Skip to main content

10.പെനിസിലിനും അലെക്സാണ്ഡര്‍ ഫ്ലെമിങ്ങും ഹോവാര്ഡ് ഫ്ലോരിയും

ചില കണ്ടു പിടുത്തങ്ങള്‍ യാദൃശ്ചിക സംഭവങ്ങളില്‍ നിന്നാണ് ഉണ്ടായത്. ആയിരക്കണക്കിന് യോദ്ധാകള്ക്കും മറ്റും ജീവന്‍ രക്ഷാ ഔഷധമായി മാറിയ പെനിസി ലിന്റെ കണ്ടുപിടുത്തം അത്തരം ഒരു യാദൃശ്ചിക സംഭവത്തില്‍ നിന്നായിരുന്നു.
പെനിസില്ലിന്‍ കണ്ടു പിടുത്തം
അലക്സാണ്ഡര്‍ ഫ്ലെമിംഗ് ബാക്ടീരിയകളെ വളര്ത്തി ചില പരീക്ഷണങ്ങള്‍ നടത്തുക ആയിരുന്നു . ഒരിക്കല്‍ അദ്ദേഹം ഏതാനും ദിവസം അവധി കഴിഞ്ഞു വന്നപ്പോള്‍ നേരത്തെ ബാക്ടീരിയ വളര്ത്തിക്കൊ ണ്ടിരുന്ന ഒരു പാത്രത്തിന്റെ മുകള്‍ ഭാഗ ത്ത് ഒരു പൂപ്പല്‍ പോലെ എന്തോ കണ്ടെ ത്തി. പോരാഞ്ഞു പാത്രത്തില്‍ വളര്ന്നു കൊണ്ടിരുന്ന ബാക്ടീരിയാകള്ക്ക് ഗണ്യ മായ നാശവും സംഭവിച്ചി രുന്നു. ഇത് എങ്ങ നെ എന്ന് ഫ്ലെമിംഗ് കാര്യമായി ചിന്തിച്ചു. അതില്‍ നിന്ന് മനസ്സിലായത്‌ പാത്രത്തിന്റെ മുകള്‍ ഭാഗത്ത്‌ കണ്ട പൂപ്പല്‍ ആണ് ബാക്ടീരിയയെ നശിപ്പിച്ചത് എന്നാണു. ആ പൂപ്പല്‍ എങ്ങനെ ഉണ്ടാക്കാം എന്നായി അദ്ദേഹത്തിന്റെ ആലോചന. ആ പൂപ്പല്‍ ആയിരുന്നു പെന്സിലിന്‍. മുറിവുകള്‍ ഉണ്ടാകുമ്പോള്‍ ബാക്ടീരിയയുടെ ആക്രമണം ഉണ്ടായി മുറിവ് പഴുത്തു അപകടം വരാതിരിക്കാന്‍ ഔഷധമായി ഉപയോഗിച്ച് തുടങ്ങിയ പെനിസിലിൻ .ആദ്യ കാലത്ത് ആവശ്യമായ അളവില്‍ പെനി സിലിൻ ഉണ്ടാക്കാന്‍ കുറെ ബുദ്ധിമുട്ടാ യിരുന്നു.
സുഹൃത്തിനെ രക്ഷ പെടുത്തല്‍
ഈ മരുന്നിന്റെ ശരിക്കും ജീവന്‍ രക്ഷി ക്കാനുള്ള കഴിവ് പരിശോധിക്കാന്‍ അധി കം താമസിക്കാതെ അവസരം കിട്ടി. ഫ്ലെമി ങ്ങിന്റെ ഒരു ബന്ധുവും സുഹൃത്തുമായ ഒരാള്‍ ലണ്ടനിലെ സെന്റ്‌ മേരീസ് ആശുപ ത്രിയില്‍ ബാക്ടീരിയല്‍ മസ്തിഷ്കജ്വരം പിടിപെട്ടു അത്യാസന്ന നിലയിലായി. കഷ്ടിച്ച് ഒരാഴ്ചക്കകം