Skip to main content

പി സി മഹാലനോബിസ് ; സ്ഥിതി വിവര ശാസ്ത്രജ്ഞന്‍

ഭാരതത്തിന്റെ സന്തതിയായ മറ്റൊരു മഹാനായ ഗണിത ശാസ്ത്രജ്ഞനായിരുന്നു പി സി മഹാല നോബിസ് എന്നറിയപ്പെട്ട പ്രഫുല്ല ചന്ദ്ര മഹാലനോ ബിസ്. ഇന്ത്യുടെ ഘനവ്യവസായ വികസനത്തിന്‌ ഊന്നല്‍ നല്കിക്കൊണ്ട് രണ്ടാം പഞ്ചവത്സര പദ്ധതി (1956–61). ഉണ്ടാക്കിയ പ്ലാനിംഗ് കമ്മീഷന്റെ അദ്ധ്യ ക്ഷന്‍ , സ്ടാറ്റിസ്റ്റിക്സില്‍ മഹാലനബിസ് ദൂരം എന്ന റിയപ്പെടുന്ന മാപകത്തിന്റെ ഉപജ്ഞാതാവ് എന്നി ങ്ങനെ അറിയപ്പെടുന്നു. ഇന്ന് അദ്ദേഹത്തിന്റെ 125 ആം ജന്മദിനം ആയി ആഘോഷിക്കുന്നു. കല്ക്ക ത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്സ്റ്റിട്ട്യുറ്റ് സ്ഥാപിച്ചത് ഇദ്ദേഹമായിരുന്നു.
അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്ക്‌ ഗൂഗിള്‍ ഉണ്ടാകിയ DOOdle ഇതോടൊപ്പം കൊടുക്കുന്നു.
കല്കത്തായിലെ വിദ്യാസമ്പന്നമായ ഒരു കുടുംബ ത്തില്‍ 1893 ജൂണ്‍ 29 നു ജനിച്ചു. കുടുംബത്തിന്റെ വേരുകള്‍ ബംഗ്ലാദേശിലായിരുന്നു എങ്കിലും പ്രഫു ല്ല ചന്ദ്രയുടെ പിതാമഹന്‍ ഗുരുച്ചരന്‍ നോബല്‍ സമ്മാനാര്ഹരനായ രവീന്ദ്ര നാഥ ടാഗോറിന്റെ അച്ഛന്‍ ദേവേന്ദ്ര നാഥ ടാഗോറിന്റെ സുഹൃത്തും ബ്രഹ്മ സമാജം പോലെയുള്ള സാമൂഹ്യ പ്രവര്ത്ത നത്തിലും സ്വാന്തന്ത്ര്യ സമരത്തിലും പങ്കാളിയും ആയിരുന്നു. ഒരു വിധവയെ വിവാഹം കഴിച്ചു വിപ്ലവം സൃഷ്ടിച്ചയാളായിരുന്നു അദ്ദേഹം . ഗുരുച്ച രനിന്റെ മൂന്നാമത്തെ മകനായ പ്രബൊധ് ചന്ദ്രയാ യിരുന്നു പ്രഫുല്ലയുടെ പിതാവ്.
മഹാലനോബിസ് ആദ്യകാല വിദ്യാഭ്യാസം ബ്രഹ്മോ ബോയ്സ് സ്കൂളില്‍ ആയിരുന്നു , 1908 ല്‍ സ്കൂള്‍ വിദ്യാ ഭ്യാസം പൂര്ത്തി യാക്കി പ്രസിഡന്സി കോളേജില്‍ ചേര്ന്ന8നു. അവിടെ മേഘനാഥ് സഹ പ്രഫുല്ല യുടെ ഒരു വര്ഷം താഴ്ന്ന ക്ലാസില്‍ ആയിരുന്നു. സുഭാഷ് ചന്ദ്ര ബോസ് രണ്ടു വര്ഷം താഴ്ന്ന ക്ലാസി ലും. ജെ സി ബോസ്, പി സി റോയ് എന്നിവര്‍ അദ്ധ്യാ പകരും ആയിരുന്നു. 