Skip to main content

11.ബെഞ്ചമിന്‍ ഫ്രാന്ക്ലിനും മിന്നല്‍ സംരക്ഷണവും

അമേരിക്കന് ഐക്യനാടിന്റെ രൂപീകര ണത്തില്‍ പ്രധാന പങ്കു വഹിച്ച ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍ ഒരു ശാസ്ത്രകാരനും കൂടി ആയി രുന്നു . അദേഹത്തിന്റെ കണ്ടു പിടുത്തങ്ങ ളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു കെട്ടിടങ്ങ ളെ മിന്നലില്‍ നിന്നും രക്ഷിക്കാന്‍ ഉപയോഗിക്കുന്ന മിന്നല്‍ സംരക്ഷകം.
1. ജോര്ജു ആറാമന്‍ രാജാവും ഫ്രാന്ക്ളിനും
ഫ്രാങ്ക്ലിന്റെ മിന്നല്‍ സംരക്ഷണം അദ്ദേഹം കണ്ടു പിടിച്ചു കഴിഞ്ഞു വളരെ പെട്ടെന്ന് പ്രചാരത്തില്‍ ആയി . ധാരാളം വീടുകളിലും ഉയര്ന്ന കെട്ടിടങ്ങളിലും ഇവ സ്ഥാപിച്ചു തുടങ്ങി. എന്നാല്‍ ബ്രിട്ടനിലെ രാജാവായിരുന്ന ജോര്ജു ആറാമനു ഇതത്ര ഇഷ്ടപ്പെട്ടില്ല. ഫ്രാങ്ക്ലിനെ എങ്ങനെയും മോശക്കാരന്‍ ആക്കാന്‍ രാജാവ് അവസരം പാര്ത്തിരിക്കുകയായി രുന്നു. മിന്നല്‍ സംരക്ഷകത്തിന്റെ അഗ്ര ഭാഗം സൂചി മുന പോലെ കൂര്ത്തു ഉണ്ടാക്കണമെന്നായിരുനു ഫ്രാങ്ക്ലിന്‍ നിര്ദ്ദേശിച്ചത് , വൈദ്യത ചാര്ജു വേഗത്തില്‍ സംരക്ഷകത്തിലേക്ക് കയറാന്‍ നല്ലത് ഇതായിരുന്നു എന്നുള്ളത് കൊണ്ടു. എന്നാല്‍ ഫ്രാങ്ക്ലിനെ ഇഷ്ടമല്ലാത്ത രാജാവ് കൊട്ടാരത്തില്‍ മിന്നല്‍ സംരക്ഷകം സ്ഥാപിച്ചപ്പോള്‍ അതിന്റെ അറ്റം കൂര്ത്തല്ല പരന്നതായിരി ക്കണം എന്ന് ആജ്ഞാപിച്ചു. ഇത് കേട്ടു അന്നു റോയല്‍ സൊസൈറ്റിയുടെ അദ്ധ്യക്ഷനായിരുന്ന ജോണ് പ്രിന്ഗിള്‍ രാജാവിനോട് പറഞ്ഞു : ‘ രാജാവേ പ്രകൃതിയുടെ സ്വാഭാവിക നിയമങ്ങള്‍ രാജ കല്പ്പന അനുസരിച്ചു മാറ്റാന്‍ കഴിയുക യില്ല. “
2. സസ്യാഹാരിയായ ഫ്രാങ്ക്ലിന്‍
ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍ തികഞ്ഞ സസ്യാ ഹാരി ആയ്യിരുന്നു. മത്സ്യമാംസങ്ങള്‍ കഴി ക്കുന്നത്‌ തികച്ചും നീചമായ പ്രവൃത്തി ആയി അദ്ദേഹം കരുതിയിരുന്നു. ഭക്ഷണ ത്തിന് വേണ്ടി മൃഗങ്ങളെയും പക്ഷികളെയും മറ്റും കൊല്ലുന്നത്‌ തെറ്റായി കരുതിയിരുന്നു അദ്ദേഹം . “ യാതൊരു പ്രകോപനന്വും ഇല്ലാതെ മനുഷ്യന് യാതൊരു ഉപദ്രവവും ചെയ്യാത്ത മത്സ്യങ്ങളെ കൊന്നു ഭക്ഷിക്കു ന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയു കയില്ല”.
എന്നാല്‍ ഒരിക്കല്‍ ബോസ്റ്റണില്‍ നിന്ന് ബോട്ടില്‍ യാത്ര ചെയ്തപ്പോള്‍ ഫ്രാങ്ക്ലിന്റെ ബോട്ട് കാറ്റ് അനുകൂലമല്ലാതെ തീരത്ത് നിന്ന് കുറെ ദൂരത്തു നങ്കൂരമിട്ടു കിടക്കേ ണ്ടി വന്നു. ആ സമയം താഴെ കടലിലുള്ള മത്സ്യങ്ങളെ ശ്രദ്ധിച്ച ഫ്രാങ്ക്ലിന്‍ കണ്ടത് വലിയ മത്സ്യങ്ങള്‍ ചെറിയ മത്സ്യങ്ങളെ ഭക്ഷിക്കുന്നതാണ്. ഇത് കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ചിന്താഗതിയില്‍ മാറ്റം വന്നു ; അദ്ദേഹം പറഞ്ഞു “മത്സ്യങ്ങള്‍ പരസ്പരം തിന്നുന്നുണ്ട് എങ്കില്‍ പിന്നീട് നമുക്കും അവയെ എന്ത് കൊണ്ടു തിന്നു കൂടാ ? “ ഈ സംഭവത്തിന്‌ ശേഷം അദ്ദേഹം മത്സ്യം കഴിക്കുന്നതില്‍ തീരെ വൈമുഖ്യം കാണിച്ചില്ല. .

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...