Skip to main content

മേഘനാഥ് സാഹ

ഭാരതീയരായ ജ്യോതി ശാസ്ത്രജ്ഞന്മാരില്‍ അഗ്രഗണ്യനായിരുന്നു മേഘനാഥ് സാഹ. നക്ഷത്രങ്ങളില്‍ നിന്ന് ഭൂമിയില്‍ സ്വീകരിക്ക പ്പെടുന്ന വികിരണങ്ങളില്‍ നിന്ന് താരങ്ങളെ ങ്ങനെ ഉണ്ടാകുന്നു എന്ന് വിശദീകരിക്കാന്‍ കഴിഞ്ഞ അയണീകരണ തത്വം ആദ്യമായി വിശദീകരിച്ചയാളായിരുന്നു അദ്ദേഹം . വളരെ ലളിതമായ പാവപ്പെട്ട ഒരു കുടുംബത്തില്‍ ചെറുഗ്രാമത്തില്‍ ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം തന്നെ ബുദ്ധിമുട്ടിയാണ് പൂര്ത്തി യാക്കിയത്. എന്നാല്‍ അസാമാന്യ ബുദ്ധി ശാലിയും സ്ഥിരോത്സാഹിയുമായിരുന്ന മേഘ നാഥ് പരാജയം സമ്മതിക്കാതെ തന്റെ ആത്മാര്ഥതയും സമര്പ്പണബോധവും കൊണ്ടു മാത്രം ഉയരങ്ങളില്‍ എത്തിച്ചേ ര്ന്നു. ഭാഗ്യം എന്ന് പറയട്ടെ ജഗദീഷ് ചന്ദ്ര ബോസിനെയും പ്രഫുല്ല ചന്ദ്ര റോയിയും പോലെയുള്ള അദ്ധ്യാപകരുടെ പ്രോത്സാ ഹനവും അദ്ദേഹത്തെ സഹായിച്ചു. ഹോണേര്സ് വാങ്ങി കോളേജു വിദ്യാഭ്യാസം പൂര്ത്തിയാക്കിയ അദ്ദേഹം കല്ക്കത്ത യിലെ യുനിവേര്സിറ്റി കോളേജു ഓഫ് സയന്സില്‍ ജോലിയില്‍ ചേര്ന്നു . നല്ല ഒരു ഗവേഷണ ഗൈഡോ പരീക്ഷണ ശാലയിലോ ഇല്ലാതെയാണ് അദ്ദേഹം തന്റെ ഗവേഷണ പഠനങ്ങള്‍ ആരംഭിച്ചത് . എന്നിട്ടും അദ്ദേഹം കണ്ടെത്തിയ സാഹ സമവാക്യം എന്നറിയ പ്പെട്ട സിദ്ധാന്തം ഉപയോഗിച്ച് നക്ഷത്രങ്ങ ളുടെ ഭൌതിക രാസ സ്വഭാവങ്ങള്‍ വിശദീ കരിക്കാന്‍ കഴിഞ്ഞു എന്നതാണ് അത്യത്ഭു തം.
ബാല്യകാലവും ആദ്യകാല ജീവിതവും .
1893 ഒക്ടോബര്‍ ആറിനു ബംഗ്ലാദേശിലെ ഒരു സാധാരണ കുടുംബത്തില്‍ ജഗന്നാഥ് സാഹയുടെ യും ഭുവനേശ്വരി ദേവിയുടെയും അഞ്ചാമത്തെ കുട്ടിയായി ജനിച്ചു. അച്ഛന്‍ കുടുംബം പുലര്ത്താന്‍ ഒരു ചെറിയ കട നടത്തിയിരുന്നു, പ്രാഥമിക വിദ്യാ ഭ്യാസം കഴിഞ്ഞു പഠനം നിര്ത്തി അച്ഛനെ കട യില്‍ സഹായിക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം . എന്നാല്‍ മേഘനാഥിന്റെ അസാമാന്യ ബുദ്ധി ശക്തി യും ആത്മാര്ത്ഥ പരിശ്രമവും ഉന്നത വിദ്യാ ഭ്യാസത്തിനുള്ള അദമ്യ മായ ആഗ്രഹവും മനസ്സിലാക്കിയ നല്ലവനായ ഒരു ഡോക്ടര്‍ അനന്തകുമാര്‍ കുട്ടിയായ മേഘനാഥിനെ കോളേജു വിദ്യാഭ്യാസം നേടാന്‍ സഹാ യിചൂ, അദ്ദേഹത്തിന്റെ ക്ലിനിക്കില്‍ ചെറിയ ചില ജോലികള്‍ ചെയ്യാന്‍ മാത്രം ആവശ്യപ്പെട്ടു കൊണ്ട്. 1911 ല്‍ ഇന്റെര്മീഡിയറ്റ് പാസായ അദ്ദേഹം പ്രേസിഡന്സി കോളേജില്‍ ബിരു ദ പഠനത്തിനു ചേര്ന്നു. അവിടെ വെച്ചാണ് സത്യേന്ദ്രനാഥ് എന്നയാളെ കൂട്ടുകാരനായി ലഭിച്ചത്. സത്യേന്ദ്രന് നാഥ് ബോസ് പിന്നീടി എസ് എന്‍ ബോസ് എന്ന പേരില്‍ പ്രശസ്ത നായി . പി സി റോയി, ജെ സി ബോസ് എന്നി വര്‍ മേഘനാഥിന്റെ അദ്ധ്യാപകരായിരുന്നു. 1913 ല്‍ സാഹ ബി എസ്സി ബിരുദവും 1915 ല്‍ എം എസ്സി ബിരുദവും നേടി.
