Skip to main content

ശാരീരിക അവശതകള്‍ ഉണ്ടായിരുന്ന ശാസ്ത്രകാരന്മാര്‍ 12.ചാള്‍സ് സ്റ്റീന്‍ മിറ്റ്സ്


 മറ്റൊരു  ഇലക്റ്റ്രിക്കല്‍  ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്  പ്രതിഭാശാലിയായിരുന്നു  ചാള്‍സ് പ്രോട്ടിയാസ് സ്റ്റീന്‍മിറ്റ്സ്. ഗണിതശാസ്ത്രത്തിലും   വൈദ്യുത എഞ്ചിനീയറിങിലും  ഒരു പോലെ അവഗാഹം ഉണ്ടായിരുന്ന  അദ്ദേഹം 200 ലധികം   കണ്ടുപിടുത്തങ്ങളുടെ  ഉടമയായിരുന്നു. ഏ.സി.  ഡി സി.  വൈദ്യുത  പരിപഥങ്ങളുടെ   ഉപയോഗത്തിനു ക്രുത്യമായ  സംജ്ഞകള്‍  നല്‍കാനും  മറ്റും  അദ്ദേഹം  വളരെയധികം  സംഭാവനകള്‍ ചെയ്തിട്ടുണ്ട് .ഇതോടൊപ്പം തന്നെ  വായുവും   വെള്ളവും  മാലിന്യമുക്തമാക്കാന്‍ എന്തു ചെയ്യാം എന്നതിനെപ്പറ്റിയും  ചില പഠനങ്ങള്‍  നടത്തി.

ജര്‍മ്മനിയിലെ ബ്രെസ്ല എന്ന സ്ഥലത്തു 1865 ഏപ്രില്‍ 6 നു ജനിച്ച അദ്ദേഹം  ജന്മനാ തന്നെ  അസാധാരണ വലിപ്പമുള്ള ഒരു തലയുടെയും വളഞ്ഞ നട്ടെല്ലിന്‍റെയും കൂനിന്‍റെയും ഉടമയും ആയിരുന്നു. ബ്രെസ്ല  സര്വകലശാലയില്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട സ്റ്റീന്‍മിറ്റ്സ്  തന്‍റെ ശാരീരിക വൈകല്യങ്ങള്‍ മറക്കാന്‍ വേണ്ടി രാഷ്ട്റീയത്തിലും  സാമൂഹ്യപ്രവര്‍ത്തനത്തിലും കൂടുതല്‍ താല്‍പര്യം  കാണിച്ചു  ക്യാമ്പസ്സില്‍ പ്രസിദ്ധനായി. തുടര്‍ന്ന്  ബെറ്ലിനിലും സൂറിച്ചിലും ഗണീത ശാസ്ത്രം, വൈദ്യശാസ്ത്രം ഭാഷകള്‍ ഇവയില്‍ എല്ലാം  ഉപരിപഠനം  നടത്തി. പഠനത്തിനിടയില്‍ സോഷ്യലിസത്തെ  പ്രകീര്‍ത്തിചു   ഒരു ലേഖനമെഴുതി പ്രസിദ്ധീകരിച്ചതിന്‍റെ  പേരില്‍ അദ്ദെഹത്തിനു  നാടു വിട്ടു പോകെണ്ടി വന്നു. 

ഇങ്ലീഷ് ഭാഷ പോലും അറിയാതെ അമേരിക്കയില്‍ എത്തിയ അദ്ദേഹം ജോലി തേടി എഡിസന്‍റെ കണ്ടുപിടുത്തഫാക്റ്ററിയിലും എത്തി. അവിടെ  നിന്നും തിരസ്കരിക്കപ്പെട്ട സ്റ്റീന്മിറ്റ്സ് ഏ.സി. വൈദ്യുതി  ഉപയോഗിച്ച്  പ്രവര്‍ത്തിക്കുന്ന  വൈദ്യുത  കാറില്‍ ഉപയോഗിക്കാന്‍ പറ്റിയ  മോട്ടൊറ്  വികസിപ്പിച്ചെടുത്തു. 1894 ല്‍ അമേരിക്കന്‍ പൌരത്വം നേടി അദ്ദേഹം  പേരു തന്നെ അമേരിക്കന്‍ രീതിയിലാക്കി. ചാല്‍സ് പ്റൊട്ടിയാസ്  സ്റ്റീന്മിറ്റ്സ് എന്നാക്കി. തുടര്‍ന്നു  ന്യുയോര്‍ക്കില്‍ സ്റ്റീന്മിറ്റ്സ് സ്വന്തമായി ഒരു  പരീക്ഷണശാലയുണ്ടാക്കി. ഏ.സി.വൈദ്യുതിയുടെ   വിതരണത്തില്‍  നിറ്ണായക  പ്രാധാന്യം വഹികുന്ന ട്രാന്സ്ഫോര്‍മറുകളെപറ്റി അദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തി.  ജനറല്‍ ഇലക്റ്റ്രിക്  കമ്പനിയുടെ  ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്ന  അദ്ദേഹം   വൈദ്യുത ആര്‍ക് വിളക്കുകള്‍ , അലുമിനിയം മിന്നല്‍  ചാലകം എന്നിവ  ഉണ്ടാക്കി.  നയാഗ്രായിലെ  വൈദ്യുതനിലയത്തില്‍ ഉപയോഗിക്കാനുള്ള  ജനറെറ്ററിന്‍റെ   രൂപ കല്‍പ്പനയും  അദ്ദേഹമാണു ചെയ്തതു

