Skip to main content

ശാരീരിക അവശതകള്‍ ഉണ്ടായിരുന്ന ശാസ്ത്രജ്ഞന്മാര്‍ 8. എഡ്വിന്‍ ക്രെബ്സ്


1992ലെ നോബല്‍ സമ്മാനാര്‍ഹനായ  ബയൊകെമിസ്റ്റ്, ഒരു പക്ഷേ   അദ്ദേഹത്തിനു  നോബല്‍ സമ്മാനം ലഭിച്ചു എന്നതു അവസാനം അറിഞ്ഞത്  അദ്ദേഹം തന്നെ ആയിരുന്നരിക്കും, കാരണം  തന്‍റെ മുറിയിലെ  ടെലഫൊണ്‍ ബെല്‍ അടിക്കുന്നതു കേള്‍ക്കാന്‍  പോലും അദ്ദേഹത്തിനു കേഴ്വി  ശക്തിയില്ലായിരുന്നു

1918 ജൂണ്‍   6 നു ജനിച്ചു   2009  ഡിസംബര്‍ 21  നു മരിച്ച ഒരമേരിക്കന്‍ ബയൊകെമിസ്റ്റ് ആയിരുന്നു  എഡ്വിന്‍ ക്രെബ്സ്.  വൈദ്യശാസ്ത്ര സംബന്ധമായ  ഗവേഷണത്തിനു 1989 കൊളംബിയ സര്വകലാശാലയില്‍ നിന്നു ആല്‍ബെര്‍റ്റ് ലാസ്കര്‍ അവാര്‍ഡും ലൂയിസ ഗ്രോസ്  അവാര്‍ഡും നെടി. 1992ല്‍  എഡ്മണ്ഡ് ഫിഷറുമായി  വൈദ്യശാസ്ത്രത്തിനുള്ള നൊബല്‍ സമ്മാനം  പങ്കുവെച്ചു. മനുഷ്യശരീരത്തിലെ  കോശങ്ങളില്‍ ഫോസ്ഫൊറസിന്‍റെ  പ്രവര്‍ത്തനം കൊണ്ടു  പ്റോട്ടീന്‍  ഉണ്ടാകുന്നതിനെപറ്റിയായിരുന്നു  പ്രധാനഗവേഷണം.
അയൊവ സംസ്ഥാനത്തില്‍  ജനിച്ച ക്രെബ്സിന്‍റെ കുടൂംബം പിന്നീട് ഇല്ലിനോയിയിലേക്കു  താമസം മാറ്റി. 1936ല്‍ ഇല്ലിനോയി സര്വകലാശാലയില്‍  ഓര്‍ഗാനിക് കെമിസ്റ്റ്രിയില്‍   ഉന്നത വിദ്യാഭ്യാസം  നടത്തി. നാലാമത്തെ  വര്‍ഷം വൈദ്യശാസ്ത്രത്തില്‍  ഉന്നതബിരുദം നേടാന്‍ തീരുമാനിച്ചു. തുടര്‍ന്നു  വാഷിങ്ടണ്‍ സര്വകലാശാലയില്‍ വൈദ്യശാസ്ത്രപഠനം  തുടര്‍ന്നു. സെയിന്‍റ് ലൂയിയിലെ   ആശുപത്രിയില്‍ വെച്ചു ഒരു   ഡോക്റ്റര്‍  ആയി പ്രവര്‍ത്തിച്ചു  കൊണ്ടൂ തന്നെ   മെഡിസിനില്‍  ഗവേഷണം നടത്താന്‍ അവസരം കിട്ടി. 1943ല്‍ ബിരുദം നേടിയതിനു ശെഷം ബാണ്സ് ആശുപത്രിയില്‍ 18 മാസത്തെ  ഇന്‍റേണ്ഷിപ്  ചെയ്തു, തുടര്‍ന്നു  നേവിയില്‍   ചേര്‍ന്നു. നേവിയില്‍ നിന്നു 1946 ല്‍ പിരിഞ്ഞ അദ്ദേഹത്തിനു   വീണ്ടും ആശുപത്രി സേവനം  തുടരാന്‍ കഴിഞ്ഞില്ല.  തുടര്‍ന്നു  അദ്ദേഹം അടിസ്ഥാന ശാസ്ത്രപഠനം തുടര്‍ന്നു. ബയൊകെമിസ്റ്റ്രിയായിരുന്നു  അദ്ദേഹം തിരഞ്ഞെടുത്തത്. കാള്‍ കോരി, ഗെര്‍ട്ടി കോറി എന്നിവരുടെ കീഴില്‍  പോസ്റ്റ് ഡോക്ടൊറല്‍ പഠനം നടത്തി. മുയലുകളില്‍  പ്രൊട്ടാമിനും ഫൊസ്ഫൊറസിന്‍റെയും  തമ്മില്‍  ഉള്ള പ്രതിപ്രവര്‍ത്തനം  ആയിരുന്നു  പഠന വിഷയം. രണ്ടു വര്‍ഷം  ഈ പഠനം തുടര്‍ന്നതിനു ശെഷം   ബയൊകെമിസ്റ്റ്രിയാണു  തന്‍റെ   പഠനശാഖയെന്നു തീരുമാനിച്ചു.
1948ല്‍ വാഷിങ്ടണ്‍ സര്വകലാശാലയില്‍  അസിസ്റ്റന്‍റ് പ്രൊഫസറായി  ജോലിയില്‍ പ്രവേശിച്ചു. 1953ല്‍ എഡ്മണ്ഡ്  ഫിഷര്‍  അവിടെ സഹപ്രവര്‍ത്തകനായി  വന്നതോടൂ കൂടി അവര്‍ രണ്ടു പേരും സഹകരിച്ചു ഫോസ്ഫോറിലെയ്സുമായി  ബന്ധപ്പെട്ട എന്സൈമുകളെ കുറിച്ചു  വിശദ്മായ പഠനം തുടര്‍ന്നു. മാംസപേശികളിലെ  കോശങ്ങള്‍ ഗ്ലൈകോജനില്‍ ( രക്തത്തിലെ  ഒരു  തരം  പഞ്ചസാര)   നിന്നും  ഊര്‍ജം  ഉണ്ടാക്കുന്നതെങ്ങനെയെന്നു പഠിച്ചു. ക്രെബ്സും ഫിഷറും കൂടി ഒരു ഫോസ്ഫേറ്റ്  ചെര്‍ത്താല്‍  ഫൊഫൊറിലെയ്സ്  എന്ന  വസ്തുവിനെ മറ്റൊരു രീതിയിലാക്കാന്‍  കഴിയുമെന്നും രൂപാന്തരണം  വന്ന വസ്തുവിനെ ഫോസ്ഫറ്റാസ് എന്ന   വര്‍ഗത്തില്‍  പെടൂത്താമെന്നും  കാണിച്ചു.  ഇത്തരം രൂപ പരിണാമമാണു   പ്രമേഹം ക്യാന്സര്‍  അല്‍ഴൈമിയെര്‍സ് പോലെയുള്ള രോഗങ്ങള്‍ക്കു  കാരണമാകുന്നതെന്നും  അവര്‍ കണ്ടെത്തി.   
അവലംബം

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...