[സ്വതന്ത്ര ഇന്ത്യയിലെ ‘ഉരുക്കു മനുഷ്യന്‍’ എന്നറിയപ്പെട്ട സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സ്വാതന്ത്ര്യ സമരത്തിലെ നെഹ്രുവിനെ പോലെ തന്നെ ഗാന്ധിജിയുടെ ഏറ്റവും അടുത്ത ആളായിരുന്നു. ഇന്ത്യയെ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആക്കാന്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ഉണ്ടായിരുന്ന അനേകം നാട്ടു രാജ്യങ്ങളെ ഏകോപിപ്പിച്ചു സംസ്ഥാ നങ്ങള്‍ ആക്കാന്‍ പ്രവര്‍ത്തിച്ചത് സര്‍ദാര്‍ പട്ടേല്‍ ആയിരുന്നു. ഒരു പക്ഷെ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി തന്നെ ആകാന്‍ തന്നെ യോഗ്യനായിരുന്ന അദ്ദേഹം ആദ്യ ത്തെ ആഭ്യന്തര മന്ത്രിയും നെഹ്‌റു മന്ത്രി സഭയില്‍ ഉപ പ്രധാനമന്ത്രി യും ആയിരുന്നു. ഗുജറാത്തിലെ ഒരു ഗ്രാമത്തില്‍ 1875 ഒക്ടോബര്‍ 31 നു ജനിച്ചു ഇന്ത്യ ഒരു റിപ്പ ബ്ലിക് ആയി കഷ്ടിച്ച് ഒരു വര്ഷം തിക യുന്നതിനു മുമ്പ് 1950 ഡിസംബര്‍ 15 നു ദിവംഗതനായി അദ്ദേഹത്തിന്റെ ത്യാഗോ ജ്വലമായ ജീവിതത്തെപ്പറ്റി യാവട്ടെ ഈ കുറിപ്പ് ]
ഗുജറാത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന വല്ലഭായി പട്ടേല്‍ അവിടത്തെ സ്കൂളുകളിലും കോളേജുകളിലും പഠിച്ചു പ്രാഥമിക വിദ്യാഭ്യാസം നേടി. വക്കീല്‍ ജോലി തുടങ്ങിയതിനോടൊപ്പം ഗുജറാത്തിലെ കര്‍ ഷകരെ സംഘടിപ്പിച്ചു ബ്രിട്ടീഷ് ഭരണത്തിനെ തിരെ നിസ്സഹരണ പ്രസ്ഥാനത്തില്‍ പങ്കെടു ത്തു. പാവപ്പെട്ട കര്‍ഷകരുടെയും നിര്‍ദ്ധന രായ ഗ്രാമവാസികളുടെയും കഷ്ടപ്പാടുകള്‍ കുറക്കാന്‍ മുന്നോട്ടു വരുക വഴി അദ്ദേഹം വളരെ എളുപ്പം ഗുജറാത്തിലെ അനിഷേധ്യ കൊണ്ഗ്രെസ്സ് നേതാവായി . ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുക്കുമ്പോള്‍ തന്നെ കൊണ്ഗ്രെസ്സ് പാര്‍ട്ടി തിരഞ്ഞെടുപ്പ് 1934 നും 1937 നുമിടയ്ക്ക് അദ്ദേഹം നടത്തി .
സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ ആഭ്യന്ത ര മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായിരുന്നു അദ്ദേഹം . ഇന്ത്യാ വിഭജനത്തെ തുടര്‍ന്നു പഞ്ചാബിലും ഡല്‍ഹിയിലും വര്‍ഗീയ ലഹള കളില്‍ അഭയാര്‍ഥികളുടെ കഷ്ടപ്പാടുകള്‍ പരമാവധി കുറക്കാന്‍ ശ്രമിച്ച അദ്ദേഹം ഇന്ത്യയെ ഒരു ഏകീകൃത രാഷ്ട്രമാക്കാന്‍ അശ്രാന്ത പരിശ്രമം നടത്തി. ബ്രിട്ടീഷ് ഇന്ത്യ യില്‍ ഉണ്ടായിരുന്ന 565 ഓളം നാട്ടുരാജ്യ ങ്ങളെ ഒന്നിച്ചു ചേര്‍ത്ത് സംസ്ഥാനങ്ങള്‍ ഉണ്ടാക്കുക എന്നതായിരുന്നു 1947 മുതല്‍ 1950 വരെ അദ്ദേഹത്തിന്റെ ശ്രമം . നയത ന്ത്ര സമീപനത്തില്‍ കൂടിയും അത്യാവശ്യം വേണ്ടി വന്നാല്‍ പട്ടാള ഇട പെടല്‍ ഉണ്ടാകു മെന്ന ഭീഷണിയില്‍ കൂടിയും ആയിരുന്നു ഈ ഏകൊപനം സാധിച്ചെടുത്തത്. ആധു നിക ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഉണ്ടാക്കു ന്നതിലും നിര്‍ണായക സ്വാധീനം ചെലുത്തി. ഇക്കാരണങ്ങളാല്‍ ‘ഉരുക്കു മനുഷ്യന്‍ ‘ എന്നും ഇന്ത്യന്‍ സിവില്‍ സര്‍വീസിന്റെ പിതാവ് എന്നും അദ്ദേഹം അറിയപ്പെടുന്നത് . അദ്ദേഹത്തിന്റെ ജന്മ ദിനമായ ഒക്ടോബര്‍ 31 രാഷ്ട്രീയ ഏകതാ ദിവസം ആയി ആഘോഷിക്കുന്നു .