1912 ല്‍ ഹോനെര്സ് ബിരുദം നേടി 1913 ല്‍ ഉപരി പഠനത്തിനു ലണ്ടനി ലേക്ക് പോയി. കേയിമ്ബ്രിദ്ജില്‍ നിന്ന് 1915 ല്‍ ഗണി ത ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹത്തിനെ ഇന്ത്യയിലേക്ക്‌ മടങ്ങു ന്നതിനു തൊട്ടു മുമ്പ് ഒരദ്ധ്യാപകന്‍ സ്റ്റാറ്റിസ്റ്റിക്സ്‌ എന്ന ഗണി ത ശാസ്ത്ര മേഖലയെ പരിചയപ്പെടുത്തി. തുടര്ന്നു ഇന്ത്യയില്‍ വന്ന അദ്ദേഹം പ്രസിഡന്സി കോളേ ജില്‍ അദ്ധ്യാപകനായി ജോലിക്ക് ചേര്ന്നു. 1922 ല്‍ അവിടെ പ്രൊഫസര്‍ ആകുകയും ചെയ്തു.
ലണ്ടനില്‍ നിന്ന് തിരിച്ചു പോരുന്നതിനു തൊട്ടു മുമ്പ് യാദൃശ്വികമായായി പരിചയപ്പെട്ട പുതിയ ശാസ്ത്രശാഖയില്‍ അദ്ദേഹം വളരെ ആകൃഷ്ടനായി അതില്‍ കൂടുതല്‍ പഠനം നടത്തി വന്നു . സ്ഥിതിവി വരക്കണക്കുകളുടെ ശാസ്ത്ര ശാഖയായ ഇതിനെ മനുഷ്യ നന്മക്കെങ്ങനെ ഉപയോഗിക്കാം എന്ന് മന സിലാക്കിയ അദ്ദേഹം ഈ ശാസ്ത്രശാഖയുടെ നിയമങ്ങള്‍ മാനവ ശാസ്ത്രം, ഉല്ക്കകളുടെ പഠനങ്ങള്‍ ജീവശാസ്ത്രം എന്നീ മേഖലകളില്‍ കണ്ടെത്തി. 1931 ഡിസംബര്‍ 17 നു ഈ മേഖല യിലെ പഠനങ്ങള്‍ നടത്തുവാന്‍ വേണ്ടി മാത്രം ഒരു സ്ഥാപനം തുടങ്ങുവാന്‍ അദ്ദേഹം മുന്കയ്യെടുത്ത്. പ്രസിഡന്സി കോളേജിലെ തന്റെ ചെറിയ മുറി യില്‍ ആയിരുന്നു സ്ഥാപനത്തിന്റെ തുടക്കം .
രണ്ടു തരം ഡാറ്റാകള്‍ ‍ തമ്മില്‍ താരതമ്യം ചെയ്യു ന്നതിന് അദ്ദേഹം ഒരു മാപന ഘടകം (distance measure) പുതിയതായി കണ്ടെത്തി, ഇതു പിന്നീട് മഹാലനോബിസ് മാപകം എന്ന് അറിയപ്പെട്ടു. വന്തോതില്‍ സ്ഥിതി വിവരക്കണക്കുകള്‍ ശേഖ രിക്കുന്നതുനു സാമ്പിള്‍ സര്വേ നടത്തുന്ന രീതി കള്‍ അദ്ദേഹം ക്രോഡീകരിച്ചു. ഇങ്ങനെ കിട്ടുന്ന കണക്കുകള്‍ രാഷ്ട്ര പുനര്‍നിര്മ്മിതിയില്‍ എങ്ങ നെ ഉപയോഗിക്കാം എന്നും അദ്ദേഹം