Skip to main content

38:ജോര്‍ജു വാഷിങ്ങ്ടന്‍

[ അമേരിക്കന്‍ ഐക്യനാടുകള്‍ എന്ന രാഷ്ട്ര ത്തിന്റെ ആദ്യത്തെ പ്രസിഡണ്ട് , അമേരിക്കന്‍ ഐക്യനാടുകള്‍ ഉണ്ടാകാന്‍ കാരണമായ കോണ്ടിനെന്റല്‍ സേനയുടെ ചീഫ് കമാണ്ടര്‍ , ഭരണ ഘടനാ നിര്‍മ്മാണ സഭയുടെ അദ്ധ്യക്ഷന്‍ സൌമ്യനായ ഒരു കര്‍ഷകന്‍ ഇതൊക്കെ ആയിരുന്നു ജോർജു വാഷിങ്ങ്ടന്‍. ആ ബഹുമുഖ വ്യക്തിത്വത്തെ നമുക്ക് പരിചയപ്പെടാം]
കുടുംബചരിത്രം
ജോര്‍ജു വാഷിങ്ങ്ടന്റെ കടുംബം ഇന്ഗ്ല ണ്ടില്‍ നിന്ന് അമേരിക്കയിലെ വിര്ജീനിയ ഭാഗത്തേക്ക് കുടിയേറിയതായിരുന്നു. ആദ്യ കാല ചരിത്രം വ്യക്തമല്ലെങ്കിലും അദ്ദേഹത്തി ന്റെ പിതാമഹന്‍ ജോണ് വാഷിങ്ങ്ടന്‍ ആണ് ഇന്ഗ്ലണ്ടില്‍ നിന്ന് കുടിയേറി പാര്ത്ത ത് . 1694 ല്‍ ജനിച്ച ജോര്‍ജിന്റെ പിതാവ് അഗസ്റ്റിനെ കുറിച്ച് മാത്രമേ കൂടുതല്‍ അറിയൂ. അഗസറ്റിന്‍ നല്ലത് പോലെ ഉല്‍ ക്കര്‍ഷെച്ഛയുള്ള ഒരു കര്‍ഷകന്‍ ആയിരു ന്നു . കൃഷി ചെയ്യാന്‍ ഭൂമിയും പണി 'യെടു ക്കാന്‍ അടിമകളെയും വാങ്ങി . മില്ലുകള്‍ സ്ഥാപിച്ചു , പുകയില കൃഷി ചെയ്തു . ഉരു ക്കു 'ഖനികള്‍ ഉണ്ടാക്കുന്നതില്‍ തല്‍പ്പരനാ യിരുന്നു അദ്ദേഹം . അഗസ്റ്റിന്റെ ആദ്യഭാര്യ മരിച്ചതിനു ശേഷം വിവാഹം കഴിച്ച രണ്ടാമ ത്തെ ഭാര്യയിൽ ഉണ്ടായ 6 കുട്ടികളില്‍ മൂത്തവന്‍ ആയിരുന്നു ജോര്ജ്. വിര്‍ജീനി യായിലെ വെസ്റ്മോര്‍ലാന്റു എന്ന ഗ്രാമ പ്രദേശത്തായിരുന്നു ഈ കുടുംബം താമസി ച്ചിരുന്നത് . സാമ്പത്തികമായി മെച്ചപ്പെട്ട ഒരു മദ്ധ്യവര്‍ത്തി കുടുംബമായിരുന്നു അത്. അഗസ്റ്റിന്‍ വാഷിങ്ങ്ടന്‍ കുടുംബത്തിനെ വിര്‍ജീനിയയില്‍ തന്നെ 1738 ല്‍ രാപന് ഹോക് നദീതീരത്തുള്ള ഫെര്രി ഫാര്‍മിലേക്ക് താമസം മാറ്റി. ജോര്‍ജിന്റെ ചെറുപ്പകാലം കൂടുതലും ഇവിടെ ആയിരുന്നു കഴിച്ചത് .
