Skip to main content

ശാരീരിക അവശതകള്‍ ഉണ്ടായിരുന്ന ശാസ്ത്ര്‍ജ്ഞന്മാര്‍ 13.ഫരീദ ബിദ്വെ


ഫരീദ ബിദ്വെ   ഒരു  ആഫ്രിക്കന്‍ സൊഫ്റ്റവെയര്‍  എഞ്ചിനീയറാണ്. ഒരു വയസ്സായപ്പോള്‍ തന്നെ  തലച്ചോറിനെ   ബാധിക്കുന്ന  ഒരു തരം   തളര്‍വാദ (Crebral palsy) രോഗവുമായി പൊരുതി ജീവിച്ചിരുന്നവര്‍, പക്ഷെ  ഈ രോഗം അവരുടെ  പ്രവര്‍ത്തനത്തെ തീരെ ബാധിച്ചില്ല.  മൊബൈലില്‍  ഉപയോഗിക്കാവുന്ന  പലതരം  ആപ്പുകള്‍  അവര്‍ വികസിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും   ബാങ്കിങ് സംബന്ധമായ  സൊഫ്റ്റ്വെയറുകള്‍   ആണു അവര്‍ വികസിപ്പിച്ചെടുത്തത്. സാധാരണ ജനങ്ങള്‍ക്ക്  ബുദ്ധിമുട്ടുകൂടാതെ  ഉപയോഗിക്കാവുന്ന തരം  ആപ്പുകള്‍ .


1979 ഏപ്രില്‍  7 നു നൈജീറിയായിലെ ലാഗോസില്‍ ജനിച്ചു. ഒരു വയസ്സു പ്രായം ആയപ്പൊള്‍ തന്നെ  കുട്ടിക്കു   മസ്തിഷ്കവാതം  എന്ന രോഗം   പിടിപെട്ടു എന്നു  മനസ്സിലായി. പിതാവ്   യുഎന്‍ ഉദ്യോഗസ്ഥനായിരുന്നതു കൊണ്ട് ചെറുപ്പകാലം ഡൊമിനിക്ക, ഗ്രനഡാ, യു കെ  എന്നിവിടങ്ങളിലായിരുന്നു. 9 വയസ്സായപ്പൊള്‍  ഘാനായില്‍ കുടൂംബം സ്ഥിര താമസമാക്കി. 12 വയസ്സു വരെ  വീട്ടില്‍ ഇരുന്നു  തന്നെ  പഠിക്കുകയായിരുന്നു. തുടര്‍ന്നു സ്കൂളില്‍ പോയി തുടങ്ങി. ഫരീദക്കു   15 വയസ്സായപ്പോള്‍ തന്നെ  കമ്പ്യൂട്ടര്‍   പ്രൊഗ്രാമിങില്‍ ഉള്ള  അവളുടെ താല്‍പര്യം മാതാപിതാക്കള്‍ക്ക്  ബോധ്യപെട്ടു. അധികം താമസിക്കാതെ തന്നെ ഒരു വര്‍ഷത്തെ  ഒരു കമ്പ്യുട്ടര്‍ കോര്‍സിനു  കുട്ടിയെ അവര്‍ ചേര്‍ത്തു. അവിടെ  പഠിച്ചവരില്‍  ഏറ്റവും   ചെറിയ  കുട്ടി അവളായിരുന്നു. തുടര്‍ന്നു   ഒരു വര്‍ഷം കൊണ്ടൂ യുകെയിലെ  ഹെറ്റര്‍ട്ട്ഫോറ്ഡ്ഷെയര്‍  സര്വകലാശാലയില്‍ നിന്നു   ഒരു വര്‍ഷത്തെ കമ്പ്യൂട്ടര്‍ സയന്സ് ബിരുദം നേടി.(2004- 2005) , തുടര്‍ന്നു ഘാനാ  മനെജ്മെന്‍റ് ഇന്സ്റ്റിറ്റ്യുട്ടില്‍ നിന്നു   പ്റൊജക്റ്റ് മാനെജ്മെന്‍റിലും   പൊതു ഭരണത്തിലും  ബിരുദവും നേടി.  

