Skip to main content

6. ലൂയി പാസ്ചരിന്റെ ജീവിതത്തിലെ ചില സംഭവങ്ങള്‍

1. പരീക്ഷിച്ചു നോക്കിയ ബിയര്‍
പാലുപോലെയുള്ള ദ്രാവകങ്ങള്‍ ചീത്തയാ ക്കുന്ന സൂക്ഷ്മ ജീവികളെപ്പറ്റി പഠിക്കു മ്പോള്‍ ബിയരിന്റെ ഗുണ നിലവാരം പരി ശോധിക്കാനും പാസ്ചര്‍ നോക്കുന്നത് പതിവായിരുന്നു. ഒരിക്കല്‍ അദ്ദേഹവും ഒരു സുഹൃത്തും കൂടി ഒരു പരീക്ഷണത്തിന്റെ അവസാനം ബിയറിന്റെ ഗുണം പരിശോധി ക്കാന്‍ തുടങ്ങി. രണ്ടു പേരും ഗ്ലാസ്സില്‍ പാനീയം പകര്‍ന്നു . കൂട്ടുകാരന്‍ ഒരൊറ്റ വലിക്കു സാധനം അകത്താക്കി പറഞ്ഞു : സാധനം ഉഗ്രന്‍ തന്നെ !!
പക്ഷെ പാസ്ച്ചര്‍ സാധനം തൊട്ടു വായില്‍ വച്ചു നോക്കിയെങ്കിലും പെട്ടെന്ന് അഭിപ്രാ യം പറഞ്ഞില്ല. പാസ്ചര്‍ ഒരു തുള്ളി ബിയര്‍ സ്ഫടിക പ്ലേറ്റില്‍ ഇറ്റിച്ചു മൈക്രോസ്കോപ്പ് വഴി പരിശോധിച്ച് തുടങ്ങി. വിശദമായി അതിന്റെ ഘടന മനസ്സിലാക്കിയതിനു ശേ ഷം പറഞ്ഞു :ശരി തന്നെ , ഇത് ഉഗ്രന്‍ തന്നെ !
അതായിരുന്നു പാസ്ചര്‍ , എല്ലാം സ്വന്തം പരീക്ഷണത്തില്‍ കൂടി നോക്കി ബോദ്ധ്യ പ്പെട്ടതിനു ശേഷമേ അദ്ദേഹം അംഗീകരി ക്കുമായിരുന്നുള്ളൂ.
2. എന്റെ ജോലി രക്ഷിക്കുകയാണ് കൊല്ലുകയല്ല.!!
പലപ്പോഴും പുതിയ കണ്ടു പിടുത്തങ്ങള്‍ പൊതുവേ എല്ലാവരും അത്ര പെട്ടെന്ന് സ്വീകരിക്കുകയില്ല, സംശയം മനുഷ്യന്റെ കൂടെ ഉണ്ടല്ലോ. ഒരിക്കല്‍ ഒരു ശാസ്ത്ര സമ്മേളനത്തില്‍ പാസ്ചര്‍ മറ്റൊരു ശാസ്ത്രജ്ഞനുമായി രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനെപറ്റി വാഗ്വാദ ത്തില്‍ ഏര്പ്പെട്ടു . തര്‍ക്കം മൂത്തപ്പോള്‍ പാസ്ച്ചരുടെ ക്ഷമ നശിച്ചു അല്‍പ്പം ചൂടായി സുഹ്രത്തിനേ “മoയന്‍: എന്ന് വിളിക്കുയുണ്ടായി.
ഇതു കേട്ട് ജൂള്‍സ് ഗ്വേരിന്‍ എന്ന ആ ശാസ്ത്രജ്ഞന്‍ ദ്വേഷ്യപ്പെട്ടു പാസ്ച്ചരിന്റെ അടുത്തെക്കെത്തി. തമ്മില്‍ അടി ഉണ്ടാകു മെന്ന് വരെ തോന്നി. കൂടുതല്‍ ബോധമുള്ള കൂട്ടുകാര്‍ ഇടപെട്ടതു കൊണ്ടു മാത്രം അടി ഉണ്ടായില്ല. പക്ഷെ ഗ്വേരിന്‍ അങ്ങനെ വിട്ടുകൊടുക്കാന്‍ തയാറായില്ല. അന്നത്തെ രീതി അനുസരിച്ച് തര്‍ക്കം തീര്‍ക്കാന്‍ അടു ത്ത ദിവസം ഗ്വേരിന്‍ പാസ്ച്ചരെ ഒരു ദ്വന്ദ്വ യുദ്ധത്തിനു വെല്ലു വിളിച്ചു. പാസ്ച്ചര്‍ ശാന്തനായി പറഞ്ഞു : “സുഹൃത്തേ എന്റെ ജോലി രക്ഷിക്കുകയാണ് കൊല്ലുകയല്ല.”

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...