[മനുഷ്യ ശരീരത്തില്‍ ഉണ്ടാകുന്ന മുറിവു കള്‍ പഴുത്ത് വ്രണമായി മനുഷ്യ ജീവിതം തന്നെ അപകടത്തിലാവുന്ന ഒരു പാടു സംഭ വങ്ങള്‍ 1929 – 30 നു മുമ്പ് വളരെ സാധാ രണമായിരുന്നു. ബാക്ടീരിയ എന്ന സൂക്ഷ്മ ജീവികള്‍ മുറിവുകളില്‍ പെറ്റ് പെരുകി ആയിരുന്നു വ്രണം പഴുത്തു അപകടം ഉണ്ടായിരുന്നത്. ഇങ്ങനെയുള്ള അപകടം ഒഴിവാക്കുന്നതിനു പ്രയോജന പ്രദമായ ആന്റിബയോട്ടിക്സ് എന്ന ഔഷധം കണ്ടു പിടിച്ച ആളായിരുന്നു അലെക്സാണ്ടര്‍ ഫ്ലെമിംഗ് . യുദ്ധത്തിലും മറ്റപകടങ്ങളിലും മുറിവ് പറ്റി മരണമടഞ്ഞ ആയിരങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞ അദ്ദേഹത്തെ പരിചയപ്പെടാം ]
വളരെ വര്ഷം മുമ്പ് 19 ആം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ സ്കൊട്ടലന്റിലെ വയ ലിന്റെ കരയില്‍ ഒരു വീട്ടിനടുത്തു വയലില്‍ ചെളിക്കുണ്ടില്‍ നിന്നു ഒരു കുട്ടിയുടെ കര ച്ചില്‍ കേട്ട് വയലില്‍ പണി ചെയ്തു കൊണ്ടി രുന്ന ഒരു കര്‍ഷകന്‍ ഓടി ചെന്നു. അയാള്‍ കണ്ടത് ഒരു കുട്ടി ചെളിയില്‍ വീണ്ടു താഴ്ന്നു പോകുന്നതാണ്. അയാള്‍ കുട്ടിയെ പെട്ടെ ന്ന് രക്ഷിച്ചു വീട്ടില്‍ കൊണ്ടു പോയി വസ്ത്രം എല്ലാം വൃത്തിയാക്കി വിട്ടു. ആ കര്‍ഷകന്റെ പേര് ഫ്ലെമിംഗ് എന്നായിരുന്നു. അടുത്ത ദിവസം നഗരത്തില്‍ നിന്ന് ഒരു പ്രഭു ഫ്ലെമിങ്ങിന്റെ വീട്ടില്‍ എത്തി സ്വയം പരിചയപെടുത്തി ,” സുഹൃത്തേ ഇന്നലെ നിങ്ങള്‍ എന്റെ കുട്ടിയുടെ ജീവന്‍ രക്ഷിച്ചു , ഞാന്‍ നിങ്ങള്ക്ക് നന്ദി പറയുന്നു , ഞാന്‍ നിങ്ങള്ക്ക് എന്താണ് ചെയ്യേണ്ടത് ? “ . ഫ്ലെമിംഗ് പറഞ്ഞു , “സര്‍ , ഞാന്‍ എന്റെ കടമ ചെയ്തു , അതില്‍ നിന്ന് പ്രതിഫലം ഒന്നും പ്രതീക്ഷിക്കുന്നില്ല. “ . അപ്പോള്‍ അദ്ദേഹം പറഞ്ഞു : “ശരി ഞാന്‍ ഒരു കാര്യം ചെയ്യാമെന്ന് കരുതുന്നു, നിങ്ങള്ക്ക് എന്റെ മകന്റെ പ്രായത്തില്‍ ഒരു കുട്ടിയുണ്ടല്ലോ, ഞാന്‍ അവനു എന്റെ മകന് കൊടുക്കുന്ന അതെ വിദ്യാഭ്യാസം കൊടുക്കാന്‍ ആഗ്രഹി ക്കുന്നു “. പാവം കര്‍ഷകന്‍ നന്ദി പറഞ്ഞു കൊണ്ടു അത് സ്വീകരിച്ചു. ഫ്ലെമിങ്ങിന്റെ മകന്‍ ലണ്ടനിലെ സെന്റ് മേരീസ് മെഡി ക്കല്‍ സ്കൂളില്‍ പഠിച്ചു. അയാളായിരുന്നു അലെക്സാണ്ടര്‍ ഫ്ലെമിംഗ് , പെനിസിലിന്‍ എന്ന അത്ഭുത മരുന്ന് കണ്ടു പിടിച്ചു പിന്നീട് ലോക പ്രശസ്തനായ അലെക്സാണ്ടര്‍ ഫ്ലെമിംഗ് . ആ മരുന്ന് പിന്നീട് ആയിരങ്ങ ളുടെ ജീവന്‍ രക്ഷിച്ചു , ഒരു കൊച്ചു കുട്ടിയു ടെ ജീവന്‍ രക്ഷിച്ചതിന് ലോകത്തിനു കിട്ടി യ മഹത്തായ സംഭാവന.
