വൈദ്യുത ബള്ബു കണ്ടു പിടിച്ചതാര് ? എല്ലാവരും സംശയം കൂടാതെ പറയും കണ്ടു പിടുത്തങ്ങളുടെ അതികായനാ യിരുന്ന തോമസ് ആല്‍വാ എഡിസന്‍ തന്നെ. 1879ല്‍ കത്തിച്ച ഒരു നൂല് കൊണ്ട് നിര്മ്മിച്ച ഫിലമെന്റുമായി പക്ഷെ മറ്റു പലതും പോലെ എഡിസന് മുമ്പ് തന്നെ പലരും വൈദ്യുത ബള്ബു ഉണ്ടാക്കിയി രുന്നു , പക്ഷെ കൂടുതല്‍ സമയം കത്തി നില്ക്കുന്ന ഒരു ഫിലമെന്റോടു കൂടിയ വൈദ്യുത വിളക്കു ഉണ്ടാക്കിയത് എഡി സന്‍ തന്നെ.
എഡിസന്‍ തന്റെ പരീക്ഷണ ശാലയില്‍ വിവിധ തരം ഫിലമെന്റുകള്‍ ഉപയോഗിച്ച് വിവിധ തരം ബള്ബുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന പ്പോള്‍ തന്നെ ലോക ത്തിന്റെ പല ഭാഗത്തും ഇത് പോലുള്ള ശ്രമ ങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ശരിക്കും എഡിസന് നേരിട്ടുള്ള മത്സരം ജോണ് സ്വാന്‍ എന്ന ശാസ്ത്രകാരനില്‍ നിന്നായിരുന്നു. സ്വാന്‍ എഡിസന് മുമ്പ് തന്നെ വൈദ്യുത ബള്ബു ഉണ്ടാക്കാന്‍ ശ്രമം തുടങ്ങിയിരുന്നു , പക്ഷെ അദ്ദേഹം ഉപയോഗിച്ച ഫിലമെന്റു കള്‍ കൂടുതലും ലോഹങ്ങള്‍ കൊണ്ടുള്ളവ യായിരുന്നു , അവ ചൂടാകുമ്പോള്‍ പെട്ടെന്ന് ഓക്സിജനുമായി ചേര്ന്ന് പൊട്ടിപ്പോകുമാ യിരുന്നു. ഓക്സിജന്‍ ഇല്ലാത്ത ഒരു അന്ത രീക്ഷം ഉണ്ടാക്കിയാല്‍ മാത്രമേ ഫിലമെന്റ്റ് കൂടുതല്‍ സമയം നിലനില്ക്കൂ എന്ന് അദ്ദേഹം മനസ്സിലാക്കി. വായു നിബദ്ധമായ ഒരു അന്തരീക്ഷം ഉണ്ടാക്കാന്‍ വായു പമ്പ് ചെയ്തു ഒഴിവാക്കാന്‍ വാക്വം പമ്പുകള്‍ ആവശ്യമായിരുന്നു , സ്വാന്‍ താന്‍ നിര്മ്മിച്ച വൈദ്യുത ബള്ബുകൾ 1879 ഫെബ്രുവരി യില്‍ , അതായത് എഡിസന്‍ നിര്മ്മിച്ച വൈദ്യുത ബള്ബിനു ഏകദേശം 8 മാസം മുമ്പായിരുന്നു പ്രദര്ശിപ്പിച്ചത് . പോരാഞ്ഞു സ്വാന്‍ നിര്മ്മിച്ച ബള്ബിനു വലിയ അള വിൽ കറണ്ട് ഉപയോഗിച്ചാല്‍ മാത്രമേ ഫിലമെന്റ്റ് ചൂടായി പ്രകാശ പൂരിതമാകുമാ യിരുന്നുമുള്ളൂ. അത് കൊണ്ടു തന്നെ ഇത്ത രം വിളക്കുകളുടെ ഉപയോഗം വളരെ കുറവാ യിരുന്നു. സ്വാന്‍ നിര്മ്മിച്ച ബള്ബി ന്റെ പ്രധാന പ്രശ്നങ്ങള്‍ ഒഴിവാക്കി കൂടു തല്‍ കാലം നിലനില്ക്കുന്ന ഫിലമെന്റൊടു കൂടിയ വിളക്കുണ്ടാക്കി എന്നത് സത്യം തന്നെ .
