Skip to main content

5.ഐന്‍സ്ടീനെപ്പറ്റി ചിലത് കൂടി

1. സംസാരിക്കാത്ത ഐന്‍സ്ടീന്‍
ഒരു കുട്ടിയായിരിക്കുമ്പോള്‍ ഐന്‍സ്റ്റീൻ അല്പം വൈകിയാണ് സംസാരിക്കാന്‍ തുടങ്ങിയതു. അദ്ദേഹത്തിന്റെ മാതാപിതാ ക്കള്‍ ഇക്കാര്യത്തില്‍ അല്പം വിഷമത്തിലും ആയിരുന്നു. ഒരു ദിവസം വൈകുന്നേരം ഡിന്നര്‍ സമയത്ത് ഐന്‍സ്ടീന്‍ പെട്ടെന്ന് പറഞ്ഞു “ ഈ സൂപ്പിനു ചൂട് കൂടുതല്‍ ആണല്ലോ “ .
ഇതുകേട്ട് എല്ലാവരും ആഹ്ലാദിച്ചു .മിണ്ടാ പൂച്ച സംസാരിച്ചതില്‍. കുറെ നാള്‍ കഴി ഞ്ഞു അദ്ദേഹത്തോട് അമ്മ ചോദിച്ചു : എന്താ മക്കളെ നീ ഇതുവരെ സംസാരി ക്കാന്‍ വൈകിയത് ?
ഐന്‍സ്ടീന്‍ പറഞ്ഞു : ഇത് വരെ കുഴപ്പം ഒന്നും ഇല്ലായിരുന്നു, സംസാരിക്കേണ്ട ആവശ്യം വന്നപ്പോള്‍ ഞാന്‍ സംസാരിച്ചില്ലേ , അത് പോരെ ?
2. ഐന്‍സ്ടീന്‍ എന്ന ചൂതുകളിക്കാരന്‍
അമേരിക്കയിലെ ലാസ് വഗാസ് ചൂതുകളി ക്ക് കുപ്രസിദ്ധമാണല്ലോ.. ഒരിക്കല്‍ ഐന് ‍സ്ടീന്‍ അവിടെ ഒരു കൊണ്ഫ്രറന്സിനു പോയി. അവിടെ വച്ച് അദ്ദേഹം ചൂതു കളി ക്കാന്‍ തന്നെ പോയി. കൂട്ടുകാരില്‍ പലര്‍ ക്കും ഇത് അത്ഭുതമായിരുന്നു .
ഒരാള്‍ പറഞ്ഞു : ഐന്‍സ്ടീന്‍ ഹരം പിടിച്ചു ചൂത് കളിക്കുകയാണ് , നാളെ എന്നൊന്നില്ലാത്തത് പോലെ.
മറ്റരാള്‍ പറഞ്ഞു : എന്റെ വിഷമം ഇതാണ് , ചിലപ്പോള്‍ അയാള്‍ക്ക്‌ നന്നായി ചൂതു കളി ക്കാനും അറിയാമായിരിക്കും !
3.ഐന്‍സ്ടീനെക്കാള്‍ വലിയ ആള്‍ .
ഗണിത ശാസ്ത്രജ്ഞന്മാരുടെയും വിദ്യാര്‍ഥി കളുടെയും ഒരു സമ്മേളനത്തില്‍ ഒരാള്‍ ഐൻസ്റ്റീ്‍ന്റെ ആപേക്ഷിക സിദ്ധാന്തത്തെ കുറിച്ച് ഏതാണ്ടു ഒരു മണിക്കൂറോളം സംസാരിച്ചു. ഇതിനു ശേഷം പ്രേക്ഷകരില്‍ ഒരാള്‍ എഴുനേറ്റു നിന്ന് പറഞ്ഞു .
നിങ്ങള്‍ തീര്‍ച്ചയായും ഐന്‍സ്ടീനെക്കാള്‍ മഹാനാണ് !
സ്വാഭാവികമായും അഭിമാന പൂര്‍വ്വം അയാള്‍ ചോദിച്ചു : എന്ത് കൊണ്ടാണ് നിങ്ങള്‍ക്ക് അങ്ങനെ തോന്നിയത് ?
