Skip to main content

48 : പെലെ

 [ലോകത്തില്‍ ഇന്ന് വരെ കണ്ടിട്ടുള്ള ഏറ്റ വും വലിയ ഫുട്ബാളര്‍, 17 ആമത്തെ വയസ്സില്‍ ലോക കപ്പില്‍ കളിച്ചയാൾ 1363 കളികളിലായി 1281 ഗോളുകള്‍ നേടിയ ആള്‍ , ഈ ശതാബ്ദത്തിലെ ഏറ്റവും വലിയ ഫുട്ബാളര്‍ ആയി 1999 ല്‍ തിരഞ്ഞെടുക്ക പെട്ടയാള്‍ അങ്ങനെ പോകുന്നു പെലെ യുടെ വീര ഗാഥകള്‍ , ഇന്ന് നമുക്ക് ആ ലോക ഫുട്ബാളറെ പരിചയപ്പെടാം ]
പെലെ എന്ന ലഘുനാമത്തില്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന എഡിസന്‍ അരാ ന്റസ് നാസിമെന്റോ 1940 ഒക്ടോബര്‍ 23 ബ്രസീലില്‍ ജനിച്ചു. 15 ആം വയസ്സില്‍ സാന്റോസ് എന്ന ക്ലബ്ബു ടീമില്‍ കളിച്ചു തുടങ്ങിയ പെലെ 16 ആമത്തെ വയസ്സില്‍ ദേശീയ ടീമില്‍ കളിച്ചു. അദ്ദേഹത്തിന്റെ അന്തര്‍ ദേശീയ കരിയറില്‍ മൂന്നു വര്ഷം (1958, 1962 1970) ലോക കപ്പു ജയിച്ചു , ലോകത്തില്‍ അതു സാധിച്ച ഒരേ ഒരാള്‍. ബ്രസീലിനു വേണ്ടി ഇത് വരെ ഏറ്റവും കൂടു തല്‍ ഗോളുകള്‍ അടിച്ച ടീമംഗം (77 ഗോള്‍ 92 കളികളില്‍ ), ക്ലബ് ഫുട്ബാളില്‍ സാന്റോ സിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളടിച്ച ആള്‍ ഇതൊക്കെ ആയിരുന്നു പെലെ.
ബാല്യകാലം
പെലെയുടെ ജൊവാ രാമോസിനെയും ഡോണ സെലെസ്റ്റ്റ്യുടെയും മകനായി കൊര കസ് എന്ന നഗരത്തില്‍; ആണ് ജനിച്ചത്‌. തോമസ്‌ ആല്‍വാ എഡിസന്റെ പേര്‍ ഓര്‍മ്മിച്ചാണ് ഈ പേര് കിട്ടിയത്. പെലെ കുട്ടിയായിരുന്നപ്പോള്‍ തന്നെ കുടംബം ബൌരു എന്ന നഗരത്തിലേക്ക് മാറി താമ സിച്ചു. അച്ഛന്‍ ജോ രാമോസ് ഡോൺ ഡിൻ ജോ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അദ്ദേഹം ഒരു ഫുട്ബാള്‍ കളിക്കാനായിരു ന്നു എങ്കിലും ജീവിതം കഴിയാനുള്ള വരുമാ നം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാ ലും കളിക്കാന്‍ ഉള്ള അതിയായ ആഗ്രഹം കൊണ്ടു കീറിയ സോക്സും പഴം തുണി ചുറ്റിയ കാലുമായി ആ കുട്ടി കളി പഠിച്ചു തുടങ്ങി.’”പെലെ” എന്ന പേര്‍ എങ്ങനെ കിട്ടി എന്ന് വ്യക്തമല്ല., എന്നാലും ചെറുപ്പത്തില്‍ ആരോ ഇങ്ങനെ പേര് വിളിച്ച പ്പോള്‍ അവരു മായി വഴക്ക് കൂടിയിരുന്നത്രേ. ചെറിയ കുട്ടി യായിരിക്കുമ്പോള്‍ തന്നെ വലിയവരുടെ കൂടെ കൂടി കളിക്കാന്‍ തുടങ്ങി. ഇവര്‍ക്ക് വാൽഡെമോർ്‍ ദേ ബ്രിട്ടോ എന്ന മുമ്പ് ദേശീയ ടീമില്‍ കളിച്ചിരുന്നയാൾ പരിശീലനം കൊടുത്തു. പെലെയുടെ കഴിവു കളെപ്പറ്റി ബോധവാനായ ബ്രിട്ടോ ആ കുട്ടി യെ വീട്ടില്‍ നിന്ന് ബ്രസ്സീലിലെ സാന്റോസ് ക്ലബ്ബില്‍ 15 ആമത്തെ വയസ്സില്‍ തന്നെ ചേരാന്‍ പ്രോ ത്സാഹിപ്പിച്ചു . 16 ആമത്തെ വയസ്സില്‍ ത ന്നെബ്രസീലിന്റെ ദേശീയ ടീമില്‍ ഇടം പിടിച്ചു.