1877 ല്‍ തന്നെ വൈദ്യുത ബള്ബിന്റെ നിര്മ്മാണ പ്രക്രിയയെപ്പറ്റി എഡിസന് നല്ല ബോധം ഉണ്ടായിരുന്നു. വാര്ത്തകള്‍ ഉണ്ടാ ക്കുന്നതില്‍ വിദഗ്ദ്ധനായ എഡിസന്‍ അന്ന് തന്നെ അധികം താമസിക്കാതെ കൂടുതല്‍ കാലം ഉപയോഗിക്കാവുന്ന തരം ഫിലമെന്റൊടു കൂടിയ വൈദ്യുത ബള്ബു താനുണ്ടാക്കി കാണിക്കും എന്ന് പത്രക്കാ രോട് പ്രഖ്യാപിച്ചു. ഫിലമെന്റില്‍ കൂടി പ്രവഹിക്കുന്ന കറന്റിന്റെ അളവ് നിയന്ത്രി ക്കാന്‍ സംവിധാനം ഉണ്ടെങ്കിലെ അത് പെട്ടെന്ന് ചൂടായി കത്തി ചാമ്പലാവാതിരി ക്കുകയുള്ളൂ എന്ന് എഡിസന്‍ വിശ്വസിച്ചു. എഡിസന്റ്രെ മെന്ലോ പാര്ക്കിലെ പരീക്ഷ ണ ശാലയില്‍ നടന്ന പരീക്ഷണങ്ങളില്‍ നിന്ന് കൂടുതല്‍ പ്രകാശം ഉണ്ടാക്കാന്‍ കനം കുറഞ്ഞ കൂടുതല്‍ വൈദ്യുത പ്രതി രോധ ശേഷിയുള്ള നീണ്ട വണ്ണം കുറഞ്ഞ കമ്പി കൊണ്ടുള്ള ഫിലമെന്റാണ് നല്ലതെ ന്നും അദ്ദേഹം 1878 ല്‍ തന്നെ മനസ്സിലാക്കി യിരുന്നു.
എന്നാല്‍ ഇതേ സമയത്ത് ഏതാണ്ടു ഇരുപ തോളം ആള്ക്കാരര്‍ ഫിലമെന് വിലക്കുണ്ടാ ക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശ്രമം തുടങ്ങിയിരുന്നു. പ്ലാറ്റിനം കൊണ്ടും ഇറിഡിയം കൊണ്ടു ഉള്ള ഫിലമെന്റുകള്‍ ഇവരില്‍ ചിലര്‍ ഉപയോ ഗിച്ച്. പക്ഷെ ഇവ യെല്ലാം വായുവില്‍ വച്ച് ചൂടാകുമ്പോള്‍ പെട്ടെന്ന് ഉരുകി പൊയ്ക്കൊണ്ടി രുന്നു. കൂട്ടത്തില്‍ പ്ലാറ്റിനം ആയിരുന്നു കൂടുതല്‍ സ്വീകാര്യം കാരണം അതിന്റെ ദ്രവീകരണ താപനില ഉയര്ന്നതായത് കൊണ്ടു. എന്നാല്‍ കാര്ബണ്‍ കൊണ്ടുള്ള ഫില മെന്റ്റ് പെട്ടെന്ന് കത്തിപ്പോകുന്നത്കൊണ്ടു അത്ര നന്നല്ലെന്നും മനസ്സിലായി.
പ്ലാറ്റിനം വളരെ അപൂര്വ്വം ആയ ലോഹം ആയതു കൊണ്ടു വില വളരെ കൂടുതലാ യിരുന്നു.. എഡിസന്ടെ ലക്‌ഷ്യം ചിലവു കുറഞ്ഞ ഏതെങ്കിലും വസ്തു കൊണ്ടു ഫിലമെന്റുണ്ടാക്കുക എന്നതായിരുന്നു. ഈ പരീക്ഷണങ്ങള്ക്കിടയില്‍ ആണ് ഫില മെന്ടു പെട്ടെന്ന് കത്തി ചാമ്പലാകുന്നതിനു കാരണം വായുവിലുള്ള ഓക്സിജന്‍ ആണെന്ന് മനസ്സിലാക്കിയത് അതു കൊണ്ടു വായു ഒഴിവാക്കിയാല്‍ ഫിലമെന്റിന്റെ കാല ദൈര്ഘ്യം കൂട്ടാന്‍ കഴിയുമെന്ന് കണക്കാക്കി കൂടതല്‍ ശക്തമായ വാക്വം പമ്പ് ആവശ്യമാണെന്ന് തോന്നി. ഇത്തരം ഒരു പമ്പ് ഉണ്ടാക്കുവാന്‍ എഡിസന്‍ സ്ഫടിക നിര്ര്മ്മാ്താക്കളോടു ആവശ്യപ്പെടുകയും ചെയ്തു. കനം കുറ ഞ്ഞ പ്ലാറ്റിനം കമ്പി വായു നിബദ്ധമായ അന്തരീക്ഷത്തില്‍ കത്തിച്ചാല്‍ നന്നായി രിക്കു മെന്ന് കണ്ടു. അപ്പോഴും പ്ലാറ്റിനത്തി ന്റെ ഉയര്ന്ന വില അപ്പോഴും പ്രശ്നമായി രുന്നു.
