Skip to main content

Posts

Showing posts from 2019

ശാരീരിക അവശതകള്‍ ഉണ്ടായിരുന്ന ശാസ്ത്ര്‍ജ്ഞന്മാര്‍ 13.ഫരീദ ബിദ്വെ

ഫരീദ ബിദ്വെ   ഒരു  ആഫ്രിക്കന്‍ സൊഫ്റ്റവെയര്‍  എഞ്ചിനീയറാണ്. ഒരു വയസ്സായപ്പോള്‍ തന്നെ  തലച്ചോറിനെ   ബാധിക്കുന്ന  ഒരു തരം   തളര്‍വാദ (Crebral palsy) രോഗവുമായി പൊരുതി ജീവിച്ചിരുന്നവര്‍ , പക്ഷെ  ഈ രോഗം അവരുടെ  പ്രവര്‍ത്തനത്തെ തീരെ ബാധിച്ചില്ല.  മൊബൈലില്‍  ഉപയോഗിക്കാവുന്ന  പലതരം  ആപ്പുകള്‍  അവര്‍ വികസിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും   ബാങ്കിങ് സംബന്ധമായ  സൊഫ്റ്റ്വെയറുകള്‍   ആണു അവര്‍ വികസിപ്പിച്ചെടുത്തത്. സാധാരണ ജനങ്ങള്‍ക്ക്  ബുദ്ധിമുട്ടുകൂടാതെ  ഉപയോഗിക്കാവുന്ന തരം  ആപ്പുകള്‍ . 1979 ഏപ്രില്‍  7 നു നൈജീറിയായിലെ ലാഗോസില്‍ ജനിച്ചു. ഒരു വയസ്സു പ്രായം ആയപ്പൊള്‍ തന്നെ  കുട്ടിക്കു   മസ്തിഷ്കവാതം  എന്ന രോഗം   പിടിപെട്ടു എന്നു  മനസ്സിലായി. പിതാവ്   യുഎന്‍ ഉദ്യോഗസ്ഥനായിരുന്നതു കൊണ്ട് ചെറുപ്പകാലം ഡൊമിനിക്ക , ഗ്രനഡാ , യു കെ  എന്നിവിടങ്ങളിലായിരുന്നു. 9 വയസ്സായപ്പൊള്‍  ഘാനായില്‍ കുടൂംബം സ്ഥിര താമസമാക്കി. 12 വ...

ശാരീരിക അവശതകള്‍ ഉണ്ടായിരുന്ന ശാസ്ത്രകാരന്മാര്‍ 12.ചാള്‍സ് സ്റ്റീന്‍ മിറ്റ്സ്

  മറ്റൊരു   ഇലക്റ്റ്രിക്കല്‍   ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്   പ്രതിഭാശാലിയായിരുന്നു   ചാള്‍സ് പ്രോട്ടിയാസ് സ്റ്റീന്‍മിറ്റ്സ്. ഗണിതശാസ്ത്രത്തിലും    വൈദ്യുത എഞ്ചിനീയറിങിലും   ഒരു പോലെ അവഗാഹം ഉണ്ടായിരുന്ന   അദ്ദേഹം 200 ലധികം    കണ്ടുപിടുത്തങ്ങളുടെ   ഉടമയായിരുന്നു. ഏ.സി.   ഡി സി.   വൈദ്യുത   പരിപഥങ്ങളുടെ    ഉപയോഗത്തിനു ക്രുത്യമായ   സംജ്ഞകള്‍   നല്‍കാനും   മറ്റും   അദ്ദേഹം   വളരെയധികം   സംഭാവനകള്‍ ചെയ്തിട്ടുണ്ട് .ഇതോടൊപ്പം തന്നെ   വായുവും    വെള്ളവും   മാലിന്യമുക്തമാക്കാന്‍ എന്തു ചെയ്യാം എന്നതിനെപ്പറ്റിയും   ചില പഠനങ്ങള്‍   നടത്തി. ജര്‍മ്മനിയിലെ ബ്രെസ്ല എന്ന സ്ഥലത്തു 1865 ഏപ്രില്‍ 6 നു ജനിച്ച അദ്ദേഹം   ജന്മനാ തന്നെ   അസാധാരണ വലിപ്പമുള്ള ഒരു തലയുടെയും വളഞ്ഞ നട്ടെല്ലിന്‍റെയും കൂനിന്‍റെയും ഉടമയും ആയിരുന്നു. ബ്രെസ്ല   സര്വകലശാലയില്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട സ്റ്റീന്‍മിറ്റ്സ്   തന്‍റെ ശാരീരിക വൈകല്യങ്ങള്‍ മറക്കാന്‍ വേണ്ടി ...

