‍ കഴിഞ്ഞ അയണീകരണ തത്വം ആദ്യമായി വിശദീകരിച്ചയാളായിരുന്നു അദ്ദേഹം . വളരെ ലളിതമായ പാവപ്പെട്ട ഒരു കുടുംബത്തില്‍ ചെറുഗ്രാമത്തില്‍ ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം തന്നെ ബുദ്ധിമുട്ടിയാണ് പൂര്ത്തി യാക്കിയത്. എന്നാല്‍ അസാമാന്യ ബുദ്ധി ശാലിയും സ്ഥിരോത്സാഹിയുമായിരുന്ന മേഘ നാഥ് പരാജയം സമ്മതിക്കാതെ തന്റെ ആത്മാര്ഥതയും സമര്പ്പണബോധവും കൊണ്ടു മാത്രം ഉയരങ്ങളില്‍ എത്തിച്ചേ ര്ന്നു. ഭാഗ്യം എന്ന് പറയട്ടെ ജഗദീഷ് ചന്ദ്ര ബോസിനെയും പ്രഫുല്ല ചന്ദ്ര റോയിയും പോലെയുള്ള അദ്ധ്യാപകരുടെ പ്രോത്സാ ഹനവും അദ്ദേഹത്തെ സഹായിച്ചു. ഹോണേര്സ് വാങ്ങി കോളേജു വിദ്യാഭ്യാസം പൂര്ത്തിയാക്കിയ അദ്ദേഹം കല്ക്കത്ത യിലെ യുനിവേര്സിറ്റി കോളേജു ഓഫ് സയന്സില്‍ ജോലിയില്‍ ചേര്ന്നു . നല്ല ഒരു ഗവേഷണ ഗൈഡോ പരീക്ഷണ ശാലയിലോ ഇല്ലാതെയാണ് അദ്ദേഹം തന്റെ ഗവേഷണ പഠനങ്ങള്‍ ആരംഭിച്ചത് . എന്നിട്ടും അദ്ദേഹം കണ്ടെത്തിയ സാഹ സമവാക്യം എന്നറിയ പ്പെട്ട സിദ്ധാന്തം ഉപയോഗിച്ച് നക്...

23.മൌസും മൈക്രോസോഫ്റ്റും ബില്ഗെയ്ട്ട്സും

ബില്‍ ഗെയിട്സ് ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരില്‍ ഒരാളായത് മൈ ക്രോസോഫ്റ്റ് എന്ന കംപ്യുട്ടര്‍ കമ്പനി വഴി യാണെന്ന് എല്ലാവര്ക്കും അറിയാം . മൈ ക്രോസോഫ്ട്ടിന്റെ വിന്ഡോസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം സോഫ്റ്റ്‌വെയര്‍ ആണ് ഇതിനു പ്രധാന കാരണം . കംപ്യുട്ടര്‍ ഉപയോ ഗിക്കുന്ന മിക്കവരും വിന്ഡോസ് ഉപയോഗി ച്ചിട്ടു ണ്ടാവും ഇപ്പോഴും ഉപയോഗിക്കുന്നുമു ണ്ടാവും. പണം കൊടുത്തു വാങ്ങേണ്ട കുത്തക (proprietory) സോഫ്റ്റ്‌വെയര്‍ ആണെങ്കിലും പണം കൊടുക്കാതെ ഉപ യോഗിക്കാവുന്ന സ്വന്തന്ത്ര സോഫ്റ്റ് വെയ റായ ലിനക്സ് വന്നിട്ടുപോലും ഇതിനു വലിയ വ്യതാസം ഉണ്ടായിട്ടില്ല എന്നതു സത്യമാണ്. എന്താണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റം? കംപ്യുട്ടര്‍ ഉപയോഗിക്കുന്ന ഒരാള്ക്ക് കമ്പ്യുട്ട റുമായി ബന്ധപ്പെടാന്‍ സഹായിക്കുന്ന പ്രോ ഗ്രാം ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം അഥവാ ഓഎസ് . ഇത് പ്രധാനമായും രണ്ടു തരമാണ്, ഒന്ന് ലൈസന്‍ ഫീ കൊടുത്തു വാങ്ങുന്ന കുത്തക സോഫ്റ്റ് വെയര്‍. മറ്റൊന്ന് പണം കൊടുക്കണ്ട ആവശ്യമില്ലാത്ത സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍. മൈക്രോസോഫ്റ്റ് ആപ്പിള്‍ മുതലായ കമ്പനികളുടെ സോഫ്റ്റ്‌ വെയ റാണ്‌ കുത്തക സോഫ്റ്റ്‌ വെയര്‍. ഇതിനു തുടക്കത്തില്‍ വാങ്ങുമ്പോള്‍ പ...

