Skip to main content

Posts

Showing posts from April, 2018

20 എയിഡ്സ് അഥവാ എച് ഐ വി വൈറസിന്റെ കണ്ടുപിടുത്തവും രോഗവും

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മാരകമായ അസുഖം ആയി തീര്ന്നിട്ടുണ്ട് എയ്ഡ്സ്. എച് ഐ വി (മനുഷ്യരുടെ രോഗപ്രതിരോധ ശേഷി ഇല്ലാതാക്കുന്ന വൈറസ്‌ : Human Immunodeficiency Virus) മൂലം ആണ് എയിഡ്സ് (ആര്ജി്ത രോഗപ്രതിരോധ ശേഷിക്കുറവിന്റെ ലക്ഷണം : Acquired Immune Deficiency Syndrome) ഉണ്ടാകു ന്നത്. ഇത് ഉണ്ടാക്കുന്ന വൈറസ് ഏതാണ്‌ എന്നതിപ്പറ്റി വളരെ ഗഹനമായ പരീക്ഷണ ങ്ങളും നിരീക്ഷണങ്ങളും നടക്കുകയുണ്ടായി. ഈ വൈറസിനെ കണ്ടെത്തുക അത്ര എളു പ്പമായിരുന്നില്ല, അതിനു പ്രധാന കാരണം ആ വൈറസിന്റെ തന്നെ പല വകഭേദങ്ങളും ഉണ്ടായിരുന്നു എന്നതായി രുന്നു. പല സ്ഥല ങ്ങളിലും പല സംഘങ്ങളും ഈ വൈറസി നെ വേര്പെുടുത്തി എടുക്കാന്‍ ശ്രമം നട ത്തി. അതുകൊണ്ടു തന്നെ ആരാണ് ഈ വൈറസ് ആദ്യം കണ്ടെത്തിയത് എന്ന് തര് ക്കം ഉണ്ടാവാനുള്ള സാദ്ധ്യത ഉണ്ടായിരുന്നു. 1983 ല്‍ പാരീസില്‍ പ്രവര്ത്തിച്ചിരുന്ന ലുക്ക് മോണ്ടെയ്നര്‍ എയിഡ്സ് രോഗം ഉണ്ടാക്കാന്‍ കാരണമാകുന്നു എന്ന് കരുത പ്പെടുന്ന ഒരു വൈറസ് ലിമ്ഫാ ഡിനോപതി റിട്രോ വൈറസ് ( LAV) കണ്ടെത്തി. ഈ വൈറസിന്റെ സാമ്പിള്‍ അയച്ചപ്പോള്‍ അത് വൈറസിന്റെ കുറേക്കൂടി ശക്തമായ ഒരു തരം ആയിരുന്നു LAI എന്നാണിത് അറിയ പ്പെട്ടത് . ഏക...