ഇക്കാരണത്താല്‍ എഡിസന്‍ കാര്ബണ്‍ ഫിലമെൻറു കൊണ്ടുതന്നെ പരീക്ഷണ ങ്ങള്‍ നടത്തി വാക്വം ഉണ്ടാക്കി അതില്‍ വെച്ച്. പ്രകൃതിയിൽ നിന്നു കിട്ടുന്ന സ്വാഭാവിക നാരുകൾ കൊണ്ടു ഫിലമെന്റു ണ്ടാക്കിയാല്‍ നന്നാവും എന്ന് മനസ്സിലാക്കി വിവിധ തരം നാരുകള്‍ മുളകള്‍ ഇവയൊ ക്കെ അദ്ദേഹം ഉപയോഗിച്ച് നോക്കി. എഡിസന്‍ തന്റെ സഹായികളെ ചൈന പോലെയുള്ള വിദൂര രാജ്യങ്ങളില്‍ പോയി അവിടെ കിട്ടുന്ന നാരുകള്‍ കൊണ്ടു വന്നു പരീക്ഷണങ്ങള്‍ നടത്തി നോക്കി. ഇത്തരം നാരുകളില്‍ പാറപ്പൊടി തിമിംഗലത്തിന്റെ നെയ്യ് പരുത്തിയെണ്ണ എന്നിവ പുരട്ടി ബലപ്പെ ടുത്തി നോക്കി . അവസാനം കനം കുറഞ്ഞ മുളയുടെ ചീന്തുകള്‍ ആണ് ഏറ്റവും നല്ലത് എന്ന് കണ്ടു. പത്രക്കാര്‍ ഇതെല്ലാം കേട്ടു അക്ഷമരായി ഇരിക്കുകയായിരുന്നു. ആദ്യത്തെ പ്രദര്ശ്നത്തിനു കടലാസ് കൊണ്ടുള്ള ഫിലമെന്റായിരുന്നു ഉപയോഗി ച്ചത്. അതില്‍ ഏറ്റവും നല്ലത് 300 മണിക്കൂ റിലധികം നിലനിന്നില്ല.
ഈ പരീക്ഷണങ്ങള്‍ നടക്കുമ്പോള്‍ എഡിസന് രണ്ടു പ്രധാന എതിരാളികള്‍ ഉണ്ടായിരുന്നു. ന്യുയോര്ക്കിലെ വില്യം സായറും നെവാര്ക്കിലെ എഡ്വാര്ഡ് വെസ്ടനും. ഫോടോഗ്രാഫിക്കുപയോഗി ക്കുന്ന വസ്തുക്കള്‍ ആയിരുന്നു വെസ്ടന്റെ മേഖല. വെസ്ടന്‍ അന്ന് വൈദ്യുത ഡയനമോകള്‍ ഉണ്ടാക്കി തുടങ്ങിയിരുന്നു. ഇത്തരം ഡയനമോകള്‍ ഉപയോഗിച്ച് വെസ്ടന്‍ എഡിസനെ വെല്ലു വിളിച്ചു , ഇതിനോടൊപ്പം വൈദ്യുത വിളക്കുകളും വെസ്ടന്‍ നിര്മ്മിക്കാന്‍ ശ്രമം തുടങ്ങി , വെസ്ടന്‍ വൈദ്യുത സെല്ലുകളും ഉണ്ടാ ക്കി വൈദ്യുതരസതന്ത്രത്തില്‍ പരീക്ഷണ ങ്ങള്‍ നടത്തി .1882ല്‍ സെലുലോയ്ഡ കൊണ്ടുള്ള ഫിലമെന്ടു ബള്ബു വെസ്ടന്‍ ഉണ്ടാക്കി , പക്ഷെ ഇവയും അധിക സമയം നിലനിന്നില്ല.
ഇതൊക്കെ കഴിഞ്ഞു ഏതാണ്ടു പത്ത് വര്ഷം കഴിഞ്ഞാണ് 1880 ല്‍ ആണ് 1500 മണിക്കൂറോളം നില നില്ക്കുന്ന വൈദ്യുത വിളക്കുകള്‍ എഡിസന്‍ നിര്മ്മിച്ച് കാണിച്ചത്. കാര്ബണ്‍ ഫിലമെന്ടു വായു നിബദ്ധമായ അറകളില്‍ വച്ച് കത്തിച്ചു . ജപ്പാനില്‍ നിന്ന് കൊണ്ടുവന്ന ചില നാരു കള്‍ ആയിരുന്നു ഇതില്‍ ഉപയോഗിച്ചത് .