ദേശീയ സ്വത്ത്
സാന്റൊസിൽ ചേര്‍ന്ന ഉടന്‍ തന്നെ മറ്റു സീനി യര്‍ അംഗങ്ങളുമായി കളിച്ചു തുടങ്ങി. 16 വയസ്സ് ആകുന്നതിനു മുമ്പ് തന്നെ തന്റെ ആദ്യത്തെ ഗോള്‍ പെലെ അടിച്ചിരുന്നു. ബ്രസീലിയന്‍ മൈതാനത്തു കളിച്ചു തുട ങ്ങി, തുടര്‍ന്നു ബ്രസീലിയന്‍ ദേശീയ ടീമില്‍ ഇടം പിടിച്ചു. 1958 ലെ സ്വീഡനില്‍ വച്ചു നടന്ന ലോകകപ്പില്‍ ആണ് പെലെ ഒരു ഫുട്ബാള്‍ താരമായി ഉയര്‍ന്നത് . അസാ മാന്യമായ വേഗതയും കായിക ശേഷിയും മൈതാനത്തില്‍ നിന്ന് എവിടെ നിന്ന് പന്ത് കിട്ടിയാലും അത് എതിരാളിയുടെ ഗോള്‍ പോസ്റ്റില്‍ എത്തിക്കാന്‍ കഴിയുന്ന ആളായി മാറിയിരുന്നു. ലോകകപ്പു സെമി ഫൈന ലില്‍ അഞ്ചില്‍ മൂന്നു ഗോള്കളും പെലെയാ ണ് അടിച്ചത്. സെമിയില്‍ 5 – 2 എന്ന നില യില്‍ ഫ്രാന്സിനെയാണ് ബ്രസീല്‍ തോൽപ്പിച്ചത്. തുടര്‍ന്നു അതെ സ്കോറിന് സ്വീഡനെയും തോല്‍പ്പിച്ചു ലോക കപ്പു ആദ്യമായി നേടി. ഈ ലോകകപ്പിലെ അസാ മാന്യമായ കളിയോടുകൂടി പെലേക്ക് യൂറോ പ്പിലെ പല ക്ലബ്ബുകളിലെക്കും ക്ഷണം കിട്ടു കയുണ്ടായി. പെലെ നാട് വിട്ടു പോകാതിരി ക്കാന്‍ അയാളെ ദേശീയ സ്വത്തായി സര്‍ ക്കാര്‍ പ്രഖ്യാപിച്ചു , മറ്റൊരു രാജ്യത്തിന് വേ ണ്ടി കളിക്കാതിരിക്കാന്‍. സാന്റോസ് ലബ്ബില്‍ നിന്ന് സാമാന്യം നല്ല പ്രതിഫലം കിട്ടുന്നുണ്ടാ യിരുന്നു. ലോകത്തിന്റെ പല ഭാഗത്ത്‌ വച്ചും പ്രദര്‍ശന മത്സരങ്ങള്‍ അവര്‍നടത്തി വന്നു.
