Skip to main content

ശാരീരികവശതകള്‍ ഉണ്ടായിരുന്ന ശാസ്ത്രജ്ഞന്മാര്‍-6:റാല്‍ഫ് ബ്റൌണ്‍


6  റാല്‍ഫ്  ബ്റൌണ്‍
പലപ്പോഴും  അവനവനുള്ള  അവശതകള്‍  എങ്ങനെയെങ്കിലും  പരിഹരിച്ചു കിട്ടിയാല്‍ തന്നെ  എല്ലാമായി എന്നാണല്ലൊ  മിക്കവരും കരുതുക. ശാരീരികമായ അവശതകള്‍  അനുഭവിക്കുന്ന  പലരും അതില്‍ കൂടൂതല്‍  ഒന്നും  ചെയ്യുമെന്നു  മറ്റുള്ളവര്‍  പ്രതീക്ഷിക്കാനും  സാദ്ധ്യത  കുറവാണു. എന്നാല്‍ ഇതാ  ഒരു  മനുഷ്യന്‍ ,തന്‍റെ  അവശതകള്‍  പരിഹരിക്കാന്‍ തന്‍റെ ശ്റമം കൊണ്ട്  ഉണ്ടാക്കിയ  ഉപകരണങ്ങള്‍  തന്നെപ്പോലെ  വിഷമിക്കുന്നവര്‍ക്കു വേണ്ടി നിര്‍മ്മിച്ചു അങ്ങനെയുള്ളവരുടെ  ജീവിതം കൂടി  വിഷമം കുറഞ്ഞതാക്കന്‍   സഹായിച്ച ഒരാളായിരുന്നു റാല്‍ഫ്  ബ്റൌണ്‍   എന്ന  ശാസ്തജ്ഞന്‍.