ഏതാണ്ടു ഇതേ സമയത്ത് തന്നെ ന്യു ജെര്സിയിലെ ഹിരം മാക്സിം എന്നയാള്‍ ഒരു ലോഹ മിശ്രിതം കൊണ്ടു ഫിലമെന്റു ണ്ടാക്കി 2000 മണിക്കൂര്‍ നില നില്ക്കു ന്ന വിളക്കുകള്‍ ഉണ്ടാക്കി കാണിച്ചു . ഇത്തരം ഫിലമെന്റുകള്‍ എഡിസന്റെ മുളകള്‍ കൊണ്ടുള്ള ഫിലമെന്റിനു ശരിയായ വെല്ലുവിളി ആയി മാറി . തുടര്ന്നു 1906 ല്‍ ടന്ഗ്സ്റ്റന്‍ കൊണ്ടുള്ള ഫിലമെന്റുപയോ ഗിച്ചു ആദ്യത്തെ ബള്ബുകള്‍ ഉണ്ടാക്കി ജനറല്‍ എലെക്ട്രിക് കമ്പനി.
ഏതാണ്ടു ഇതേ സമയത്ത് തന്നെ ന്യു ജെര്സിയിലെ ഹിരം മാക്സിം എന്നയാള്‍ ഒരു ലോഹ മിശ്രിതം കൊണ്ടു ഫിലമെന്റു ണ്ടാക്കി 2000 മണിക്കൂര്‍ നില നില്ക്കു ന്ന വിളക്കുകള്‍ ഉണ്ടാക്കി കാണിച്ചു . ഇത്തരം ഫിലമെന്റുകള്‍ എഡിസന്റെ മുളകള്‍ കൊണ്ടുള്ള ഫിലമെന്റിനു ശരിയായ വെല്ലുവിളി ആയി മാറി . തുടര്ന്നു 1906 ല്‍ ടന്ഗ്സ്റ്റന്‍ കൊണ്ടുള്ള ഫിലമെന്റുപയോ ഗിച്ചു ആദ്യത്തെ ബള്ബുകള്‍ ഉണ്ടാക്കി ജനറല്‍ എലെക്ട്രിക് കമ്പനി.
ചുരുക്കത്തില്‍ എഡിസനോടൊപ്പം വൈദ്യുത ബള്ബു് നിര്മ്മിക്കാന്‍ ശ്രമിച്ച ഇരുപതോളം ശാസ്ത്രജ്ഞന്മാരില്‍ മിക്കവരും ചരിത്രത്തില്‍ ഇടം പിടിച്ചില്ല. വെസ്ടന്‍ എഡിസന്റെ ഫിലമെന്റിനേക്കാള്‍ മെച്ചപ്പെട്ടത് ഉണ്ടാക്കിയെങ്കിലും എഡിസന്റെ വ്യാപാര തന്ത്രമോ സാമ്പത്തിക സഹായ മോ പ്രസിദ്ധീകരണ കഴിവോ ഇല്ലാത്ത വെസ്ടന് അര്ഹമായ അംഗീകാരം കിട്ടി യില്ല. തുടര്ന്നു വെസ്ടന്റെ വൈദ്യുത ഉപകരണ സ്ഥാപനം മറ്റു പകരണങ്ങളുടെ നിര്മ്മി തിയില്‍ ശ്രദ്ധിച്ചു. വെസ്ടന്റെ കമ്പനിയുടെ വിജയം കാരണമായി എഡി സന്‍ തന്റെ മെന്ലോ പാര്ക്ക്ലെ ഗവേഷണ കേന്ദ്രം പൂട്ടി പുതിയൊരു ഗവേഷണ കേന്ദ്രം വെസ്റ്റ് ഓറഞ്ചു , ന്യു ജര്സി യില്‍ ഉണ്ടാക്കാ നും കാരണമായി എന്നും പറയപെടുന്നു.
ഇതൊക്കെ ആണെങ്കിലും പ്രകാശം ഉണ്ടാ ക്കുന്നതില്‍ ഉള്ള കാര്യക്ഷമത കുറഞ്ഞ ഫിലമെന്റുള്ള തരം വൈദ്യുത ബള്‍ബുകള്‍ ക്കു ആദ്യം ഫ്ലൂരസന്ടു ട്യുബും പിനീട് സി എഫ് എല്‍ ഉം ഇപ്പോള്‍ എല്‍ ഈ ഡി വിള ക്കുകള്‍ക്കും വഴിമാറി കൊടുക്കേണ്ടി വന്നു.
വൈദ്യുത ബള്ബിന്റെ ഗവേഷണത്തെ സംബന്ധിച്ച പുസ്തകങ്ങള്‍ തന്നെ എഴുതപ്പെട്ടിട്ടുണ്ട് , അവയില്‍ ചിലത് താഴെക്കൊടുക്കുന്നു .
1) Edison's Electric Light: Biography of an Invention by Robert Douglas Friedel
2) Edison, A Life of Invention by Paul Israel
References
2) Edison, A Life of Invention by Paul Israel
References
Comments
Post a Comment