Skip to main content

Posts

Showing posts from March, 2018

49 : മൈക്കല്‍ ഫാരഡെ

[വൈദ്യുതി ഇല്ലാതെ ആധുനിക മനുഷ്യന് ജീവി ക്കാന്‍ വയ്യാത്ത അവസ്ഥയാണല്ലോ, വീട്ടില്‍ ആയാലും വ്യവസായത്തിലോ ആശു പത്രിയിലോ ആയാലും മെട്രോയിലും ഇലക് ട്രിക് ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാ യാലും എല്ലാം വൈദ്യുതി വെള്ളവും വായുവും പോലെ അനുപേക്ഷണീയമാ യിരിക്കുന്നു. ഇതിനുള്ള പ്രധാന കാരണം വന്‍തോതില്‍ വൈദ്യുതി താപ ജല അണുശക്തി നിലയങ്ങളില്‍ ഉത്പാദിപ്പി ക്കുന്നത് കൊണ്ടാണ്. ഇങ്ങനത്തെ വന്‍കിട വൈദ്യുത നിലയങ്ങളില്‍ ജനറേറ്ററുകളെ പ്രവര്തിപ്പിക്കുന്നതെങ്ങനെ എന്നത് ആദ്യമായി കാണിച്ചു തന്ന ശാസ്ത്ര കാരനായിരുനു മൈക്കേല്‍ ഫാരഡെ. അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടു ന്ന നിയമങ്ങളാണ് വൈദ്യുതിയുടെ ഉത്പാദ നത്തിനും ഉപയോഗത്തിനും സഹായിച്ചത് . ഇന്ന് നമുക്ക് അദ്ദേഹത്തി്ന്റെ ജീവിതം എങ്ങനെ ആയിരുന്നു എന്ന് നോക്കാം ] ദക്ഷിണ ലണ്ടനിലെ ഒരു നിര്‍ദ്ധന കുടുംബ ത്തില്‍ 1791 സെപ്റ്റംബര്‍ 22നു ആണ് മൈക്കേല്‍ ജനിച്ചത്‌. പിതാവ് ഒരു കൊല്ലപ്പ ണിക്കാരനും അമ്മ വീട്ടു ജോലിക്കാരിയും ആയിരുന്നു. അനാരോഗ്യം കാരണം തുടര്‍ച്ച യായി ജോലി ചെയ്യാന്‍ പോലും വിഷമിച്ച അച്ഛന്‍ ജോണിനും അമ്മ മാര്‍ഗരെറ്റിനും ഉണ്ടായ മൂന്നാമത്തെ കുട്ടിയായിരുന്നു മൈക്കല്‍. സാമ്പത്തിക ഞെര...

48 : പെലെ

  [ലോകത്തില്‍ ഇന്ന് വരെ കണ്ടിട്ടുള്ള ഏറ്റ വും വലിയ ഫുട്ബാളര്‍, 17 ആമത്തെ വയസ്സില്‍ ലോക കപ്പില്‍ കളിച്ചയാൾ 1363 കളികളിലായി 1281 ഗോളുകള്‍ നേടിയ ആള്‍ , ഈ ശതാബ്ദത്തിലെ ഏറ്റവും വലിയ ഫുട്ബാളര്‍ ആയി 1999 ല്‍ തിരഞ്ഞെടുക്ക പെട്ടയാള്‍ അങ്ങനെ പോകുന്നു പെലെ യുടെ വീര ഗാഥകള്‍ , ഇന്ന് നമുക്ക് ആ ലോക ഫുട്ബാളറെ പരിചയപ്പെടാം ] പെലെ എന്ന ലഘുനാമത്തില്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന എഡിസന്‍ അരാ ന്റസ് നാസിമെന്റോ 1940 ഒക്ടോബര്‍ 23 ബ്രസീലില്‍ ജനിച്ചു. 15 ആം വയസ്സില്‍ സാന്റോസ് എന്ന ക്ലബ്ബു ടീമില്‍ കളിച്ചു തുടങ്ങിയ പെലെ 16 ആമത്തെ വയസ്സില്‍ ദേശീയ ടീമില്‍ കളിച്ചു. അദ്ദേഹത്തിന്റെ അന്തര്‍ ദേശീയ കരിയറില്‍ മൂന്നു വര്ഷം (1958, 1962 1970) ലോക കപ്പു ജയിച്ചു , ലോകത്തില്‍ അതു സാധിച്ച ഒരേ ഒരാള്‍. ബ്രസീലിനു വേണ്ടി ഇത് വരെ ഏറ്റവും കൂടു തല്‍ ഗോളുകള്‍ അടിച്ച ടീമംഗം (77 ഗോള്‍ 92 കളികളില്‍ ), ക്ലബ് ഫുട്ബാളില്‍ സാന്റോ സിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളടിച്ച ആള്‍ ഇതൊക്കെ ആയിരുന്നു പെലെ. ബാല്യകാലം പെലെയുടെ ജൊവാ രാമോസിനെയും ഡോണ സെലെസ്റ്റ്റ്യുടെയും മകനായി കൊര കസ് എന്ന നഗരത്തില്‍; ആണ് ജനിച്ചത്‌. തോമസ്‌ ആല്‍വാ എഡിസന്റെ പേര്‍ ഓര...

