Skip to main content

ശാരീരികാവശതകള്‍ ഉണ്ടായിരുന്ന ശാസ്ത്രജ്ഞര്‍ -4:-4:ടെമ്പിള്‍ ഗ്രാന്‍ഡിന്‍


4.ടെമ്പിള്‍  ഗ്രാന്ഡിന്‍
ഓട്ടിസം എന്ന രോഗം മിക്കപ്പോഴും ജന്മനാ  ഉണ്ടാകുന്നതാണ്.. എന്നാല്‍ ചെറിയ പ്രായത്തില്‍ തലച്ചോറിനു  ക്ഷതം ഉണ്ടായതുകൊണ്ടും ഇതുണ്ടാവാമെന്നും പറയപ്പെടുന്നു. ഈ  വൈകല്യം ഉള്ളവര്‍ക്കു മറ്റുള്ളവരോടു  സംസാരിക്കാനും  ആശയവിനിമയം നടത്താനും ബുദ്ധിമുട്ടുണ്ടാകുന്നു. കുട്ടികള്‍ ആകുമ്പോള്‍   സ്പെഷ്യല്‍ സ്കൂളുകളില്‍ സംസാരിക്കാന്‍ പരിശീലനം  കൊടുക്കുക, ശ്രദ്ധാപൂര്വമമായ   പരിചരണം ഇവകൊണ്ടു  ഇവര്‍ക്കു കുറെയൊക്കെ സാധാരണ ജീവിതം നയിക്കാന്‍ കഴിയാറുണ്ട്.

കഷ്ടിച്ച് രണ്ടു വയസ്സു  പ്രായം ഉള്ളപ്പോള്‍ തന്നെ  ഓട്ടിസം ബാധിച്ചു  എന്നു  മനസ്സിലാക്കിയ ഒരു കുട്ടിയായിരുന്നു  ടെമ്പിള്‍ ഗ്രാന്ഡിന്‍. 1947 ആഗസ്റ്റ് 29 നനു അമേരിക്കയിലെ ബോസ്റ്റന്‍  നഗരത്തില്‍ ജനിച്ച  അവര്‍ അമ്മയുടെ  പ്രത്യേക ശ്രദ്ധയില്‍  4 വയസ്സായപ്പോഴാണു കഷ്ടിച്ച് സംസാരിക്കാന്‍ തുടങ്ങിയതു. തുടര്‍ന്നു  പഠിച്ചു എങ്കിലും  മറ്റു കുട്ടികളുമായി ഇടപഴകാനും സംസാരിക്കാനും അവര്‍ക്കു കഴിഞ്ഞില്ല.
എന്നാല്‍ ഈ  പരിമിതികള്‍ വെച്ചു കൊണ്ടു തന്നെ  സ്ഥിരോല്‍സാഹവും  പരിശ്രമവും കൊണ്ടൂ അവര്‍ അരിസോണ സര്വകലാശാലയില്‍ നിന്നു മ്റുഗശാസ്ത്രത്തില്‍ മാസ്റ്റേറ്സ്  ബിരുദവും  ഇല്ലിനോയി സര്വകലാശാലയില്‍ നിന്നു പി.എച്.ഡി. ബിരുദവും നേടി.  മ്രുഗങ്ങളുടെ പ്രത്യെക  സ്വഭാവവിശേഷങ്ങള്‍  പഠിച്ച് അവര്‍ കന്നുകാലി വളര്‍ത്തുന്നതിലും ഭക്ഷ്യയോഗ്യമായ  മാംസം തയ്യാറാക്കുന്നതിലും  പല   നൂതന രീതികളും ആവിഷ്കരിച്ചു.  ഈ മേഖലയില്‍  അവര്‍   ലോകോത്തര  വിദഗ്ദ്ധയാകുകയും  ചെയ്തു.

ഇതോടൊപ്പം തന്നെ  ഓട്ടിസം ബാധിച്ചവര്‍ക്കു   മെച്ചപ്പെട്ട പഠന പരിശീലന സൌകര്യങ്ങള്‍ക്കു  വേണ്ടി പോരാടുന്ന  ഒരു സംഘടനയുടെ   നേതാവായി അവര്‍ ലൊകത്തില്‍ പലയിടത്തും   യാത്ര ചെയ്തു.   
1995ല്‍ അവര്‍ എഴുതി പ്രസിദ്ധീകരിച്ച ചൊവ്വാഗ്രഹത്തില്‍ ഒരു നരവംശ ശാസ്തജ്ഞന്‍ (An Anthropologist on Mars,) എന്ന പുസ്തകത്തൊടെയാണു  പ്രസിദ്ധയായതു. പിന്നീടു അവര്‍  പ്രസിദ്ധീകരിച്ച മ്രുഗങ്ങളുടെ  പരിവര്‍ത്തനം   (Animals in Translation)  മ്രുഗങ്ങള്‍  നമ്മളെ  മനുഷ്യരാക്കുന്നു ( Animals Make Us Human)എന്നീ  പുസ്തകങ്ങളും  വളരെയധികം ശ്രദ്ധയാകര്‍ഷിച്ചു.
ഗ്രാന്ഡിനു  ഇത്തരം   ശ്റമങ്ങള്‍ക്കു ക്രമേണ  അംഗീകാരം കിട്ടിത്തുടങ്ങി. 2009ല്‍ അവരെ അമേരിക്കയിലെ കാര്‍ഷിക ജീവശാസ്ത്ര സംഘടനയുടെ  വിശിഷ്ടാംഗത്വം (Fellowship) നല്‍കി ആദരിച്ചു. 2010ല്‍ അവരുടെ  പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി എച്.ബി.ഒ എന്ന  ടി.വി.ചാനല്‍ ഒരു ചലച്ചിത്രം  നിര്‍മ്മിക്കുകയുമുണ്ടായി ഈ ചിത്രത്തിനു 15  എമ്മി അവാറ്ഡുകള്‍  കിട്ടി. ഇപ്പൊഴും അവര്‍ ഓട്ടിസം ബാധിച്ചവര്‍ക്കു   ചെറൂപ്പത്തിലേ   പരിശീലനം  കൊടുക്കുവാനും അവര്‍ക്കുണ്ടാകുന്ന മറ്റു ബുദ്ധിമുട്ടുകള്‍ കുറക്കാനും  അനവരതം ശ്രമിക്കുന്ന   ഒരു സംഘടനയെ നയിക്കുന്നു, അവര്‍  വികസിപ്പിച്ച  ഒരു  വെബ്സൈറ്റും  ഇത്തരം പ്രവര്‍ത്തനത്തിനു അവരെ സഹായിക്കുന്നു.
അവലംബം :
https://en.wikipedia.org/wiki/Temple_Grandin


Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...