വിദ്യാഭ്യാസം
വാഷിങ്ങ്ടന്റെ ബാല്യകാലത്തെപ്പറ്റി കാര്യ മായി ഒന്നും അറിയാന്‍ വയ്യ, പല കഥകളും നിലവിലുണ്ട് , അതിലൊന്നു അച്ഛന് വളരെ ഇഷ്ടപ്പെട്ട ഒരു ചെറിമരം വെട്ടി മുറിച്ചതിനു ശേഷം നദിയില്‍ ഒരു വെള്ളി നാണയം എറിഞ്ഞു എന്നും അച്ഛനോട് കുറ്റസമ്മതം നടത്തി എന്നും ഒരു കഥ. ഏഴ് വയസു മുതല്‍ പന്ത്രന്ടു വയസു വരെ ജോര്‍ജിനെ വീട്ടില്‍ തന്നെ ഇരുത്തി പഠിപ്പിക്കുകയായിരു ന്നു എന്നും പറയപ്പെടുന്നു. പ്രായോഗിക ഗണിത ശാസ്ത്രം ജ്യോമ്മ്ട്രി ലാറ്റിന്‍ ഇങ്ങ്ലീഷ്‌ എന്നിവയില്‍ അറിവ് നേടിയത് അങ്ങനെ ആയിരുന്നു. ബാക്കി പഠനം ഒക്കെ അഛന്റെ ഫാര്മിലെ പണിക്കാരുടെ കൂടെയും മറ്റും ആയിരുന്നു. അങ്ങനെ പതിനഞ്ചു വയസാകുന്നതിനു മുമ്പ് തന്നെ പുകയില കൃഷി ചെയ്യാനും കന്നുകാലി വളര്‍ത്താനും സര്‍വേ ചെയ്യാനും ഒക്കെ ജോര്‍ജു പഠിച്ചു കഴിഞ്ഞിരുന്നു. ജോര്‍ജിന് 11 വയസ്സായിരുന്നപ്പോള്‍ തന്നെ അച്ഛന്‍ മരിച്ചു , അതിനു ശേഷം അഛന്റെ ആദ്യ ഭാര്യ യില്‍ ഉണ്ടായിരുന്ന ലോറന്‍സ് എന്ന സഹോദരന്റെ സംരക്ഷണയില്‍ ആണ് ജോര്‍ജു വളര്‍ന്നത്‌ . അദേഹം ജോര്‍ജിന് നല്ല രീതിയില്‍ കാര്യ പ്രാപ്തിയുള്ളവനാകാന്‍ സഹായിക്കുകയും ചെയ്തു. കുടുംബ സ്വത്തിനവകാശിയായി തീർന്ന ലോരെൻസ് കേണല്‍ വില്യം ഫെയര്ഫാക്സിന്റെ മകള്‍ ആനി ഫെയര്ഫാക്സിനെ വിവാഹം കഴിച്ചു. ആനിയും ലോരെ്ന്സും ജോര്‍ജിന് നല്ല രീതിയില്‍ ഉള്ള വിദ്യാഭ്യാസം നല്‍കാന്‍ വേണ്ടത് ചെയ്തു. ജോര്‍ജിന് 16 വയസായ പ്പോള്‍ സര്‍വേ ചെയ്യുന്ന സംഘത്തിന്റെ കൂട്ടത്തില്‍ പശ്ചിമ അമേരിക്കയിലെ പല സ്ഥലങ്ങളും നടന്നു കണ്ടു. ഫെയര്‍ ഫാക് സ് പ്രഭുവിന്റെ ശുപാര്‍ശയില്‍ ജോര്‍ജിന് അങ്ങനെ ആ ഭാഗത്തെ ഔദ്യോഗിക സര്‍വെയര്‍ ആയി ജോലി കിട്ടി. രണ്ടു വര്‍ഷ ങ്ങള്‍ ആ സര്‍വേ ജോലിയില്‍ തിരക്കായി രുന്നു ജോര്‍ജിന്. ഈ സമയത്ത് ഭൂമി വാങ്ങല്‍ വില്‍പ്പന നടത്തുന്നതില്‍ ജോര്‍ ജിനു താല്പര്യം ഉണ്ടായി.
1752 ജൂലായില്‍ സഹോദരന്‍ ലോറെന്‍സ് ക്ഷയരോഗം പിടി്പെട്ടു മരണമടഞ്ഞപ്പോള്‍ വാഷിങ്ങ്ടന്‍ കുടുംബസ്വത്തിന്റെ അവകാ ശിയായി മാറി അദ്ദേഹം . ലോരെന്സിന്റെ ഒരേ ഒരു കുട്ടി സാറാ രണ്ടു മാസം കഴിഞ്ഞു മരി ച്ചു. അങ്ങനെ കഷ്ടിച്ച് 20 വയസ്സുള്ള പ്പോള്‍ ജോര്‍ജു വാഷിങ്ടന്‍ വിജീനിയായി ലെ ഏറ്റവും വലിയ ഭൂവുടമകളില്‍ ഒരാളാ യി. ജീവിതം മുഴുവന്‍ ഒരു കര്‍ഷകന്റെ മനോഭാവം അദ്ദേഹത്തിന് അങ്ങനെ ഉണ്ടായി. ക്രമേണ തന്റെ കുടുംബത്തിനു ണ്ടായ വസ്തു വകകള്‍ വര്‍ദ്ധിപ്പിച്ചു അധിക നാള്‍ കഴിയാതെ അത് 8,000 ഏക്കരിലധി കം ആയി.
വിപ്ലവത്തിനു മുമ്പ് പട്ടാളത്തില്‍ ജോലി
1750 കളില്‍ ഫ്രാന്‍സും ബ്രിട്ടനും തമ്മില്‍ മത്സരം ഒന്നും ഉണ്ടായിരുനില്ല. എന്നാല്‍ ഫെഞ്ചു പട്ടാളക്കാര്‍ ഓഹിയോ നദീതീര പ്രദേശം അധീനപ്പെടുത്തിക്കൊണ്ടിരുന്നു ., ഫ്രെഞ്ച് രാജാവിന്റെ താല്പര്യങ്ങള്‍ രക്ഷി ക്കാന്‍ വേണ്ടി. എന്നാല്‍ ഈ ഭൂവിഭാഗവും വിര്‍ജീനിയയിലെ മറ്റുള്ളവരുടെ ഭൂമിയുമാ യുള്ള അതിരുകൾ അത്ര വ്യക്തമായി രുന്നില്ല. അത് കൊണ്ടു കര്‍ഷകര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിക്കൊണ്ടിരുന്നു. ഇതില്‍ ഇടപെട്ടു ജോര്‍ജു വാഷിങ്ങ്ടന്‍ തന്റെ തന്ത്ര പരമായ നേതൃ പാടവം വെള്പ്പെടുതി . സഹോദരന്‍ ലോറെന്‍സിന്റെ മരണം കഴി ഞ്ഞു അധികനാള്‍ കഴിയുന്നതിനു മുമ്പ് വിര്‍ജീനിയയിലെ ലെഫ്ട്ടനന്റ്റ് ഗവര്‍ണര്‍ ദ്വിണ്ടില്‍ വാഷിങ്ടനെ വിര്ജീനിയന്‍ പട്ടാളത്തിലെ മേജറിന്റെ സ്ഥാനമുള്ള ഒരു അഡ്ജുട്ടന്റായി നിയമിച്ചു. .