22.നീരാവി എഞ്ചിനും ജെയിംസ് വാട്ടും

ആവി എഞ്ചിന്‍ ഉണ്ടാക്കിയതു ആരാണെന്ന് ചോദിച്ചാല്‍ എല്ലാവരും പറയും 1781ല്‍ സ്കോട്ടിഷ് എഞ്ചിനീയറായിരുന്ന ജെയിംസ് വാട്ട് എന്ന് . എന്നാല്‍ അദ്ദേഹത്തിന് മുമ്പ് തന്നെ നീരാവിയുടെ ശക്തി ഉപയോഗിച്ച് പ്രവര്തിക്കുന്ന ഒരു എഞ്ചിന്റെ പെയ്റ്റന്റ് വേറൊരാള്‍ വാങ്ങിയിരുന്നു എന്നതായിരു ന്നു വസ്തുത. പക്ഷെ മറ്റു പലരെയും പോ ലെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചത് ജെയിം സ് വാട്ട് തന്നെ. അതിന്റെ ചരിത്രം നോക്കാം . എന്താണ് ആവി എഞ്ചിന്‍? വെള്ളം തിളപ്പി ച്ചുണ്ടാക്കുന്ന നീരാവി ഉപയോഗിച്ച് പ്രവര് ത്തിക്കുന്ന യന്ത്രം തന്നെ നീരാവി അല്ലെ ങ്കില്‍ ആവി എഞ്ചിന്‍ . ജലം ആവിയാകു മ്പോള്‍ വികസിക്കുന്നു എന്ന തത്വം ആണ് ഇതില്‍ പ്രയോജനപ്പെടുന്നത്. വെള്ളം തിള പ്പിച്ചുണ്ടാകുന്ന ആവി ഒരു സിലിണ്ടറില്‍ ഉള്ള പിസ്ടനില്‍ പതിക്കുമ്പോള്‍ പിസ്ട്ടന്‍ മുന്നോട്ടു തള്ളി യാന്ത്രിക ഊര്ജം ഉണ്ടാ കുന്നു . പിസ്ടണിന്റെ ഈ തള്ളല്‍ സാധന ങ്ങള്‍ തള്ളി നീക്കാനോ ഒരു ബന്ധനദണ്ട്‌ (connecting rod) വഴി ചക്രങ്ങളെ കറക്കാ നോ ഉപയോഗിക്കാം. നീരാവി ഉപയോഗിച്ച് പ്രവര്ത്തി്ക്കുന്ന ആവി ടര്ബൈന്‍ ഇതില്‍ പെടുന്നില്ല. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ആന്തര ദഹന (internal combustion) ...

