Skip to main content

21.റൈറ്റ് സഹോദരന്മാരും വിമാനവും

പക്ഷികളെപ്പോലെ വായുവില്‍ പറക്കാന്‍ ആദിമ മനുഷ്യന്‍ പോലും സ്വപ്നം കണ്ടു കാണും . ഭൂഗുരു ത്വാകര്ഷകണത്തിനെ തിരായി വായുവില്‍ പറക്കുന്ന വിമാനങ്ങള്‍ ആദ്യമായി ഉണ്ടാക്കിയതു റൈറ്റ് സഹോദരന്മാരായിരുന്നു എങ്കിലും അവര്ക്ക് മുമ്പ് പലരും മറ്റു പല രീതിയിലും ഇതിനു ശ്രമിച്ചി രുന്നു. പക്ഷികളെ പോലെ പറക്കാന്‍ ശ്രമിച്ച ഇക്കെരസ്സിന്റെ കഥ ഗ്രീക്ക് പുരാണത്തില്‍ പറയുന്നു. മെഴുകും തൂവലും മറ്റും ശരീരത്തില്‍ പിടിപ്പിച്ചു ക്രീറ്റ് ദ്വീപില്‍ നിന്ന് രക്ഷപെടാന്‍ ഇക്കെരസും അച്ഛനും ശ്രമിച്ച എന്നാണു കഥ. നമ്മുടെ പുരാണ ത്തില്‍ തന്നെ ഹനുമാന്‍ സൂര്യനിലേക്കു പറക്കാന്‍ ശ്രമിച്ചതും രാമായണത്തില്‍ വൈശ്രവണന്റെ പുഷ്പക വിമാനം രാവണന്‍ പിടിച്ചെടുത്തു എന്നും രാവണ നിഗ്രഹത്തിനു ശേഷം ശ്രീരാമന്‍ സീതാ ലക്ഷ്മണ സമേതം ശ്രീലങ്കയില്‍ നിന്ന് അയോധ്യ യില്‍ പുഷ്പക വിമാനത്തില്‍ എത്തിയെന്നും എഴുതിയിരിക്കുന്നു. ഇതൊക്കെ കഥകള്‍ ആണല്ലോ.
വ്യോമയാന ചരിത്രം
പറക്കാനുള്ള ആദ്യകാല ശ്രമങ്ങള്‍ പക്ഷികള്‍ ചിറകടിക്കുന്നത് പോലെയുള്ള യന്ത്രങ്ങള് ഉണ്ടാ ക്കിയായിരുന്നു , ഇത് പരാജയം ആണെന്ന് കണ്ടു , മറ്റു രീതികള്‍ നോക്കുകയാണ് ഉണ്ടായത് . 
പക്ഷികളെപ്പോലെ അടിക്കുന്ന ചിറകില്‍ നിന്ന് സ്ഥിരമായ ചിറകുകള്‍ ഉപയോഗിച്ച് പറക്കാന്‍ ഉള്ള ശ്രമങ്ങള്‍ ബ്രിട്ടീഷുകാരനായിരുന്ന ജോര്ജ കേയ്ലി ( 1773 – 1854) എന്നയാളായിരുന്നു തുടങ്ങിയത് . അദ്ദേഹം ആദ്യമായി ഒരു മനുഷ്യനെ വഹിച്ചു കൊണ്ടു പോകാന്‍ കഴിയുന്ന ഗ്ലൈഡര്‍ ഉണ്ടാക്കുകയും ചെയ്തു. തുടര്ന്നു 19 അം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജര്മ്മനിയില്‍ ജീവിച്ചിരുന്ന ഓട്ടോ ലിലിയെന്താല്‍ എന്ന എഞ്ചിനീയറും ഈ ശ്രമങ്ങള്‍ തുടര്ന്നു . 1896 ല്‍ അദ്ദേഹവും മരിച്ചു. ഇവര്‍ രണ്ടുപേരും ഉപയോഗിച്ച സ്ഥിരമായ ചിറകുകള്‍ ഉള്ള ഗ്ലൈഡരിന്റെ നിര്മ്മാണത്തില്‍ ഉണ്ടായ പരിചയം പിന്നീ ടുള്ളവര്ക്ക് പ്രത്യേകിച്ചും റൈറ്റ് സഹോദര ന്മാര്ക്കു തീര്ച്ചയായും പ്രയോജനപ്പെട്ടിരി ക്കും .പോരാഞ്ഞു മോട്ടോര്‍ വാഹനങ്ങ ളില്‍ ഉപയോഗിച്ച് തുടങ്ങിയ ആന്തരിക ദഹന യന്ത്രം (internal combustion engine) ഉപയോഗിക്കാന്‍ റൈറ്റ് സഹോദരന്മാര്ക്ക് കഴിഞ്ഞു എന്നതും വ്യോമയാനം പ്രായോഗി കമാക്കാന്‍ സഹായിച്ചു.