ശാരീരിക വൈകല്യങ്ങള്‍ ഉണ്ടായിരുന്ന ശാസ്തജ്ഞന്മാര്‍ 11. റിചാറ്ഡ് ലീക്കി

1944    ഡിസംബര്‍ 19 നു    കെനിയയിലെ   നൈറോബിയില്‍   ജനിച്ച റിചാറ്ഡ്   ലീക്കി കിഴക്കന്‍ ആഫ്രിക്കയിലെ   പ്രസിദ്ധനായ    നരവംശശാസ്ത്രജ്ഞനും ഫോസില്‍   ഗവേഷകനുമായിരുന്നു. കെനിയന്‍ സര്‍ക്കാറിന്‍റെ വന്യമ്രൂഗസംരക്ഷണ    പരിപാടികള്‍ക്   ആസൂത്രണം ചെയ്തു നടപ്പാക്കുന്നതില്‍   കാര്യമായ    നേത്രുത്വം   വഹിച്ചിരുന്നു. ഇത്തരം   പ്രവര്‍ത്തനത്തിടക്കു   ഒരു വിമാനാപകടത്തില്‍    രണ്ടൂ   കാലും മുട്ടിനു   താഴെ വെച്ചു   മുറിക്കേണ്ടി വന്നു എങ്കിലും   തന്‍റെ   ജോലി   തുടര്‍ന്നു വന്നു. റിച്ചാറ്ഡിന്‍റെ   അച്ഛന്‍ അറിയപ്പെട്ട ഒരു നരവംശ ശാസ്ത്രജ്ഞനായിരുന്നു ലൂയി എസ് ബി ലീക്കി ആയിരുന്നു. ചെറുപ്പകാലത്തു    റിച്ചാറ്ഡിനു    നരവംശ ശാത്രത്തില്‍ വലിയ താല്‍പര്യം ഒന്നും ഉണ്ടായിരുന്നില്ല. സ്കൂള്‍ വിദ്യാഭ്യാസം പോലൂം പൂര്‍ത്തിയാക്കാതെ   വന്യമ്രുഗ്ഗങ്ങളുടെ   കൂടെ   കഴിയാനും സഞ്ചാരികളെ    സഹായിക്കുന്ന   സഫാരി   വഴികാട്ടിയായ...

ശാരീരിക അവശതകള്‍ ഉണ്ടായിരുന്ന ശാസ്തജ്ഞന്മാര്‍ 10. ഗുസ്താവ് കിര്‍ചോഫ്

വൈദ്യുതിയെ പറ്റി പഠിക്കുന്ന ഏതൊരാളും ആദ്യം  പഠിക്കുന്ന  നിയമം ഓം (Ohm)എന്ന ശാത്രജ്ഞന്‍  കണ്ടെത്തിയ  നിയമം ആണു, അതുപോലെ തന്നെ  പ്രധാനപ്പെട്ട  നിയമമാണു  കിര്‍ചോഫിന്‍റെ നിയമങ്ങള്‍. പല  ലൈനുകളില്‍  കൂടി  പ്രവഹിക്കുന്ന  കരണ്ട്   ഒരു  സന്ധിയിലെത്തുമ്പോള്‍ അവിടേക്ക്   എത്തുന്ന കറണ്ടിന്‍റെ  ആകെത്തുക  അവിടെ നിന്നു  പുറത്തേക്കു  പോകുന്ന  കറണ്ടിന്‍റെ ആകെത്തുക തന്നെയായിരിക്കും  എന്ന ഒന്നാമത്തെ  നിയമവും  പൂറ്ണമായ  ഒരു പരിപഥ്ത്തില്‍ വിവിധ  ഭാഗങ്ങളില്‍  ഉണ്ടാകുന്ന  വോള്‍ട്ടേജുകളുടെ  ആകെത്തുക പൂജ്യം ആയിരിക്കും  എന്ന രണ്ടാമത്തെ  നിയമവും വൈദ്യുതിയെപറ്റി  പഠിക്കുന്നവര്‍ക്ക്  മറക്കാന്‍  കഴിയുകയില്ല.   ഈ  നിയമം  കണ്ടെത്തിയത് ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ  ഗുസ്റ്റാവ് കിര്‍ചോഫ്  എന്നയാളായിരുന്നു. എന്നാല്‍ മനസ്സിലാക്കാന്‍ കഴിയാഞ്ഞ ഏതോ  അസുഖം മൂലം  അദ്ദേഹം ജീവിതകാലം മുഴുവന്‍  ഒരു വീല്‍ ചെയറില്‍ ആയീരുന്നു...