കണ്ടെത്തി. സാധാരണ ലക്ഷക്കണക്കിനുള്ള ഒരു ജനസംഖ്യ യില്‍ നിന്ന് കുറച്ചു മാതൃകകള്‍ മാത്രം എടുത്തു സര്വേ നടത്തുന്ന രീതി അദ്ദേഹം പ്രാവര്ത്തിക മാക്കി. ശരാശരി (average) വ്യതിയാനം ( deviation) എന്നിവ ഉപയോഗിച്ച് മുഴുവന്‍ ജനസംഖ്യയെപ്പറ്റി പഠിക്കാനും ഭാരതത്തിലെ വിശദമായ സാമൂഹ്യ സാമ്പത്തിക സ്ഥിതി വിവരക്കണക്കുകള്‍ ശേഖരി ക്കാനും കഴിഞ്ഞു 1950 ല്‍ ദേശീയ സാമ്പിള്‍ സര്വേ നടപടികള്ക്ക് തുടക്കം കുറിച്ചു. കേന്ദ്രീകൃത സ്ഥിതി വിവര സ്ഥാപനത്തിനും (Central Statistical Organization) തുടക്കമായി.
കേന്ദ്ര പ്ലാനിംഗ് കമ്മീഷന്‍ അംഗമായി 1955 മുതല്‍ 1967 വരെ . രണ്ടാം പഞ്ച വത്സര പദ്ധതിയില്‍ ഘന വ്യവസായത്തിന്റെ വികസനത്തിനു പ്രാധാന്യം കൊടുത്തപ്പോള്‍ മഹലനോബിസിന്റെ കണക്കു കളും മറ്റുമാണ് അടിസ്ഥാനമായി ഉപയോഗിച്ചത്. പിന്നീട് ഇത് മഹാലനോബിസ് മാതൃക എന്നറിയ പ്പെട്ടു.
അംഗീകാരങ്ങള്‍
1. പദ്മ വിഭൂഷന്‍ (1968)
2. ശ്രീനിവാസ രാമാനുജന്‍ മെഡല്‍ (1968)
3. സര്‍ ദേവി പ്രസാദ് സുവര്ണല മെടല്‍ ( 1957)
ഇന്ത്യന്‍ നാഷണല്‍ അക്കാദമി ഓഫ് സയന്സ്സ്,, ഇന്ത്യന്‍ നാഷണല്‍ സയന്സ്വ അക്കാദമി, ലങ്ടം റോയല്‍ സൊസൈറ്റി, അമേരിക്കന്‍ സ്റ്റാട്ടിസ്ട്ടിക്കള്‍ അസോസിയേഷന്‍,കിങ്ങ്സ് കോളേജു ലണ്ടന്‍ , പാകിഅസ്താന്‍ സ്റ്റാറ്റിസ്ട്ടിക്കള്‍ സൊസൈറ്റി, എകൊനോമെതൃക് സൊസൈറ്റി , റോയല്‍ സ്ട്ടാട്ടിസ്ട്ടികള്‍ സൊസൈറ്റി എന്നിവയുടെ ഫെല്ലോ. 
4. വെള്ടന്‍ മെമ്മോറിയല്‍ സമ്മാനം 
5. പ്രദര്‍ ഓഫ് ബ്രിട്ടീഷ് എമ്പയര്‍ 
6. ഇന്ത്യന്‍ സയന്സ്ര കൊണ്ഗ്രെസ്സ് അദ്ധ്യക്ഷന്‍ 
7. ഐക്യ രാഷ്ട്ര സഭയുടെ സാമ്പ്ലിംഗ് ഉപാ സമിതിയുടെ അദ്ധ്യക്ഷന്‍ 
etc etc

അദ്ദേഹം ജൂണ്‍ 28, 1972 ല്‍ ദിവംഗതനായി 



കൂടുതല്‍ വായിക്കാന്‍

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...