വിദ്യാഭ്യാസം
വല്ലഭായി പട്ടേല്‍ പത്താം ക്ലാസ് പാസായത് 22 ആമത്തെ വയസ്സില്‍ ആയിരുന്നു . വിദ്യാ ഭ്യാസം നാദിയാദ് , പെട്ലാദ് ബോര്‍സാദ് എന്നിവിടങ്ങളിലു ള്ള സ്കൂളുകളില്‍ ആയി രുന്നു. 36 ആം വയസ്സില്‍ അദ്ദേഹം ലണ്ടനില്‍ നിയമ പഠനത്തിനു ചേര്‍ന്ന്. കോളേജു വിദ്യാ ഭ്യാസത്തിന്റെ പ്രയോജനം ലഭിക്കാതിരുന്ന അദ്ദേഹം 36 മാസത്തെ നിയമ പഠനം വെറും 30 മാസം കൊണ്ടു പൂര്‍ത്തിയാക്കി ഒന്നാമ നായി ബിരുദം നേടി. നിയമ പഠനം കഴിഞ്ഞു ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം സ്വാത ന്ത്ര്യ സമരത്തില്‍ ഇടപെട്ടു. അഹമ്മദാബാദ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ദാരിയാപൂര്‍ സീറ്റില്‍ നിന്ന് കൌന്‍സിലര്‍ ആയി മത്സരിച്ച അദ്ദേഹം ഒരേ ഒരു വോട്ടിന്റെ ഭൂരിപക്ഷ ത്തിലാണ് വിജയിച്ചത് . 1924 ല്‍ അദ്ദേഹം അഹമ്മദാബാദ് മുനിസി പ്പാലിറ്റിയുടെ അദ്ധ്യക്ഷനായി.
മുനിസിപ്പല്‍ ഭരണ കാലത്ത് തന്നെ പൊതു ജന നന്മക്കു പല ഭരണ പരിഷ്കാരങ്ങളും തുടങ്ങി. അന്ന് പൊതു ജനാരോഗ്യ ലബോ റട്ടറി ഇന്ത്യയില്‍ ആകെ രണ്ടെണ്ണം പൂന യിലും കറാച്ചിയിലും മാത്രമെ ഉണ്ടായിരുന്നു ള്ളൂ. പൊതു ജനങ്ങള്‍ക്കു കുടിവെള്ളത്തി ന്റെയും ഭക്ഷണ സാധനങ്ങളുടെയും ഗുണ നിലവാരം ഉറപ്പു വരുത്താന്‍ കൂടുതല്‍ ലബോറട്ടറികള്‍ ഗുജറാത്തില്‍ സ്ഥാപിച്ചു. ഗുജറാത്തില്‍ പ്രധാനപ്പെട്ട നഗരങ്ങളില്‍ പൊതു ജനങ്ങള്‍ക് സൌകര്യമായി രോഗ ചികിത്സയ്ക്ക് ആശുപത്രികള്‍ ഉണ്ടാക്കു യും ചെയ്തു. സര്‍ദാര്‍ പട്ടെലിനോടൊപ്പം 18 മറ്റു കൌണ്‍സിലര്‍മാരുടെ പേരില്‍ മുനിസിപ്പല്‍ ഫണ്ട് വക മാറ്റി ചിലവാക്കിയ തിന്റെ പേരില്‍ 1.68 ലക്ഷം രൂപയുടെ അഴിമ തി ആരോപണം ഉണ്ടായപ്പോള്‍ അദ്ദേഹം തന്നെ കേസ് വാദിച്ചു ജയിച്ചു എല്ലാവരും കുറ്റവിമുക്തരായി എന്നാല്‍ 1923 ല്‍ വീണ്ടും അദ്ദേഹം ബോംബെ ഹൈക്കോടതിയിലേക്ക് വലിച്ചിഴക്കപ്പെട്ടു . ഹൈക്കോടതിയില്‍ മുഹമ്മദാലി ജിന്ന യായി രുന്നു പട്ടേലിന് വേണ്ടി വാദിച്ചു കേസ് ജയിച്ചത് .