വ്യോമയാനത്തിലെ പ്രധാന നാഴികക്കല്ലുകള്‍ ഇവയൊക്കെ ആകുന്നു.
1. ചൈനയില്‍ 400 ബി സി 
ചൈനയില്‍ മനുഷ്യര്‍ പറപ്പിച്ച പട്ടം (kite) ആണ് മനുഷ്യന് പറക്കാന്‍ കഴിയും എന്ന തോന്നല്‍ ഉണ്ടാക്കിയത്. ബലൂണുകള്ക്കും ഗ്ലൈഡറു കള്ക്കും മുമ്പേ ഇത്തരം പട്ടം പറത്തല്‍ ആയിരുന്നു തുടക്കം ഇട്ടതു .

2. പക്ഷികളെപ്പോലെ പറക്കാനുള്ള ശ്രമങ്ങള്‍
അതിനു ശേഷം പല നൂറ്റാണ്ടുകളിലായി പല രീതിയിലും പക്ഷികളെപ്പോലെ പറക്കാന്‍ മനുഷ്യന്‍ ശ്രമിച്ചു കൊണ്ടിരുന്നു. തൂവലു കള്‍ ഉപയോഗിച്ചും ഭാരം കുറഞ്ഞ മരം ഉപയോഗിച്ചും ഉണ്ടാക്കിയ ചിറകുകള്‍ കയ്യില്‍ കെട്ടി പക്ഷികളെപ്പോലെ ചിറകടിച്ചു മനുഷ്യന്‍ പറക്കാനുള്ള ശ്രമം തുടര്ന്നു . ഇക്കെരാസ് അച്ഛനുമൊത്ത് പറക്കാന്‍ ഇങ്ങനെയാണ് ശ്രമിച്ചത്.
3. ഗ്രീക്ക് ഹീറോയും അയാളുടെ ശ്രമങ്ങളും 
.
അലെക്സാണ്ട്രിയായില്‍ ജീവിച്ചിരുന്ന ഹീറോ വായു സമ്മര്ദം സംബന്ധിച്ച ചില പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഒരു കെറ്റിലില്‍ തിളപ്പിച്ച വെള്ളത്തില്‍ നിന്ന് നീരാവി ഒരു പൈപ്പ് വഴി ചില സാധനങ്ങളെ കറക്കാന്‍ അദ്ദേഹം ഉപയോഗിച്ചി രുന്നു. ഐലോ പില്‍ (aelopile) എന്നറിയപ്പെട്ട ഈ യന്ത്രം പിന്നീട് വിമാനങ്ങളിലെ ചലനത്തിന് ഉപയോഗപ്പെട്ടു.

4. ഡാ വിഞ്ചിയുടെ ( 1485) ഓര്ണിതോപ്റ്റരും വ്യോമയാന പഠനങ്ങളും
പക്ഷികളുടെ പറക്കല്‍ പഠിച്ചു ഡാവിഞ്ചി പറക്കാനുള്ള ചില യന്ത്രങ്ങളുടെ ചിത്രങ്ങള്‍ വരച്ചു വെച്ചിരുന്നു. അദ്ദേഹം രൂപ കല്പ്പ ന ചെയ്ത ഓര്ണിതോപ്റ്റര്‍ എന്ന വിമാനം ആരും നിര്മ്മിക്കുകയുണ്ടായില്ല എങ്കിലും ക്രാന്ത ദര്ശിയായ അദ്ദേഹത്തിന്റെ ചിത്രങ്ങളും പഠനങ്ങളും പിന്‍ തലമുറയ്ക്ക് 19 ആം നൂറ്റാണ്ടില്‍ പ്രയോജനപ്പെട്ടു .