21.റൈറ്റ് സഹോദരന്മാരും വിമാനവും

പക്ഷികളെപ്പോലെ വായുവില്‍ പറക്കാന്‍ ആദിമ മനുഷ്യന്‍ പോലും സ്വപ്നം കണ്ടു കാണും . ഭൂഗുരു ത്വാകര്ഷകണത്തിനെ തിരായി വായുവില്‍ പറക്കുന്ന വിമാനങ്ങള്‍ ആദ്യമായി ഉണ്ടാക്കിയതു റൈറ്റ് സഹോദരന്മാരായിരുന്നു എങ്കിലും അവര്ക്ക് മുമ്പ് പലരും മറ്റു പല രീതിയിലും ഇതിനു ശ്രമിച്ചി രുന്നു. പക്ഷികളെ പോലെ പറക്കാന്‍ ശ്രമിച്ച ഇക്കെരസ്സിന്റെ കഥ ഗ്രീക്ക് പുരാണത്തില്‍ പറയുന്നു. മെഴുകും തൂവലും മറ്റും ശരീരത്തില്‍ പിടിപ്പിച്ചു ക്രീറ്റ് ദ്വീപില്‍ നിന്ന് രക്ഷപെടാന്‍ ഇക്കെരസും അച്ഛനും ശ്രമിച്ച എന്നാണു കഥ. നമ്മുടെ പുരാണ ത്തില്‍ തന്നെ ഹനുമാന്‍ സൂര്യനിലേക്കു പറക്കാന്‍ ശ്രമിച്ചതും രാമായണത്തില്‍ വൈശ്രവണന്റെ പുഷ്പക വിമാനം രാവണന്‍ പിടിച്ചെടുത്തു എന്നും രാവണ നിഗ്രഹത്തിനു ശേഷം ശ്രീരാമന്‍ സീതാ ലക്ഷ്മണ സമേതം ശ്രീലങ്കയില്‍ നിന്ന് അയോധ്യ യില്‍ പുഷ്പക വിമാനത്തില്‍ എത്തിയെന്നും എഴുതിയിരിക്കുന്നു. ഇതൊക്കെ കഥകള്‍ ആണല്ലോ. വ്യോമയാന ചരിത്രം പറക്കാനുള്ള ആദ്യകാല ശ്രമങ്ങള്‍ പക്ഷികള്‍ ചിറകടിക്കുന്നത് പോലെയുള്ള യന്ത്രങ്ങള് ഉണ്ടാ ക്കിയായിരുന്നു , ഇത് പരാജയം ആണെന്ന് കണ്ടു , മറ്റു രീതികള്‍ നോക്കുകയാണ് ഉണ്ടായത് .  പക്ഷികളെപ്പോലെ അടിക്കുന്ന...

20 എയിഡ്സ് അഥവാ എച് ഐ വി വൈറസിന്റെ കണ്ടുപിടുത്തവും രോഗവും

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മാരകമായ അസുഖം ആയി തീര്ന്നിട്ടുണ്ട് എയ്ഡ്സ്. എച് ഐ വി (മനുഷ്യരുടെ രോഗപ്രതിരോധ ശേഷി ഇല്ലാതാക്കുന്ന വൈറസ്‌ : Human Immunodeficiency Virus) മൂലം ആണ് എയിഡ്സ് (ആര്ജി്ത രോഗപ്രതിരോധ ശേഷിക്കുറവിന്റെ ലക്ഷണം : Acquired Immune Deficiency Syndrome) ഉണ്ടാകു ന്നത്. ഇത് ഉണ്ടാക്കുന്ന വൈറസ് ഏതാണ്‌ എന്നതിപ്പറ്റി വളരെ ഗഹനമായ പരീക്ഷണ ങ്ങളും നിരീക്ഷണങ്ങളും നടക്കുകയുണ്ടായി. ഈ വൈറസിനെ കണ്ടെത്തുക അത്ര എളു പ്പമായിരുന്നില്ല, അതിനു പ്രധാന കാരണം ആ വൈറസിന്റെ തന്നെ പല വകഭേദങ്ങളും ഉണ്ടായിരുന്നു എന്നതായി രുന്നു. പല സ്ഥല ങ്ങളിലും പല സംഘങ്ങളും ഈ വൈറസി നെ വേര്പെുടുത്തി എടുക്കാന്‍ ശ്രമം നട ത്തി. അതുകൊണ്ടു തന്നെ ആരാണ് ഈ വൈറസ് ആദ്യം കണ്ടെത്തിയത് എന്ന് തര് ക്കം ഉണ്ടാവാനുള്ള സാദ്ധ്യത ഉണ്ടായിരുന്നു. 1983 ല്‍ പാരീസില്‍ പ്രവര്ത്തിച്ചിരുന്ന ലുക്ക് മോണ്ടെയ്നര്‍ എയിഡ്സ് രോഗം ഉണ്ടാക്കാന്‍ കാരണമാകുന്നു എന്ന് കരുത പ്പെടുന്ന ഒരു വൈറസ് ലിമ്ഫാ ഡിനോപതി റിട്രോ വൈറസ് ( LAV) കണ്ടെത്തി. ഈ വൈറസിന്റെ സാമ്പിള്‍ അയച്ചപ്പോള്‍ അത് വൈറസിന്റെ കുറേക്കൂടി ശക്തമായ ഒരു തരം ആയിരുന്നു LAI എന്നാണിത് അറിയ പ്പെട്ടത് . ഏക...