ശാരീരിക വൈകല്യം ഉണ്ടായിരുന്ന ശാസ്തജ്ഞന്മാര്‍ 9. ലിയണാര്‍ഡോ ഡാവിഞ്ചി

  ലിയണാര്‍ഡോ ഡാവിഞ്ചി  തികച്ചും  ഒരു ബഹു മുഖ പ്രതിഭ തന്നെയായിരുന്നു. ഇറ്റാലിയന്‍ നവോത്ഥാന കാലത്ത് ജീവിച്ചിരുന്ന കലാകാരനായ  അദ്ദേഹത്തിന്‍റെ   ഈറ്റവും പ്രസിദ്ധമായ ചിത്രങ്ങള്‍ യേശുവിന്റെ അവസാനത്തെ അത്താഴവും മോണാ ലിസയും ആയിരുന്നു.   1452 ഏപ്രില്‍ 15 നു ജനിച്ചു , 1519 മേയ് രണ്ടിന് മരിച്ചു . ചിത്രകാരന്‍ , ശില്‍പ്പി , പ്രതിമ നിര്‍മ്മാതാവ് , ശാസ്ത്രകാരന്‍ , മിലിട്ടറി എഞ്ചിനീയര്‍ ഗണിതശാസ്ത്രജ്ഞന്‍ , ജ്യൊതിശ്ശാസ്ത്രജ്ഞന്‍ എന്നീ നിലകളില്‍ അസാമാന്യ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഡാവിഞ്ചി . പ്രകൃതി നിയമങ്ങള്‍ സശ്രദ്ധം വീക്ഷിച്ചു പഠിച്ച് അദ്ദേഹം പുതിയ പല ഉപകരണങ്ങളും നിര്‍മ്മിച്ചു . അദ്ദേഹത്തിന്റെ ആശയങ്ങളും അദ്ദേഹം രൂപകല്‍പ്പന ചെയ്തുണ്ടാക്കിയ ഉപകരണങ്ങളും മറ്റനേകം ആള്‍ക്കാര്‍ക് മ റ്റു കണ്ടുപിടുത്തങ്ങള്‍ക്ക് ഉത്തേജകം ആവുകയും ചെയ്തു . പക്ഷേ  അദ്ദേഹത്തിനും   ഒരു വൈകല്യം ഉണ്ടായിരുന്നുവത്രെ. പദാന്ധത ( dyslexia) എന്നതായിരുന്നു അസുഖം. എഴുതാനും വായിക്കാനും  ഉള്ള  വൈഷമ്യം  ആണ്‍  പദാന്ധത എന്നറിയപ്പെടുന്നത് . ഡാ വിഞ്ചിയുടെ പല  എഴു...