ഗുജറാത്തിലെ അസംബ്ലിയില്‍ ആദ്യത്തെ ഗുജറാത്തി ടൈപ്പ് റൈറ്റര്‍ 1924 ല്‍ റെമി ങ്ങ്ടന്‍ കമ്പനിയുമായി സഹകരിച്ചു ഉണ്ടാ ക്കി ഉപയോഗിച്ചുതുടങ്ങി . നാലായിരം രൂപയായിരുന്നു അതിന്റെ വില അന്ന്.
ഗുജറാത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പിള്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ഇല്ലാതിരുന്ന പ്പോള്‍ ആദ്യമായി സ്ത്രീകള്‍ക്കും പുരുഷ ന്മാരെപ്പോലെ തുല്യമായ വോട്ടവകാശം ഉണ്ടാക്കിയ തീരുമാനം ഗുജറാത്ത് മുനിസി പ്പാലിറ്റി ആണ് എടുത്തത്.
തന്റെ ബന്ധുക്കള്‍ തന്റെ പേര് ഉപയോഗിച്ചു അനധികൃതമായി കാര്യങ്ങള്‍ നേടുന്നതിനു അദ്ദേഹം എതിരായിരുന്നു. ഇക്കാര്യ ത്തില്‍ ഉള്ള നിര്‍ബന്ധ ബുദ്ധി കാരണം ഒരിക്കല്‍ അദ്ദേഹം തന്റെ മകനോട് താന്‍ ഡല്‍ഹിയിലു ഉള്ളപ്പോള്‍ അവിടെ വരരുത് എന്നുവരെ ആവശ്യപ്പെട്ടു. നേതാക്കളുടെ പ്രതിമകള്‍ ഉണ്ടാക്കുന്നതിനു അദ്ദേഹം എതിരായിരുന്നു .
1947 ല്‍ വിഭജനം മൂലം ഗുജറാത്തില്‍ ചെറിയ രീതിയില്‍ വര്‍ഗീയ ലഹള ഉണ്ടായപ്പോള്‍ അദ്ദേഹം ജനങ്ങളോടു സമാധാനം പാലിക്കാന്‍ ആവശ്യപ്പെട്ടു. അഹമ്മദാബാദിലെ ഒരു സമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിച്ചു “ ഒരു പാമ്പ് തന്റെ പഴയ ചര്‍മ്മം മാറ്റി പുതിയ ചര്‍മ്മം ഉണ്ടാക്കുന്നത് പോലെ , നമുക്ക് രാഷ്ട്രീയമായി സ്വതന്ത്രരായാലും ആന്തരികമായി നമ്മള്‍ സ്വതന്ത്രരാകാന്‍ സമത്വം ഏകത്വം രാജ്യ സ്നേഹം എന്നിവയ്ക്ക് ഏറ്റവും കൂടിയ പ്രാധാന്യം കൊടുക്കേണ്ടിയിരിക്കുന്നു”.
ആദ്യത്തെ പ്രധാന മന്ത്രി പട്ടേലൊ നെഹ്രുവൊ ?