1881 ആഗസ്ത് ആറിനു ജനിച്ചു , സ്കൊട്ട ലണ്ടില്‍ ജനിച്ച അദ്ദേഹം ഒരു ഡോക്ടറും മൈക്രോബയോലജിസ്ററും ഫാര്‍മക്കൊള ജിസ്ട്ടും ആയിരുന്നു . അദ്ദേഹത്തിന്റെ ഏറ്റ വും പ്രധാനപ്പെട്ട കണ്ടു പിടുത്തം 1928 ല്‍ ആദ്യത്തെ ആന്റി ബയോട്ടിക്സായ പെനി സിലിന്‍ ആയിരുന്നു. ഈ കണ്ടു പിടിത്ത ത്തിന് 1945 ഹോവാര്‍ഡ് ഫ്ലോറി , എര്നെസ്റ്റ് ബോറിസ് ചെയിന്‍ എന്നിവരുമായി പങ്കിട്ടെ ടുത്തു. ബാക്റ്റീരിയോളജി , രോഗ പ്രതിരോധ ശേഷി പഠനം കീമോ തെറാപ്പി എന്നിവയെ പ്പറ്റി ഗവേഷണം നടത്തി പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു..
1944 അദ്ദേഹത്തിന് പ്രഭു സ്ഥാനം കിട്ടി 1999 ല്‍ ടൈം മാസികയുടെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട നൂറു പേരുടെ കൂട്ടത്തില്‍ ഉള്പ്പെടുത്തുക യുണ്ടായി. ബ്രിട്ടനില്‍ ജീവിച്ചിരുന്നവരില്‍ മഹാന്മാരായ 100 ബ്രിട്ടീഷ് പൌരന്മാരിൽ ര ഒരാളായും തിരഞ്ഞെടുക്കപ്പെട്ടു , 2009ലെ ഒരു അഭിപ്രായ വോട്ടെടുപ്പില്‍ ജീവിച്ചിരുന്ന വരില്‍ മൂന്നാമത്തെ സ്കോട്ടിഷ് പൌരനാ യും തിരഞ്ഞെടുക്കപ്പെട്ടു. 1955 മാര്ച് 11 നു മരിച്ചു.
പെന്‍സിലിന്റെ കണ്ടു പിടുത്തം
ഒരു അവധിക്കാലം ചിലവഴിച്ചു കഴിഞ്ഞു അലെക്സാണ്ടര്‍ തന്റെ പരീക്ഷണശാ ലയില്‍ തിരിച്ചെത്ത്തിയപ്പോള്‍ പരീക്ഷണ ശാലയില്‍ സ്ട്രെപ്ടോ കോക്കസ് എന്ന ബാക്ടീരിയ വളര്‍ത്തിയിരുന്ന പാത്രത്തില്‍ പൂപ്പല് പോലെ എന്തോ കണ്ടെത്തി. ആ പൂപ്പല്‍ ഉണ്ടായിരുന്ന ഭാഗത്ത് ബാക്ടീരിയ നശിച്ചിരുന്നു, ഈ പൂപ്പലിന്റെ ഭാഗത്ത് ബാക്ടീരിയ നശിപ്പിക്കുന്ന എന്തോ വളര്‍ന്നു വരുന്നു എന്ന് ഫ്ലെമിംഗ് മനസ്സിലാ ക്കി. ഈ സാധനം പെനിസിലിന്‍ നൊക്ടാ റ്റം എന്ന ഒരു പ്രത്യേക ദ്രവം ആയി രുന്നു. ഇതെങ്ങനെ ഉണ്ടായി എന്ന് അദ്ദേഹം മനസ്സി ലാക്കി, അതില്‍ നിന്നാണ് ബാക്ടീരിയയെ നശിപ്പിക്കാന്‍ കഴിവുള്ള ഈ മരുന്ന് കണ്ടു പിടിക്കപ്പെട്ടത് . ഫ്ലെമിങ്ങിന്റെ പരീക്ഷണ ത്തില്‍ ഇങ്ങനെയുണ്ടായ പൂപ്പലില്‍ നിന്നു ള്ള ദ്രവം മറ്റു പല സ്ട്രെപ്ട്ടോകോക്കസിനെ മാത്രമല്ല മെനിങ്ഗോകോക്കസ്, ഡിഫ്ത്തീരി യ ബാസെല്ലം മുതലായ പല ബാക്ടീരിയക ളെയും നശിപ്പിക്കാന്‍ കഴിവുള്ളതാണ് എന്ന് മനസ്സിലാക്കി.. തുടര്‍ന്നു അദ്ദേഹം തന്റെ സഹായികളായ സ്ട്ടുവര്‍ത്റ്റ് ക്രാടോക് ഫ്രെടരിക് റിറ്റ്ലി എന്നിവരോടു കൂടുതലായി ഈ ദ്രവം ഉണ്ടാക്കാന്‍ മാര്‍ഗമെന്തെന്നു അന്വേഷിക്കുവാന്‍ പറഞ്ഞു. പക്ഷെ ഇവരു ടെ പരീക്ഷണങ്ങളില്‍ നിന്നുണ്ടായ ദ്രവം അത്ര സുസ്ഥിരമല്ല എന്ന് കണ്ടു .