19: ശാസ്ത്ര ചോരണം 7.ഇരട്ട സര്പ്പിളിന്റെ (Double helix) കണ്ടുപിടിത്തം ,

ഇത് മറ്റൊരു അവഗണനയുടെ , ഒരു സ്ത്രീക്ക് അവര്ക്ക് അര്ഹമായ അംഗീ കാരം നിഷേധിക്കപ്പെട്ടതിന്റെ കഥയാണ്, മാഡം ക്യുറിയെപ്പോലെ സമരം ചെയ്തു അര്ഹമായത് നേടാന്‍ അവര്‍ ജീവിച്ചിരു ന്നില്ല, അവരുടെ മരണ ശേഷം സഹപ്രവ ര്ത്തകര്‍ അവരെ അവഗണിച്ചു നോബല്‍ സമ്മാനം വാങ്ങിയ കഥ. പാരമ്പര്യമായി കിട്ടുന്ന സ്വഭാവ വിശേഷ ങ്ങളുടെ ജനിതക കോഡിന്റെ രഹസ്യം അടങ്ങിയ ഡി എന്‍ എ യുടെ രൂപം ഒരു ഇരട്ട സര്പ്പിള ാകൃതിയില്‍ ആണെന്നുള്ള കണ്ടെത്തല്‍ ജീവ ശാസ്ത്ര ത്തില്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു . ഡി എന്‍ എ എങ്ങ നെ പ്രവര്ത്തിക്കുന്നു എന്നും അവയ്ക്ക് എങ്ങനെ ഈ രഹസ്യം സൂക്ഷിക്കാന്‍ കഴി യുന്നു എന്നും ഇതില്‍ നിന്നും മനസ്സിലാ ക്കാന്‍ കഴിഞ്ഞു . ഡി എന്‍ എ യുടെ ആകൃതി ഇരട്ട ഹെലിക്കല്‍ രൂപത്തില്‍ ആണെന്ന് കണ്ടു പിടിക്കുന്നതു ഫ്രാങ്ക്ലിന്‍ റോസലിണ്ട് എന്ന എക്സ്റേ ക്രിസ്ട ല്ലോ ഗ്രാഫിയില്‍ പ്രവര്ത്തി്ച്ചിരുന്ന ശാസ്ത്രജ്ഞ യായിരുന്നു, അവര്‍ ഇത് കണ്ടെത്തിയത് 1950- 51 കാലത്തായിരുന്നു. എന്നാല്‍ ഇതേ കണ്ടുപിടുത്തത്തിന് നോബല്‍ സമ്മാനാര്ഹ രായവര്‍ ജെയിംസ് വാട്സന്‍, ഫ്രാന്സിുസ ക്രിക്, മോറിസ് വില്യംസ് എന്നിവരായിരുന്നു. റോസലിന്‍ 38ആമത്തെ വയസ്സില്‍ അര്ബുദ രോഗ ബാ...

18.ശാസ്ത്ര ചോരണങ്ങള്‍ 6. ആറ്റം ബോംബും അനുബന്ധ കണ്ടുപിടുത്തങ്ങളും

അണുശക്തി പരീക്ഷണങ്ങള്‍ തുടങ്ങിയത് സമാധാന ലക്ഷ്യങ്ങളോടെ ആയിരുന്നു എങ്കിലും അണുശക്തി വിഘടനത്തിന്റെ മാരക ശേഷിയെപ്പറ്റി അറിഞ്ഞപ്പോള്‍ അതെങ്ങനെ ആയുധമാക്കാം എന്ന് രാഷ്ട്ര ങ്ങള്‍ ആലോചന തുടങ്ങി. അമേരിക്കയിലും ബ്രിട്ടനിലും ആയിരുന്നു പ്രധാനപ്പെട്ട പരീ ക്ഷണങ്ങള്‍ നടന്നത് , എന്നാല്‍ അധികം താമസിക്കാതെ അവരുടെ ശത്രു ആയി മാറിയ റഷ്യയും രണ്ടാം ലോക മഹായുദ്ധ കാലത്ത് ഈ മത്സരത്തില്‍ മുമ്പോട്ട്‌ വന്നു. അമേരിക്കയിലെയും ബ്രിട്ടണിലെയും പരീക്ഷണങ്ങളെപ്പറ്റി തങ്ങളുടെ രഹസ്യ ചാരന്മാര്‍ വഴി അവര്‍ വിവരം ശേഖരിച്ചു തുടങ്ങി. അണുശക്തിയെപ്പറ്റി ആദ്യകാല പഠനങ്ങള്‍ നടത്തിയത് ജോണ് ഡാള്ട്ടന്‍ (1766 – 1844) എന്ന ഇങ്ങ്ലീഷ്‌ രസതന്ത്രജ്ഞനായിരുന്നു. 1897 ല്‍ ജെ ജെ തോമ്സന്‍ ആണ് ഇലക് ട്രോണ്‍ എന്ന കണിക കണ്ടുപിടിച്ചത്. അത നുസരിച്ച് ഒരു ആറ്റം മോഡലും അദ്ദേ ഹം ഉണ്ടാക്കി. തുടര്ന്നു നീല്സ് ബോര്‍, റൂൂതര് ഫോര്ഡ് എന്നിവരെല്ലാം ആറ്റത്തിനെ കുറി ച്ചുള്ള പഠനങ്ങളില്‍ ഏര്പ്പെട്ടു. ആറ്റത്തിന്റെ മൌലിക ഘടകങ്ങളായ ന്യുട്രോൺ, പ്രോ ട്ടോണ്‍ ഇലക്ട്രോൺ എന്നിവയാണെന്ന് നീല്സ് ബോര്‍ ആണ് ആദ്യം പറഞ്ഞത് . തുടര്ന്നു ആറ്റത്തിന്റെ ഘടന സൌരയൂഥ ത്തിന്റെ പോലുള്ളതാണെ...

