Skip to main content

7. ഐസക് ന്യുട്ടന്റെ ജീവിതത്തില്‍ നിന്നു

1. കുതിരയും ന്യുട്ടനും
ഭൂഗുരുത്വാകർഷണതത്വത്തിന്റെ ഉപജ്ഞാ താവായ ഐസക് ന്യുട്ടന്‍ കുട്ടിയായിരുന്ന പ്പോള്‍ ഒരി ക്കല്‍ ഒരു കുതിരയെ മറ്റൊരു വീട്ടിലേ ക്കു കടിഞ്ഞാന്‍ പിടിച്ചു നടത്തി ക്കൊണ്ടു പോകുകയായിരുന്നു. പോകുന്ന വഴി ന്യുട്ടന്‍ എന്തോ ആലോചനയില്‍ മുഴു കി കുതിര കയ്യില്‍ നിന്ന് വിട്ടുപോയത് അറി'ഞ്ഞതേയില്ല. കുതിരയെ എത്തിക്കേ ണ്ട വീട്ടില്‍ എത്തിയപ്പോഴാണ് കാര്യം മനസ്സിലായത് . ന്യുട്ടനു വല്ലാത്ത വിഷമം ആയി, കുതിര പോയതില്‍ അല്ല, ഈവിഷമത്തിനിടയ്ക്ക് താന്‍ ആലോചിച്ചിരുന്ന പ്രശ്നം എന്താണെ ന്ന് പോലും അയാള്‍ മറന്നുപോയതില്‍.
2. അസഹിഷ്ണുത ന്യുട്ടന്റെ കൂട്ടുകാരന്‍
ന്യുട്ടന്‍ മറ്റുള്ളവരെ തീരെ സഹിക്കുവാ നോ അവരുടെ ചിന്താഗതികളെ ബഹുമാ നിക്കുവാനോ തയ്യാറുള്ള ആളല്ലായിരുന്നു എന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ ചില സിദ്ധാന്തങ്ങള്‍ മറ്റുള്ളവര്‍ മുമ്പ് കണ്ടെ ത്തിരുന്നു എന്നും കേള്ക്കുന്നു. റോബര്‍ട് ഹൂക്സ് എന്ന ശാസ്ത്രജ്ഞന്‍ ന്യൂടന്റേതു എന്നറിയപ്പെടുന്ന ഭൂഗുരുത്വാകര്ഷണത്തെ പ്പറ്റി പഠനങ്ങള്‍ നടത്തിയിരുന്നു. ഹൂക്സിനു അര്ഹമായ അംഗീകാരം കൊടുക്കാന്‍ മടിച്ചു ന്യുട്ടന്‍ അദേഹത്തിന്റെ പ്രിന്സി‍ പ്പിയ മാതമാറ്റിക്ക (Principia Mathematica) എന്ന പുസ്തകപ്രസിദ്ധീകരണം വരെ താമസിപ്പിച്ചുവത്രേ പ്രകാശ രശ്മികളെ (optics) യുള്ള ന്യുട്ടന്റെ പഠനങ്ങള്‍ ഹൂക്സ് മരിച്ച ശേഷം ആണ് പരസ്യമാക്കിയത്. ഹൂക്സിന്റെ പ്രതികൂല വിമര്ശനം ഒഴിവാ ക്കാന്‍ ആയിരുന്നു എന്ന് പറയപ്പെടു ന്നു. ന്യുട്ടന്‍ തന്റെ ആത്മകഥയില്‍ എഴുതി : എന്നെ മാലോകര്‍ എങ്ങനെ വിലയിരുത്തു മെന്ന് എനിക്കറിയില്ല. എന്നാല്‍ ഞാന്‍ അന ന്തമായ സമുദ്ര തീരത്ത് നിന്ന് അതുമിതും പെറുക്കി കളിച്ചു കൊണ്ടി രിക്കുന്ന ഒരു കുട്ടിയായി എനിക്ക് തന്നെ തോന്നുന്നു, വല്ലപ്പോഴും ഒരിക്കല്‍ തീരത്തെ പൂഴിയില്‍ നിന്ന് മിനുസമുള്ള ഭംഗിയുള്ള ചില കല്ലു കള്‍ പെറുക്കി എടുക്കുന്ന ഒരു കുട്ടി. അന ന്തമായ സത്യങ്ങളുടെ കലവറയായ സമുദ്ര ത്തില്‍ കാണാത്ത അറിയാത്ത കോടിക്കണ ക്കിനു രത്നങ്ങള്‍ ഒളിഞ്ഞിരിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നു. “
3. നിരീശ്വര വാദിയായ സുഹൃത്തും സൌരയൂഥവും
ന്യുട്ടന്‍ സൌര യൂഥത്തിന്റെ പ്രവര്ത്തി ക്കുന്ന ഒരു മാതൃക ഉണ്ടാക്കി, ഒരു ലിവര്‍ കറക്കുമ്പോള്‍ ഗ്രഹങ്ങള്‍ സൂര്യന് ചുറ്റും നിയതമായ രീതിയില്‍ പ്രദക്ഷിണം വെക്കു ന്ന ഒരു മാതൃക. തികഞ്ഞ നിരീശ്വര വാദി യായ ന്യുടന്റെ ഒരു സുഹൃത്ത്‌ ന്യുട്ടന്റെ പരീക്ഷണ ശാലയില്‍ വന്നപ്പോള്‍ ഈ യന്ത്രം കണ്ടു. അദ്ദേഹം ചോദിച്ചു : ന്യുട്ടന്‍ ഈ അത്ഭുത യന്ത്രം ആരാണ് സൃഷ്ടിച്ചത് ?
ന്യുടന്‍ ഉത്തരം പറയാതെ എഴുതിക്കൊണ്ടി രുന്ന ജോലി തുടര്ന്നു .
സുഹ്രൂത്ത് യന്ത്രത്തിന്റെ ലിവര്‍ ചലിപ്പിച്ചു ഗ്രഹങ്ങളുടെ ചലനവും മറ്റു പരിശോധിച്ച് നോക്കി, എന്നിട്ട് വീണ്ടും ചോദിച്ചു : നിങ്ങള്‍ കേട്ടില്ലേ എന്റെ ചോദ്യം ,ഈ യന്ത്രം ആരാണ് നിര്മ്മിവച്ചത് ?
ക്ഷമ കെട്ടു ന്യുട്ടന്‍ എഴുനേറ്റു നിന്ന് പറഞ്ഞു. : നിങ്ങള്ക്ക് അത്ഭുതം തോന്നുന്നി ല്ലേ , ഇത്തരം ഒരു അസാധാരണ കളിപ്പാട്ടം ആരെങ്കിലും ഉണ്ടാക്കുമോ, ആര്ക്കെുങ്കിലും ഉണ്ടാക്കുവാന്‍ കഴിയുമോ ? എന്നിട്ടും നിങ്ങള്‍ സൌരയൂഥതിലേക്ക് നോക്കി നില്ക്കുന്നു, അതിന്റെ ഒരു ഭാഗം ആണെന്ന് സ്വയം മനസ്സ്ലാക്കുന്നുമില്ല. ഇത്രയൊക്കെ ആയിട്ടും ഇതാരുണ്ടാക്കി എന്ന് നിങ്ങള്ക്ക് മനസ്സിലാകുന്നുമില്ല, കഷ്ടം തന്നെ” .
പിന്നൊരിക്കലും ആ സുഹൃത്ത് ന്യുടന്റെ അടുത്തു തന്റെ നിരീശ്വര വാദം ഉന്നയിക്കു ക ഉണ്ടായില്ല.

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...