അമേരിക്കയില്‍  ഇന്ഡ്യാന  സംസ്ഥാനത്തു 1940 ഡിസംബര്‍ 18 നു  ജനിച്ച റാല്‍ഫിനു ആറു വയസ്സുള്ളപ്പോള്‍തന്നെ   മാംസപേശികളുടെ ശക്തി  ക്ഷയിക്കുന്ന മസ്കുലര്‍  ഡിസ്റ്റ്റോഫി എന്ന രോഗം  പിടിപെട്ടു. 14  വയസ്സായപ്പോള്‍ മുതല്‍  റാല്‍ഫ് ഒരു വീല്‍ചെയറ് ഉപയോഗിച്ചു തുടങ്ങി. തുടര്‍ന്നു  അയാളുടെ  അച്ഛന്‍റെ സഹായത്തോടെ  മോട്ടൊര്‍ ഉപയൊഗിച്ചു പ്രവര്‍ത്തിക്കുന്ന വാഹനം ഉണ്ടാക്കി ചുറ്റുപാടും സഞ്ചരിക്കാന്‍  തുടങ്ങി. അഞ്ചു വര്‍ഷത്തിനകം   മൊട്ടൊര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന  ഒരു സ്കൂട്ടര്‍  റാല്‍ഫ്  തന്‍റെ ബന്ധുവിന്‍റെ പണിപ്പുരയില്‍ നിന്നു കിട്ടിയ  പഴയ  സാധനങ്ങള്‍ കൊണ്ടു നിര്‍മ്മിച്ചു. ട്റൈവീലര്‍ എന്നു അയാള്‍ അതിനു പേരും ഇട്ടു. ഈ വാഹനം ഉപയോഗിച്ചു റാല്‍ഫ്  ഗുണനിയന്ത്രണ മാനേജര്‍ ആയി ജോലി ചെയ്തിരുന്ന  ഫാക്ടരിയിലേക്കു വീട്ടില്‍ നിന്നു  സ്ഥിരമായി യാത്ര ചെയ്യാന്‍ തുടങ്ങി.  ഈ സ്ഥാപനം കുറെ ദൂരത്തെക്കു മാറ്റിയപ്പോള്‍ റാല്‍ഫ് ഒരു  പഴയ ജീപ്പ്  കൈകൊണ്ട്  മാത്രം  നിയന്ത്രിക്കാവുന്ന രീതിയിലാക്കി അതില്‍ യാത്ര ചെയ്ത് അവിടെക്കെത്തിക്കൊണ്ടിരുന്നു. ഒരു ഹൈഡ്റോള്‍ക് ലിഫ്റ്റുപയോഗിച്ച് തന്‍റെ ട്റൈവീലര്‍  ജീപ്പിനകത്തേക്കും പുറത്തേക്കും പരസഹായം കൂടാതെ കയറ്റാനും ഇറക്കാനും  ഉപയോഗിച്ചു.
1970ല്‍  ഡോഡ്ജ് കമ്പനി ആദ്യത്തെ മുന്ഭാഗത്ത് എഞ്ചിന്‍ പിടിപ്പിച്ച ലിഫ്റ്റോറ്റു കൂടിയ ഒരു വാന്‍ നിര്‍മ്മിച്ചു എന്നു കേട്ടു. . ലിഫ്റ്റ് എവേ  എന്ന പരില്‍ അറിയപ്പെട്ട . ഈ  കണ്ടുപിടുത്തത്തെപ്പറ്റി കേട്ടപ്പോള്‍ റാല്‍ഫ് തന്നെപ്പോലെ   ബുദ്ധിമുട്ടുള്ളവര്‍ക്കു  ഉപയൊഗിക്കാന്‍ പറ്റിയ രീതിയിലാക്കീ  മാറ്റിയെടുത്തു. തുടര്‍ന്ന് അമേരിക്കയില്‍ എല്ലായിടത്തും  ഇത്തരം  വാഹനങ്ങള്‍  ആവശ്യമുള്ളവര്‍ക്ക്  എത്തിച്ചു കൊടൂക്കാന്‍ ഒരു സംഘം ആള്‍ക്കാരെ   കൂട്ടി സംവിധാനം ഉണ്ടാക്കി. ആവശ്യമുള്ളത്ര  വാഹനങ്ങള്‍ അവരുടെ സ്വന്തം കമ്പനിയീല്‍ തന്നെ ഉണ്ടാക്കി തുടങ്ങി. ആവശ്യക്കാര്‍ കൂടിയപ്പൊള്‍ ബ്റോഊണ്‍ തന്‍റെ ജോലി രാജി വെച്ച് ഇത്തരം വാഹനങ്ങള്‍  ഉണ്ടാക്കാനുള്ള  സ്വന്തം സ്ഥാപനം ഉണ്ടാക്കാനും  ശ്റമം  തുടങ്ങി. 1970ലാണു   ഒരു പഴയ പോസ്റ്റല്‍ വാനില്‍   ലിഫ്റ്റും  മറ്റും യോജിപ്പിച്ചതു. തുടര്‍ന്നു  ഇത്തരം വാഹങ്ങള്‍ നിര്‍മ്മിക്കാന്‍  ബ്റൌണ്‍ കോര്‍പ്പൊറെഷന്‍  എന്ന സ്ഥാപനം   പ്രവര്‍ത്തനം തുടങ്ങിയത്. എന്‍റെര്‍  വാന്‍ എന്നു ഇതിനു പേരും ഇട്ടു. 1999ല്‍ ക്റോറിവര്‍   എന്ന വ്യവസായ ശാല റാല്‍ഫ്  വിലക്കു വാങ്ങി വീല്‍ ചെയറുപയോഗിച്ചു  കയറാനും ഇറങ്ങാനും കഴിയുന്ന  വാന്‍  നിര്‍മ്മിക്കാന്‍ തുടങ്ങി. 2006ല്‍  ബ്റൌണ്‍  കോപ്ര്‍പ്പൊറെഷന്‍ ബ്റൌണെബിലിറ്റി   എന്ന ബ്രാന്ഡ് നാമം സ്വായത്തമാക്കി. സ്വകാര്യ വ്യക്ത്കള്‍ക്കുപയോഗികുന്ന  ഇത്തരം ഉപകരണം നിര്‍മ്മിക്കുന്ന  പ്രത്യെക സ്ഥാപനം ആയി മാറി. 2011ല്‍ ആട്ടൊ അഡാപ്റ്റ്  എന്ന സ്ഥാപനത്തിന്‍റെ ഭാഗികഉടമസ്ഥത വാങ്ങി യൂറോപ്പിലേക്കും  തന്‍റെ  കമ്പനിയിലെ  വാഹനങ്ങള്‍  എത്തിച്ചു തുടങ്ങി. മിചിഗണിലെ വ്യൂപോയിന്‍റ്റ് മൊബിലിറ്റി എന്ന  സ്ഥാപനവും  ഈ കോറ്പ്പൊറേഷന്‍  ഏറ്റെടുത്തു.
2012ല്‍  റാല്‍ഫ് ബ്റൂഒണിനെ   വ്യതിയാനങ്ങളുടെ  ചാമ്പ്യന്‍ എന്നു അമേരിക്കന്‍ പ്രസിഡണ്ട്  ബാരക് ഒബാമാ വിളിക്കുകയുണ്ടായി.
 2013  ഫെബ്രുവരി 8  നു റാല്‍ഫ് ബ്രൂഒണ്‍  നിര്യാതനായി , അദ്ദേഹം സ്ഥാപിച്ച  കോറ്പ്പൊറെഷന്‍ ഇന്നും വികലാംഗരുടെ   ആശ്രയമായി   സ്തുത്യര്‍ഹഅമായ സേവനം  നടത്തി വരുന്നു.
https://www.braunability.com/us/en/about-us/ralph-braun.html

Comments

Post a Comment

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...