ചില കണ്ടു പിടുത്തങ്ങള്‍ യാദൃശ്ചിക സംഭവങ്ങളില്‍ നിന്നാണ് ഉണ്ടായത്. ആയിരക്കണക്കിന് യോദ്ധാകള്ക്കും മറ്റും ജീവന്‍ രക്ഷാ ഔഷധമായി മാറിയ പെനിസി ലിന്റെ കണ്ടുപിടുത്തം അത്തരം ഒരു യാദൃശ്ചിക സംഭവത്തില്‍ നിന്നായിരുന്നു.
പെനിസില്ലിന്‍ കണ്ടു പിടുത്തം
അലക്സാണ്ഡര്‍ ഫ്ലെമിംഗ് ബാക്ടീരിയകളെ വളര്ത്തി ചില പരീക്ഷണങ്ങള്‍ നടത്തുക ആയിരുന്നു . ഒരിക്കല്‍ അദ്ദേഹം ഏതാനും ദിവസം അവധി കഴിഞ്ഞു വന്നപ്പോള്‍ നേരത്തെ ബാക്ടീരിയ വളര്ത്തിക്കൊ ണ്ടിരുന്ന ഒരു പാത്രത്തിന്റെ മുകള്‍ ഭാഗ ത്ത് ഒരു പൂപ്പല്‍ പോലെ എന്തോ കണ്ടെ ത്തി. പോരാഞ്ഞു പാത്രത്തില്‍ വളര്ന്നു കൊണ്ടിരുന്ന ബാക്ടീരിയാകള്ക്ക് ഗണ്യ മായ നാശവും സംഭവിച്ചി രുന്നു. ഇത് എങ്ങ നെ എന്ന് ഫ്ലെമിംഗ് കാര്യമായി ചിന്തിച്ചു. അതില്‍ നിന്ന് മനസ്സിലായത് പാത്രത്തിന്റെ മുകള്‍ ഭാഗത്ത് കണ്ട പൂപ്പല്‍ ആണ് ബാക്ടീരിയയെ നശിപ്പിച്ചത് എന്നാണു. ആ പൂപ്പല്‍ എങ്ങനെ ഉണ്ടാക്കാം എന്നായി അദ്ദേഹത്തിന്റെ ആലോചന. ആ പൂപ്പല്‍ ആയിരുന്നു പെന്സിലിന്‍. മുറിവുകള്‍ ഉണ്ടാകുമ്പോള്‍ ബാക്ടീരിയയുടെ ആക്രമണം ഉണ്ടായി മുറിവ് പഴുത്തു അപകടം വരാതിരിക്കാന്‍ ഔഷധമായി ഉപയോഗിച്ച് തുടങ്ങിയ പെനിസിലിൻ .ആദ്യ കാലത്ത് ആവശ്യമായ അളവില്‍ പെനി സിലിൻ ഉണ്ടാക്കാന്‍ കുറെ ബുദ്ധിമുട്ടാ യിരുന്നു.
സുഹൃത്തിനെ രക്ഷ പെടുത്തല്‍
ഈ മരുന്നിന്റെ ശരിക്കും ജീവന്‍ രക്ഷി ക്കാനുള്ള കഴിവ് പരിശോധിക്കാന്‍ അധി കം താമസിക്കാതെ അവസരം കിട്ടി. ഫ്ലെമി ങ്ങിന്റെ ഒരു ബന്ധുവും സുഹൃത്തുമായ ഒരാള്‍ ലണ്ടനിലെ സെന്റ് മേരീസ് ആശുപ ത്രിയില്‍ ബാക്ടീരിയല്‍ മസ്തിഷ്കജ്വരം പിടിപെട്ടു അത്യാസന്ന നിലയിലായി. കഷ്ടിച്ച് ഒരാഴ്ചക്കകം അയാളെ രോഗ ത്തില്‍ നിന്ന് രക്ഷപെടുത്തിയില്ലെങ്കില്‍ മരണം ഉറപ്പായിരുന്നു. ഫ്ലെമിംഗ് സള്ഫാ മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിച്ചു നോക്കി , പക്ഷെ ഫലം ഒന്നും കണ്ടില്ല. അങ്ങനെയിരിക്കെ ആ ഞായറാഴ്ച ഫ്ലെമിംഗ് തന്റെ ഓക്സ്ഫോര്ഡില്‍ ഉള്ള സുഹൃത്തായ ഹൊവാർഡ് ഫ്ലോറിയുമായി സംസാരിച്ചു . അപ്പോള്‍ തന്റെ ബന്ധുവി നെ രക്ഷിക്കാന്‍ എന്ത് കൊണ്ടു പെനിസി ലിന്‍ ഉപയോഗിച്ചു നോക്കി കൂടാ എന്ന് ചോദിച്ചു. ഭാഗ്യവശാല്‍ ഫ്ലോരിയുടെ പക്കല്‍ കുറച്ചു പെന്സിലിന്‍ ഉണ്ടായി രുന്നു . അതുമായി അയാള്‍ ഉടന്‍ തന്നെ ലണ്ടനിലേക്ക് പുറപ്പെട്ടു. ഫ്ലോറി കൊണ്ടു വന്ന മരുന്ന് എങ്ങനെ കുത്തിവെക്കണം എന്നും മറ്റുമുള്ള കാര്യങ്ങള്‍ അയാള്‍ ഫ്ലെമിങ്ങിനു പറഞ്ഞു കൊടുത്തു. ഒരാഴ്ച ത്തെ ചികിത്സ കൊണ്ടു ഫ്ലെമിങ്ങിന്റെ ബന്ധുവിന് പൂര്ണസുഖമായി. അങ്ങനെ ബാക്ടീരിയ കൊണ്ടുണ്ടാകുന്ന മസ്ഥിഷ്ക ജ്വരത്തിന് പെന്സിൂലിന്‍ നല്ല മരുന്നാണെ ന്ന് തെളിഞ്ഞു. അത്യപൂര്വ്മായ ഈ രക്ഷ പെടല്‍ പൊതുജനങ്ങളെ അറിയിക്കാന്‍ ആശുപത്രി അധികൃതര്‍ പത്രക്കാരെ വിളിച്ചു വരുത്തി. ഫ്ലെമിംഗ് തന്റെ വെള്ളക്കോട്ടും ധരിച്ചു ഫോട്ടോ എടുക്കാന്‍ മുമ്പില്‍ തന്നെ ഉണ്ടായിരുന്നു. അത് കഴിഞ്ഞു ഓക്സ്ഫോ ര്ഡിലെത്തി ഫ്ലോറിയെ കാണാന്‍ പോയ പത്രക്കാരുടെ മുമ്പില്‍ വരാന്‍ ഫ്ലോറി തന്റെ വിനയം മൂലം മടികാണിച്ചു.,
ഏതായാലും പെന്സിലില്‍ കണ്ടുപിടിച്ച തിനു അലെക്സാണ്ടര്‍ ഫ്ലെമിങ്ങിനും അത് ആവശ്യമായ അളവില്‍ ഉണ്ടാക്കി രോഗ ചികിത്സക്ക് ഉപയുക്ത മാക്കിയതിനു ഹോവാര്ഡ് ഫ്ലോരിക്കും മറ്റൊരു ശാസ്ത്ര ജ്ഞനായിരുന്ന ബോറിസ് ചെയിനിനും 1945ല്‍ നോബല്‍ സമ്മാനം ലഭിക്കുകയു ണ്ടായി.
Comments
Post a Comment