17.ശാസ്ത്ര ചോരണങ്ങള്‍ - 5: ഡാര്‍വിനും പരിണാമ സിദ്ധാന്തവും

പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാ വായി അറിയപ്പെടുന്ന ചാള്സ് ഡാർവിൻ എന്ന ശാസ്ത്രകാരനും ഒരപരന്‍ ഉണ്ടായി രുന്നു എന്നതു പലര്ക്കും അറിയില്ല. അദ്ദേ ഹത്തിന്റെ പേര് ആല് ഫ്രെഡ്‌ റസ്സല്‍വാലസ് എന്നായിരുന്നു . കുറച്ചു നാള്‍ ഡാർവിന്റെ കൂടെ പ്രവര്ത്തിച്ചിരുന്ന ആള്‍, ഡാർവിനും ആയി പല കാര്യങ്ങളും ചര്ച്ച ചെയ്തിരുന്ന യാള്‍. അന്നുവരെയുള്ള മനുഷ്യരെ ദൈവം സൃഷ്ടിച്ചു എന്ന സങ്കല്പ്പത്തിന് കടക വിരു ദ്ധമായ പരിണാമ സിദ്ധാന്തം കണ്ടെത്തി യെങ്കിലും അന്നത്തെ യാഥാസ്ഥിതിക സമൂ ഹത്തിനു മുമ്പാകെ ആ തത്വം അവതരിപ്പി ക്കാന്‍ പത്തു വര്ഷത്തിലധികം താമസിച്ച തിന്റെ ഫലം ആയിരുന്നു ഈ അപരന്റെ പ്രവേശനത്തിന് കാരണം ആയത് ' ഡാർവിൻ ആയിരക്കണക്കിന് കരയിലും വെള്ളത്തിലും ജീവിക്കുന്ന ജന്തുക്കളുടെ സ്വഭാവ വിശേഷങ്ങള്‍ പഠിച്ചു അവയുടെ പ്രത്യേകതകള്‍ മനസ്സിലാക്കിയിരുന്നു. പരിണാമ സിദ്ധാന്തത്തിനു തെളിവുകള്‍ ശേഖരിക്കാന്‍ ഇന്നത്തെപ്പോലെ കമ്പ്യുട്ടറോ ഗൂഗിളോ മൊബൈല്‍ ഫോണോ ഒന്നും ഇല്ലാത്ത കാലത്തായിരുന്നു ഈ പഠനം എന്നോര്ക്കണം . ബുദ്ധിമുട്ടി അവിടെയും ഇവിടെയും നിന്ന് ശേഖരിച്ച വിവരങ്ങള്‍ അപ്പപ്പോള്‍ കടലാസില്‍ എഴുതി തന്റെ ഒക്സ്ഫോര്‍ഡിലെ പരീക്ഷണ ശാലയില്‍ എത...

16.ശാസ്ത്ര ചോരണങ്ങള്‍4 : നമ്മുടെ വീട്ടിലെ വിഡ്ഢിപ്പെട്ടി കണ്ടുപിടിച്ചതാര് ?

