ഇത് മറ്റൊരു അവഗണനയുടെ , ഒരു സ്ത്രീക്ക് അവര്ക്ക് അര്ഹമായ അംഗീ കാരം നിഷേധിക്കപ്പെട്ടതിന്റെ കഥയാണ്, മാഡം ക്യുറിയെപ്പോലെ സമരം ചെയ്തു അര്ഹമായത് നേടാന്‍ അവര്‍ ജീവിച്ചിരു ന്നില്ല, അവരുടെ മരണ ശേഷം സഹപ്രവ ര്ത്തകര്‍ അവരെ അവഗണിച്ചു നോബല്‍ സമ്മാനം വാങ്ങിയ കഥ.
പാരമ്പര്യമായി കിട്ടുന്ന സ്വഭാവ വിശേഷ ങ്ങളുടെ ജനിതക കോഡിന്റെ രഹസ്യം അടങ്ങിയ ഡി എന്‍ എ യുടെ രൂപം ഒരു ഇരട്ട സര്പ്പിളാകൃതിയില്‍ ആണെന്നുള്ള കണ്ടെത്തല്‍ ജീവ ശാസ്ത്ര ത്തില്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു . ഡി എന്‍ എ എങ്ങ നെ പ്രവര്ത്തിക്കുന്നു എന്നും അവയ്ക്ക് എങ്ങനെ ഈ രഹസ്യം സൂക്ഷിക്കാന്‍ കഴി യുന്നു എന്നും ഇതില്‍ നിന്നും മനസ്സിലാ ക്കാന്‍ കഴിഞ്ഞു . ഡി എന്‍ എ യുടെ ആകൃതി ഇരട്ട ഹെലിക്കല്‍ രൂപത്തില്‍ ആണെന്ന് കണ്ടു പിടിക്കുന്നതു ഫ്രാങ്ക്ലിന്‍ റോസലിണ്ട് എന്ന എക്സ്റേ ക്രിസ്ട ല്ലോ ഗ്രാഫിയില്‍ പ്രവര്ത്തി്ച്ചിരുന്ന ശാസ്ത്രജ്ഞ യായിരുന്നു, അവര്‍ ഇത് കണ്ടെത്തിയത് 1950- 51 കാലത്തായിരുന്നു. എന്നാല്‍ ഇതേ കണ്ടുപിടുത്തത്തിന് നോബല്‍ സമ്മാനാര്ഹ രായവര്‍ ജെയിംസ് വാട്സന്‍, ഫ്രാന്സിുസ ക്രിക്, മോറിസ് വില്യംസ് എന്നിവരായിരുന്നു. റോസലിന്‍ 38ആമത്തെ വയസ്സില്‍ അര്ബുദ രോഗ ബാധയില്‍ മരണപ്പെട്ടു നാല് വര്ഷം കഴിഞ്ഞു 1962 ലാണ് ഈ മൂവർക്ക് നോബല്‍ സമ്മാനം കിട്ടിയത്. പക്ഷെ ഇവ രുടെ കൂടെ പ്രവര്ത്തി്ച്ചിരുന്ന ഈ കണ്ടുപി ടുത്തത്തിന്റെ സൂത്രധാരയെന്നു പറയാവുന്ന റോസലിന്‍ ഫ്രാങ്ക്ലിന്‍ എന്ന സ്ത്രീ അവഗ ണിക്കപ്പെട്ടു ഒരു പക്ഷെ അവര്‍ ജീവിച്ചി രുന്നു എങ്കില്‍ മാഡം ക്യുറി യെപ്പോലെ സത്യം പുറത്തു കൊണ്ടു വരാന്‍ ശ്രമിക്കു മായിരുന്നു.
ഡി എന്‍ എ യുടെ ഘടകങ്ങളായി മൂന്നു തരം ന്യുക്ളിയോറ്റയിടുകള്‍ ഉണ്ട്, മൂന്നു സംഘ ത്തിലായി ഫോസ്ഫേറ്റ്, ഗ്രൂപ്പ് ഷുഗര്‍ ഗ്രൂപ്പ്, ഇവ ഒരു നൈട്രജന്‍ അടിസ്ഥാന മായിട്ടായിരുന്നു. നാല് തരം നയിട്രജന്‍ അടിസ്ഥാനങ്ങള്‍ അടെനിന്‍ (A),, തയിമിന്‍ (T), ഗുവാനിന്‍ (G) സൈറ്റൊസിന്‍ (C) എന്നിവയാണ്. ഈ നാല് ഘടകങ്ങള്‍ എങ്ങനെ ഏതു ക്രമത്തില്‍ വിന്യസിച്ചി രിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ജനിതക കോഡ് ഉണ്ടാകുന്നത്. A, G, C, T എന്നീ നാല് അക്ഷരങ്ങളുടെ ക്രമത്തില്‍ ആണ് ജീനുകളെ തരം തിരിക്കുന്നത്.
Very informative and brief description.
ReplyDelete