ഉദ്യോഗവും ഗവേഷണവും
ബിരുദാനന്തര ബിരുദം നേടിയതിനു ശേഷം 1916 ല്‍ അദ്ദേഹം കല്ക്ക്ത്താ യൂനീവെര് സിറ്റി കോളേജില്‍ ഗണിത ശാസ്ത്ര വിഭാ ഗത്തില്‍ ലെക്ച്ചററായി ആയി ജോലിയില്‍ പ്രവേശിച്ചു. അതോടൊ പ്പം സഹപാഠിയായ എസ് എന്‍ ബോസും അവിടെത്തന്നെ അദ്ധ്യാപകനായി ചേര്ന്നു. തുടര്ന്നു സാഹയും എസ് എന്‍ ബോസും ഊര്ജ തന്ത്ര വിഭാ ഗത്തില്‍ ഒരുമിച്ചു പ്രവര്ത്തിക്കാന്‍ തുടങ്ങി. ഹൈഡ്രോ സ്റ്റാറ്റിക്സ്‌, തെര്മ്മോ ഡയനാമിക്സ് , സ്പെക്ട്രോസ്കൊപി എന്നീ വിഷയങ്ങള്‍ സാഹ പഠിപ്പിച്ചു തുടങ്ങി. അദ്ധ്യാപനത്തോടുകൂടി അദ്ദേഹം ഗവേഷ ണവും തുടങ്ങി കോളേജില്‍ തൃപ്തികര മായ ഗവേഷണ സൗകര്യം ലഭ്യമല്ലായിരുന്നു എങ്കിലും.
1917ല്‍ അദ്ദേഹം ചില പത്യേകതരം വികിരണ സമ്മര്ദ്ദം എന്ന വിഷയത്തെ ക്കുറിച്ച് ഒരു പ്രബന്ധം എഴുതി ജ്യോതി ശ്ശാസ്ത്ര മാസികയില്‍ പ്രസിദ്ധീകരിക്കാന്‍ അയച്ചു. എന്നാല്‍ പ്രസിദ്ധീകരണ ചിലവി ന്റെ ഒരു ഭാഗം വഹിക്കാന്‍ തയ്യാറാണെ ങ്കില്‍ മാത്രമേ അത് പ്രസിദ്ധീകരിക്കാന്‍ കഴിയൂ എന്ന് പ്രസാധകര്‍ അറിയിച്ചു . അതിനുള്ള പണം കണ്ടെത്താന്‍ കഴിയാതെ അതുപെക്ഷിച്ചു. എന്നാലും ഈ പ്രബന്ധ ത്തിന്റെ ഒരു സംഗ്രഹം ജേര്ണെലില്‍ പ്രസിദ്ധീകരിച്ചു. 1919 ല്‍ അദ്ദേഹ ത്തിന് ഡോക്ടര്‍ ബിരുദം കല്ക്കത്താ സർവ കലാ ശാലയില്‍ നിന്നും കിട്ടി. നക്ഷത്രങ്ങളുടെ “വര്‍ ണതരംഗങ്ങളുടെ ഹാര്വാഡ് രീതിയില്‍ ഉള്ള വര്ഗീകരണം” (Harvard type classification of radiation from stars) എന്ന ഗവേഷണ തീസിസിന് പ്രേംചന്ദ് റോയല്‍ചന്ദ് സ്കോളര്ഷിപ്പും ലഭിക്കുകയുണ്ടായി. അദ്ദേഹം 1920 ല്‍ നാല് പ്രബന്ധങ്ങള്‍ ഫിലോ 'സഫി ക്കല്‍ മാഗസീനില്‍ പ്രസിദ്ധീ കരിച്ചു. ഇവയിലാ യിരുന്നു താപ അയണീ' കരണം വിശദീകരിച്ചത്. തുടര്ന്നു കല്ക്ക ത്താ സര്വകലാശാലയില്‍ നിന്ന് ഗ്രിഫിത്ത് അവാര്‍ഡും അദ്ദേഹത്തിനു നല്കു കയുണ്ടാ യി. പ്രേംചന്ദ് റോയല്‍ ചന്ദ് സ്കോള ര്ഷി്പ്പി ന്റെ ഭാഗമായി മേഘനാഥ് യുറോപ്പില്‍ രണ്ടു വര്ഷം ഗവേഷണം നടത്തി. ലണ്ടനില്‍ ആറു മാസം ആല്ഫ്രെഡ്‌ ഫൌളരുടെ കൂടെ ഗവേഷണം ചെയ്ത ശേഷം ബെര്ലിലലിന്‍ വാള്ട്ടാര്‍ നേര്സ്റ്റ് പരീക്ഷണ ശാലയില്‍ ഗവേഷണത്തിന് ചേര്ന്നു .