ഫ്രെഞ്ചുകാരും റെഡ് ഇന്ത്യന്‍സുമായി ഉണ്ടായ യുദ്ധം
1753 ഒക്ടോബറില്‍ വിര്‍ജീനിയ ഗവര്‍ണര്‍ ജനറല്‍ ദ്വിണ്ട്ല്‍ വാഷിങ്ങ്ടനെ ഇപ്പോള്‍ പെന്ൽസിൽ വാനിയായില്‍ ഉള്ള ലെബോഫ് എന്ന സ്ഥലത്തേക്ക് അയച്ചു . അവിടെ ചെന്ന് ഫ്രെഞ്ചുകാരോടു അനധികൃതമായി വെച്ച് കൊണ്ടിരിക്കുന്ന ഭൂമി തിരിച്ചു കൊടു ക്കാന്‍ ആവശ്യപ്പെട്ടു. വാഷിങ്ങ്ടന്റെ കീഴില്‍ ഉണ്ടായിരുന്ന ചെറിയ വിര്ജീനിയന്‍ പട്ടാളം ഫ്രെഞ്ച് പോസ്റ്റിനെ ആക്രമിച്ചു അവരുടെ കമാണ്ടറെയും കൂടെ ഉണ്ടായിരുന്ന ഒമ്പത് പട്ടാളക്കാരെയും വധിച്ചു.
എന്നാല്‍ അധികം താമസിയാതെ ഫ്രെഞ്ചു കാര്‍ തിരിച്ചടിച്ചു . വാഷിങ്ങ്ടന്റെ പട്ടാള ക്കാ രെ തോല്‍പ്പിച്ച് വാഷിങ്ങ്ടനെ തടവിലാക്കി , ഓഹിയോ നദിയുടെ മറ്റേക്കരയിലേക്ക് പ്രവേശിക്കരുത് എന്ന ഉറപ്പിൽ വെറുതെ വിട്ടു. ഓഹിയോ അവരുടെ കയ്യില്‍ അക' പ്പെട്ടതില്‍ അല്‍പ്പം ജാള്യം ഉണ്ടായെങ്കിലും തന്റെ പേര് ലണ്ടനില്‍ വരെ ആള്‍ക്കാര്‍ പറഞ്ഞു തുടങ്ങി എന്നറിഞ്ഞപ്പോള്‍ ജോര്‍ജിന് സന്തോഷമായി.
തുടര്‍ന്നു അദ്ദേഹത്തിനു ബ്രിട്ടീഷ് ജനറല്‍ എഡ്വാര്‍ഡ് ബ്രാഡക്കിന്റെ പട്ടാളത്തില്‍ കേണലിന്റെ റാങ്ക് നല്‍കപ്പെട്ടു . ഫ്രെഞ്ച് അധീനതയില്‍ ഉണ്ടായിരുന്ന ദുക്നെസ്സ് നയാഗ്ര ക്രൌണ്‍ പോയിന്റ് എന്നീ മൂന്നു കോട്ടകള്‍ ഒന്നിച്ചു ആക്രമിക്കാന്‍ പദ്ധതി ഇട്ടിരുന്നു. ഇതിനു വേണ്ടിയുണ്ടായ യുദ്ധ ത്തില്‍ കമാണ്ടർ‍ ബ്രാഡക്കിനു മാരകമായ പരുക്ക് പറ്റി. വാഷിങ്ങ്ടന്‍ അദ്ദേഹം ഓടിച്ചി രുന്ന രണ്ടു കുതിരകളെ കൊന്നു , നാല് ബുള്ളറ്റ് ഏറ്റെങ്കിലും സ്വയം രക്ഷപെട്ടു.
വിര്‍ജീനിയ പട്ടാളത്തിന്റെ നായകന്‍
ഈ യുദ്ധത്തിനു ശേഷം പട്ടാളം ഛിന്ന ഭിന്ന മായി പോയി. അവരെ കൂട്ടിച്ചേര്‍ത്തു ആത്മ വിശ്വാസം ഉണ്ടാക്കുവാന്‍ വാഷിങ്ടന്‍ ബുദ്ധിമുട്ടി. 1755 ല്‍ 23 ആമത്തെ വയസ്സില്‍ വാഷിങ്ങ്ടന്‍ വിര്‍ജീനിയ പട്ടാളത്തിന്റെ കമാണ്ടറായി നിയമിക്കപ്പെട്ടു. കഷ്ടിച്ച് 700 താന്തോന്നികളായ പട്ടാളക്കാരുമായി 400 മൈല്‍ അതൃത്തി കാക്കാന്‍ അദ്ദേഹത്തെ നിയോഗിച്ചു. അത് വളരെ വിഷമം പിടിച്ച പണിയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായി, ഉദര രോഗം പിടിച്ചു അദ്ദേ ഹം തിരിച്ചു നാട്ടിലേക്ക് പോന്നു .