നമ്മുടെ വീടുകളില്‍ മിക്കവാറും എല്ലാം ആള്ക്കാരുടെ ദിവസത്തിലെ നല്ലൊരു ഭാഗം സമയം പാഴാക്കുന്ന വിഡ്ഡിപ്പെട്ടിയായ ടെലിവിഷന്‍ ആരാണ് കണ്ടുപിടിച്ചത് ? മറ്റു പല കണ്ടു പിടിത്തങ്ങളും പോലെ ഇതു ഒരൊറ്റ ആളിന്റെ മാത്രം ശ്രമഫലം കൊണ്ടു ഉണ്ടായതല്ല എന്നു ള്ളതാണ് സത്യം . പൊതു വിജ്ഞാന പുസ്തകത്തില്‍ പലതിലും കാണുന്ന ജോണ് ബെയെര്ടെ ന്ന ഇതില്‍ ഒരാള്‍ മാത്രമായിരുന്നു ? 1897 ല്‍ മാര്ക്കോണി ദൂരസ്ഥലങ്ങളിലേക്ക്  കമ്പിയില്ലാക്കമ്പി വഴി ശബ്ദ സന്ദേശം അയക്കാന്‍ കഴിയും എന്ന് കാണിച്ചത് മുതല്‍ ശബ്ദത്തോടൊപ്പം ചിത്രങ്ങളും അയക്കാനുള്ള സാദ്ധ്യത ആള്ക്കാ ര്‍ അന്വേഷിച്ചു കൊണ്ടിരുന്നു . ചരിത്രത്തില്‍ ഈ ഉദ്യമത്തിലെ ആദ്യത്തെ പേര്‍ W E സായെര്‍ എന്നയാളായിരുന്നു , ഇയാളാണ് ഒരു കമ്പിയില്‍ കൂടി ചിത്രങ്ങള്‍ ഭാഗങ്ങളായി സ്കാന്‍ ചെയ്തു അയക്കാന്‍ കഴിയും എന്ന ആശയം ഉന്ന യിച്ചത്. 1922ല്‍ ഫ്രാന്സി ലെ സോര്ബോകണ്‍ എന്ന സ്ഥലത്ത് എഡ്വിന്‍ ബെലിന്‍ എന്നയാള്‍ സ്കാന്‍ ചെയ്യാനുള്ള ഒരു യന്ത്രം ഉണ്ടാക്കി കമ്പിയില്‍ കൂടിയോ ഒപ്ടിക്കല്‍ ഫൈബര്‍ വഴിയോ ചിത്രങ്ങ ളയക്കാന്‍ കഴിയുമെന്ന് കാണിച്ചു. അയാള്ക്ക്ക‌ കമ്പിയില്‍ കൂടി ഫോട്ടോകള്‍ അയക്കുന്നതിന്റെ പേറ്റണ്...

15.ശാസ്ത്ര ചോരണങ്ങള്‍ - 3 : വൈദ്യുത ബള്ബുt കണ്ടു പിടിച്ചതാര് ?

വൈദ്യുത ബള്ബു കണ്ടു പിടിച്ചതാര് ? എല്ലാവരും സംശയം കൂടാതെ പറയും കണ്ടു പിടുത്തങ്ങളുടെ അതികായനാ യിരുന്ന തോമസ്‌ ആല്‍വാ എഡിസന്‍ തന്നെ. 1879ല്‍ കത്തിച്ച ഒരു നൂല് കൊണ്ട് നിര്മ്മിച്ച ഫിലമെന്റുമായി പക്ഷെ മറ്റു പലതും പോലെ എഡിസന് മുമ്പ് തന്നെ പലരും വൈദ്യുത ബള്ബു ഉണ്ടാക്കിയി രുന്നു , പക്ഷെ കൂടുതല്‍ സമയം കത്തി നില്ക്കുന്ന ഒരു ഫിലമെന്റോടു കൂടിയ വൈദ്യുത വിളക്കു ഉണ്ടാക്കിയത് എഡി സന്‍ തന്നെ. എഡിസന്‍ തന്റെ പരീക്ഷണ ശാലയില്‍ വിവിധ തരം ഫിലമെന്റുകള്‍ ഉപയോഗിച്ച് വിവിധ തരം ബള്ബുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന പ്പോള്‍ തന്നെ ലോക ത്തിന്റെ പല ഭാഗത്തും ഇത് പോലുള്ള ശ്രമ ങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ശരിക്കും എഡിസന് നേരിട്ടുള്ള മത്സരം ജോണ് സ്വാന്‍ എന്ന ശാസ്ത്രകാരനില്‍ നിന്നായിരുന്നു. സ്വാന്‍ എഡിസന് മുമ്പ് തന്നെ വൈദ്യുത ബള്ബു ഉണ്ടാക്കാന്‍ ശ്രമം തുടങ്ങിയിരുന്നു , പക്ഷെ അദ്ദേഹം ഉപയോഗിച്ച ഫിലമെന്റു കള്‍ കൂടുതലും ലോഹങ്ങള്‍ കൊണ്ടുള്ളവ യായിരുന്നു , അവ ചൂടാകുമ്പോള്‍ പെട്ടെന്ന് ഓക്സിജനുമായി ചേര്ന്ന് പൊട്ടിപ്പോകുമാ യിരുന്നു. ഓക്സിജന്‍ ഇല്ലാത്ത ഒരു അന്ത രീക്ഷം ഉണ്ടാക്കിയാല്‍ മാത്രമേ ഫിലമെന്റ്റ് കൂടുതല്‍ സമയം നിലന...

