Skip to main content

3. സി വി രാമന്‍ന്റെ ചില കഥകള്‍

1. രാമനും പളുങ്കും പണവും
നോബല്‍ സമ്മാന ജേതാവായ നമ്മുടെ സി വി രാമനു പലതരത്തിലുള്ള പളുങ്കുകളോട് വലിയ ഭ്രമം തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ പക്കല്‍ വിവിധ നിറത്തിലും വലിപ്പത്തിലും ഉള്ള കുറെയേറെ പളുങ്കുകള്‍ ഉണ്ടായിരുന്നു. വിദേശത്ത് എവിടെ പോയാലും കിട്ടാവുന്നത്ര ഇത്തരം ക്രിസ്ടല്‍ അദ്ദേഹം ശേഖരിച്ചു കൊണ്ടുവരുമായിരുന്നു. ഒരിക്കല്‍ ഒരു വിദേശ യാത്രയില്‍ അദ്ദേഹം അത്യപൂര്‍വമായ കുറെ ക്രിസ്ട്ടലുകളുടെ ശേഖരംസംഘടിപ്പിച്ചു. ഇതെല്ലാം കൂടി മറ്റു ലഗ്ഗേജുമായി അദ്ദേഹത്തിന്റെ വിമാന ബാഗേജിന്റെ പരിധിയില്‍ വളരെ കൂടുതലായി. വിമാനതാവളത്തില്‍ അധിക ഭാരതത്തിന്‌ വലിയ ഒരു തുക തന്നെ അടയ്ക്കേണ്ടി വന്നു. അത്രയധികം തുക അടക്കാന്‍ കയ്യിലില്ലാതിരുന്നത് കൊണ്ടു തന്റെ പളുങ്ക് ശേഖരം ഒഴിച്ചുള്ള ഭാരം വിമാന താവളത്തില്‍ ഉപേക്ഷിച്ചു അദ്ദേഹം തന്റെ ശേഖരം നഷ്ടപ്പെടുതിയില്ല.
അദ്ദേഹത്തിന്റെ ശേഖരത്തില്‍ അത്യപൂര്‍വമായ പളുങ്കുകള്‍ ഉണ്ടായിരുന്നു. മിന്നല്‍ കൊണ്ടാല്‍ ഉരുകു ന്ന തരം മണല്‍, മഴവില് വിരിയുന്ന പാറ ക്കല്ലുകള്‍ അഗ്നിപര്‍വതത്തില്‍ നിന്ന് ഒഴുകിവരുന്ന ലാവാ പോലെയുള്ളവ, വിധ തരം റൂബി, സഫയര്‍, അത്യപൂര്‍വമായ വജ്ര ക്കല്ല്കള്‍ ഇവയൊക്കെ ഉണ്ടായിരുന്നു. വീട്ടില്‍ വരുന്ന പ്രത്യേക അതിഥികള്‍ക്ക് വേണ്ടി അദ്ദേഹം ഈ കല്ലുകളിലേക്ക് അള്‍ട്രാവയലറ്റ് രശ്മികള്‍ കടത്തിവിട്ടു ഒരു പ്രകാശരശ്മികളുടെ മായിക പ്രപഞ്ചം തന്നെ ഉണ്ടാക്കുമായിരുന്നു.
പാരീസില്‍ ഷോപ്പിങ്ങിനു കടകളില്‍ കയറി ഇറങ്ങി നടന്നപ്പോള്‍ ഒരു കടയുടെ ജനാല യില്‍ ഇരുന്ന നീല ചിറകുകള്‍ ഉള്ള രണ്ടു ചിത്രശലഭങ്ങളെ കണ്ടു. അവയെ രണ്ടും അദ്ദേഹം വിലക്ക് വാങ്ങി , അതിനു ശേഷം അത് പോലെയുള്ള നൂറ്റുക്കണക്കിനു ശലഭ ങ്ങളെ അദ്ദേഹം ശേഖരിച്ചു.
2. എനിക്ക് സോഡാ വെള്ളം മറ്റുള്ളവര്‍ക്ക് എന്തായാലും
ഒരിക്കല്‍ 1924 ല്‍ ക്യാനഡായിലെ മോണ്ട് റിയാലില്‍ വച്ച് ബ്രിട്ടീഷ് ശാസ്ത്രജ്ഞ ന്മാരുടെ കൂടെ അദ്ദേഹത്തിന് ഒരു കപ്പല്‍ യാത്രയില്‍ കറങ്ങി നടന്നു. കപ്പലില്‍ വച്ച് എല്ലാവര്ക്കും ഭക്ഷണത്തിന് മുമ്പ് പാനിയ സല്‍ക്കാരം നടന്നു. എല്ലാവരും സ്കോച്ചും ബ്രാണ്ടിയും അകത്താക്കി. കപ്പിത്താന്‍ ഒരു ഗ്ലാസുമായി രാമനെ സമീപിച്ചു. തിക ഞ്ഞ സസ്യാഹാരിയും മദ്യ വിരോധിയും ആയിരുന്ന സി വി രാമന് കപ്പിത്താന്റെ അടുക്കല്‍ നിന്നോടിപ്പോയി തനിക്കു കുടിക്കാന്‍ സോഡാ വെള്ളം കൊണ്ടു വരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...