1923ല്‍ അദ്ദേഹം തിരിച്ചു വന്നു അലഹബാദ് സര്‍ വകലാശാലയില്‍ ജോലിയില്‍ ചേർന്നു. തുടര്ന്നു 15 വര്ഷം അവിടെ തന്നെ തുടര് ന്നു ഈ കാലഘട്ട ത്തില്‍ അദ്ദേഹത്തിന് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. ഇന്ത്യന്‍ ശാസ്ത്ര കൊന്ഗ്രസ്സിന്റെ ഊര്ജ് വിഭാഗ അദ്ധ്യക്ഷനായി 1925 ല്‍ അവരോധിക്ക പ്പെട്ടു. തുടര്ന്നു് കല്കതാ സര്വ്കലാശാല യില്‍ 1938ല്‍ പ്രൊഫസറായി നിയമിതനാ യി. അണു ശക്തി ഊര്ജതന്ത്രത്തില്‍ ബിരുദാനന്തര ബിരുദ കോര്ഴ്സു തുടങ്ങി. ഇന്ത്യയിലാദ്യമായി അനുകണി കളെ സംബന്ധിച്ച് പഠനം നടത്താന്‍ ഒരു സൈക്ലോ ട്രോന്‍ സ്ഥാക്കുകയും ചെയ്തു. ഒരു തികഞ്ഞ ശാസ്ത്രകാരനെന്നതി നോടൊപ്പം അദ്ദേഹം പുതിയ സ്ഥാപനങ്ങ ളുടെ വളര്ച്ചയ്ക്ക് ഗണ്യമായ സംഭാവന ചയ്തു വന്നു. ഇന്ത്യന്‍ ശാസ്ത്ര വാര്ത്ത അസോസി യേഷന്‍ കല്ക്ക ത്തയില്‍ 1935 ല്‍ തുടക്കം കുറിച്ച്. അനുശക്തി ഊര്ജ തന്ത്ര സ്ഥാപനവും (Institute of Nuclear Physics) 1950 ല്‍ പ്രവര്ത്ത്നം തുടങ്ങി , ദാമോദര്‍ വാലി പദ്ധതിയുടെ രൂപ രേഖയു ?ണ്ടാക്കു ന്നതില്‍ അദ്ദേഹത്തിറെ സംഭാവന ഉണ്ടായ്രുന്നു
വ്യക്തിജീവിതവും പ്രധാന സംഭാവനകളും
1918 രാധാറാണിയെ വിവാഹം കഴിച്ചു. അവര്ക്ക് മൂന്നു ആണ് കുട്ടികളും മൂന്നു പെണ്കുlട്ടികളും പിറന്നു. ഒരു മകന്‍ ഇന്സ്ട്ടിയുറ്റ് ഓഫ് ന്യുക്ലിയര്‍ ഫിസിക്സിലെ പ്രൊഫസറായി.
1956 ഫെബ്രുവരി 16 നു ഹൃദ്രോഗബാധിതനായി അദ്ദേഹം മരിച്ചു.
പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായ ജയന്ത് നാര്ലി ക്കര്‍ സാഹയുടെ അയണീകരണ സിദ്ധാന്തം ജ്യോതി ശാസ്ത്രത്തിലെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ കണ്ടുപിടുത്തമായിരുന്നു എന്നും അദ്ദേഹം നോബല്‍ സമ്മാനത്തിനു പോലും അര്ഹനായിരുന്നു എന്നും പറഞ്ഞു. 1930 ല്‍ നോബല്‍ സമ്മാനത്തിനു അദ്ദേഹത്തെ നിര്ദ്ദേ ശിച്ചു എങ്കിലും കൊടുക്കുക ഉണ്ടായില്ല .

കൂടുതല്‍ അറിയാന്‍ : https://en.wikipedia.org/wiki/Meghnad_Saha

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...