Skip to main content

4. തോമസ്‌ ആല്‍വാ എഡിസന്റെ കുറച്ചു കൂടി കഥകള്‍

ആയിരത്തിലധികം കണ്ടു പിടുത്തങ്ങളുടെ ഉടമയായ എഡിസന്റെ ജീവിതത്തിലെ ചില സംഭവങ്ങള്‍ കൂടി നോക്കാം .
1. ആദ്യത്തെ പ്രതിഫലം
എഡിസന്റെ ആദ്യത്തെ വ്യാവസായിക ഉപയോഗം ഉള്ള ഒരു കണ്ടു പിടുത്തം ഒരു വ്യവസായി വാങ്ങാന്‍ തയ്യാറായി. അതിന്റെ പ്രതി ഫലം തീരുമാനിക്കാന്‍ എഡിസണും വ്യവസാ യിയും ബന്ധപ്പെട്ടു . എഡിസന്‍ മനസ്സില്‍ വിചാരിച്ചു റച്ചു , “ഒരു 5000 ഡോളര്‍ എങ്കിലും ചോദിക്കണം , കുറഞ്ഞത്‌ 4,000 എങ്കിലും കിട്ടിയാല്‍ കൊടു ത്തെക്കാം “. ഏതായാലും അല്‍പ്പം പരിഭ്രമം ഉണ്ടായിരുന്നു എങ്കില് ധൈര്യം നടിച്ചു എഡിസന്‍ വ്യവസാ യിയെ അഭിമുഖീകരിച്ചു .
അയാള്‍ ചോദിച്ചു : ശരി നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത് ?
എഡിസന്‍ : നിങ്ങള്‍ക്ക് എന്ത് തരാന്‍ കഴിയും എന്ന് പറയുക , അതനുസരിച്ച് ഞാന്‍ പറയാം .
അയാള്‍ : ശരി, ഞാന്‍ ഒരു 40,000 ഡോളര്‍ തരാം , പോരെ ?
എഡിസന്‍ പിന്നീട് എഴുതി , ഞാന്‍ പ്രതീക്ഷിച്ചതിന്റെ പത്തിരട്ടി തുക, ശരിക്കും ഞാന്‍ ബോധം കെട്ടു പോകുമായിരുന്നു, ഒരു വിധം ഞാന്‍ പിടിച്ചു നിന്നു.
അല്‍പ്പം ആലോചിച്ചിട്ടെന്ന പോലെ മെല്ല പറഞ്ഞു : “ശരി , നിങ്ങള്ക്ക് തന്നെ ഇരിക്കട്ടെ എന്റെ ആദ്യത്തെ യന്ത്രം “ !!!
2. വിവാഹാഭ്യര്‍ഥന മോര്സ് കോഡില്‍
എഡിസന്റെ പരീക്ഷണ ശാലയില്‍ മേരി എന്ന് പേരുള്ള ഒരു യുവതി ജോലിയില്‍ ചേര്‍ന്നു. സുന്ദരിയും ആത്മാര്‍ഥമായി ജോലി ചെയ്യുന്ന വരും ആയ മേരിയുമായി എഡിസന്‍ പെട്ടെന്ന് അടുപ്പത്തിലായി. ഒരു ദിവസം അവര്‍ രണ്ടു പേരും കൂടി കാര്യമായ എന്തോ പരീക്ഷണം ചെയ്യുകയായിരുന്നു . അവര്‍ക്ക് രണ്ടു പേര്‍ക്കും നന്നായി തമ്മില്‍ മോര്സ് കോഡില്‍ പരസ്പരം വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ അറിയാമായിരുന്നു.
എഡിസന്‍ മെല്ലെ വിളിച്ചു “ മേരി ? “
മേരി : എന്താണ് ആല്‍വാ ?
പെട്ടെന്ന് എഡിസന്‍ പോക്കറ്റില്‍ നിന്ന് ഒരു നാണയം എടുത്തു മേശപ്പുറത്തു തട്ടി മോര്സേ കോഡില്‍ പറഞ്ഞു : “ഞാന്‍ അടുത്തകാലത്ത് ചിന്തിക്കുക ആയിരുന്നു – സ്റ്റോപ്പ്‌- നിങ്ങളെ ഞാന്‍ വിവാഹം കഴിച്ചാലൊ”
മേരി തിരിച്ചു മോര്സ് കോഡില്‍ തന്നെ മറുപടി കൊടുത്തു : “ അത് എനിക്ക് വളരെ സന്തോഷം തരും - സ്റ്റോപ്പ്‌ “
അങ്ങനെ തന്നെ സംഭവിച്ചു. എഡിസന്‍ മേരിയെ തന്നെ വിവാഹം കഴിച്ചു. ദീര്‍ഘകാലം (മരണം വരെ ) അവര്‍ സന്തോഷമായി ഒന്നിച്ചു ജീവിച്ചു.
3. വൈദ്യുത ബള്ബിലെ ഫിലമെന്ടു കണ്ടു പിടിച്ച കഥ .
വൈദ്യത കൂടുതല്‍ കാലം നിലനില്‍ക്കുന്ന ഒരു ഫിലമെന്ടു ഉണ്ടാക്കുവാന്‍ എഡിസണും സഹാ യികളും കൂടി പല വസ്തു ക്കളും ഉപയോഗിച്ച് നോക്കി. ആയിരത്ലധികം വസ്തുക്കള്‍ ആ ഉപയോഗിച്ച് നോക്കി. സുഹൃത്തുക്കളില്‍ പലരും എഡിസനെ കളിയാക്കി, ചിലര്‍ സഹതപിച്ചു, എന്നിട്ടും എഡിസ്ന്‍ തന്റെ ശ്രമങ്ങള്‍ തുടര്‍ന്നു. തുന്നല്‍ നൂല് കത്തിച്ചു അതിന്റെ ചാരം കൊണ്ടു ഫിലമെന്റുന്റാക്കി, അത് 45 മണിക്കൂര്‍ ഉപയോ ഗിക്കാന്‍ കഴിഞ്ഞു. ഒരു പ്രത്യേക തരം മുള ഉപയോഗിച്ചപ്പോള്‍ 1,000 മണിക്കൂര്‍ നിലനിന്നു. അതിലും തൃപ്തി പോരാതെ വേറെ പലതും നോക്കി. കൂട്ടുകാര്‍ കളിയാക്കിയപ്പോള്‍ എഡിസന്‍ പറഞ്ഞു , ഞാന്‍ ആയിരം പ്രാവശ്യം പരാജയപ്പെട്ടു എന്ന് നിങ്ങള്‍ കരുതുന്നു , ഞാന്‍ ഫിലമെന്റുണ്ടാക്കാന്‍ ഈ ആയിരം വസ്തുക്കള്‍ ഉപയോഗിക്കാന്‍ കൊള്ളില്ല എന്ന് കണ്ടെത്തി , അത്രമാത്രം .
( PS: ഊര്‍ജ ഉപയോഗം നോക്കുമ്പോള്‍ ഇന്ന് ഫിലമെന്റ്റ് ഉള്ളതരം വിളക്കുകള്‍ (incandescent bulbs) ഇന്ന് തീരെ ഒഴ്വാക്കി വരുകയാണ് . CFL, LED വിളക്കുകള്‍ കൂടുതല്‍ ഊര്‍ജ കാര്യക്ഷമത ഉള്ളവയാണല്ലോ ) എങ്കിലും വൈദ്യുതിയുടെ പ്രധാനപ്പെട്ട ഉപയോഗം അന്നും ഇന്നും വെളിച്ചം തരാന്‍ തന്നെ അല്ലെ ? അതിനു നാം അദ്ദേഹതോടു കടപ്പെട്ടിരിക്കുന്നു
LikeShow More Reactions
Comment