അയാളെ രോഗ ത്തില്‍ നിന്ന് രക്ഷപെടുത്തിയില്ലെങ്കില്‍ മരണം ഉറപ്പായിരുന്നു. ഫ്ലെമിംഗ് സള്ഫാ മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിച്ചു നോക്കി , പക്ഷെ ഫലം ഒന്നും കണ്ടില്ല. അങ്ങനെയിരിക്കെ ആ ഞായറാഴ്ച ഫ്ലെമിംഗ് തന്റെ ഓക്സ്ഫോര്ഡില്‍ ഉള്ള സുഹൃത്തായ ഹൊവാർഡ് ഫ്ലോറിയുമായി സംസാരിച്ചു . അപ്പോള്‍ തന്റെ ബന്ധുവി നെ രക്ഷിക്കാന്‍ എന്ത് കൊണ്ടു പെനിസി ലിന്‍ ഉപയോഗിച്ചു നോക്കി കൂടാ എന്ന് ചോദിച്ചു. ഭാഗ്യവശാല്‍ ഫ്ലോരിയുടെ പക്കല്‍ കുറച്ചു പെന്സിലിന്‍ ഉണ്ടായി രുന്നു . അതുമായി അയാള്‍ ഉടന്‍ തന്നെ ലണ്ടനിലേക്ക് പുറപ്പെട്ടു. ഫ്ലോറി കൊണ്ടു വന്ന മരുന്ന് എങ്ങനെ കുത്തിവെക്കണം എന്നും മറ്റുമുള്ള കാര്യങ്ങള്‍ അയാള്‍ ഫ്ലെമിങ്ങിനു പറഞ്ഞു കൊടുത്തു. ഒരാഴ്ച ത്തെ ചികിത്സ കൊണ്ടു ഫ്ലെമിങ്ങിന്റെ ബന്ധുവിന് പൂര്ണസുഖമായി. അങ്ങനെ ബാക്ടീരിയ കൊണ്ടുണ്ടാകുന്ന മസ്ഥിഷ്ക ജ്വരത്തിന് പെന്സിൂലിന്‍ നല്ല മരുന്നാണെ ന്ന് തെളിഞ്ഞു. അത്യപൂര്വ്മായ ഈ രക്ഷ പെടല്‍ പൊതുജനങ്ങളെ അറിയിക്കാന്‍ ആശുപത്രി അധികൃതര്‍ പത്രക്കാരെ വിളിച്ചു വരുത്തി. ഫ്ലെമിംഗ് തന്റെ വെള്ളക്കോട്ടും ധരിച്ചു ഫോട്ടോ എടുക്കാന്‍ മുമ്പില്‍ തന്നെ ഉണ്ടായിരുന്നു. അത് കഴിഞ്ഞു ഓക്സ്ഫോ ര്ഡിലെത്തി ഫ്ലോറിയെ കാണാന്‍ പോയ പത്രക്കാരുടെ മുമ്പില്‍ വരാന്‍ ഫ്ലോറി തന്റെ വിനയം മൂലം മടികാണിച്ചു.,
ഏതായാലും പെന്സിലില്‍ കണ്ടുപിടിച്ച തിനു അലെക്സാണ്ടര്‍ ഫ്ലെമിങ്ങിനും അത് ആവശ്യമായ അളവില്‍ ഉണ്ടാക്കി രോഗ ചികിത്സക്ക് ഉപയുക്ത മാക്കിയതിനു ഹോവാര്ഡ് ഫ്ലോരിക്കും മറ്റൊരു ശാസ്ത്ര ജ്ഞനായിരുന്ന ബോറിസ് ചെയിനിനും 1945ല്‍ നോബല്‍ സമ്മാനം ലഭിക്കുകയു ണ്ടായി.

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...