ശാരീരിക അവശതകള്‍ ഉണ്ടായിരുന്ന ശാസ്ത്രജ്ഞന്മാര്‍ 8. എഡ്വിന്‍ ക്രെബ്സ്

1992ലെ നോബല്‍ സമ്മാനാര്‍ഹനായ  ബയൊകെമിസ്റ്റ് , ഒരു പക്ഷേ   അദ്ദേഹത്തിനു  നോബല്‍ സമ്മാനം ലഭിച്ചു എന്നതു അവസാനം അറിഞ്ഞത്  അദ്ദേഹം തന്നെ ആയിരുന്നരിക്കും , കാരണം  തന്‍റെ മുറിയിലെ  ടെലഫൊണ്‍ ബെല്‍ അടിക്കുന്നതു കേള്‍ക്കാന്‍  പോലും അദ്ദേഹത്തിനു കേഴ്വി  ശക്തിയില്ലായിരുന്നു 1918 ജൂണ്‍    6 നു ജനിച്ചു    2009   ഡിസംബര്‍ 21   നു മരിച്ച ഒരമേരിക്കന്‍ ബയൊകെമിസ്റ്റ് ആയിരുന്നു   എഡ്വിന്‍ ക്രെബ്സ്.   വൈദ്യശാസ്ത്ര സംബന്ധമായ   ഗവേഷണത്തിനു 1989 കൊളംബിയ സര്വകലാശാലയില്‍ നിന്നു ആല്‍ബെര്‍റ്റ് ലാസ്കര്‍ അവാര്‍ഡും ലൂയിസ ഗ്രോസ്   അവാര്‍ഡും നെടി. 1992ല്‍   എഡ്മണ്ഡ് ഫിഷറുമായി   വൈദ്യശാസ്ത്രത്തിനുള്ള നൊബല്‍ സമ്മാനം   പങ്കുവെച്ചു. മനുഷ്യശരീരത്തിലെ   കോശങ്ങളില്‍ ഫോസ്ഫൊറസിന്‍റെ   പ്രവര്‍ത്തനം കൊണ്ടു   പ്റോട്ടീന്‍   ഉണ്ടാകുന്നതിനെപറ്റിയായിരുന്നു   പ്രധാനഗവേഷണം. അയൊവ സംസ്ഥാനത്തില്‍  ജനിച്ച ക്രെബ്സിന്‍റെ കുടൂംബം പിന്നീട് ഇല്ലിനോയിയിലേക്കു  താമസം മാറ്റി. 1936ല്‍ ഇല്ലിനോയ...

ശാരീരിക അവശതകള്‍ ഉള്ള ശാസ്ത്രജ്ഞന്മാര്‍ 7. ഗീററ്റ് വെര്‍മൈജ്

പുരാതന കാലത്തു ഭൂമിയില്‍ ജീവിച്ചിരുന്ന ജന്തുക്കളെപ്പറ്റി അറിയാന്‍   ഒരേ ഒരു മാര്‍ഗ്ഗം അവയുടെ   ജൈവാവശിഷ്ടം   പഠിക്കുകയാണു. മലനിരകളിലും   പാറകളിലും   പതിഞ്ഞു കിടക്കുന്ന   അവയുടെ   അവശിഷ്ടങ്ങളെയാണു   ഫോസിലുകള്‍   എന്നു പറയുന്നതു. ഈ ഫോസിലുകളെ അടിസ്ഥാനമാക്കി പതിനായിരമോ ലക്ഷക്കണക്കിനോ വര്‍ഷങ്ങള്‍ക്കു ജീവിച്ചിരുന്ന ജന്തുക്കളെപ്പറ്റി പഠിക്കുന്ന   ശാസ്ത്ര ശാഖയാണ്‍ പുരാജീവിശാസ്ത്രം  1946 സ്പ്റ്റംബര്‍ 28നു ഹൊളണ്ടില്‍  ജനിച്ച അദ്ദേഹം പില്‍ക്കാലത്തു  കാലിഫോറ്ണിയ  സര്വകലാശാലയിലെ ജിയൊളജി   പ്രൊഫസറായി. മൂന്നു  വയ്സ്സുമാത്രം പ്രായമുള്ളപ്പോള്‍ രണ്ടു കണ്ണിന്‍റെയും   കാഴ്ച നഷ്ടപ്പെട്ട അദ്ദേഹം  1968ല്‍ പ്രിന്സ്റ്റണ്‍ യൂണിവേര്‍സിറ്റിയില്‍ നിന്നു ആദ്യ  ബിരുദം നേടി. 1971 ല്‍ യെയില്‍  സര്വകലാശാലയില്‍ നിന്നു ജീവശാസ്ത്രത്തിലും ഭൂഗര്‍ഭശാസ്ത്രത്തിലും പി.എച്.ഡി ബിരുദവും നേടി. തന്‍റെ  കൈകളുടെ   സ്പറ്ശനശേഷി കൊണ്ടു  മാത്രം ഫോസിലുകളുടെ പ്രത്യേകതകള്‍  മനസ്സിലാക്കാനും അവയെപ്പറ്റി...

