പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാ വായി അറിയപ്പെടുന്ന ചാള്സ് ഡാർവിൻ എന്ന ശാസ്ത്രകാരനും ഒരപരന്‍ ഉണ്ടായി രുന്നു എന്നതു പലര്ക്കും അറിയില്ല. അദ്ദേ ഹത്തിന്റെ പേര് ആല് ഫ്രെഡ് റസ്സല്‍വാലസ് എന്നായിരുന്നു . കുറച്ചു നാള്‍ ഡാർവിന്റെ കൂടെ പ്രവര്ത്തിച്ചിരുന്ന ആള്‍, ഡാർവിനും ആയി പല കാര്യങ്ങളും ചര്ച്ച ചെയ്തിരുന്ന യാള്‍. അന്നുവരെയുള്ള മനുഷ്യരെ ദൈവം സൃഷ്ടിച്ചു എന്ന സങ്കല്പ്പത്തിന് കടക വിരു ദ്ധമായ പരിണാമ സിദ്ധാന്തം കണ്ടെത്തി യെങ്കിലും അന്നത്തെ യാഥാസ്ഥിതിക സമൂ ഹത്തിനു മുമ്പാകെ ആ തത്വം അവതരിപ്പി ക്കാന്‍ പത്തു വര്ഷത്തിലധികം താമസിച്ച തിന്റെ ഫലം ആയിരുന്നു ഈ അപരന്റെ പ്രവേശനത്തിന് കാരണം ആയത് '
ഡാർവിൻ ആയിരക്കണക്കിന് കരയിലും വെള്ളത്തിലും ജീവിക്കുന്ന ജന്തുക്കളുടെ സ്വഭാവ വിശേഷങ്ങള്‍ പഠിച്ചു അവയുടെ പ്രത്യേകതകള്‍ മനസ്സിലാക്കിയിരുന്നു. പരിണാമ സിദ്ധാന്തത്തിനു തെളിവുകള്‍ ശേഖരിക്കാന്‍ ഇന്നത്തെപ്പോലെ കമ്പ്യുട്ടറോ ഗൂഗിളോ മൊബൈല്‍ ഫോണോ ഒന്നും ഇല്ലാത്ത കാലത്തായിരുന്നു ഈ പഠനം എന്നോര്ക്കണം . ബുദ്ധിമുട്ടി അവിടെയും ഇവിടെയും നിന്ന് ശേഖരിച്ച വിവരങ്ങള്‍ അപ്പപ്പോള്‍ കടലാസില്‍ എഴുതി തന്റെ ഒക്സ്ഫോര്‍ഡിലെ പരീക്ഷണ ശാലയില്‍ എത്തിക്കുക തന്നെ വിഷമമേറിയ പരി പാടി ആയിരുന്നു.
തന്റെ പരിണാമ സിദ്ധാന്തത്തിന്റെ അവ സാന ഘട്ടത്തില്‍ അദ്ദേഹം HMS ബീഗിള്‍ എന്ന കപ്പലില്‍ യാത്ര പുറപ്പെട്ടു. ഈ യാത്ര ക്കിടയിലും മുമ്പും അദ്ദേഹം കണ്ടിരുന്ന ആയിരക്കണക്കിന് ജന്തുക്കളുടെ ചിത്രങ്ങള്‍ കൈ കൊണ്ടു വരച്ചു തന്റെ ലാബില്‍ എത്തിക്കുക ആയിരുന്നു പതിവ് . ഇതിനു ശേഷം വീട്ടില്‍ എത്തി അച്ഛന്റെ ആഗ്രഹം അനുസരിച്ച് വൈദ്യശാസ്ത്ര പഠനം തുടരു ന്നതിനു പകരം തന്റെ പുതിയ സിദ്ധാന്ത ത്തിനു ആവശ്യമായ തെളിവുകള്‍ വീണ്ടും അന്വേഷിച്ചു തുടങ്ങി. തന്റെ സിദ്ധാന്ത ത്തിനു അവസാന രൂപം നല്ക്കാന്‍ അദ്ദേഹം പത്തു വര്ഷത്തിലധികം കാത്തിരുന്നു .
ആദ്യകാലത്ത് ഡാർവിൻ വിവിധ തരം വണ്ടുകളെ ( Beetles) ആണ് പഠിച്ചിരുന്നത്. തന്റെ ലോക പ്രശസ്തമായി തീര്ന്ന ഒറി ജിന്‍ ഓഫ് സ്പീഷീസ് (On the Origin of Species ) എന്ന പുസ്തകം എഴുതിക്കൊണ്ടി രിക്കുകയായിരുന്നു. ഈ പുസ്തകം ഏതാ ണ്ട് പത്തു വര്ഷത്തിനു ശേഷം 1859 ല്‍ ആണ് പ്രസിദ്ധീകരിച്ചത് . ഇതേ സമയത്ത് ഡാർവിന്റെ മകന്റെ പ്രായമുള്ള ആല്ഫ്രെ ഡ് റസ്സല്‍ വാലസ് എന്നയാളു മായി തന്റെ സിദ്ധാന്തത്തിന്റെ പ്രാഥമിക നിഗമനങ്ങളും വിവിധ ജീവികളുടെ ചിത്രങ്ങളും പങ്കു വെച്ചിരുന്നു . ഇതില്‍ നിന്നും കിട്ടിയ വിവര ങ്ങളും വാലസ് സ്വന്തമായി കണ്ടെത്തിയ വിവരങ്ങളും ഉപയോഗിച്ച് അദ്ദേഹം ഡാർ വിന്റെ പരിണാമ സിദ്ധാന്തത്തിനു സമാന മായ നിഗമനങ്ങളില്‍ എത്തിച്ചേര്ന്നു . തുടര ്ന്നു വാലസ് തന്റെ നിഗമനങ്ങള്‍ പ്രസിദ്ധീക രിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.