നികൊള ടെസ്ല തുടങ്ങി വെച്ച പല പഠനങ്ങളും  സ്റ്റീന്മിറ്റ്സ്  പൂര്‍ണമാക്കി.  കാന്തിക  വസ്തുക്കളിലെ  ഹിസ്റ്റരസിസ് എന്ന  സ്വഭാവത്തെപ്പറ്റി പഠിച്ച്   അവയില്‍  നഷ്ടപ്പെടുന്ന  വൈദ്യുത ഊര്‍ജ്ജത്തിന്‍റെ അളവു കുറക്കാന്‍ ചില മാര്‍ഗങ്ങള്‍ കണ്ടെത്തി. വൈദ്യുത കാന്തികക്ഷേത്രത്തെപറ്റി പല  മൌലികമായ  സമവാക്യങ്ങളും അദ്ദേഹം  ഉണ്ടാക്കി, വൈദ്യുത പരിപഥങ്ങളില്‍   ഉപയോഗിക്കുന്ന  പല   ചിഹ്നങ്ങളും   ക്റോഡീകരിച്ചു സാമാന്യവല്‍ക്കരിച്ചു. അസാമാന്യമായ  പ്രഭാഷണചാതുര്യം  ഉള്ള അദ്ദേഹത്തിന്‍റെ  പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍  ധാരാളം  ആള്‍ക്കാര്‍ എത്തിയിരുന്നു. തന്‍റെ  കണ്ടെത്തലുകള്‍   ശാസ്ത്രലേഖനങ്ങളില്‍ കൂടിയും  തന്‍റെ ശിഷ്യരില്‍ കൂടിയും  സാധാരണ  ജനങ്ങളില്‍ എത്തിച്ചു. ജനറല്‍  ഇലക്ട്രിക് കമ്പനിയില്‍   മിടൂക്കന്മാരായ   ഒരു സംഘം  ആള്‍ക്കാരെ   അദ്ദേഹം പരിശീലിപ്പിച്ച്  പ്രവര്‍ത്തന  നിരതരാക്കി. 
ഐട്റിപ്ലീ (IEEE)എന്ന  പ്രൊഫഷണല്‍  സംഘടനയുടെ മുന്നോടിയായിരുന്ന  അമേരിക്കന്‍ ഇന്സ്റ്റിറ്റ്യുറ്റ് ഒഫ് ഇലക്റ്റ്രിക്കല്‍ എഞ്ചിനിയെറ്സിന്‍റെ (AIEE)  അദ്ധ്യക്ഷനായിരുന്നു അദ്ദേഹം  യൂണിയന്‍ കോളെജില്‍ വൈദ്യുത  എഞ്ചിനീയരിങ്  അദ്ധ്യാപകനും .  മിന്നലില്‍ നിന്നും  സംരക്ഷിക്കാനുള്ള  ഉപകരണങ്ങള്‍  ഉണ്ടാക്കുന്നതില്‍ ഉള്ള  കഴിവുപയോഗിച്ചു  ഉന്നത വൊള്‍ട്ടജ് ലൈനുകളെയും ഉപകരണങ്ങളെയും സം രക്ഷിക്കാന്‍  ചില   മാര്‍ഗങ്ങള്‍ ഉണ്ടാക്കി , ഹെന്റീ ഫോറ്ഡ്, മാര്‍ക്കൊണി , ടെസ്ല , ഐന്സ്റ്റീന്‍ എന്നിവരുമായി   സഹകരിച്ച്  പ്രവര്‍ത്തിച്ചിരുന്നു അദ്ദേഹം. ഏ.സി വൈദ്യുതിയെപ്പറ്റി  ആധികാരികമായ പുസ്തകത്തിന്‍റെ ഏഴു   വാല്യങ്ങള്‍  അദ്ദേഹം പ്രസിദ്ധീകരിച്ചു , 1923 ഒക്ടൊബര്‍ 26 നു  ഹ്രുദയാഘാതം  മൂലം  മരണമടഞ്ഞു .
അവലംബം



Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...