5. ജോസഫ്‌ ജാക്വെസ് മോണ്ട് ഗള്ഫ1ര്‍ മാരുടെ ചൂട് കാറ്റ് നിറച്ച ബലൂണ്‍ (1783)
ആദ്യത്തെ ചൂട് കാറ്റ് നിറച്ച ബലൂണ്‍ നിര്മ്മി ച്ചവരായിരുന്നു ജോസെപ്ഫ് മൈക്കല്‍ , ജാക്വസ് എറ്റിയെന്‍ മോന്റ്റ് ഗോള്ഫര്‍ എന്നിവര്‍. പുക ഉപയോഗിച്ച് ചൂട് കാറ്റ് നിറച്ച ബലൂണ്‍ ഉപയോഗിച്ച് ചില സാധനങ്ങള്‍ വായുവില്‍ ഉയര്ത്താ ന്‍ ഇവര്ക്ക്് കഴിഞ്ഞു. 1783 ല്‍ ഇത്തരം ബലൂണിലെ ആദ്യത്തെ യാത്രക്കാര്‍ ഒരു ആട്ടിന്കുട്ടിയും കോഴിയും താറാവും ആയിരുന്നു 6000 അടി ഉയരത്തില്‍ ഒരു മെയില്‍ ദൂരം ഈ ബലൂണ്‍ യാത്ര ചെയ്തു. ഈ വിജയത്തിന് ശേഷം മനുഷ്യരെ ചൂട് കാറ്റ് നിറച്ച ബലൂണില്‍ കയറ്റാന്‍ ശ്രമം തുടങ്ങി. 1783 നവംബര്‍ 21 നു ആദ്യത്തെ ബലൂണ്‍ യാത്ര നടക്കുകയും ചെയ്തു.

6. ജോര്ജു കേയ് ലിയുടെ ഗ്ലൈഡര്‍ (1799-1850)
വ്യോമയാനത്തിന്റെ പിതാവെന്നു കരുതപ്പെടുന്ന സര്‍ ജോര്ജു് കേയ്ളി എന്ന ബ്രിട്ടീഷുകാരനായിരുന്നു. വ്യോമയാന ശാസ്ത്രത്തെ പ്പറ്റി അദ്ദേഹത്തിന്റെ പഠനങ്ങള്‍ പില്ക്കാലത്ത്‌ വളരെ പ്രയോജ നപ്പെട്ടു. സ്ഥിരമായ ചലിക്കാത്ത ചിറകുകള്‍ വെച്ച ആദ്യത്തെ ഗ്ലൈഡരുകള്‍ നിര്മ്മി ച്ചത് ഇദ്ദേഹമായിരുന്നു. പല തരത്തിലും ഉള്ള ഗ്ലൈഡരുകള്‍ നിര്മ്മി ച്ച്‌ നോക്കി അദ്ദേഹം .അദ്ദേഹം ആദ്യമായി ഒരു ചെറിയ പയ്യനെയാണ് ഗ്ലൈഡറില്‍ യാത്ര ചെയ്യിച്ചത്.അമ്പത് വര്ഷാത്തോളം അദ്ദേഹം തന്റെ ഗവേഷണ നിരീക്ഷണങ്ങല്‍ തുടര്ന്നു . അദ്ദേഹമാണ് കൂടുതല്‍ സമയം പറക്കാന്‍ യന്ത്ര സഹായമില്ലാതെ കഴിയുകയില്ല എന്നും ഉറപ്പാക്കിയത്

7. ഓട്ടോ ലിലിയെന്താല്‍ (Otto Lilienthal)
ലിലിയെന്താല്‍ എന്ന ജര്മ്മന്‍ എഞ്ചിനീയര്‍ പറക്കുന്ന ഒരു ഗ്ലൈഡര്‍ ഉണ്ടാക്കി ഒരാളെ കയറ്റി കൂടുതല്‍ ദൂരം യാത്ര ചെയാവുന്ന ഗ്ലൈഡര്‍ ആയിരുന്നു അത്. പക്ഷികള്‍ പറക്കുന്ന രീതികള്‍ ശ്രദ്ധാപൂര്വ്വംാ പഠിച്ചു അദ്ദേഹം 1889 ല്‍ ഒരു പുസ്തകം എഴുതി. റൈറ്റ് സഹോദരന്മാര്‍ ഈ പുസ്തകം ഉപയോഗിച്ചിരുന്നു . 2500 ലധികം പ്രാവശ്യം പരന്ന അദ്ദേഹം ഒരു ഗ്ലൈദര്‍ അപകടത്തില്‍ തന്നെ മരിച്ചു 

