Skip to main content

9.റേഡിയോ കണ്ടു പിടിച്ചതു ജെ സി ബോസോ മാര്ക്കൊ ണിയോ ?

ശാസ്ത്രീയമായ കണ്ടു പിടിത്തങ്ങള്‍ പലതും അറിയപ്പെടുന്നത് ശരിക്കും അത് കണ്ടു പിടിച്ച ആളിന്റെ പേരില്‍ തന്നെ ആവണമെന്നില്ല, ഒരു പക്ഷെ ആദ്യം കണ്ടെ ത്തിയ ആളില്‍ നിന്ന് അടിച്ചുമാറ്റി സ്വന്തമാ ക്കിയവ തന്നെ ഉണ്ട് പലതും . അങ്ങനെ ഒന്നാണ് റേഡിയോ (കമ്പിയില്ലാകമ്പി )യുടെ കാര്യവും . അറിയപ്പെടുന്നത് മാര്ക്കൊണി യുടെ പേരില്‍ എന്നാല്‍ ആദ്യം കണ്ടെത്തു കയും പരസ്യമായി പ്രദര്ശി‍പ്പിക്കുകയും ചെയ്തത് നമ്മുടെ സ്വന്തം ജഗ ദീഷ് ചന്ദ്ര ബോസ് . സംഭവം ഇങ്ങനെയാണ്.
ജഗദീഷ് ചന്ദ്ര (ജെ സി ) ബോസ് 1896ല്‍ കല്ക്കട്ടയില്‍ വച്ച് ബ്രിട്ടീഷ് ഗവര്ണര്‍ ജനറ ലിന്റെ മുമ്പാകെ കല്ക്കത്താ പ്രസിഡ ന്സി കോളേജും സയന്സ് കോളേജും തമ്മില്‍ ഉള്ള മൂന്നു മൈല്‍ ദൂരത്തേക്കു റേഡിയോ സന്ദേശം അയച്ചു സ്വീകരിച്ചു കാണിക്കുക യുണ്ടായി. ഇതേ പരീക്ഷണം ജെ സി ബോസ് 1899 ല്‍ ലണ്ടനിലെ റോയല്‍ സൊസൈറ്റിയില്‍ പ്രഗത്ഭരായ ലോര്ഡ്സ‌ റാലെ ( ഫിസിക്സ് നോബല്‍ സമ്മാനം 1904), പ്രൊഫസര്‍ ഫ്ലെമിംഗ് ( ലണ്ടന്‍ യുന്വേര്സിറ്റി പ്രൊഫസറും പിന്നീട് മാര്ക്കോണി കമ്പനിയുടെ ഉപദേഷ്ടാവ് ) ലിസ്ട്ടര്‍ പ്രഭു (റോയല്‍ സൊസൈറ്റി അദ്ധ്യക്ഷന്‍ ) ഇവരുടെ സാന്നിദ്ധ്യത്തില്‍ ഈ പരീക്ഷണം വീണ്ടും കാണിക്കുകയും ചെയ്തു.
മാര്ക്കോണി അന്ന് ഈ പ്രദര്ശനം കാണാന്‍ ഉണ്ടായിരുന്നു , മാര്ക്കോണി ബോസിന്റെ കുറിപ്പുകള്‍ അടങ്ങിയ ബുക്ക് മോഷ്ടിച്ച് കൊണ്ടു പോയി എന്നും അതില്‍ മെര്ക്കുറി ഉപയോഗിച്ച് റേഡിയോ തരംഗ ങ്ങള്‍ തിരിച്ചറിയാനുള്ള ഉപകരണത്തിന്റെ ( (Mercury Coherer to detect radio waves) ചിത്രവും ഉണ്ടായിരുന്നു എന്നും പറയപ്പെടു ന്നു. മാര്ക്കൊണിയുടെ 1901 ലെ റേഡി യോ ഡിറ്റക്ടര്‍ ബോസിന്റെ ഉപകരണ ത്തിന്റെ ശരി യായ പകര്പ്പ് തന്നെ ആയി രുന്നു . മാര്ക്കൊണിക്ക് തന്റെ ഉപകരണ ത്തിന്റെ രൂപ കല്പ്പ ന എങ്ങനെ കിട്ടിയെന്നു തൃപ്തികരമായി വിശദീകരിക്കാന്‍ കഴി ഞ്ഞില്ല. അദ്ദേഹം ആദ്യം പറഞ്ഞത് ഒരു ഇറ്റലിക്കാരനായ നേവല്‍ എഞ്ചിനീയരായ സോളാരി ഉണ്ടാക്കിയത് ആണെന്നും പിന്നീട് ഒരു പ്രൊഫസര്‍ ടിമാസിനയുടെ താണ് എന്നുമൊക്കെ ആയിരുന്നു . ഇത് രണ്ടും പച്ചക്കള്ളമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു.
എന്നാല്‍ ബോസ് തന്റെ കണ്ടുപിടുത്തത്തിനുള്ള പേറ്റന്റിനു അന്ന് അപേക്ഷിച്ചിരുന്നില്ല. അമേരി ക്കയിലെ സുഹൃത്തുക്കളുടെ സ്നേഹപൂര്വ്വ മായ നിര്ബനന്ധം മൂലം പിന്നീട് 1901 സെപ്റ്റംബറില്‍ ബോസ് പേറ്റന്ടിനു അപേക്ഷിച്ചു. ബോസിന് 1904 ല്‍ റെഡിയോയുടെ കണ്ടു പിടുത്തത്തിനു അമേരിക്കന്‍ പേറ്റന്റ് കിട്ടുകയും ചെയ്തു. പക്ഷെ അപ്പോഴത്തേക്കു മാര്ക്കൊ ണിക്ക് പേറ്റന്റും റേഡിയോ കണ്ടുപിടിച്ചയാളെന്ന ലോകം മുഴുവന്‍ പ്രശസ്തിയും കിട്ടി കഴിഞ്ഞിരുന്നു. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയത് പോലെ.

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...