അണുശക്തി പരീക്ഷണങ്ങള്‍ തുടങ്ങിയത് സമാധാന ലക്ഷ്യങ്ങളോടെ ആയിരുന്നു എങ്കിലും അണുശക്തി വിഘടനത്തിന്റെ മാരക ശേഷിയെപ്പറ്റി അറിഞ്ഞപ്പോള്‍ അതെങ്ങനെ ആയുധമാക്കാം എന്ന് രാഷ്ട്ര ങ്ങള്‍ ആലോചന തുടങ്ങി. അമേരിക്കയിലും ബ്രിട്ടനിലും ആയിരുന്നു പ്രധാനപ്പെട്ട പരീ ക്ഷണങ്ങള്‍ നടന്നത് , എന്നാല്‍ അധികം താമസിക്കാതെ അവരുടെ ശത്രു ആയി മാറിയ റഷ്യയും രണ്ടാം ലോക മഹായുദ്ധ കാലത്ത് ഈ മത്സരത്തില്‍ മുമ്പോട്ട് വന്നു. അമേരിക്കയിലെയും ബ്രിട്ടണിലെയും പരീക്ഷണങ്ങളെപ്പറ്റി തങ്ങളുടെ രഹസ്യ ചാരന്മാര്‍ വഴി അവര്‍ വിവരം ശേഖരിച്ചു തുടങ്ങി.
അണുശക്തിയെപ്പറ്റി ആദ്യകാല പഠനങ്ങള്‍ നടത്തിയത് ജോണ് ഡാള്ട്ടന്‍ (1766 – 1844) എന്ന ഇങ്ങ്ലീഷ് രസതന്ത്രജ്ഞനായിരുന്നു. 1897 ല്‍ ജെ ജെ തോമ്സന്‍ ആണ് ഇലക് ട്രോണ്‍ എന്ന കണിക കണ്ടുപിടിച്ചത്. അത നുസരിച്ച് ഒരു ആറ്റം മോഡലും അദ്ദേ ഹം ഉണ്ടാക്കി. തുടര്ന്നു നീല്സ് ബോര്‍, റൂൂതര് ഫോര്ഡ് എന്നിവരെല്ലാം ആറ്റത്തിനെ കുറി ച്ചുള്ള പഠനങ്ങളില്‍ ഏര്പ്പെട്ടു. ആറ്റത്തിന്റെ മൌലിക ഘടകങ്ങളായ ന്യുട്രോൺ, പ്രോ ട്ടോണ്‍ ഇലക്ട്രോൺ എന്നിവയാണെന്ന് നീല്സ് ബോര്‍ ആണ് ആദ്യം പറഞ്ഞത് . തുടര്ന്നു ആറ്റത്തിന്റെ ഘടന സൌരയൂഥ ത്തിന്റെ പോലുള്ളതാണെന്നതു റൂതർ ഫോർഡിന്റെ സംഭാവന ആയിരുന്നു.
1939 ല്‍ രണ്ടാം ലോക മഹായുദ്ധം തുടങ്ങി യ കാലത്ത് അമേരിക്കന്‍ പ്രസിഡണ്ട് ഫ്രാങ്ക്ലിന്‍ റൂസ്വേല്ട്ടിനു ആല്ബെര്ട്ട് ഐന്സ്ട്ടീനും ഹംഗറിക്കാരനായ ലിയോ സിലാര്ഡും കൂടി എഴുതിയ ഒരു കത്ത് കിട്ടി. അതില്‍ അണുശക്തി ഉപയോഗ്ച്ചു ഒരു ബോംബ് ഉണ്ടാക്കുന്നതിനെപ്പറ്റി സൂചിപ്പിച്ചി രുന്നു. തുടര്ന്നു റൂസ് വെല്ല്റ്റ് അമേരിക്ക യില്‍ നിന്ന് റോബര്ട്ട് ഓപെന്ഹീമര്‍, ഡേവിഡ് ബോം , ഹംഗറിയില്‍ നിന്ന് ലിയോ സിലാര്ദ്, യുജിന്‍ വിഗ്നര്‍ , ജെര്മ്മിനിയില്‍ നിന്ന് റുഡോള്ഫ് പെയല്സ് , ജെയിംസ് ഫ്രാങ്ക്,ഓട്ടോ ഫ്രിഷ്, സ്വിറ്റ്സര്ല്ന്ഡി ല്‍ നിന്ന് ഫെലിക്സ് വ്ബ്ലോഷ്, ഡെന്‍മാര്ക്കി ല്‍ നിന്ന് നീല്സ്് ബോര്‍,, ബ്രിട്ടനില്‍ നിന്ന് ജെയിംസ് ചാഡവിക് ഇറ്റലിയില്‍ നിന്ന് എമി ലിയോ സീഗേര്‍ ഇവരെയൊക്കെ ഉൾപെടു ത്തി ആറ്റംബോംബ് ഉണ്ടാക്കാനുള്ള ഒരു കമ്മറ്റി ഉണ്ടാക്കി .
ഇതില്‍ റോബര്ട്ട് ഓപ്പന്ഹീമര്‍ ആണ് ആറ്റം ബോംബിന്റെ പിതാവായി അറിയപ്പെ ടുന്നത് . ബോംബുണ്ടാക്കാന്‍ ന്യുയോര്ക്കി ലെ ലോസ് അലാമോസ് എന്ന സ്ഥലത്തുള്ള പരീക്ഷണ ശാലയില്‍ മാന്ഹട്ടന്‍ പ്രോജെ ക്ട്ടു എന്ന പദ്ധതിയുടെ അദ്ധ്യക്ഷനാ യിരുന്നു അദ്ദേഹം. ബോംബിന്റെ രൂപ കല്പ് നയും ഉണ്ടാക്കിയത് അദ്ദേഹം തന്നെ.