8. സാമുവേല്‍ ലാനഗ് ലി (1891)
യന്ത്ര സഹായമില്ലാതെ പറക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ ഇദ്ദേഹം വിവിധ തരം യന്ത്രങ്ങള്‍ ഉപയോഗിച്ച് പറക്കാന്‍ ശ്രമിച്ചു. ആവി യന്ത്രവും കറങ്ങുന്ന കൈകളും മറ്റും ഉപയോഗിച്ച് പരീക്ഷ ണങ്ങള്‍ നടത്തി . ആവി യന്ത്രം ഉപയോഗിച്ച് പറ ത്തിയ ഈ വിമാനം എയറോഡ്രോം എന്ന പേരില്‍ അറിയപ്പെട്ടു .1891ല്‍ അദ്ദേഹം ഉണ്ടാക്കിയ വിമാന മാതൃക ഏതാണ്ടു മുക്കാല്‍ മൈല്‍ ഇന്ധനം തീരുന്നതു വരെ പറന്നു . പൂര്ണക വലിപ്പമുള്ള ഒരു വിമാനം ഉണ്ടാക്കാന്‍ 50,000 ഡോളര്‍ ധന സഹായം അദ്ദേഹത്തിന് കിട്ടി. എന്നാല്‍ അദ്ദേഹം ഉണ്ടാക്കിയ വിമാനം ഭാരക്കൂടുതല്‍ കൊണ്ടു ഭൂമിയില്‍ നിന് ഉയര്ന്നി ല്ല. നിരാശനായി അദ്ദേഹം ആ ശ്രമങ്ങളില്‍ നിന്ന് പിന്‍ വാങ്ങി വാഷിങ്ങ്ടന്‍ ഡി സി യിലെ സ്മിത്സോണിയന്‍ ഇന്സ്ട്ടി ട്യുട്ടിന്റെ ആദ്യകാല ഡയരക്ടര്‍ ആയിരുന്നു അദ്ദേഹം
9. ഒക്ട്ടെവ് ചാന്യുറ്റ് (1894)
ലിലിയെന്താളിന്റെ പരീക്ഷണങ്ങളില്‍ ആകൃഷ്ടനായി വിമാനം നിര്മ്മി്ക്കാന്‍ ശ്രമിച്ചയാളായിരുന്നു ഒകടേവ് ചാന്യൂട് , അദ്ദേഹം പല രീതിയിലും ഉള്ള വിമാനങ്ങള്‍ രൂപ കല്പ്പനന ചെയ്തു. 1894 ല്‍ പറക്കുന്ന യന്ത്രങ്ങളുടെ പുരോഗതി (Progress in Flying Machines) എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഇദ്ദേഹത്തിന്റെ വിമാന രൂപ കല്പ്പിന പില്ക്കാ ലത്ത്‌ റൈറ്റ് സഹോദരന്മാര്ക്ക്ു പ്രയോജനപ്പെട്ടു . ഇവര്‍ തമ്മില്‍ പലപ്പോഴും ആശയ വിനിമയവും നടന്നിരുന്നതായി അറിയുന്നു.
10. റൈറ്റ് സഹോദരന്മാര്‍ വിമാനം ഉണ്ടാക്കുന്നു

ആദ്യത്തെ പറക്കല്‍ (1903)
റൈറ്റ് സഹോദരന്മാര്‍ എന്നറിയപ്പെട്ട ഓര്‍ വില്‍ റൈറ്റും വില്ബലര്‍ റൈറ്റും വിമാനം ഉണ്ടാക്കുക എന്നത് അവരുടെ ജീവിത ലക്‌ഷ്യം ആയി സ്വീകരിച്ചവര്‍ ആയിരുന്നു. അവര്ക്ക്മു മ്പ് മറ്റുള്ളവര്‍ ചെയ്ത കാര്യങ്ങള്‍ വിശദമായി പഠിച്ചു മനസ്സിലാക്കി ബലൂണും പട്ടവും എല്ലാം അവര്‍ പരീക്ഷിച്ചു നോക്കി കാറ്റ് എങ്ങനെ വിമാന യാത്രയെ സഹായിക്കുമെന്നും ഉയര്ന്നു പൊങ്ങി കഴിഞ്ഞാല്‍ കാറ്റിന്റെ ഫലം എങ്ങനെ വിമാനത്തെ ബാധിക്കുമെന്നും അവര്‍ പഠിച്ചു. തുടര്ന്നു ജോര്ജുി കെയിലി ഉണ്ടാക്കിയ രീതിയില്‍ ഉള്ള ഗ്ലൈഡരും അവര്‍ ഉണ്ടാക്കി. വിമാനത്തിന്റെ ചിറകുകളുടെ വിവിധ ആകൃതികള്‍ പരിശോധിക്കാന്‍ വിന്ഡ്ടണല്‍ സംവിധാനവും അവര്‍ ഉണ്ടാക്കി. ആദ്യകാലത്ത് അവര്‍ ഉപയോഗിച്ചിരുന്ന എഞ്ചിന് 12 കുതിര ശക്തി ഉണ്ടായിരുന്നു. ഇതെല്ലാം ഉപയോഗിച്ച് അവര്‍ ഉണ്ടാക്കിയ വിമാനം 1903 ഡിസംബര്‍ 17 നു 10:35നു പറന്നുയര്ന്നു . 605 പൌണ്ട് ഭാരം ഉള്ളതാ യിരുന്നു ആ വിമാനം. ഓര്വില്‍ പൈലറ്റായി വിമാനം നിയന്ത്രിച്ചത്. 12 സെക്കന്റു കൊണ്ടു 120 അടി മാത്രമേ പറയുന്നുള്ളൂ. സഹോദരന്മാര്‍ മാറി മാറി വിമാനം പറത്തി നോക്കി. ആദ്യം ഓര്‍ വില്‍ ആയിരുന്നു എങ്കിലും . ഫ്ലയര്‍ (Flyer) എന്നായിരുന്നു വിമാനത്തിന്റെ പേര് .

