Skip to main content

14;ശാസ്ത്ര ചോരണങ്ങള്‍ - 2 : ഗലീലിയോയും ടെലസ്കോപ്പും

“ആരാണ് ടെലസ്കോപ്പ് കണ്ടു പിടിച്ചത് ?” സ്കൂള്‍ കുട്ടികളോട് ചോദിച്ചാല്‍ പോലും പറയും ഗലീലിയോ . പക്ഷെ ആ കണ്ടു പിടുത്തത്തിന്റെ സത്യാവസ്ഥ എന്താണ്, ആരാണ് ശരിക്കും ടെലസ്കോപ്പ് ആദ്യം ഉണ്ടാക്കിയത് ? നമുക്ക് നോക്കാം .
ഗലീലിയോ ഗലീലി ഇറ്റലിയില്‍ ജനിച്ച ഒരു ഊര്ജ തന്ത്രജ്ഞനും , ജ്യോതി ശാസ്ത്രജ്ഞ നും ഗണിത ശാസ്ത്രജ്ഞനും ഒക്കെ ആയിരു ന്നു. അദ്ദേഹത്തിന്റെ പ്രധാന കണ്ടു പിടു ത്തം ആയി അറിയപ്പെടുന്നത് ടെലസ്കൊപ്പു തന്നെ. എന്നാല്‍ സത്യം അതല്ല.
പിന്നെ ആരാണ് ടെലസ്കോപ്പ് കണ്ടു പിടിച്ചത് ?
ആ കാലത്ത് നക്ഷത്രങ്ങളെ വീക്ഷിക്കുന്ന കുറെ ആള്ക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ അക്കൂട്ടത്തില്‍ ലെന്സ് നിര്മ്മാതാവും ഡച്ചുകാരനുമായ ഹാന്സ്‍ ലിപ്പര്ഷേ എന്നൊ രാള്‍ നക്ഷത്രങ്ങളെ നോക്കിയത് മറ്റുള്ളവ രെ പോലെ ആയിരുന്നില്ല. 1608 ല്‍ അദ്ദേ ഹം ഒരു ടെലസ്കോപ്പ് ഉണ്ടാക്കി അതിന്റെ പേറ്റന്റ് കിട്ടാന്‍ ശ്രമിച്ചു. എന്നാല്‍ അയാ ള്ക്ക് ‌ അത് കിട്ടുകയുണ്ടായില്ല , കാരണം എന്താണെന്ന് വ്യക്തമായി അറിയില്ല എങ്കി ലും. ആ കാലത്ത് തന്നെ നക്ഷത്രങ്ങളെ വീക്ഷിക്കാന്‍ ഈ ഉപകരണം ഹോളണ്ടില്‍ പലര്രും ഉപയോഗിച്ച് തുടങ്ങിയിരുന്നു . ഒരു കൊന വെക്സ് ലെന്സും ഒരു കൊണ്കെവ് ലെന്സും മാത്രം ഉപയോഗിച്ചു ണ്ടാക്കിയ ഈ ഉപകരണത്തില്‍ പ്രതിബിംബം തലതിരി ഞ്ഞായിരുന്നു കണ്ടത്.
എന്നാല്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞു ഗലീലിയോ ലിപ്പര്ഷേയുടെ പുതിയ സാധനത്തെപ്പറ്റി കേട്ടപ്പോള്‍ 1609 ല്‍ സ്വന്തമായി ഒരെണ്ണം ഉണ്ടാക്കി . ലിപ്പര്ഷെ് യുടെ ടെലസ്കൊപ്പിനെക്കാള്‍ ഒരല്പം കൂടി ശക്തി കൂടിയ, കുറേക്കൂടി ദൂരെയുള്ള ള്ള വസ്തുക്കള്‍ കാണാന്‍ കഴിയുന്ന ഒരു ടെലസ്കോപ്പ്. കുറച്ചുനാള്‍ കഴിഞ്ഞു ആദ്യത്തെ രൂപ കല്പ്പന മെച്ചപ്പെടുത്തി മറ്റൊരു ടെലസ്കോപ്പ് അദ്ദേഹം ഉണ്ടാക്കി. അദ്ദേഹം മെച്ചപ്പെട്ട ഈ ടെലസ്കോപ്പ് വെനീസില്‍ കൊണ്ടു പോയി പരസ്യമായി പ്രദര്ശിപ്പിച്ചു . സെനറ്റിലും ഇത് അവതരി പ്പിച്ചു. ഗലീലിയോയും ഒരു പേറ്റന്ടിനു അപേക്ഷിച്ചില്ല എങ്കിലും ഗലീലിയോയുടെ ടെലസ്കോപ്പ് തന്നെയാണ് പരസ്യമായി കണ്ടുപിടുത്തമായി അംഗീകരിക്കപ്പെട്ടതു . ലിപ്പര്ഷെയേ പറ്റി ആരും ഒന്നും അറി ഞ്ഞില്ല. ഗലീലിയോയുടെ പേര്‍ അനശ്വരമാ ക്കാന്‍ ജൂപിറ്റര്‍ ഗ്രഹത്തിന്റെ നാല് ചന്ദ്രന്മാ ര്ക്ക് ഗലീലിയോയുടെ പേര് നല്കപ്പെട്ടു , അതെ സമയം ലിപ്പര്ഷേയുടെ പേര് ഭൂമി യുടെ ഒരേ ഒരു ചന്ദ്രനിലെ ഒരു ഗര്ത്ത ത്തിനും രണ്ടു ചെറിയ ഗ്രഹങ്ങള്ക്കും കൊടുത്തു.

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...