ശാരീരികവശതകള്‍ ഉണ്ടായിരുന്ന ശാസ്ത്രജ്ഞന്മാര്‍-6:റാല്‍ഫ് ബ്റൌണ്‍

6   റാല്‍ഫ്   ബ്റൌണ്‍ പലപ്പോഴും   അവനവനുള്ള   അവശതകള്‍   എങ്ങനെയെങ്കിലും   പരിഹരിച്ചു കിട്ടിയാല്‍ തന്നെ   എല്ലാമായി എന്നാണല്ലൊ   മിക്കവരും കരുതുക. ശാരീരികമായ അവശതകള്‍   അനുഭവിക്കുന്ന   പലരും അതില്‍ കൂടൂതല്‍   ഒന്നും   ചെയ്യുമെന്നു   മറ്റുള്ളവര്‍   പ്രതീക്ഷിക്കാനും   സാദ്ധ്യത   കുറവാണു. എന്നാല്‍ ഇതാ   ഒരു   മനുഷ്യന്‍ , തന്‍റെ   അവശതകള്‍   പരിഹരിക്കാന്‍ തന്‍റെ ശ്റമം കൊണ്ട്   ഉണ്ടാക്കിയ   ഉപകരണങ്ങള്‍   തന്നെപ്പോലെ   വിഷമിക്കുന്നവര്‍ക്കു വേണ്ടി നിര്‍മ്മിച്ചു അങ്ങനെയുള്ളവരുടെ   ജീവിതം കൂടി   വിഷമം കുറഞ്ഞതാക്കന്‍    സഹായിച്ച ഒരാളായിരുന്നു റാല്‍ഫ്   ബ്റൌണ്‍     എന്ന   ശാസ്തജ്ഞന്‍. അമേരിക്കയില്‍   ഇന്ഡ്യാന   സംസ്ഥാനത്തു 1940 ഡിസംബര്‍ 18 നു   ജനിച്ച റാല്‍ഫിനു ആറു വയസ്സുള്ളപ്പോള്‍തന്നെ    മാംസപേശികളുടെ ശക്തി   ക്ഷയിക്കുന്ന മസ്കുലര്‍   ഡിസ്റ്റ്റോഫി എന്ന രോഗം   പിടിപെട്ടു. 14   ...

ശാരീരികാവശതകള്‍ ഉണ്ടായിരുന്ന ശസ്തജ്ഞന്മ്മമാര്‍ 5: ജോണ്‍ നാഷ്

5. ജോണ്‍ ഫൊര്‍ബ്സ് നാഷ് (Jr) ധനതത്വ ശാസ്ത്രത്തിലെ   1994ല്‍ നോബല്‍ സമ്മാനാര്‍ഹനായ   ജോണ്‍ ഫൊര്‍ബ്സ് നാഷ് 1928   ജൂണ്‍   13 നു   അമേരിക്കയിലെ പശ്ചിമ വിര്‍ജീനിയായില്‍ ജനിച്ചു. വെറും 22   വയസ്സു മാത്രം ഉള്ളപ്പോള്‍ പ്രസിദ്ധീകരിച്ച   അദ്ദേഹത്തിന്‍റെ ഗെയിം സിദ്ധാന്തത്തെപ്പറ്റിയുള്ള പ്രബന്ധം വളരെയധികം    പ്രശംസിക്കപ്പെട്ടു.    ഗെയിം സിദ്ധാന്തം എന്നതു രണ്ടോ അതിലധികമോ   കളിക്കാര്‍ തമ്മില്‍   നിശ്ചിതമായ നിയമങ്ങളും വ്യവസ്ഥകള്‍ക്കും അനുസരിച്ച്    കളിക്കുമ്പോള്‍ ഉണ്ടാകുന്ന പരസ്പരപ്രവര്‍ത്തനത്തിന്‍റെ   ഗണിതശാസ്ത്രശാഖയാകുന്നു. രണ്ട്   കളിക്കാര്‍    പരസ്പരം    സഹകരിച്ചോ    സഹകരിക്കാതെയോ ആവാം കളിക്കുന്നത്. പ്രൊഫ.നാഷിന്‍റെ   പ്രബന്ധം    പരസ്പരസഹകരണം ഇല്ലാത്ത ഗെയിമിനെ ( Noncooperative Game Theory) സംബന്ധിച്ചായിരുന്നു.കാറ്ണഗീ ഇന്സ്റ്റിറ്റ്യൂട്ടില്‍ നിന്നു ബി.എസ് , എം.എസ് ബിരുദം നേടിയ ശേഷം പ്രിന്സ്റ്റണ്‍ സര്വകലാശാലയില്‍ നിന്നു പ്.എച്.ഡി. ബിരുദവും നേടി.   1951ല്‍ അദ്ദേ...