1758 ല്‍ മറ്റൊരു ആക്രമണത്തില്‍ ഫോര്‍ട്ട്‌ ഡക്ക്നെസ്സ് പിടിക്കാന്‍ വാഷിങ്ങ്ടന്റെ നേതൃ ത്വത്തില്‍ മറ്റൊരു സേന പുറപ്പെട്ടു. സ്വന്തം താവളത്തില്‍ ഉണ്ടായ ഒരു തീപിടിത്തത്തില്‍ 14 പട്ടാളക്കാര്‍ വെന്തു മരിച്ചു, 26 പേര്‍ക്ക് പൊള്ളല്‍ ഏറ്റു. എന്നാലും യുദ്ധത്തില്‍ വിജയം ബ്രിട്ടീഷ് പട്ടാളത്തിനായിരുന്നു. ഡക്ക്നെസ്സ് ഫോര്‍ട്ടും ഓഹിയോ താഴ്വര യുടെ നിയന്ത്രണവും പിടിച്ചെടുക്കാന്‍ കഴിഞ്ഞു. 1758 ഡിസംബറില്‍ വിര്‍ജീനിയ പട്ടാളത്തില്‍ നിന്ന് വാഷിങ്ങ്ടന്‍ വിരമിച്ചു മൌണ്ട് വേര്നോനില്‍ തിരിച്ചെത്തി. പട്ടാള ത്തിലെ അദ്ദേഹത്തിന്റെ അനുഭവം മേലധി കാരികളുടെ തീരുമാനങ്ങള്‍ എടുക്കാന്‍ ഉണ്ടായിരുന്ന അമിതമായ കാല താമസങ്ങള്‍ കൊണ്ടും വേണ്ടത്ര പരിശീലനം കിട്ടാത്ത പട്ടാളക്കാരായതിനാലും അത്ര ആസ്വാദ്യ കരം ആയിരുന്നില്ല.
വിവാഹം മാര്ത്തായുമായി
പട്ടാളത്തില്‍ നിന്ന് പിരിഞ്ഞു ഏതാനും മാസങ്ങള്‍ കഴിഞ്ഞു വാഷിങ്ങ്ടന്‍ മാര്‍ത്ത ഡാന്ഗ്രിസ് എന്ന ധനികയായ വിധവയെ വിവാഹം കഴിച്ചു. അദ്ദേഹത്തെക്കാള്‍ ഏതാനും മാസം മാത്രം പ്രായം കൂടിയ മാര്ത്തയുടെ അധീനതയില്‍ ഉണ്ടായിരുന്ന 18,000 ഏക്കര്‍ കൃഷിസ്ഥലവും സ്വന്ത മായി. പട്ടാളത്തില്‍ ആയിരുന്നപ്പോള്‍ കിട്ടിയ വസ്തുക്കളും കൂടി ആയപ്പോള്‍ വാഷിങ്ങ്ടന്‍ അന്നത്തെ വളരെ വലിയ ഒരു ധനികനായി മാറി. മാര്തായില്‍ രണ്ടു കുട്ടികളും ( ജോണ്‍ , മാര്‍ത്ത ) ഉണ്ടായി. ഇവരെ വളര്‍ത്തുന്നതില്‍ വാഷിങ്ങ്ടന്‍ വലിയ ശ്രദ്ധ ചെലുത്തി. എന്നാൽ വിപ്ലവത്തിന് തൊട്ടു മുമ്പ് മകള്‍ മാര്‍ത്ത മരിച്ചത് വിഷമം ഉണ്ടാ ക്കി. വിപ്ലവത്തിനിടക്ക് ജോനും മരിച്ചു. തുടര്‍ന്നു ജോര്‍ജു ദമ്പതികൾ രണ്ടു കുട്ടിക ളെ ദത്തെടുത്തു.
പട്ടാളത്തില്‍ നിന്ന് പിരിഞ്ഞപ്പോള്‍ മുതല്‍ തികഞ്ഞ കര്‍ഷകനായി ജീവിച്ച അദ്ദേഹം തന്റെ കുതിരയുടെ പുറത്തു കയറി കൃഷിയി ടങ്ങളില്‍ ആഴ്ചയില്‍ ആറു ദിവസം പണി യെടുത്ത് സമയം ചിലവാക്കി. നൂറോളം അടി മകളെ പണിയെടുപ്പിക്കാനും കഴിഞ്ഞു. അടിമ ജോലി എന്ന രീതിയോട് എതൃപ്പ് ഉണ്ടായിരുന്നു എങ്കിലും നാട്ടുനടപ്പ് എന്ന രീതിയില്‍ തന്നെ കൃഷിപ്പണി മുന്നോട്ടു പോയി. ഇതോടൊപ്പം വിർജീനിയന്‍ രാഷ്ട്രീ യത്തിലും അദ്ദേഹം പ്രവേശിച്ചു. വിര്‍ജീനി യയിലെ ഭരണ സഭയിലേക്ക് 1758ല്‍ അദ്ദേ ഹം തിരഞ്ഞെടുക്കപ്പെട്ടു.
അമേരിക്കന്‍ സ്വാതന്ത്ര്യ സമരം
അമേരിക്കന്‍ വിപ്ലവം എന്നറിയപ്പെടുന്ന അമേരിക്കന്‍ സ്വാതന്ത്ര്യ സമരം 1775 മുതൽ 83 വരെ ആയിരുന്നു.