ഏതായാലും ഫ്ലെമിംഗ് 1929 ല്‍ തന്റെ കണ്ടു പിടിത്തം ഒരു പ്രബന്ധമായി ബിടീഷ് ജേര്‍ണല്‍ ഓഫ് എക്സ്പെരിമെന്റല്‍ പാത്തോളജി എന്ന മാഗസീനില്‍ പ്രസിദ്ധീ കരിച്ചു. ഈ മരുന്നിന്റെ ചികിത്സാ സാദ്ധ്യത യെപ്പറ്റി അധികം അവകാശ വാദം ഒന്നും അദ്ദേഹം ഉന്നയിച്ചില്ല. എങ്കിലും ഈ മരുന്നി നു ബാക്ടീരിയകളെ നശിപ്പിക്കാന്‍ കഴിയു മെന്ന് ഉറപ്പായി.
ഓക്സ്ഫോര്‍ഡ് കലാശാലയിലെ പെനിസിലിന്‍ ഗവേഷണം
ഒക്സ്ഫോര്ടിലെ സര്‍ വില്യം ഡൂണ്‍ പാതോ ളജി സ്കൂളില്‍ വച്ച് ഹോവാര്‍ഡ് ഫ്ലോരിയും എര്നെസ്യ്റ്റ് ചെയിനും ആയിരുന്നു പരീക്ഷ ണ ശാലയിലെ ഒരു തമാശ എന്ന നിലയില്‍ നിന്ന് പ്രായോഗിക ഉപയോഗം ഉള്ള മരുന്നാ യി മാറ്റിയെടുത്തതു. . പെനിസിലിന്റെ ശുദ്ധീ കരണവും അതിന്റെ രാസ പഠനവും 1939ല്‍ കാര്യമായി തുടങ്ങി. ഗണയമായ് രീതിയില്‍ രോഗികളില്‍ പരിശോധിക്കാന്‍ വേണ്ടത്ര പെനിസിലിൻ ഉത്പാദിപ്പിക്കാന്‍ അവര്‍ വിഷമിച്ചു. 500 ലിറ്റര്‍ വരെ യുള്ള പാത്ര ത്തില്‍ പെനിസില്ലിന്‍ ഉണ്ടാക്കുന്ന പൂപ്ല്‍ വളര്‍ത്താന്‍ അവര്‍ തയ്യാറായി. കുറെ പെണ്‍കുട്ടികളെ ആഴ്ചയില്‍ രണ്ടു പൌണ്ട് ശമ്പളത്തില്‍ ഇത് ഉണ്ടാക്കുവാന്‍ നിയമി ച്ചു. ചുരുക്കത്തില്‍ ഒക്സ്ഫോര്ടിലെ ഈ പരീക്ഷണ ശാല ഒരു പെനിസിലിന്‍ ഫാക്ടറി ആയി മാറി.
