Skip to main content

2.ആല്‍ബെര്‍ട്ട് ഐന്‍സ്ടീനെപ്പറ്റി വീണ്ടും

മറവിക്കാരനായ ഐന്‍സ്ടീന്‍
1. വീട്ടിലേക്കുള്ള വഴി
ട്രെയിനില്‍ ടിക്കറ്റ് കാണാതെ ടിക്കറ്റ് പരിശോ ധകന്റെ ദയ കൊണ്ടു രക്ഷപ്പെട്ട ഐന്‍സ്ടീന്‍ടെ കഥ മുമ്പ് വായിച്ചു കാണുമല്ലോ, ഇതാ മറ്റൊന്ന്.
അമേരിക്കയിലെ പ്രിന്‍സ്ട്ടന്‍ സര്‍വകലാ ശാലയിലെ ഐന്‍സ്ടീന്റെ വീട്ടില്‍ ഒരാള്‍ തുടര്‍ച്ചയായി ഫോണ്‍ ചെയ്തു തുടങ്ങി, അയാള്‍ക്ക് വേണ്ടത് ഐന്‍സ്ടീന്റെ താമസ സ്ഥലത്തിന്റെ മേല്‍വിലാസം ആയിരുന്നു. അന്ന് ലോകത്തിലെ ഏറ്റവും അറിയപ്പെ ടുന്ന ശാസ്ത്രകാരന്മാരില്‍ ഒരാളായ ഐൻ സ്ടീന്റെ വീട്ടില്‍ സുരക്ഷ കാരണങ്ങളാല്‍ ആരെങ്കിലും അദ്ദേഹത്തിന്റെ വിവരങ്ങള്‍ അന്വേഷിച്ചാല്‍ പറയരുത് എന്നായിരുന്നു നിര്‍ദ്ദേശം . പക്ഷെ ഇയാള്‍ വീണ്ടും വീണ്ടും വിളിച്ചു തുടങ്ങി. നിര്‍ത്താതെ വിളി വന്ന പ്പോള്‍ അറ്റണ്ടര്‍ അവസാനം ചോദിച്ചു “ ആരാണ് നിങ്ങള്‍ ? “ . അപ്പോള്‍ അയാള്‍ പറഞ്ഞു “ ദയവു ചെയ്തു നിങ്ങള്‍ ആരോ ടും പറയരുത് , ഞാന്‍ വീട്ടിലേക്കു വരുക യാണ് , എനിക്ക് എന്റെ വഴി അറിയില്ല , അതൊന്നു പറഞ്ഞു തന്നാല്‍ വലിയ ഉപകാരം ആകുമായിരുന്നു “ , അത് സാ ക്ഷാല്‍ ഐന്‍സ്ടീന്‍ തന്നെ ആയിരുന്നു!!!
2. മഴക്കോട്ടും ഐന്‍സ്ടീനും
ഒരിക്കല്‍ ഐന്‍സ്ടീന്‍ കടയില്‍ നിന്ന് നല്ല ഒരു മഴക്കോട്ടു വാങ്ങി , അതിനുള്ള പണം ഓര്‍മ്മിച്ചു കൃത്യമായി കൊടുത്തു. എന്നാല്‍ പാവം മഴക്കോട്ടു എടുക്കാന്‍ മറന്നു. ഏക ദേശം ഒരു മണിക്കൂര്‍ കഴിഞ്ഞു നനഞ്ഞ വസ്ത്രവുമായി ഐന്‍സ്ടീന്‍ അവിടെ എത്തി , തന്റെ മഴക്കോട്ടു ആവശ്യപ്പെട്ടു. ക്ഷമ പറഞ്ഞുകൊണ്ടു കടക്കാരന്‍ കോട്ട് എടുത്തു കൊടുത്തു , എന്നിട്ട് ചോദിച്ചു ,
“ ഈ മഴയത്തു താങ്കള്‍ ഇത്രയധികം നനഞ്ഞതെങ്ങനെ ?”
ഐന്‍സ്ടീന്‍ പറഞ്ഞു : “ഞാന്‍ പുറത്തിറ ങ്ങിയ പ്പോള്‍ മഴ ഉണ്ടായിരുന്നു എന്നത് ശരി തന്നെ , മഴക്കോട്ടു എന്റെ ശരീരത്തില്‍ ഉണ്ടല്ലോ എന്ന ധാരണയില്‍ ഞാന്‍ നടന്നു സുഖമായി വീട്ടില്‍ എത്തി. അവിടെ ചെന്ന് മഴക്കോട്ടു ഊരി വെക്കാന്‍ നോക്കിയപ്പോള്‍ അത് കാണുന്നില്ല, അപ്പോഴാണ്‌ ഞാന്‍ ഓര്‍മ്മിച്ചതു അത് കടയില്‍ തന്നെ ആണ ല്ലോ എന്ന്, നേരെ ഞാന്‍ ഇങ്ങോട്ട്‌ തന്നെ പോന്നു. ഏതായാലും അത് ഇവിടെ തന്നെ ഉണ്ടല്ലോ, സമാധാനം” !!!
3.പ്രപഞ്ച രഹസ്യം പഴയ കടലാസിന്റെ പുറത്തു
ജെര്‍മ്മനിയില്‍ നിന്ന് ഐന്‍സ്ടീനും ഭാര്യ യും അമേരിക്കയിലേക്ക് കുടിയേറി താമസി ക്കുന്നതിനു മുമ്പ് സാമ്പത്തിക ഞെരുക്കം കൊണ്ടു ഭാര്യ ഒരു വശം മാത്രം എഴുതിയ തുണ്ട് കടലാസും എഴുത്തുകള്‍ വന്ന കവ റുകളും മറ്റും സൂക്ഷിച്ചു വച്ചിരുന്നു, ഐന്‍ സ്ടീന്‍ പല ഗഹനമായ ശാസ്ത്ര കാര്യങ്ങ ളും ഇത്തരം കടലാസില്‍ ആയിരുന്നു എഴു തി വച്ചിരുന്നത്. ഐന്‍സ്ടീന്റെ മരണശേഷം ഒരിക്കല്‍ അദ്ദേഹത്തിന്റെ പേരില്‍ സ്ഥാപി ച്ച ഒരു മ്യുസിയത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയെ ആരോ കൂട്ടി ക്കൊണ്ടു പോയി. അവിടെ പല ശാസ്ത്ര ഉപകരണങ്ങളും അവരെ കാണിച്ചു കൊടുത്തു. അവസാനം വലിയ ഒരു ടെലസ്കോപ്പ് സ്ഥാപിച്ച മുറി യില്‍ എത്തി .
അവര്‍ ചോദ്ച്ചു : ഇതെന്താണ് ഈ ഭീമന്‍ സാധനം ?
സഹായികള്‍ പറഞ്ഞു : ഇതാണ് മാഡം, ടെലസ്കോപ്പു , അതി നിഗൂഢമായ പ്രപഞ്ച രഹസ്യങ്ങള്‍ കണ്ടു പിടിക്കാനുള്ള ഉപക രണം .
ശ്രീമതി പറഞ്ഞു : അത്രയുമേ ഉള്ളോ, എന്റെ ഭര്‍ത്താവ് പ്രപഞ്ചത്തിലെ നിഗൂഢ രഹസ്യങ്ങള്‍ കണ്ടെത്തിയത് ഉപയോഗ ശൂന്യമായ കത്തുകളുടെ പുറത്തു എഴുതി യായിരുന്നു !!

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...