Skip to main content

ശാരീരിക അവശതകള്‍ ഉണ്ടായിരുന്ന ശാസ്തജ്ഞന്മാര്‍ 10. ഗുസ്താവ് കിര്‍ചോഫ്

വൈദ്യുതിയെ പറ്റി പഠിക്കുന്ന ഏതൊരാളും ആദ്യം  പഠിക്കുന്ന  നിയമം ഓം (Ohm)എന്ന ശാത്രജ്ഞന്‍  കണ്ടെത്തിയ  നിയമം ആണു, അതുപോലെ തന്നെ  പ്രധാനപ്പെട്ട  നിയമമാണു  കിര്‍ചോഫിന്‍റെ നിയമങ്ങള്‍. പല  ലൈനുകളില്‍  കൂടി  പ്രവഹിക്കുന്ന  കരണ്ട്   ഒരു  സന്ധിയിലെത്തുമ്പോള്‍ അവിടേക്ക്   എത്തുന്ന കറണ്ടിന്‍റെ  ആകെത്തുക  അവിടെ നിന്നു  പുറത്തേക്കു  പോകുന്ന  കറണ്ടിന്‍റെ ആകെത്തുക തന്നെയായിരിക്കും  എന്ന ഒന്നാമത്തെ  നിയമവും  പൂറ്ണമായ  ഒരു പരിപഥ്ത്തില്‍ വിവിധ  ഭാഗങ്ങളില്‍  ഉണ്ടാകുന്ന  വോള്‍ട്ടേജുകളുടെ  ആകെത്തുക പൂജ്യം ആയിരിക്കും  എന്ന രണ്ടാമത്തെ  നിയമവും വൈദ്യുതിയെപറ്റി  പഠിക്കുന്നവര്‍ക്ക്  മറക്കാന്‍  കഴിയുകയില്ല.   ഈ  നിയമം  കണ്ടെത്തിയത് ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ  ഗുസ്റ്റാവ് കിര്‍ചോഫ്  എന്നയാളായിരുന്നു. എന്നാല്‍ മനസ്സിലാക്കാന്‍ കഴിയാഞ്ഞ ഏതോ  അസുഖം മൂലം  അദ്ദേഹം ജീവിതകാലം മുഴുവന്‍  ഒരു വീല്‍ ചെയറില്‍ ആയീരുന്നു  കഴിഞ്ഞത്.

ജര്‍മ്മനിയിലെ കോനിസ്ബെര്‍ഗ് (ഇപ്പോള്‍ റഷ്യയിലെ കലിനിങ്റാഡ് )  എന്ന സ്ഥലത്തു 1824 മാര്‍ച് 12 നു ജനിച്ച  കിര്‍ചോഫ് 1887  ഒക്റ്റോബര്‍ 17 നു ബെറ്ലിലിന്‍ വെച്ചു  ദിവംഗതനായി. റോബറര്‍ട്ട് ബുണ്സണ്‍ എന്ന  മറ്റൊരു ശാസ്ത്രകാരനുമായി സഹകരിച്ചു വിവിധ  വസ്തുക്കള്‍ ചൂടാകുമ്പൊള്‍  ഉണ്ടാക്കുന്ന  പ്രകാശ രശ്മികള്‍  പഠിക്കുന്ന   സ്പെക്ട്രം  അപഗ്രഥനം  എന്ന   തത്വത്തിന്‍റെ  അടിസ്ഥാന തത്വങ്ങള്‍  വികസിപ്പിച്ചെടുത്തു. ജ്യോതിശ്ശാസ്ത്രത്തില്‍   വിദൂര നക്ഷത്രങ്ങളില്‍ നിന്നും മറ്റും    വരുന്ന  പ്രകാശ രശ്മികള്‍  അപഗ്രഥിച്ച്   പല കാര്യങ്ങളും  അറിയാന്‍ സാധിക്കുന്നു. 1845 ല്‍ ആണ്  കിര്‍ചോഫ്   കരണ്ടിന്‍റെയും  വോള്‍ട്ടേജിനെയും സംബന്ധിച്ച നിയമങ്ങള്‍   കണ്ടെത്തിയതു.

1847ല്‍ ബെറ്ലിന്‍ സര്വകലാശാലയില്‍  പ്രതിഫലം  ഇല്ലാതെ അദ്ധ്യാപകനായി ചേര്‍ന്ന  അദ്ദേഹം  1854ല്‍ ഹീഡല്‍ബെര്‍ഗ് സര്വകലാശാലയില്‍   പ്രൊഫസറായി  നിയമിക്കപ്പെട്ടു.   ഓരോ  വസ്തുക്കളും ഓരോ രീതിയിലുള്ള  പ്രകാശ രശ്മിയാണു  ഉണ്ടാക്കുന്നതെന്ന തത്വം  വസ്തുക്കളെപ്പറ്റിയുള്ള  പഠനങ്ങളില്‍   വളരെ   പ്രാധാന്യമുള്ളതായി തീര്‍ന്നു. രോബര്‍ട്ട്   ബുന്സണുമായി സഹകരിച്ച്  ഈ പഠനങ്ങളില്‍ കൂടി സീഷ്യം, റുബീഡിയം  എന്നീ രണ്ടു  മൂലകങ്ങളും  ഇവര്‍  കണ്ടു പിടിച്ചു. സ്പെക്റ്റത്തിന്‍റെ  തത്വം ഉപയോഗിച്ചു   സൂര്യനില്‍ നിന്നു വരുന്ന  പ്രകാശ രശ്മി പഠിച്ച് സൂരയ് പ്രകാശത്തിന്‍റെ  സ്പെക്ട്രത്തില്‍  കാണുന്ന  കറുത്ത  ലൈനുകളെ  വിശദീകരിക്കാന്‍ കഴിഞ്ഞു. ഇത്തരം കണ്ടെത്തലുകള്‍  ജ്യോതിശ്ശാസ്ത്ര പഠനങ്ങള്‍ക്ക്  ഒരു പുതിയ  പന്ധാവു  തന്നെ  തുറന്നു കൊടുത്തു. ഒരു  പ്രിസത്തില്‍ കൂടി  പ്രകാശം കടത്തി വിടുമ്പോള്‍   ആ പ്രകാശത്തിന്‍റെ    ഘടകങ്ങള്‍ വേര്‍തിരിക്കാന്‍ കഴിയുമെന്നും  അവര്‍ കണ്ടെത്തി. 1875 ല്‍   ബെറ്ലിന്‍ സര്വകലാശാലയില്‍ തന്നെ  ഗണിത ശാസ്ത്ര പ്രൊഫസര്‍  ആയി നിയമിക്കപ്പെട്ടു.
അവലംബം
https://en.wikipedia.org/wiki/Gustav_Kirchhoff

https://www.britannica.com/biography/Gustav-Robert-Kirchhoff

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...