ഒരു സൊഫ്റ്റ്വെയര്‍   വികസനസ്ഥാപനത്തില്‍ ഫരീദ ജോലിയില്‍ പ്രവേശിച്ചു. 2010 ല്‍ അവര്‍ അവിടത്തെ സീനിയര്‍  സൊഫ്റ്റ്വെയര്‍ എഞ്ചിനീയരായി മാറി. റാങ്കാറ്ഡ്  സൊല്യൂഷന്സ്  എന്നറിയപ്പെട്ട  കമ്പനിയായിരുന്നു അത്. കമ്പനിയിലെ   സൊഫ്റ്റ്വെയര്‍   സമ്രക്ഷണത്തിന്‍റെ ഉത്തരവാദിത്വം  അവര്‍ക്കായിരുന്നു. പോരാഞ്ഞ്   മനുഷ്യാവകാശവും   ഭരണസംബന്ധവുമായ ചില സൊഫ്റ്റ്വെ യറുകളും   അവര്‍ വികസിപ്പിച്ചെടുത്തു.  ഉദ്യോഗസ്ഥരുടെ ശമ്പളം വിതരണം ചെയ്യാനുള്ള  പേറോള്‍  പ്രൊഗ്രാമും  അവര്‍ വികസിപ്പിച്ചു.

2010ല്‍ അവര്‍ ജി-ലൈഫ് മൈക്റോഫിനാന്സ് എന്ന സ്ഥാപനത്തില്‍  ജോലിയില്‍ പ്രവേശീച്ചു. 2011ല്‍  ഫരീദ തന്‍റേഠായ   ഒരു കമ്പനി സ്ഥാപിച്ചു   പ്രവര്‍ത്തിച്ചു തുടങ്ങി. ലൊജിസെല്‍  എന്നതായിരുന്നു ആ സ്ഥാപനം. മൈക്റോ ഫിനാന്സ് ബാങ്കിങ് സംബന്ധമായ  സോഫ്റ്റ്വെയര്‍   വികസിപ്പിക്കുകയായിരുന്നു ഈ സ്ഥാപനം. അവരുടെ  സൊഫ്റ്റ്വെയര്‍   ഘാനായില്‍  മുഴുവന്‍   ഉപയോഗിച്ചുവന്നു. ക്ലോക്ലോഉഡ്   കമ്പ്യൂട്ടിങും   മറ്റും ഉപയൊഗ്ഗിച്ച് ആധുനിക  രീതിയില്‍ ഉള്ളതായിരുന്നു ഈ സൊഫ്റ്റ്വെയര്‍  പ്ലാറ്റ്ഫൊരം. 2015 ല്‍  ഫരീദ  അവരുടെ ആദ്യത്തെ  പുസ്തകം , ഒരു   ഇന്ദ്രജാലത്ത്ന്‍റെ നിര്‍വചന (Definition of a miracle)  പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് അവര്‍ക്കു ഘാനാസര്‍ക്കാരില്‍ നിന്നു   പല സമ്മാനങ്ങളും കിട്ടുകയുണ്ടായി . അവയില്‍ ചിലതു താഴെകൊടുക്കുന്നു
2018 :  പ്രെസിഡണ്ട്  അബ്ദല്‍  ഫതായുടെ   സ്പെഷ്യല്‍ അവാര്‍ഡ്
2013:  ബിസിനസ്സില്‍ ഏറ്റവും   സ്വാധീനം ചെലുത്തിയ  വനിതക്കുള്ള സര്‍ക്കാര്‍ അവാറ്ഡ്
2012: പ്രെസിഡണ്ട്  ജൊണ്‍ മഹാമായുടെ   പ്രത്യെക അവാറ്ഡ്
2011: നൂതന ആശയങ്ങള്‍ക്കും    സംഭാവനക്കും  ഉള്ള  അവാറ്ഡ് 

Reference
https://en.wikipedia.org/wiki/Farida_Bedwei

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...