തുടക്കം
കോളനി നിവാസികളില്‍ നിന്ന് കൂടിയ തോ തില്‍ നികുതി ഈടാക്കാന്‍ തുടങ്ങിയ ബ്രിട്ടീഷ് ഭരണാധികാരികളുടെ ശ്രമം ആദ്യ മാദ്യം ചെറിയ പ്രതിഷേധത്തിനു കാരണമാ യി. 1765 ലെ സ്റ്റാമ്പ് നിയമം 1767 ലെ ടൌന്‍ സെന്‍റ് നിയമം 1773 ലെ ചായപ്പൊടി നിയ മം ഇവയെല്ലാം പ്രതിഷേധത്തിന് കാരണ മായി . 1770ല്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ കൊള ണി നിവാസികളെ വെടിവച്ചു കൊന്നു , ബോസ്ടന്‍ കൂട്ടക്കൊല എന്നറിയ പെടുന്ന ഇതായിരുന്നു തുടക്കം .തുടര്‍ന്നു 1773 ല്‍ ഒരു കൂട്ടം കോളനിക്കാര്‍ ബോസ്ടന്‍ തുറമു ഖത്തിൽ കിടന്ന ഒരു ബ്രിട്ടീഷ് കപ്പലില്‍ കയറി 342 പെട്ടി ചായപ്പെട്ടികള്‍ അത്ലാന്റിക് സമുദ്രത്തിലേക്ക് വലിച്ചെറിഞ്ഞു . ബോ സ്റ്റൻ ടീ പാര്‍ട്ടി എന്നറിയപ്പെടുന്നു ഇത്. ഇതിനെ തുടര്‍ന്നു ബ്രിട്ടീഷ് പാര്ലമെന്ടു കൂടുതല്‍ കര്‍ക്കശമായ നിയമങ്ങള്‍ കൊണ്ടുവന്നു.
അമേരിക്കയുടെ താല്പര്യങ്ങള്‍ ഏറ്റവും ശക്തമായ രീതിയില്‍ പ്രകടിപ്പിക്കാന്‍ ജോര്‍ജു വാഷിങ്ങ്ടന്‍ (വിര്‍ജീനിയ) സാമു വല്‍ ആഡംസ്(മസാച്ചുസെറ്റ്സ്) പാട്രിക് ഹെന്രി ( വിര്‍ജീനിയ ) ജോണ്‍ ജെയ് (ന്യു യോര്‍ക്ക്‌ ) എന്നിവര്‍ മുന്കയ്യെടുത് 1774 സെപ്ടംബരില്‍ ഫിലാഡല്ഫിയായില്‍ ഒന്നി ച്ചു കൂടി ബ്രിട്ടീഷ് ഭരണത്തെ പരസ്യമായി എതിർക്കാന്‍ ആഹ്വാനം ചെയ്തു. ആദ്യ ത്തെ കോണ്ടിനെന്റല്‍ കൊൺഗ്രെസ്സ് എന്നറിയപ്പെട്ട ഈ സമ്മേളനം സ്വാതന്ത്ര്യം ലക്ഷ്യമാക്കി ഇല്ലെങ്കിലും പുതിയ നികുതി ഈടാക്കുന്നതില്‍ പ്രതിഷേധം രേഖപ്പെടു ത്തി. 1775 മെയ് മാസം വീണ്ടും കൂടാന്‍ തീരുമാനിച്ചിരുന്നപ്പോള്‍ ബ്രിട്ടീഷ് ഭടന്മാരും നാട്ടുകാരുമായുള്ള സംഘട്ടനങ്ങള്‍ പലയി ടങ്ങളിലും ഉണ്ടായി .ഏപ്രില്‍ 19നു ലെക്സി ന്ഗ് ടനിലും മസാച്ചുസേറ്സിലെ കൊണ് കൊര്ടിലും ബ്രിട്ടീഷ് പട്ടാളവും നാട്ടുകാ രുമായി ഏറ്റുമുട്ടി. ഇത് ശരിക്കും അമേരി ക്കൻ വിപ്ലവം ആയി മാറി .
സതന്ത്ര്യ പ്രഖ്യാപനം
രണ്ടാമത്തെ കോണ്ടിനെന്റല്‍ കൊൺഗ്രെ സ്സ് ഫിലാഡല്ഫിയായില്‍ കൂടിയപ്പോള്‍ ബെഞ്ച 'മിന്‍ ഫ്രാങ്ക്ലിന്‍, തോമസ്‌ ജെഫെ ര്സന്‍ എന്നിവരും കൂടി ഒരു കോണ്ടിനെ ന്ടല്‍ സേന ഉണ്ടാക്കി വാഷിങ്ങ്ടനെ സേനാ നായകനാക്കി . ബോസ്ടനില്‍ വച്ച് കൊളോ ണിയല്‍ സേന ബ്രിട്ടീഷ് സേനക്ക് ആദ്യത്തെ തിരിച്ചടി കൊടുത്തു , ജനറല്‍ ഹോവിന്റെ നേത്രുത്വത്തില്‍ ഉള്ള ബ്രിട്ടീഷ് സേന 1776 ല്‍ ക്യാനഡാ ഭാഗത്തേക്ക് ഓടിപ്പോയി. അവര്‍ ന്യുയോര്‍ക്കില്‍ ഒരു വലിയ യുദ്ധ ത്തിനു തയ്യാറായി ജൂണ്‍ മാസം ആയപ്പോള്‍ തുടര്‍ന്നു പല സ്ഥലത്തും കൊളോണിയല്‍ സേനയും ബ്രിട്ടീഷ് സേനയുമായി സംഘട്ടന ങ്ങള്‍ നടന്നു . ജൂലൈ 4 നു ഒരു അഞ്ചംഗ കമ്മറ്റി അമേരിക്കന്‍ സതന്ത്ര്യ പ്രാഖ്യാപനം എഴുതിയുണ്ടാക്കി സ്വീകരിച്ചു, തോമസ്‌ ജെ്ഫെര്സന്‍ ആയിരുന്നു ഇത് എഴുതി ഉണ്ടാ ക്കിയത് . ഈ വിപ്ലവത്തെ അടിച്ചമർത്താന്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ 34,000 ആല്‍ ക്കാര്‍ ഉള്‍പ്പെട്ട ഒരു വലിയ സേനയെ അയ ച്ചു . ന്യുയോര്‍ക്കില്‍ വെച്ച് ഈ സേന കൊളണിസേനയെ തോൽപ്പിച്ചോടിച്ചു ഡിലവൈര്‍ നദി കടന്നു ഓടിപ്പോയ കൊളണി സേന തിരിച്ചു വന്നു രണ്ടായി പിരിഞ്ഞു വാഷിംഗ്ടന്റെ നേത്രുത്വത്തില്‍ ട്രെന്റനിലും ന്യു ജെര്സിയിലും പ്രിൻസ്റ്റനിലും ബ്രിട്റെഷ് സേനയെ തുരത്തി.