14;ശാസ്ത്ര ചോരണങ്ങള്‍ - 2 : ഗലീലിയോയും ടെലസ്കോപ്പും

“ആരാണ് ടെലസ്കോപ്പ് കണ്ടു പിടിച്ചത് ?” സ്കൂള്‍ കുട്ടികളോട് ചോദിച്ചാല്‍ പോലും പറയും ഗലീലിയോ . പക്ഷെ ആ കണ്ടു പിടുത്തത്തിന്റെ സത്യാവസ്ഥ എന്താണ്, ആരാണ് ശരിക്കും ടെലസ്കോപ്പ് ആദ്യം ഉണ്ടാക്കിയത് ? നമുക്ക് നോക്കാം . ഗലീലിയോ ഗലീലി ഇറ്റലിയില്‍ ജനിച്ച ഒരു ഊര്ജ തന്ത്രജ്ഞനും , ജ്യോതി ശാസ്ത്രജ്ഞ നും ഗണിത ശാസ്ത്രജ്ഞനും ഒക്കെ ആയിരു ന്നു. അദ്ദേഹത്തിന്റെ പ്രധാന കണ്ടു പിടു ത്തം ആയി അറിയപ്പെടുന്നത് ടെലസ്കൊപ്പു തന്നെ. എന ്നാല്‍ സത്യം അതല്ല. പിന്നെ ആരാണ് ടെലസ്കോപ്പ് കണ്ടു പിടിച്ചത് ? ആ കാലത്ത് നക്ഷത്രങ്ങളെ വീക്ഷിക്കുന്ന കുറെ ആള്ക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ അക്കൂട്ടത്തില്‍ ലെന്സ് നിര്മ്മാതാവും ഡച്ചുകാരനുമായ ഹാന്സ്‍ ലിപ്പര്ഷേ എന്നൊ രാള്‍ നക്ഷത്രങ്ങളെ നോക്കിയത് മറ്റുള്ളവ രെ പോലെ ആയിരുന്നില്ല. 1608 ല്‍ അദ്ദേ ഹം ഒരു ടെലസ്കോപ്പ് ഉണ്ടാക്കി അതിന്റെ പേറ്റന്റ് കിട്ടാന്‍ ശ്രമിച്ചു. എന്നാല്‍ അയാ ള്ക്ക് ‌ അത് കിട്ടുകയുണ്ടായില്ല , കാരണം എന്താണെന്ന് വ്യക്തമായി അറിയില്ല എങ്കി ലും. ആ കാലത്ത് തന്നെ നക്ഷത്രങ്ങളെ വീക്ഷിക്കാന്‍ ഈ ഉപകരണം ഹോളണ്ടില്‍ പലര്രും ഉപയോഗിച്ച് തുടങ്ങിയിരുന്നു . ഒരു കൊന വെക്സ് ലെന്സും ഒരു കൊ...