തുടര്ന്നു 1904ല്‍ കുറച്ചു കൂടി മെച്ചപ്പെട്ട ഫ്ലയര്‍ II വില്ബ ര്‍ റൈറ്റ് നവംബര്‍ 9 നു അഞ്ചു മിനുട്ട് നേരം പറപ്പിച്ചു. എന്നാല്‍ 1908 ല്‍ ഓര്വി്ല്‍ പറത്തിയ ആദ്യത്തെ യാത്രാവിമാനം അപകട ത്തില്‍ പെട്ടു. ഓ ര്വില്‍ രക്ഷപെട്ടു എങ്കിലും യാത്രികനായിരുന്ന ലെഫ്. തോമസ്‌ സെല്ഫ്രിട്ജ് മരണപ്പെട്ടു. 1909ല്‍ അമേരിക്കന്‍ സര്ക്കാനര്‍ റൈറ്റ് സഹോദരന്മാരില്‍ നിന്ന് ആദ്യത്തെ വിമാനം വിലക്ക് വാങ്ങി. മണിക്കൂറില്‍ 40 മൈല്‍ വേഗതയുണ്ടായിരുന്ന ഈ വിമാനത്തിന്റെ വില 30,000 ഡോളര്‍ ആയിരുന്നു .
1911 ല്‍ റൈറ്റ് സഹോദരന്മാര്‍ തന്നെ നിര്മ്മിച്ച വിന്‍ ഫിസ് (Vin Fiz) എന്ന വിമാനം അമേരിക്കയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ പറന്നു. 84 ദിവസം കൊണ്ടു 70 സ്ഥലത്ത് നിര്ത്തിുയായിരുന്നു ഈ യാത്ര. അവസാനം കാലിഫോര്ണിവയയില്‍ എത്തിയപ്പോള്‍ ആദ്യത്തെ പല ഭാഗങ്ങളും മാറ്റെണ്ടി വന്നിരുന്നു എങ്കിലും ദൂര യാത്രക്ക് വിമാനങ്ങള്‍ ഉപയോഗിക്കാനാവും എന്ന് അവര്‍ മാലോകരെ കാണിച്ചു .

തുടര്ന്നു വിമാനങ്ങളുടെ രൂപ കല്പ്പനയിലും വലിപ്പത്തിലും അടുത്ത നൂറ്റാണ്ടില്‍ വിപ്ലവ കരമായ വലിയ മാറ്റങ്ങള്‍ വന്നു ഇന്നത്തെ നിലയിലേക്ക് എത്തി. ആള്ക്കാരരെയും ചരക്കു സാധനങ്ങളും കയറ്റി ഇറക്കാന്‍ കഴിയുന്ന വലിയ വിമാനങ്ങളിലേക്ക് നയിച്ചത് എല്ലാം ഓഹിയോയിലെ റൈറ്റ് സഹോദരന്മാരുടെ കിറ്റിഹാക്ക് എന്ന സ്ഥലത്തെ ആദ്യത്തെ വിമാനയാത്രയായിരുന്നു. സ്വാഭാവികമായും അവര്‍ക്കു തന്നെ ആദ്യത്തെ വിമാനം പറത്തിയതിന്റെ അംഗീകാരവും കിട്ടി.
ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്ന്

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...