1778 ലെ നീണ്ട തണുപ്പ് കാലാവസ്ഥയില്‍ കോളനി സേനയ്ക്ക് നല്ല രീതിയില്‍ പരിശീ ലനം ലഭിച്ചു, ഫ്രെഞ്ച് പ്രഷ്യന്‍ സേനാനായ കന്മാരില്‍ നിന്നും. ബ്രിട്ടീഷ് ജനറല്‍ ക്ലിന്റന്റെ കീഴില്‍ ഫിലാഡെൽഫിയായില്‍ നിന്നു ന്യു യോര്‍ക്കിലേക്ക് പിൻവാങ്ങാന്‍ തുടങ്ങി. എന്നാല്‍ വാഷിങ്ങ്ടന്റെ സേന ഇവരെ പിന്തുടര്‍ന്നു തോല്‍പ്പിച്ചു. 1778 ജൂലായില്‍ ഫ്രെഞ്ച് കമാന്ടരുറെ സഹായത്തോടെ റോഡ്‌ ഐലണ്ടിലെ യുദ്ധം പരാജയപ്പെട്ടു.1779 – 82 കാല ഘട്ടത്തില്‍ അമേരിക്കന്‍ സേന പലയിടങ്ങളിലും പരാജയപ്പെട്ടു. എന്നാല്‍ 1783 ആയപ്പോള്‍ ജോര്‍ജു ഗ്രീന്‍ എന്ന കമാണ്ടറുടെ കീഴില്‍ ഫ്രെഞ്ച് സേന യുടെ സഹായത്തോടെ അമേരിക്കന്‍ സേന യെ വിജയത്തിലേക്ക് നയിച്ചു.
ഇത് 1783 മാര്‍ച്ചില്‍ ആയിരുന്നു. പക്ഷെ ആ വര്ഷം നവംബറില്‍ ബ്രിട്ടീഷ് പട്ടാളം ന്യു യോര്‍ക്കില്‍ നിന്നും പിന്‍വാങ്ങി , അങ്ങനെ സ്വാതന്ത്ര്യ സമരം വിജയിച്ചു. വാഷിങ്ങ്ടന്‍ കമാണ്ടർ സ്ഥാനം രാജി വെച്ച് തന്റെ നാട്ടി ലേക്ക് മടങ്ങി. വര്‍ഷങ്ങളായ് ആരും നോ ക്കാനില്ലാതെ നശിച്ചു കൊണ്ടിരുന്ന തന്റെ കൃഷി സ്ഥലവും മറ്റും വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങി. അടുത്ത നാല് ആര്‍ഷം വാഷി ങ്ങ്ടന്‍ വിര്ജീനിയായ്ല്‍ തന്നെ തുടര്‍ന്നു. തന്റെ കൃഷി സ്ഥലങ്ങളുടെ പുനരുജ്ജീവനം നടത്താന്‍ സര്ക്കാരിൽ നിന്ന് കിട്ടിയ ഒരു വലിയ ഗ്രാന്റ് വഴി എല്ലാം ശരിയാക്കി എടു ത്തു.
പ്രസിഡന്റ് സ്ഥാനവും ഭരണ ഘടനാ കണ്‍വെന്ഷനും
1787ല്‍ വാഷിങ്ങ്ടനെ രാജ്യ കാര്യത്തിനു വീണ്ടും ക്ഷണിക്കപ്പെട്ടു. ഒരു ഫെഡറല്‍ സംവിധാനം ഉണ്ടാക്കുന്നതില്‍ ഉള്ള വിഷമ ത്തില്‍ ഉഴലുകയായിരുന്ന സമയത്ത് സംസ്ഥാനങ്ങളെ ഏകോപിപ്പിച്ചു കൊണ്ടു പോകാന്‍ കഴിഞ്ഞിരുന്നില്ല. സംസ്ഥാന സര്‍ക്കാരുകള്‍ പലതും സ്വതന്ത്ര രാജ്യങ്ങ ളെപ്പോലെ പ്രവര്‍ത്തിച്ചു തുടങ്ങി. വാഷി ങ്ങ്ടന്‍ ഈ സ്ഥിതി കണ്ടു വിഷമിച്ചു. സംസ്ഥാനങ്ങളെ ഏകൊപിപ്പിക്കാന്‍ 1786 ല്‍ ഫിലാഡല്ഫിയാ കൊണ്ഗ്രെസ്സില്‍ ഒരു കൊണ്ഫെഡറെഷന്‍ ഉണ്ടാക്കാനുള്ള തീരുമാനം എടുത്തു. ഇതിന്റെ നിയമാ വലികള്‍ ഭരണ ഘടനാ അസംബ്ലി ഉണ്ടാക്കി പസാക്കിയെടുത്തു.
പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഭരണ ഘടന സംബന്ധമായ ജോലികള്‍ കഴിഞ്ഞു വീണ്ടും തന്റെ കൃഷി നോക്കാന്‍ തിരിച്ചു പോകാന്‍ തുടങ്ങിയ ജോര്‍ജു വാഷിങ്ങ്ടനെ പ്രസിഡ ന്റായി നോമിനേറ്റു ചെയ്യുകയുണ്ടായി. എലെ ക്ടോരല്‍ കോളേജില്‍ അദ്ദേഹം എതിരില്ലാ തെ അമേരിക്കന്‍ ഐക്യനാടുകളുടെ ആദ്യത്തെ പ്രസിഡന്റ് ആയി . ആദ്യത്തെ പ്രസിഡന്റ് എന്ന നിലയില്‍ താന്‍ ചെയ്യുന്ന കാര്യങ്ങള്‍ കീഴ് വഴക്കം ഉണ്ടാക്കുമെന്ന് പൂര്‍ണ ബോധവാനായിരുന്ന ജോര്‍ജു വാഷി ങ്ങ്ടന്‍ യുറോപ്യന്‍ രീതി കൊപ്പിയടിക്കാതെ പുതിയ വഴക്കങ്ങള്‍ ഉണ്ടാക്കി. ആദ്യമായി കൊണ്ഗ്രെസ്സ് അംഗീകരിച്ച $25,000 ശമ്പളം തന്നെ വേണ്ടെന്നു വച്ചു. എന്നാല്‍ പ്രസിഡന്റ് സ്ഥാനം അദ്ദേഹത്തെപ്പോലെ ധനികന്മാര്‍ക്ക് മാത്രം ആകുമെന്ന രീതിയി ലേക്ക് നീങ്ങുമെന്ന് സൂചിപ്പിച്ചപ്പോള്‍ അദ്ദേ ഹം ശമ്പളം വാങ്ങാന്‍ തീരുമാനിച്ചു. തന്നെ മിസ്ടര്‍ പ്രസിഡന്റ് എന്ന് എല്ലാവരും വിളി ച്ചാല്‍ മതി എന്നും നിര്‍ബന്ധിച്ചു. ഒന്നാം തരം ഭരണാധികാരിയായി, തന്റെ വിശ്വസ്തരും കഴിവുള്ളവരുമായ ഒരു ടീമിനെ കൂട്ടി അദ്ദേ ഹം അമേരിക്കന്‍ ജനതയെ നയിച്ചു. അലെ ക്സാണ്ടര്‍ ഹാമില്‍ട്ടന്‍ ഖജാന സെക്രട്ടറി ആയും തോമസ്‌ ജെഫെര്സന്‍ സ്റെയ്റ്റ് സെക്രട്ടറിയായും നിയമിക്കപ്പെട്ടു . പ്രസിട ണ്ട് ആയിരിക്കുന്നയാൾ തികച്ചും നിഷ്പ ക്ഷമതിയും ഏറ്റവും ഉയര്‍ന്ന സ്വഭാവം ഉള്ള ആളും ആയിരിക്കണം എന്ന് അദ്ദേഹം തന്റെ മാത്രുകയിലൂടെ കാണിച്ചു കൊടുത്തു. രണ്ടു പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ട അദ്ദേ ഹം മൂന്നാമത്തെ തവണ ഭാരിച്ച ഉത്തര വാദിത്വം ജോണ് ആദംസ് എന്ന വിശ്വസ്ത നെ ഏല്പ്പിച്ചു 1797 ല്‍ തന്റെ കൃഷി സ്ഥലത്തേക്ക് മടങ്ങി. ശിഷ്ടകാലം തന്റെ ഫാം നോക്കി സന്തോഷമായി കഴിഞ്ഞു
മരണം
തന്റെ നീണ്ട കാലത്തെ അസാന്നിദ്ധ്യം കൊണ്ടു കൃഷി സ്ഥലം തികച്ചും നാശ ത്തിലേക്ക് നീങ്ങുകയായിരുന്നു. അതു കൊണ്ടു കഠിന പ്രയത്നം കൊണ്ടു അത് വീണ്ടെടുക്കാനായി അദ്ദേഹത്തിന്റെശ്രമം . തന്റെ കുതിരപ്പുറത്തു ഫാര്മിന്റെ മുക്കിലും മൂലയിലും അദ്ദേഹം എത്തി കാര്യങ്ങള്‍ നോക്കിക്കൊണ്ടിരുന്നു. 1799 ഡിസംബ റിലെ ഒരു തണുത്ത സായാഹ്നത്തില്‍ മഞ്ഞു കാറ്റില്‍ ഓടി നടന്നു വീട്ടില്‍ എത്തിയപ്പോള്‍ തൊണ്ടയിൽ അല്‍പ്പം വേദന തോന്നിയപ്പോള്‍ പെട്ടെന്ന് ഭക്ഷണം കഴിച്ചു വിശ്രമിക്കാന്‍ കിടന്നു. പുലര്ചെ മൂന്നു മണിക്ക് ഉണര്‍ന്ന അദ്ദേഹത്തിനു കൂടുതല്‍ ബുദ്ധിമുട്ട് തോന്നി പത് നി മാര്തായെ വിവരം അറിയിച്ചു. ആ അസു ഖം കൂടി 1799 ഡിസംബര്‍ 14 നു അദ്ദേഹം ദിവംഗതനായി രാഷ്ട്രം മുഴുവന്‍ അവരുടെ ആദ്യത്തെ രാഷ്ട്രപതിയുടെ വിയോഗ ത്തില്‍ ഒന്നടങ്കം ദു:ഖാര്തരായി .ബ്രിട്ടീഷ് ഭരണാധികാരികളും നെപ്പോളിയനും പോലും അദ്ദേഹത്തിന് അത്യാദരം പ്രകടിപ്പിച്ചു സന്ദേ ശങ്ങള്‍ അയച്ചു. ഫ്രാന്‍സില്‍ 10 ദിവസമാണ് ദു:ഖം ആചരിച്ചത്‌.
