Skip to main content

ശാസ്ത്രകാരന്മാരും ചില രസകരമായ സംഭവങ്ങളും - ടെസ്ല 2

[ആമുഖം : ഈയുള്ളവന്‍ ഏതാനും ആഴ്ചകള്‍ക് മുമ്പ് കുറെ മഹാത്മാക്കളുടെ ജിവിതത്തിലെ സംഭവങ്ങളെ കുറിച്ച് എഴുതിയിരുന്നു. വീണ്ടും കുറെ സംഭവങ്ങള്‍ അവിടെയും ഇവിടെയും വായിച്ചത് എഴുതി തുടങ്ങുന്നു . താല്പര്യം ഉള്ളവര്‍ വായിക്കുക].
1. ടെസ്ലായുടെ ഗണിത ശാസ്ത്ര സലാഡും മാക്സ് പ്ലാങ്കിന്റെ പ്രസംഗവും
ഇന്ന് ലോകത്തിലേറ്റവും കൂടുതല്‍ ഉപയോഗി ക്കപ്പെടുന്ന വൈദ്യുത മോട്ടോര്‍ നിര്‍മ്മിച്ച നിക്കൊലാ ടെസ്ലായെപറ്റി ആയിരുന്നു അവസാനത്തെ കുറിപ്പ്. അദ്ദേഹത്തിന്റെ ജിവിതത്തിലെ ഒരു സംഭവുമായി തന്നെ വീണ്ടും തുടങ്ങാം.
ടെസ്ല ശരിക്കും ഒരു അരക്കിറുക്കന്‍ (eccentric) പ്രതിഭ ആയിരുന്നു എന്നു അദ്ദേഹത്തിന്റെ ജീവിത കഥ വായിച്ചാല്‍ മനസ്സിലാവും . എന്ത് നിസ്സാര കാര്യത്തെ ക്കുറിച്ചും അഗാധമായി ചിന്തിച്ചു അപഗ്രഥിച്ചു പഠിക്കുക എന്നത് അദ്ദേഹത്തിന്റെ ശീലം ആയിരുന്നു. ഒരിക്കല്‍ ഒരു ദിവസം റെസ്റ്റ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചു. അവസാനം കൊണ്ടു വന്ന ഫ്രൂട്ട് സലാഡ് അദ്ദേഹ ത്തെ വല്ലാതെ ആകര്‍ഷിച്ചു. ഒന്നാം തരം ആയി തന്നെ ഉണ്ടാക്കിയ ഫ്രൂട്ട് സാലഡില്‍ പല നിറത്തി ലും വലിപ്പത്തിലും ഉള്ള പഴങ്ങള്‍ കാണാമായി രുന്നു. ഇത് കണ്ടപ്പോള്‍ ടെസ്ലായുടെ അപഗ്രഥന കൌതുകം ഉണര്‍ന്നു. അദ്ദേഹം അതില്‍ ചേര്‍ത്തിട്ടുള്ള പഴ ക്കഷണങ്ങള്‍ ഓരോന്നോ രാന്നായി എടുത്തു അതിന്റെ വലിപ്പവും അത് സാലഡില്‍ നിന്ന് എടുക്കുമ്പോള്‍ പാത്രത്തിലെ ദ്രാവകത്തില്‍ ഉണ്ടാക്കുന്ന വ്യാപ്ത വ്യത്യാസവും മറ്റും കൃത്യമായി ഒരു പേന ഉപയോഗിച്ച് എഴുത്ത് പാഡില്‍ കുറിച്ച് തുടങ്ങി. കുറച്ച സമയം കഴിഞ്ഞും അദ്ദേഹം സാലഡ് കഴിക്കുന്നില്ല എന്ന് കണ്ടു വെയിറ്റര് അടുത്തെത്തി ചോദിച്ചു : “സര്‍ എന്തെങ്കിലും കുഴപ്പമുണ്ടോ , ഫ്രൂട്ട് സലാഡ് നന്നല്ലേ? താങ്കള്‍ എന്ത് കൊണ്ടാണ് സാലഡ് കഴിക്കാത്തത് ? “
ടെസ്ലാ പറഞ്ഞു : സുഹൃത്തേ നിങ്ങളുടെ ഫ്രൂട്ട് സലാഡ് തീര്‍ച്ചയായും ഒന്നാം തരം തന്നെ, ഗണിതശാസ്ത്രത്തിന്റെ കണ്ണുകളില്‍ കൂടി നോക്കുമ്പോള്‍ പ്രത്യേകിച്ചും .
2. മാക്‍സ് പ്ലാങ്ക് : സ്വന്തം പ്രസംഗം കേള്‍ക്കാന്‍ പ്രായമായില്ല !!
ആറ്റം കണികകളെപ്പറ്റി ഗവേഷണം നടത്തി യിരുന്ന മാക്സ് പ്ലാങ്ക് എന്ന ശാസ്ത്രജ്ഞന്‍ ബെര്‍ലിന്‍ യൂനിവെര്സിറ്റിയില് വളരെ ചെറുപ്പത്തില്‍ തന്നെ പ്രൊഫസറായി നിയമിതനായി . ഒരു ദിവസം അദ്ദേഹം തനിക്കു ക്ലാസ് എടുക്കണ്ട മുറി ഏതാണെന്ന് മറന്നു പോയി. അദ്ദേഹം തൊട്ടടുത് കണ്ട യുനിവേര്‍സിറ്റി ആഫീസില്‍ കൌണ്ടറില്‍ ഇരുന്ന മദ്ധ്യവസ്ക്ക നോടു ചോദിച്ചു “ പ്രൊഫസര്‍ മാക്സ് പ്ലാങ്കിന്റെ ക്ലാസ് എവിടെ ആണെന്ന് ദയവായി പറയാമോ ?
ആ മധ്യവയസ്കന്‍ പ്ലാങ്കിന്റെ തോളത്തു തട്ടിയിട്ട് പറഞ്ഞു : “ഞാന്‍ സ്ഥലം പറഞ്ഞു തരാം , പക്ഷെ നിങ്ങള്‍ അവിടെ പോയിട്ട് ഒരു കാര്യവുമില്ല, യുവാവേ, നിങ്ങള്ക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് വല്ലതും ആണ് പ്രൊഫസര്‍ പ്ലാങ്ക് പഠിപ്പിക്കുന്നത് എന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ ? പാവം” .
ഈ മാക്സ് പ്ലാങ്കിനു ക്വാണ്ടം സിദ്ധാന്തത്തിലെ കണ്ടുപിടുത്തങ്ങള്‍ക്ക് 1918 ല്‍ നോബല്‍ സമ്മാനം കിട്ടുകയുണ്ടായി.

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...