19: ശാസ്ത്ര ചോരണം 7.ഇരട്ട സര്പ്പിളിന്റെ (Double helix) കണ്ടുപിടിത്തം ,

ഇത് മറ്റൊരു അവഗണനയുടെ , ഒരു സ്ത്രീക്ക് അവര്ക്ക് അര്ഹമായ അംഗീ കാരം നിഷേധിക്കപ്പെട്ടതിന്റെ കഥയാണ്, മാഡം ക്യുറിയെപ്പോലെ സമരം ചെയ്തു അര്ഹമായത് നേടാന്‍ അവര്‍ ജീവിച്ചിരു ന്നില്ല, അവരുടെ മരണ ശേഷം സഹപ്രവ ര്ത്തകര്‍ അവരെ അവഗണിച്ചു നോബല്‍ സമ്മാനം വാങ്ങിയ കഥ. പാരമ്പര്യമായി കിട്ടുന്ന സ്വഭാവ വിശേഷ ങ്ങളുടെ ജനിതക കോഡിന്റെ രഹസ്യം അടങ്ങിയ ഡി എന്‍ എ യുടെ രൂപം ഒരു ഇരട്ട സര്പ്പിള ാകൃതിയില്‍ ആണെന്നുള്ള കണ്ടെത്തല്‍ ജീവ ശാസ്ത്ര ത്തില്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു . ഡി എന്‍ എ എങ്ങ നെ പ്രവര്ത്തിക്കുന്നു എന്നും അവയ്ക്ക് എങ്ങനെ ഈ രഹസ്യം സൂക്ഷിക്കാന്‍ കഴി യുന്നു എന്നും ഇതില്‍ നിന്നും മനസ്സിലാ ക്കാന്‍ കഴിഞ്ഞു . ഡി എന്‍ എ യുടെ ആകൃതി ഇരട്ട ഹെലിക്കല്‍ രൂപത്തില്‍ ആണെന്ന് കണ്ടു പിടിക്കുന്നതു ഫ്രാങ്ക്ലിന്‍ റോസലിണ്ട് എന്ന എക്സ്റേ ക്രിസ്ട ല്ലോ ഗ്രാഫിയില്‍ പ്രവര്ത്തി്ച്ചിരുന്ന ശാസ്ത്രജ്ഞ യായിരുന്നു, അവര്‍ ഇത് കണ്ടെത്തിയത് 1950- 51 കാലത്തായിരുന്നു. എന്നാല്‍ ഇതേ കണ്ടുപിടുത്തത്തിന് നോബല്‍ സമ്മാനാര്ഹ രായവര്‍ ജെയിംസ് വാട്സന്‍, ഫ്രാന്സിുസ ക്രിക്, മോറിസ് വില്യംസ് എന്നിവരായിരുന്നു. റോസലിന്‍ 38ആമത്തെ വയസ്സില്‍ അര്ബുദ രോഗ ബാ...