കൂടുതല്‍ ലോക കപ്പുകള്‍
1962ലെ ലോകകപ്പു മത്സരങ്ങളില്‍ ആദ്യ ത്തെ രണ്ടു കളികളില്‍ മാത്രമേ പെലെ യ്ക്ക് കളിക്കാന്‍ കഴിഞ്ഞുള്ളു. കളിക്കി ടയില്‍ ഉണ്ടായ പരുക്ക് മൂലം പുറത്തിരുന്നു കളി കാണുക മാത്രമേ കഴിഞ്ഞുള്ളു. എങ്കി ലും ബ്രസീല്‍ തുടര്‍ച്ചയായ രണ്ടാമത്തെ ലോക കപ്പും അന്ന് നേടി. നാല് വര്ഷം കഴി ഞ്ഞു ഇന്ഗ്ലണ്ട് ടീമില്‍ ചില ഡിഫന്‍ ഡർമാര്‍ മന:പൂര്‍വ്വം ക്രൂരമായി ഉപദ്രവിച്ചതിന്റെ ഫല മായി പെലെ വീണ്ടും കാഴ്ചക്കാരനായി ഇരിക്കേണ്ടി വന്നു. ഇത്തവണ ബ്രസീല്‍ ആദ്യത്തെ റൌണ്ട് കഴിഞ്ഞു ലോക കപ്പില്‍ നിന്ന് പുറത്തായി. ലോക കപ്പില്‍ ഇത്രയൊ ക്കെ തിരിച്ചടികള്‍ ഉണ്ടായെങ്കിലും ഒരു കളി ക്കാരന്‍ എന്ന നിലയില്‍ പെലെ വളര്‍ന്നു കൊണ്ടു തന്നെയിരുന്നു. നൈജീരിയയില്‍ ആഭ്യന്തര കലാപത്തില്‍ ഏര്പ്പെട്ടിരുന്ന രണ്ടു എതിര്‍ ചേരികള്‍ പെലെയുടെ കളി കാണാന്‍ വേണ്ടി മാത്രം വെടി നിര്‍ത്തി വൈരം മറന്നു രണ്ടു ദിവസം ലാഗോസില്‍ കളി കാണാന്‍ സഹകരിച്ചു.
1970 ലെ മെക്സിക്കോ ലോക കപ്പില്‍ പെലെയുടെ യും ബ്രസീലിന്റെയും വിജയ കരമായ തിരിച്ചു വരവിനു കാരണമായി. അപരാജിതരായ ഒരു ഉഗ്രന്‍ ടീമില്‍ പെലെ അവസാന മത്സരത്തില്‍ നിര്‍ണായകമായ ഒരു ഗോളുള്‍പ്പെടെ നാല് ഗോളുകള്‍ നേടി . ഇറ്റലിയുമായുള്ള ഫൈനലില്‍ 4 – 1 നായി രുന്നു ബ്രസീല്‍ ജയിച്ചത്.
1970 ല്‍ പെലെ സജീവ ഫുട്ബാളില്‍ നിന്ന് വിരമിച്ചു. എന്നാല്‍ അമേരിക്കയിലെ ഫുട് ബാള്‍ പ്രേമികള്‍ അദ്ദേഹത്തെ തിരിച്ചു കൊണ്ടു വന്നു. ന്യുയോര്‍ക്ക് കോസ്മോസ് എന്ന ടീമില്‍ ഉത്തര അമേരിക്കയില്‍ ഫുട് ബാള്‍ പ്രചാരത്തില്‍ കൊണ്ടു വരാന്‍ പെലെയെ അവര്‍ തിരിച്ചു കൊണ്ടു വന്നു. അന്നുവരെ വടക്കെ അമേരിക്കയില്‍ അമേരിക്കന്‍ ഫുട്ബാള്‍ മാത്രമേ പ്രചാര ത്തില്‍ ഉണ്ടായിരുന്നുള്ളു . പെലെ എന്ന ഒരൊറ്റയാളിന്റെ മാന്ത്രിക സ്പര്‍ശത്തില്‍ വടക്കെ അമേരിക്കയിലും ഫുട്ബാളിന് ആരാധകര്‍ ഉണ്ടായി. വടക്കെ അമരിക്കന്‍ സോക്കര്‍ ലീഗ് ഇന്നും വളരെ ജന സമ്മത മായ ഒരു ടൂര്‍ണമെന്റാണ്.
തെക്കെ അമേരിക്കയിലെ ബ്രസീല്‍ , അര്‍ ജെൻറീന ഉരുഗ്വേ, ചിലി, മെക്സിക്കോ എന്നീ ടീമുകള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിവി ല്ലെങ്കിലും മോശമല്ലാത്ത പുരുഷ വനിതാ ടീമുകള്‍ ഇന്ന് അമേരിക്കന്‍ ഐക്യനാടുക ള്‍ക്കും ഉണ്ട്. 1977 പെലെ ന്യു യോര്‍ക്ക് കൊസ്മോസും പെലെയുടെ പഴയ ടീമായ സാന്റോസും തമ്മില്‍ നടന്ന ഒരു പ്രദര്‍ശന മത്സരത്തില്‍ പെലെ രണ്ടു ടീമിനും വേണ്ടി ഓരോ ഹാഫിലും കളിച്ചു അന്നുവരെ കളിച്ച 1,363 കളികളില്‍ 1,281 ഗോളടിച്ചു തന്റെ ബൂട്ട് അവസാനമായി അഴിച്ചു വച്ചു.
