Skip to main content

ശാരീരികാവശതകള്‍ ഉണ്ടായിരുന്ന ശാസ്ത്രജ്ഞര്‍-3:എഡിസണ്‍


 തോമസ് ആല്‍ വാ  എഡിസണ്‍  ( ഫെബ് 11, 1847 ഒക്ടോ. 18, 1931)

ഒരു പക്ഷേ  ഇതു വരെ  ജീവിച്ചിരുന്ന  ശാസ്തജ്ഞന്മാരില്‍  എണ്ണം കൊണ്ട്  ഏറ്റവും കൂടുതല്‍  കണ്ടുപിടുത്തങ്ങള്‍  ഒരാളിന്‍റെ പേരില്‍ ഉണ്ടെങ്കില്‍ അതു  എഡിസണ്റ്റെ  പേരില്‍ തന്നെ ആയിരിക്കുമെന്നു സംശയമില്ല. മെന്‍ലോ പാര്‍ക്കിലെ  മാന്ത്രികന്‍ എന്നറിയപ്പെട്ട  ഈ മനുഷ്യന്‍ ചെറുപ്പകാലത്തു വീട്ടില്‍ ഇരുന്നു അമ്മയും അച്ഛനും  പഠിപ്പിച്ചതാണ്  പഠിച്ചത്. പുറമെ  പുസ്തകങ്ങള്‍  വായിച്ചും, കുടൂംബത്തെ സഹായിക്കാന്‍   ട്റെയിനില്‍   മുട്ടായി വിറ്റും പത്രം വിറ്റും  അദ്ദേഹം  ചെറിയ  വരുമാനം ഉണ്ടാക്കി  മാതാപിതാക്കളെ  സഹായിച്ചിരുന്നു. ട്രെയിനില്‍ വെച്ച്   ചില   പരീക്ഷണങ്ങള്‍  നടത്തുകയും ചെയ്തിരുന്നു, ഒരു അപകടം ഉണ്ടായി   അതു നിര്‍ത്തേണ്ടി വരുന്നതുവരെ . വൈദ്യുത വിളക്കു, സ്വനഗ്രാഫി യന്ത്രം, ആദ്യത്തെ  വൈദ്യുതവിതരണ ലൈന്‍  എന്നിവയെല്ലാം  എഡിസണ് എന്ന  പ്രതിഭാശാലിയുടെ സംഭാവനകള്‍ തന്നെ. ചെറുപ്പകാലത്തെ  വ്യാപാരപരിചയം തന്‍റെ  കണ്ടുപിടുത്തങ്ങള്‍ എങ്ങനെ   വിറ്റു പണമാക്കി  മാറ്റാന്‍ കഴിയുമെന്നു  അദ്ദേ ഹത്തിനെ പഠിപ്പിച്ചു.   പതിനൊന്നോളം  വ്യവസായസ്ഥാപനങ്ങള്‍ അദ്ദേഹം ആരംഭിച്ചു, അതില്‍ ഏറ്റവും  വലുത്   ജനറല്‍  ഇലക്റ്റ്രിക്  എന്ന   കമ്പനിയായിരുന്നു, ഇന്നും നിലനില്‍ക്കുന്ന  വലിയ ലോകത്തിലെ മികച്ച സ്ഥാപനം .

അങ്ങനെ   ശാസ്ത്രകാരന്‍ എന്ന നിലയിലും  തികഞ്ഞ  ബിസിനെസ്സ്കാരന്‍ എന്ന  നിലയിലും  അദ്വിതീയനായിരുന്ന  എഡിസണ്‍  ചെറുപ്പം മുതലേ  ബധിരന്‍ ആയിരുന്നു  എന്ന കാര്യം  എത്ര പേര്‍ക്കറിയാം. ഏതാണ്ട് 15 വയസ്സിനും മുമ്പേ  എഡിസണു  ഒരു വിഷജ്വരം (scarlet fever) പിടിപെട്ടു, തല്‍ഫലമായി  അദ്ദേഹ ത്തിന്‍റെ കേഴ്വി കുറഞ്ഞു  കൊണ്ടിരുന്നു,  ക്രമേണ  അദ്ദേഹത്തിന്‍റെ  ശ്റവണ ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടു. ഈ വൈകല്യവും അദ്ദേഹം തനിക്കു  കൂടുതല്‍ ജോലി  ചെയ്യാനുള്ള അവസരം ഉണ്ടാക്കിത്തന്നു  എന്ന് വിശ്വസിച്ചു. മോറ്സ് കോഡ്  കണ്ടു  പിടിക്കുമ്പോള്‍  പോലും അദ്ദേഹത്തിന്‍റെ  കേഴ്വി  വളരെ  കുറവായിരുന്നു. അതു കൊണ്ടായിരുന്നോ അറിയില്ല സഹപ്രവര്‍ത്തകയായിരുന്ന  മേരിയൊടൂ    വിവാഹാഭ്യര്‍ത്ഥന  നടത്തിയതു പോലും   മൊറ്സ് കോഡില്‍ ആയിരുന്നു (   പിന്നീടു എഡിസണും മേരിയും വിവാഹിതരായി)

ഏഡിസണെ പറ്റി  കൂടുതല്‍ അറിയന്‍
 
1)      https://en.wikipedia.org/wiki/Thomas_Edison
2)    https://fromthelifeofgreatmenkpm.blogspot.com/2018/02/3.html
3)    https://fromthelifeofgreatmenkpm.blogspot.com/2018/04/4.html



Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...