ഡാർവിൻ വര്ഷങ്ങളായി ശേഖരിച്ച വിവ രങ്ങളില്‍ നിന്ന് ഉണ്ടാക്കിയ പരിണാമ സി ദ്ധാന്തം പരസ്യമാക്കാതിരിക്കാന്‍ രണ്ടു കാരണങ്ങളുണ്ടായിരുന്നു. ഒന്ന് തന്റെ ഭാര്യ യേയും കുഞ്ഞിനേയും സംരക്ഷിക്കാനും രണ്ടാമതായി വിപ്ലവകരമായ പുതിയ സി ദ്ധാന്തം യാഥാസ്ഥിതികരായ ദൈവ വിശ്വാ സികള്ക്ക് തീരെ ദഹിക്കാത്തതായിരിക്കും എന്ന ഭയം കൊണ്ടും ആയിരുന്നു. ഇതൊ ക്കെ ആണെങ്കിലും വാലസ് തന്റെ നിഗ മനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സാദ്ധ്യത ഉണ്ട് എന്നറിഞ്ഞപ്പോള്‍ തന്റെ പരിണാമ സിദ്ധാ ന്തം പ്രസിദ്ധീകരിക്കാന്‍ തന്നെ തീരുമാ നിച്ചു. അങ്ങനെ ഡാർവിൻ തന്റെ പുസ്ത കം പ്രസിദ്ധീകരിച്ചു.
1854 മതല്‍ 62 വരെയുള്ള കാലഘട്ടത്തില്‍ വാലസ് ഒരു പാടു സ്ഥലങ്ങളില്‍ യാത്ര ചെയ്തു തന്റെ നിഗമനങ്ങള്ക്കു തെളിവ് ശേഖരിച്ചു. ഭൂമദ്ധ്യ രേഖയ്ക്കടുത്തുള്ള രാജ്യങ്ങളില്‍ നിന്ന് അദ്ദേഹത്തിന് ധാരാളം ജൈവ മാതൃകകള്‍ കിട്ടുകയും ചെയ്തു . ഏഷ്യയിലും ആസ്ട്രേലിയയിലും ശാന്ത സമുദ്രത്തിലെ പല ദ്വീപുകളിലും അപൂര്വ മായ പല ജീവികളെയും അദ്ദേഹം കണ്ടെ ത്തി.. അതുവരെ ആരും അറിയാത്ത ശലഭ ങ്ങളെയും പെരുമ്പാമ്പുകളെയും ചില പക്ഷികളെയും എല്ലാം കണ്ടെത്തി തന്റെ സിദ്ധാന്തത്തിനു തെളിവുകള്‍ ശേഖരിച്ചു. അദ്ദേഹത്തിന്റെ യാത്ര ഏതാനും മാസങ്ങള്‍ നീണ്ടു നിന്നു. പക്ഷെ ശേഖരിച്ച തെളിവു കളുമായി തിരിച്ചു ലണ്ടനിലേക്കുള്ള യാത്രാ മദ്ധ്യേ അദ്ദേഹം സഞ്ചരിച്ച ബോട്ടിന് തീപിടിച്ചു ജീവികള്‍ എല്ലാം രക്ഷപെട്ടു.
പക്ഷെ അധികം താമസിക്കാതെ അദ്ദേഹം മലേഷ്യ സിംഗപൂര്‍ ഇന്തോനേഷ്യന്‍ ദ്വീപ സമൂ ഹം എന്നിവ 'യില്‍ വീണ്ടും യാത്രചെയ്തു മാതൃകകള്‍ ശേഖരിച്ചു തുടങ്ങി. ഈ യാത്ര കളില്‍ അദ്ദേഹം 125,000 ഓളം പുതിയ ജീവി വര്ഗ്ങ്ങളെ കണ്ടെത്തിയെന്നും ഇവ യില്‍ , 5,000 ലധികം അതുവരെ അറിയ പ്പെടാ ത്തവ ആയിരുന്നുവെന്നും പറയ പ്പെടുന്നു. ഈ പഠനങ്ങളില്‍ നിന്നും അദ്ദേഹം പ്രസിദ്ധീകരിച്ച ദ്വീപ സമൂഹങ്ങളിലെ ജീവ ഭൂമി ശാസ്ത്രത്തെപ്പറ്റിയുള്ള ലേഖനങ്ങള്‍ ആണ് ഡാര്വിറനെ തന്റെ എഴുതി വച്ചിരുന്ന പുസ്തകം കൂടുതല്‍ താമസിക്കാതെ പ്രസിദ്ധീ കരിക്കാന്‍ നിര്ബന്ധിതനാക്കി യത്. ഒരു പക്ഷെ ഡാർവിന്‍ കൂടുതല്‍ താമസിച്ചിരുന്നു എങ്കില്‍ പരിണാമ സിദ്ധാ ന്തത്തിന്റെ ഉപജ്ഞാതാവ് വാലസ് ആയി തീരുമായിരുന്നു.
ചുരുക്കത്തില്‍ പരിണാമ സിദ്ധാന്തം ഡാർ വിന്റെ തന്റെ ആയി തന്നെ അറിയ പ്പെട്ടു, വാലസ് ദ്വീപുകളിലെ ജീവികളെ സംബ ന്ധിച്ച പ്രത്യേക പഠന ങ്ങളുടെ പേരിലും അറിയപ്പെട്ടു.
Comments
Post a Comment