47: ഭഗത് സിംഗ്

[ഇന്ന് മാര്ച് 23 , രക്ത സാക്ഷി ദിനം . ഇ ന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരി കളായിരുന്ന ഭഗത് സിംഗ്, രാജ ഗുരു, സുഖ്ദേവ് എന്നിവരെ മരണം വരെ ബ്രിട്ടീ ഷുകാര്‍ തൂക്കില്‍ ഏറ്റിയ ദിവസം . അവര്‍ ക്കും ജാലിയന്‍ വാല ബാഗിലും മറ്റു പലയി ടങ്ങളിലും നമ്മുടെ രാജ്യത്ത് നമ്മള്‍ ആണ് ഭരിക്കേണ്ടത് എന്ന ആവശ്യത്തിനു വേണ്ടി മരിച്ചു വീണ ആയിരങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടു തുടങ്ങട്ടെ ഭഗത് സിംഗി നെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍] .പഞ്ചാബിലെ ഒരു സാധാരണ ഗ്രാമത്തില്‍ 1907 സെപ്തംബര്‍ 28 നു ജനിച്ച ഭഗത്സിംഗ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഉജ്വലിക്കു ന്ന വിപ്ലവകാരി ആയിരുന്നു. അദ്ദേഹത്തോ ടൊപ്പം മറ്റു രണ്ടു പേരെകൂടി ഒരു ബ്രിട്ടീഷ് പട്ടാളക്കാരനെ വെടിവെച്ചു കൊന്ന കുറ്റം ചുമത്തി തൂക്കിലെറ്റുക ആയിരുന്നു. ലാലാ ലജ്പത്റായ് എന്ന നമ്മുടെ സ്വാതന്ത്ര്യ സമ ര നേതാവിനെ ഒരു ഘോഷയാത്രയില്‍ വച്ച് തിരഞ്ഞു പിടിച്ചു ആക്രമിച്ചു പരുക്കേല്‍പ്പി ക്കുകയും അതിനു ശേഷം രണ്ടാഴ്ച കഴി ഞ്ഞു ലജ്പത് റായ് ഹൃദയ സ്തംഭനം മൂലം മരണമടയുകയും ചെയ്തിരുന്നു. അദ്ദേഹ ത്തിന്റെ മരണത്തിനു കാരണം ആയി എന്ന് സംശയിച്ചു ഒരു യുവ ബ്രിട്ടീഷ് പട്ടാളക്കാ രനെ ...

46: മാഡം ക്യുറി

  [ നോബല്‍ സമ്മാനം കിട്ടിയ ഒരേ ഒരു വനിത, രണ്ടു പ്രാവശ്യം നോബല്‍ സമ്മാനം ലഭിച്ച രണ്ടു പേരില്‍ ഒരാള്‍, രണ്ടു വ്യത്യസ്ത ശാസ്ത്ര ശാഖകളില്‍ നോബല്‍ സമ്മാന ത്തിനു അര്‍ഹരായ സ്ത്രീ ,അഞ്ചുനോബല്‍ സമ്മാനാര്‍ഹരുടെ കുടുംബത്തിലെ അംഗം എന്നിങ്ങനെ പല രീതിയിലും അത്യപൂര്‍വ മായ നേട്ടങ്ങള്‍ക്ക് അര്‍ഹയായ മാഡം ക്യുറി പോളണ്ടില്‍ ജനിച്ചു ഫ്രാന്‍സില്‍ ജീവിച്ചയാളായിരുന്നു . ആണവ വികിരണ ത്തെപ്പറ്റി ആദ്യമായി വിശദമായി പഠിച്ച അവര്‍, സ്വന്തമായി രണ്ടു മൂലകങ്ങള്‍ പൊളോണിയവും റേഡിയവും കണ്ടെത്തിയ ആള്‍ എന്നിങ്ങനെ പോകുന്നു അവരുടെ പ്രധാന നേട്ടങ്ങള്‍., ഇന്ന് ആ മഹാവനിതയെ പ്പറ്റി കൂടുതല്‍ അറിയാന്‍ ശ്രമിക്കാം ] മേരി ക്യുറി എന്നറിയപ്പെട്ട മരിയാ സലോ മിയ സ്കൊടോവ്സ്ക 1867 നു പോളണ്ടി ലെ വാര്സായില്‍ ജനിച്ചു. അന്ന് പോളണ്ട് റഷ്യന്‍ സാമ്രാജ്യത്തിന്റെ ഒരു ഭാഗം ആയിരു ന്നു. വാര്സായിലെ കുപ്രസിദ്ധമായ പറക്കും സര്‍വകലാശാല (Flying University) യില്‍ പഠനം തുടങ്ങി. അവിടത്തെ പഠനത്തില്‍ തൃപ്തി വരാതെ മേരിയും അവരുടെ സഹോദരി ബ്രോനിസ്ലാവായും 1891ല്‍ 24 ആമത്തെ വയസ്സില്‍ പാരീസില്‍ എത്തി . പാരീസില്‍ അവര്‍ മറ്റുന്നത ബിരുദങ്ങള്‍ നേടി ഗവേഷണം നടത്തിയത് ...