കളി നിര്‍ത്തിയാലും പ്രശസ്തി.
സജീവമായ കളിയില്‍ നിന്ന് പിൻവാങ്ങി യിട്ടും പെലെയുടെ പ്രശസ്തിക്കു യാതൊരു മങ്ങലും ഉണ്ടായില്ല. ഫുട്ബാളുമായി ബന്ധ പ്പെട്ട പല മേഖലകളും പെലെ ഇന്നും വില പ്പെട്ട സംഭാവനകള്‍ ചെയ്തു കൊണ്ടിരുന്നു. 1978 ഐക്യരാഷ്ട്ര ബാലവിദ്യാഭ്യാസ സംഘടന (UNESCO) യുടെ സമാധാന സമ്മാനം പെലേക്ക് ലഭിച്ചു. ബ്രസീലിന്റെ കായിക മന്ത്രിയായും ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചു. ഈ നൂറ്റാണ്ടിലെ സഹകളി ക്കാരന്‍ എന്ന ബഹുമതി ലോക ഫുട്ബാൾ സംഘടന (FIFA) പെലേക്ക് 1999 ല്‍ അര്‍ജ ന്റീനയിലെ മാറഡോണക്കൊപ്പം നല്‍കുക യു ണ്ടായി. ഫുട്ബാള്‍ കളിയില്‍ പെലേക്ക് തുല്യമായി പെലെ മാത്രമേ ഉള്ളു എന്ന് അദ്ദേഹത്തിന്റെ കടുത്ത എതിരാളികള്‍ പോലും അംഗീകരിക്കും , തീര്‍ച്ച.
പ്രധാനപ്പെട്ട നേട്ടങ്ങള്‍
1. ലോക കപ്പു : 1958, 1962, 1970
2. ക്രൂസ് കപ്പു : 1958, 1962, 1968
3. ബെര്നാര്ടോ ഹിഗിന്‍സ് കപ്പു : 1959.
4. അറ്റ്ലാന്റിക് കപ്പു : 1960

ക്ലബുകള്‍ക്ക് വേണ്ടി
സാന്റോസിന് വേണ്ടി വിവിധ ടൂര്‍ണമെന്റു കളില്‍ 23 തവണ കപ്പുകൾ വാങ്ങി 
ന്യുയോര്‍ക്ക് കോസ്മോസ് : രണ്ടു പ്രാവശ്യം അമേരിക്കല്‍ ലീഗ് വിജയികളായി

റിക്കാര്‍ഡുകള്‍
1. ബ്രസീൽ ദേശീയ ടീമില്‍ : ഏറ്റവും കൂടു തല്‍ ഗോള്‍ നേടിയ ആള്‍ , 77 ഗോളുകള്‍ 
2. ഇന്റര്‍ കൊണ്ടിനെന്റൽ കപ്പു : 7 ഗോള്‍ 
3. ലോക കപ്പു ഹാട്രിക് : മൂന്ന് 
4. ഗിന്നസ് ലോക റിക്കാര്‍ഡ് : ഏറ്റവും കൂടുതല്‍ ഗോളുകള്‍ : 1283 ഗോളുകള്‍ 1363 കളികളില്‍ 
5. ഗിന്നസ് ലോക റിക്കാര്‍ഡ് : FIFA ലോക കപ്പില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ (3) 
6. ലോക കപ്പില്‍ കളിച്ച പ്രായം കുറഞ്ഞയാൾ : 17 വയസ്സും 249 ദിവസവും മാത്രം പ്രായം ഉള്ളപ്പോള്‍ 
7. ഏറ്റവും പ്രായം കുറഞ്ഞയാൾ നേടിയ ഹാട്രിക് : 17 വയസ്സും 244 ദിവസവും 1958 ല്‍ ഫ്രാന്‍സിനെതിരെ .
8. ഏറ്റവും പ്രായം കുറഞ്ഞ ലോക കപ്പു നേടിയ കളിക്കാരന്‍ : 1958.

അവലംബം 

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...