അറിയപ്പെടാത്ത ചില നുറുങ്ങുകള്‍
1. നായ സ്നേഹി
രാഷ്ട്ര പിതാവായ ജോര്‍ജു വാഷിങ്ങ്ടൻ തന്റെ നായയെ സ്വയം കളിപ്പിക്കുകയും അവനോടൊപ്പം സമയം ചിലവാക്കുന്നതും പതിവായിരുന്നു . മദം മൂസ് എന്ന ഒരു ദാല്മെഷ്യന്‍ പെണ്പട്ടി അദ്ദേഹത്തിന്റെ പ്രിയപ്പെട്ടതായിരുന്നു. അമെരിക്കന്‍ കെന്നല്‍ ക്ലബ്ബില്‍ അംഗമായിരുന്നു അദ്ദേ ഹം . വിവിധ തരം നായ്ക്കളെ അദ്ദേഹം വളര്‍ത്തിയിരുന്നു. അവയ്ക്ക് അത്യപൂര്‍വ മായ പേരുകളും നല്‍കിയിരുന്നു. ഇവയു മായി കഴിച്ച സമയം അദേഹത്തിന് ആനന്ദകരമായിരുന്നു.
2 . മാര്തായുമായുള്ള പ്രണയം
ആദ്യകാലത്ത് മാര്തായും ആയി പ്രണയം തുടങ്ങിയപ്പോള്‍ അദ്ദേഹം എഴുതിയ പ്രേമ ലേഖനങ്ങള്‍ അവര്‍ തമ്മില്‍ ഉണ്ടായിരുന്ന അഗാധ പ്രേമത്തിന്റെ തെളിവായിരുന്നു. യുദ്ധത്തിനു വേണ്ടി ദൂരങ്ങളില്‍ അലയുമ്പോ ഴും മറ്റും തന്റെ പ്രേയസിക്ക് രണ്ടു വരികള്‍ കുറിക്കാതെ അദ്ദേഹം വിശ്രമിക്കുമാ യിരുന്നില്ല. വാഷിങ്ടന്‍ മരിച്ചപ്പോള്‍ തന്റെ പ്രിയന്റെ സ്നേഹോപഹാരം ആയിരുന്ന ഈ കത്തുകള്‍ മൂന്നെണ്ണം ഒഴിച്ച് എല്ലാം മാർത്ത നശിപ്പിച്ചു തങ്ങളുടെ സ്വകാര്യ കത്തുകള്‍ പൊതുജനത്തിനു കാണിക്കാന്‍ കൊടുക്കാ തെ. ഈ കത്തുകളില്‍ നിന്നും ആണ് അദ്ദേ ഹത്തിന്റെ ജീവിതത്തിന്റെ മറ്റൊരു മുഖം അറിവായത് .
3. സ്ഥിരമായ പല്ല് വേദനയും പ്രശ്നങ്ങളും
അമേരിക്കയിലെ ആദ്യത്തെ പ്രസിഡണ്ടിന്റെ പല്ലുകള്‍ കുപ്രസിദ്ധമാ യ യിരുന്നു. യുദ്ധമുഖത്ത് നിന്ന് പോലും പല്ല് ഡോക്ടറുടെ സഹായത്തിനു അദ്ദേഹം സന്ദേശം അയക്കാരുണ്ടായിരുന്നു. 49 ആമ ത്തെ വയസ്സില്‍ തന്നെ അദ്ദേഹത്തിനു കത്രിമ പല്ലുകളുടെ സഹായം ആവശ്യമായി വന്നു. പ്രസിഡണ്ടായിരുന്നപ്പോള്‍ അദ്ദേഹ ത്തിന് ഒരൊറ്റ പല്ല് മാത്രമേ ഉണ്ടായിരു ന്നുള്ളു. തന്റെ വസ്ത്രങ്ങളിലും പൊതു സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴും അതീവ ശ്രദ്ധാലുവായ വാഷിങ്ങ്ടന്‍ തന്റെ ദന്ത ശ്രദ്ധയ്ക്കും ധാരാളം സമയം ചിലവിട്ടിരുന്നു. ആറു മാസത്തി ലൊരിക്കല്‍ ദന്ത പരിശോ ധന കര്‍ശനമായി എല്ലാവരുംചെയ്യണം എന്നു അദ്ദേഹം നിർദ്ദേശിച്ചിരുന്നുവത്രേ. ഇപ്പോള്‍ അമേരിക്കിയില്‍ ഇത് സര്‍വ സാധാരണമായി കഴിഞ്ഞു. 
അവലംബം 
https://en.wikipedia.org/wiki/George_Washington
http://www.mountvernon.org/george-washington/biography/
LikeShow More Reactions
Comment

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...