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമെന്ന് ഉറപ്പായപ്പോള്‍ സ്വാഭാവികമായും ആദ്യത്തെ പ്രധാനമന്ത്രി ആരായിരിണം എന്നതിനെപ്പറ്റി ആലോചന തുടങ്ങി.. അന്ന് കൊണ്ഗ്രെസ്സിന്റെ ഏറ്റവും ഉന്നതരായ നേതാക്കളായിയിരുന്നു നെഹ്രുവും പട്ടേലും . അന്നത്തെ കൊണ്ഗ്രെസ്സ് പ്രസിഡണ്ടായിരുന്ന മൌലാന ആസാദ് ഇതിനു വേണ്ടി കോണ്ഗ്രസ് കമ്മറ്റികളുടെ അഭിപ്രായം ആരായുകയുണ്ടായി. 15 മേഖലാ കമ്മറ്റികളില്‍ 12 ഉം പട്ടേലിനെ നോമിനേറ്റു ചെയ്തപ്പോള്‍ ബാക്കി മൂന്നു കമ്മറ്റികള്‍ പോലും നെഹ്രുവിന്റെ പേര് നിര്‍ദ്ദേശിച്ചില്ലത്രേ. എന്നാല്‍ ഗാന്ധിജിയുടെ താല്പര്യം നെഹ്രുവിനോടു ആയിരുന്നത് കൊണ്ടു ക്രുപലാനിയോടു നെഹ്രുവിനെ നിര്‍ദ്ദേശിക്കാന്‍ കൊണ്ഗ്രെസ്സ് പ്രവര്‍ത്തക സമിതിയിലെ ആള്‍ക്കാറോട് ആവശ്യപ്പെട്ടാന്‍ പറഞ്ഞു. നെഹ്രുവിനോടുള്ള കൂടുതല്‍ വാത്സല്യം കൊണ്ടും വിദേശ വിദ്യാഭ്യാസം ലഭിച്ച നെഹ്‌റുവിനു ഭാരതത്തിന്റെ യശസ്സ് അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ വര്‍ധിപ്പിക്കാന്‍ കഴിയും എന്നുള്ളത് കൊണ്ടുമാണ് നെഹ്രുവിനെ തുണച്ചത് . രാജേന്ദ്ര പ്രസാദിനു പോലും ഇതില്‍ അത്ര അനുകൂല ഭാവം ആയിരുന്നില്ല എന്നും പറയപ്പെടുന്നു. പക്ഷെ നെഹ്രുവിന്റത്ര തന്ത്ര ശാലിയല്ലാത്ത പട്ടേല്‍ ഒരിക്കലും തന്റെ താല്പര്യങ്ങള്‍ക്ക് വിലങ്ങുത ടിയാവില്ല എന്നും ഗാന്ധിജിക്ക് ഉറപ്പുണ്ടായിരുന്നു. ഒരു പക്ഷെ പട്ടേല്‍ പ്രധാന മന്ത്രി ആയിരുന്നു എങ്കില്‍ കൊണ്ഗ്രെസ്സ് പര്ര്ടി അന്നുതന്നെ പിളര്ക്കാനുള്ള സാദ്ധ്യത വരെ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. ഏതായാലും “വിജയികളുടെ പുറകെ ആയിരിക്കും ചരിത്രം പോകുക “ എന്നത് ഇവിടെയും സത്യമായി ഈ അടുത്ത കാലത്ത് ഈ അര്‍ദ്ധസത്യങ്ങള്‍ പുറത്തു വന്നത് ഇപ്പോഴത്തെ ഭരണ കക്ഷി നെഹ്‌റു കുടുംബ വാഴ്ചക്ക് തടയിടാന്‍ ആണെന്നും ഒരു കിംവദന്തി കേള്‍ക്കുന്നുണ്ട്.
ചില സ്വകാര്യ ദു:ഖങ്ങള്‍
1. സര്‍ദാര്‍ പട്ടേലിന്റെ ഭാര്യ രോഗ ശയ്യയില്‍ ആയിരുന്നപ്പോള്‍ മരണമടഞ്ഞ സമയത്ത് അദ്ദേ ഹം കോടതിയില്‍ ഒരു കേസ് വാദിക്കുകയായി രുന്നത്രേ. കേസ് വാദിച്ചു കൊണ്ടിരിക്കുന്നതി നിടയില്‍ ക്രോസ് വിസ്താര സമയത്ത് ആരോ ഈ ദുഃഖ സത്യം ഒരു കുറിപ്പായി അദേഹത്തിന്റെ കയ്യില്‍ എത്തിച്ചു എന്നും , അത് മിണ്ടാതെ മടക്കി പോക്കറ്റില്‍ ഇട്ടതിനു ശേഷം കേസ് വാദിച്ചു ജയിച്ചു കഴിഞ്ഞാണ് ഈ വാര്‍ത്ത മറ്റുള്ളവരോടു പറഞ്ഞത്.
2. സ്വന്തം താല്പര്യങ്ങള്‍ ബലി കഴിച്ചു മറ്റുള്ളവരെ സഹായിക്കാന്‍ സര്‍ദാര്‍ പട്ടേല്‍ എപ്പോഴും തയ്യാറാ യിരുന്നു. ലണ്ടനില്‍ പഠിക്കാന്‍ അതീവ താല്പര്യം ഉണ്ടായിരുന്ന അദ്ദേഹം ആവശ്യമായ പണം സ്വരൂ പിച്ചു എങ്കിലും അവസാന നിമിഷത്തില്‍ തന്റെ മൂത്ത സഹോദരനായ വിത്തല്‍ ഭായി പട്ടെലിനെ ലണ്ടനില്‍ അയച്ചു പഠിപ്പിക്കാന്‍ തീരുമാനിക്കു കയാണ് ഉണ്ടായത്. ഇക്കാരണത്താല്‍ തന്നെ തന്റെ 36 ആം വയസ്സില്‍ ആണ് അദ്ദേഹം ലണ്ടനില്‍ പോയി നിയമം പഠിച്ചത് .