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

28 : ആദി ശങ്കരാചാര്യര്‍ ( AD 788-820)

ആദി ശങ്കരാചാര്യര്‍ കേരളത്തിലെ കാലടി എന്ന കൊച്ചു ഗ്രാമത്തില്‍ എ ഡി 788 ല്‍ ജനിച്ചു എന്ന് കരുതപ്പെടുന്നു. ഇന്ത്യയില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ തത്വ ചിന്തക നും അദ്വൈതം എന്ന ഇന്ത്യന്‍ വേദാന്ത തത്വത്തിന്റെ ഉപജ്ഞാതാവായും ആയി അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ജീവിത വും പഠനങ്ങളും ലക്ഷക്കണക്കിന്‌ ജന ങ്ങള്‍ക്ക്‌ ആവേശം ഉണ്ടാക്കുന്നതും ആത്മീ യ ജ്ഞാനത്തിന്റെ പാതയിലേക്കുള്ള വഴി യും ആയി തീർന്നു. ശങ്കരന്‍ ജീവിച്ചിരുന്ന കാലത്ത് ഹിന്ദു മതം വല്ലാത്ത ഒരു പ്രതിസന്ധിയില്‍ ആയിരുന്നു. ചാര്‍വാകന്മാര്‍, ലോകായതികന്മാര്‍ , കാപാ ലികര്‍, ശക്തന്മാര്‍, സാംഖ്യന്മാര്‍ ബുദ്ധന്മാര്‍ മാധ്യമികന്മാര്‍ എന്നിങ്ങ നെ 72 ഓളം ഹിന്ദു ഉപ വിഭാഗങ്ങള്‍ അന്ന് നിലവില്‍ ഉണ്ടായി രുന്നു. ഇവര്‍ തമ്മില്‍ പലപ്പോഴും സംഘട്ടന ങ്ങളും പതിവായിരുന്നു. അന്ധവിശ്വാസ ങ്ങളും അനാചാരങ്ങളും മിക്കവാറും എല്ലാ വിഭാഗങ്ങളിലും നില നിന്നിരുന്നു. വേദങ്ങളും ഉപനിഷ ത്തുകളും ഭഗവദ് ഗീതയും ഉണ്ടായ നാട്ടില്‍ മതാ ചാരങ്ങളില്‍ തികഞ്ഞ അരാജ കത്വം നിലനില്‍ക്കുന്നുണ്ടായിരുന്നു. സന്യാസികളും ഋഷി മാരും ചേരി തിരിഞ്ഞു മത്സരിച്ചു കൊണ്ടിരുന്ന ഈ സാഹ ചര്യ ത്തില്‍ ആണ് ശങ്കരന്‍ ആത്മീയ പ...