അതെ സമയം നോര്‍മന്‍ ഹീട്ലി എന്നാ ബയോകെമിസ്റ്റ് മറ്റു ചില രീതിയില്‍ കൂടുതല്‍ പെനിസിലിൻ്‍ ഉണ്ടാക്കാന് കഴിയു മെന്ന് കാണിച്ചു. എഡ്വാർഡ് അബ്രാഹാം എന്നയാൾ അലുമിന കോളം ക്രോമാറ്റൊ ഗ്രാഫി ഉപയോഗിച്ച് ഉത്പാദിപ്പിച് അസം സ്കൃത പെനിസിലൈന്‍ ശുദ്ധീകരിക്കാന്‍ കഴിയുമെന്ന് കണ്ടു പിടിച്ചു. 1940 ല്‍ ഫ്ലോറി നിര്‍ണായകമായ പല പരീക്ഷങ്ങളും നടത്തി എലികളെ സ്ട്ര്പ്ടൂകൊക്കിയില്‍ നിന്ന് രക്ഷിക്കാന്‍ ഈ മരുന്നു വിജയകരമായി പ്രയോഗിച്ചു വിജയം വരിച്ചു. 1941 ഫെബ്രു വരി 2 നു ആല്‍ബെര്‍ട്ട് അലെക്സാണ്ടര്‍ എന്ന പോലീസുകാരനായിരുന്നു ആദ്യം പെനിസില്ലിന്‍ ഉപയോഗിച്ച മനുഷ്യന്‍ . റോസാ ചെടികള്‍ മുറിച്ചപോള്‍ അയാളുടെ കവിളില്‍ മാരകമായ ഒരു മുറിവും അതില്‍ നിന്ന് ആണ് ബാധയും ഉണ്ടായി, അയാളുടെ മുഖവും മറ്റും വീര്‍ത്തു കണ്ണ് മൂടിപ്പോയി, ശ്വാസകോശവും മുഖവും എല്ലാം നീര് വന്നു വീര്‍ത്തിരുന്നു. അയാള്‍ മരിക്കുമെന്ന് മിക്കവാറും തീര്‍ച്ചയായ സാഹചര്യതിലയാള്‍ക്ക് പെനിസില്ലിന്‍ കുത്തിവെച്ചു. ദിവസങ്ങള്‍ക്കകം അയാള്‍ രോഗത്തില്‍ നിന്ന് രക്ഷപെട്ടു. പക്ഷെ അയാള്‍ക്ക് തുടര്‍ന്നു കുത്തിവെക്കാന്‍ മരുന്നില്ലാതെ അയാള്‍ മരിക്കുകയാനുന്റായത് . തുടര്‍ന്നു മറ്റു പല രോഗികളിലും മെച്ചപ്പെട്ട ഫലങ്ങള്‍ കിട്ടിതുടങ്ങി. ക്രമേണ പെനിസില്ലിന്‍ ഒരു ജീവന്‍ രക്ഷാ മരുന്നായി അംഗീകരിക്കപ്പെട്ടു .
അന്നുവരെ ന്യുമോണിയ ഗോനോരിയ റുമാറ്റിക് പനി എന്നിവയ്ക്ക് തൃപ്തികരമായ മരുന്ന് കണ്ടെത്തിയിരുന്നില്ല. ഇവയ്ക്കെല്ലാം പെനിസില്ലിന്‍ ഉപയോഗിച്ചുള്ള ചിക്ത്സ വളരെ ഉപയോഗപ്രദം ആയി കണ്ടു. യുദ്ധകാലം ആയ്രുന്നത് കൊണ്ടു കൂടുഹ്തല്‍ പെനിസില്ലിന്‍ ഉത്പാദിപ്പിച്ചു കൂടുതല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ല. എന്നാലും ഗ്ലാക്സോ, ഫൈസര്‍ , കേമ്ബാല്‍ ബിഷപ് എന്നീ വന്‍കിട കമ്പനികള്‍ ഈ പരീക്ഷണ ദൌത്യം ഏറ്റെടുത്തു.
പെനിസില്ലിന്റെ ഉത്പാദനം കൂടുതല്‍ വര്‍ധിപ്പിക്കുവാന്‍ അമേരിക്കയിലും ശ്രമങ്ങള്‍ തുടങ്ങി. രോക്ഫെല്ലര്‍ ഫോന്റെശന്‍ ഇത് ഏട്ടെടുത്തത് ശുഭോടര്‍ക്കമായി . ഫ്ലോരോയം ഹീട്ല്യിയും അമേരിക്കയില്‍ എത്തി 1941 ല്‍ അമേരിക്കന്‍ ഔഷധ വ്യ്വസായ്യികളെ സമീപിച്ചു. യെയില്‍ നിന്നുള്ള ഫിസിയോലോജിസ്റ്റ് ജോണ് ഫുല്ടന്‍ ബ്രിട്ടനില്‍ വന്ന വരെ സഹായിക്കാം ശ്രമിച്ചു അദ്ദേഹം അവരെ കൃഷി വകുപ്പിലെ റോബര്‍ട്ട് തോം എന്നാ മൈക്കൊലജിസ്ടിന്റെ അടുത്തെതിച്ചു. ഇല്ലിനോയിയിലെ ഉത്തര മേഖലാ ഗവേഷണ ലബോറട്ടറിയിലെ ഫെര്ര്‍മെന്റെശന്‍ വിഭാഗത്തില്‍ ഗണ്യമായ അളവില്‍ പെനിസില്ലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞു. ഇവരുടെ എല്ലാം അശ്രാന്തപരിശ്രമത്തില്‍ കൂടി 1942 ആയപോള്‍ ആവശ്യമായത്ര പെനിസില്ലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞു , അതുപയോഗിച്ചു ആയിരങ്ങളുടെ ജീവിതം രക്ഷപെടുത്താനും .
https://www.acs.org/…/what…/landmarks/flemingpenicillin.htmlhttps://en.wikipedia.org/wiki/Alexander_Fleming
Comments
Post a Comment