3. ഒന്നില്‍ കൂടുതല്‍ തവണ അദ്ദേഹം മരണ വക്ത്രത്തില്‍ നിന്ന് തല നാരിഴ വ്യതാസത്തില്‍ രക്ഷ പെടുകയുണ്ടായി. ആദ്യം ബ്യുബോനിക് പപ്ലേഗ് പിടിപെട്ടു അദ്ദേഹം മരണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ടു. മഹാത്മജിയുടെ കൊലപാത കത്തിനു രണ്ടു മാസംകഴിഞ്ഞു പട്ടേലിന് ഒരു ശക്തമായ ഹൃദയാഘാതം ഉണ്ടായി. അദ്ദേഹത്തി ന്റെ മകളുടെയും സെക്രട്ടറിയുടെയും ഡോക്ടര്‍ മാരുടെയും സമയോചിതമായ പ്രവര്‍ത്തി കൊണ്ട്ട് മാത്രം അദ്ദേഹം രക്ഷപ്പെട്ടു. മൂന്നാമതായി 1949 ല്‍ അദ്ദേഹം യാത്ര ചെയ്തിരുന്ന വിമാനം എന്തോ തകരാ റിലായി റേഡിയോ ബന്ധം നഷ്ടപ്പെടുകയും ഭാഗ്യത്തിന് പൈലറ്റിന്റെ അസാമാന്യ മനസ്സാന്നി ദ്ധ്യം കൊണ്ടു മാത്രം അടിയന്തിരമായി വിമാനം നിലത്തിറക്കുകയും ചെയ്തുവത്രേ. തിരിച്ചു ഡല്‍ഹിയില്‍ എത്തിയ അദ്ദേഹത്തിന് സുഹൃത്തുക്കള്‍ അത്യന്താവേശ ത്തോടെ സ്വീകരണം കൊടുത്തു.
4. നെഹ്രുവിനും പട്ടേലിനും പല ദേശീയ കാര്യ ങ്ങളിലും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു എങ്കിലും രണ്ടു നേതാക്കന്മാരും പരസ്പരം ബഹു മാനിച്ചിരുന്നു. ഗാന്ധിജിയുടെ മരണത്തിനു ശേഷം മാധ്യമങ്ങളില്‍ ആഭ്യന്തര വകുപ്പിനെ പറ്റി ഉണ്ടായ വിമര്‍ശനം കാരണം തന്റെ മന്ത്രി സ്ഥാനം രാജി വെക്കാന്‍ തയ്യാറായ പട്ടേലിനെ അതില്‍ നിന്ന് പിന്തിരിപ്പിച്ചത് നെഹ്‌റുവും രാജാജിയും കൂടി ആയിരുന്നു. അദ്ദേഹത്തില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ചുകൊണ്ടു നെഹ്‌റു അദ്ദേഹത്തിനു ഒരു കത്തെഴുതുകയും ചെയ്തു.
5. സര്‍ദാര്‍ പട്ടേല്‍ 1950 ല്‍ മരിച്ചപ്പോള്‍ നെഹ്‌റു തന്റെ മന്ത്രി സഭയിലെ അംഗങ്ങളെ ശവ സംസ്കാ ര ചടങ്ങുകളില്‍ സംബന്ധിക്കുന്നതില്‍ നിന്ന് വില ക്കി എന്നും അടുത്ത കാലത്ത് തല്‍പ്പര കക്ഷികള്‍ പ്രച്ചരിപ്പിക്കുകയുന്റായി. സത്യാവസ്ഥ അതാ വാന്‍ അവര്‍ തമ്മിലുള്ള പരസ്പര സ്നേഹവും ബഹുമാനന്വും മൂലം സാദ്ധ്യത ഇല്ല എങ്കിലും .
ചിത്രങ്ങള്‍ Google ല്‍ നിന്ന്
അവലംബം
സർദാർ വല്ലഭായി പട്ടേലിനെയും ,നെഹ്റു വിനേയും,കോൺഗ്രസിനെയും ഇത്രയും അവമതിച്ച് ആരും എഴുതിയത് കണ്ടിട്ടില്ല
ReplyDelete