അയാള്‍ പറഞ്ഞു: ഐന്സ്ടീന്റെ ആപേ ക്ഷിക സിദ്ധാന്തം പൂര്‍ണമായി മനസ്സിലാ ക്കിയവര്‍ ലോകത്തില്‍ 12 പേരെങ്കിലും ഉണ്ടെന്നാണ് കേട്ടിട്ടുള്ളത് , പക്ഷെ നിങ്ങള്‍ പറയുന്നത് ഇതുവരെ ആര്‍ക്കും മനസ്സിലാ യിട്ടില്ല. അതു കൊണ്ടു തന്നെ
.
4. ഐന്‍സ്ടീന്‍ എന്ന ലോക പൌരന്‍
ഐന്‍സ്ടീന്‍ നല്ല നര്‍മ്മ ബോധം ഉള്ള ആളാ യിരുന്നു. പലപ്പോഴും മറ്റുള്ളവരുടെ ദുരഭി മാനത്തെയും പൊങ്ങച്ചത്തെപ്പറ്റിയും പറ ഞ്ഞു കളിയാക്കുമായിരുന്നു.
സോര്‍ബോണ്‍ സര്‍വകലാശാലയിലെ ഒരു പ്രഭാഷണത്തിനിടയില്‍ അദ്ദേഹം പറഞ്ഞു “ഞാന്‍ ഉണ്ടാക്കിയ ആപേക്ഷിക സിദ്ധാന്തം ശരിയാണെന്ന് കണ്ടാല്‍ ജെര്മ്മന്കാര്‍ എന്നെ ജര്‍മ്മനിക്കാരനായി അംഗീകരിക്കും, ഫ്രെഞ്ചുകാര്‍ പറയും ഞാന്‍ ഒരു ലോക പൌരനാണെന്ന് . ഇനി അത് തെറ്റാണെ ങ്കില്‍ ഫ്രെഞ്ചുകാര്‍ പറയും ഞാനൊരു ജെര്‍മ്മനിക്കാരന്‍ ആണെന്ന് , ജെര്‍മ്മ നിക്കാര്‍ ഞാന്‍ ഒരു ജൂതന്‍ ആണെന്നും ”
5. ഭാര്യയും ആപേക്ഷിക സിദ്ധാന്തവും
ഐന്‍സ്ടീന്റെ രണ്ടാം ഭാര്യക്ക് ശാസ്ത്ര തത്വങ്ങളെപ്പറ്റി ഒന്നും അറിയില്ലായിരുന്നു. എന്നാലും പലപ്പോഴും ഭര്‍ത്താവിന്റെ ആപേക്ഷിക സിദ്ധാന്തത്തെപ്പറ്റി പല സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ചോദ്യങ്ങള്‍ക്കും അവര്‍ക്ക് ഉത്തരം കൊടു ക്കേണ്ടി വന്നു. ഗത്യന്തരമില്ലാതെ അവര്‍ ഒരു ദിവസം ഐന്‍സ്ടീനോടു ആ തത്വം ഒന്ന് പറഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ടു.
ഐന്‍സ്ടീന്‍ വല്ലാതെ അത്ഭുതപ്പെട്ടു, അത് വരെ ഇതൊന്നും അറിയാന്‍ താല്പരം കാണിക്കാത്ത തന്റെ ഭാര്യ പെട്ടെന്ന് ഇങ്ങനെ ചോദിക്കുന്നതില്‍. അദ്ദേഹം പറഞ്ഞു : നീ വിഷമിക്കേണ്ട , ആരെങ്കിലും നിന്നോടു ചോദിച്ചാല്‍ അത് പരമ രഹസ്യം ആണെന്ന് മാത്രം പറഞ്ഞാല്‍ മതി .

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...