ഐന്സ്ടീന്റെ പ്രധാനപ്പെട്ട കണ്ടു പിടുത്ത മായ വസ്തുവില്‍ നിന്ന് ഊര്ജം ഉണ്ടാക്കാ മെന്ന തത്വം (E = M C ^2) ആറ്റം ബോം ബിലേക്ക് നയിച്ചു എങ്കിലും അദ്ദേഹത്തിന്റെ സംഭാവന ആ തത്വത്തിലും പ്രസിഡണ്ടി നുള്ള എഴുത്തിലും അവസാനിച്ചു. ബ്രിട്ടനില്‍ ഇതുമായി ബന്ധപ്പെട്ട ഉണ്ടാക്കിയ MAUD റിപ്പോര്ട്ട് 1941ല്‍ റൂസ്വേല്ട്ടിനു സമര്പ്പിച്ചു , അത് കഴിഞ്ഞാണ് അമേരിക്കന്‍ സര്ക്കാ്ര്‍ ആണ് ബോംബു ഉണ്ടാക്കാന്‍ കൂടുതല്‍ പണം ചിലവാക്കി തുടങ്ങിയത് .ഇതിനു ആവശ്യമായ ഭീമമായ തുക കണ്ടെത്താന്‍ ബ്രിട്ടന് കഴിഞ്ഞിരുന്നില്ല. 100,000 ലധികം ആൾക്കാർ ഈ ലാബിൽ പണി എടുത്തിരു ന്നുവത്രേ!
ഇതേ സമയത്ത് തന്നെ ചാരന്മാർ വഴി ശേഖ രിച്ച വിവരങ്ങളില്‍ നിന്ന് റഷ്യയിലും ആറ്റം ബോംബു നിര്മ്മിക്കാനുള്ള ശ്രമങ്ങള്‍ നടത്തി.
ലോസ് അലാമോസ് ലബോറട്ടറിയില്‍ 1945 ല്‍ രണ്ടു തരം ആറ്റം ബോബായിരുന്നു ഉണ്ടാക്കിയത് യുറേനിയം ഉപയോഗിച്ച “ ചെറിയ കുട്ടി “” (Little Boy) യും പ്ലുട്ടൊണിയം ഉപയോഗിച്ച് ഉണ്ടാക്കിയ തടിയനായ മനുഷ്യനും (Fat Man) ആയിരുന്നു അവ. യുറോപ്പിലെ യുദ്ധം 1945 ഏപ്രിലില്‍ തന്നെ അവ സാനിച്ചു എങ്കിലും അമേരിക്കയും ജപ്പാനും തമ്മില്‍ യുദ്ധം ശാന്ത സമുദ്രത്തില്‍ തുടര്ന്നുബ. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ഹാരി എസ ട്രൂമാന്‍ ജപ്പാനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു , അല്ലാത്തപക്ഷം ജപ്പാനെ തകര്ക്കുദമെന്ന് ഭീഷണിപ്പെടുത്തി , ജപ്പാന്‍ അതിനു തയാറാതിരുന്നത് ത് കൊണ്ടു 1945 ആഗസ്റ്റ് ആറിനു ഹിരിഷിമായില്‍ 13 കിലോ ടന്നു ഉള്ള ബോംബു വര്ഷിനച്ചു. 80,000 ആള്ക്കാങരാണ് നിമിഷങ്ങള്ക്കുിള്ളില്‍ മരണം അടഞ്ഞത് . പതിനായിരങ്ങള്‍ പിന്നീട് റേഡിയോ വികിരണം മൂലവും മരിച്ചു.
എന്നാല്‍ ഇത് കൊണ്ടും ജപ്പാന്‍ കീഴടങ്ങുന്നില്ല എന്ന് കണ്ടു രണ്ടാമത്തെ ബോംബു നാഗസാക്കിയിലും ഇട്ടു, അതില്‍ 40,000 ആള്ക്കാുരാണ് മരിച്ചത് ഇത് ആഗാസ്റ്റു 9 നായിരുന്നു. തുടര്ന്നു ആഗസ്റ്റ് 15നു ജപ്പാന്‍ കീഴടങ്ങി . രണ്ടാം ലോക മഹായുദ്ധവും കഴിഞ്ഞു . അങ്ങനെ ആറ്റം ബോംബിന്റെ മാരക ശേഷി പരിശോധിച്ച് തെളിയിക്കപ്പെട്ടു.
ഇപ്പോള്‍ പ്രധാനപ്പെട്ട ശക്തികല്ക്കെ ല്ലാം ആറ്റം ബോംബു നിര്മ്മി ക്കാനുള്ള കഴിവ് ഉണ്ട് , പക്ഷെ ഇനി ഒരു യുദ്ധം ഉണ്ടായാല്‍ ഭൂമിയിലെ എല്ലാ ജീവ ജാലവും നശിപിക്കാനുള്ള ശേഷി ഇവക്കുണ്ട്. അധികാര കൊതിയന്മാരായ രാഷ്ട്ര നേതാക്കന്മാര്‍ അതിനു തിനിയില്ല എന്ന് നമുക്ക് പ്രതീക്ഷിക്കാം, പ്രാര്ഥിക്കാം.
Comments
Post a Comment