Skip to main content

45:പ്രഫുല്ല ചന്ദ്ര റായ്

[ പ്രഫുല്ല ചന്ദ്ര റായ് അഥവാ പി സി റായ് ഇന്ത്യയുടെ ഔഷധ നിര്‍മ്മാണ വ്യവസായ ത്തിന്റെ (pharmace utical industry) പിതാവ് എന്നറിയപ്പെടുന്നു. അദ്ദേഹത്തിന്റെ നൈട്രയിട്സ്, മെര്‍ക്കുറി പോലുള്ള ലോഹ ങ്ങളുടെ ഹൈപോ നൈട്രയിട്സ് എന്നിവയെ പ്പറ്റി യുള്ള പഠനങ്ങള്‍ അദ്ദേഹത്തെ ലോക പ്രശസ്തനാക്കി , ബംഗാളിലെ ധനികരുടെ കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിനു ബ്രിട്ടീ ഷ് ഇന്ത്യയില്‍ കിട്ടാവുന്നതില്‍ ഏറ്റവും മെച്ച പ്പെട്ട വിദ്യാഭ്യാസം തന്നെ കിട്ടി. ബാല്യ കാല ത്തെ അസുഖം മൂലം പഠിത്തം തുടരാന്‍ കഴി യാതിരുന്ന അദ്ദേഹം വീട്ടിലിരുന്നു വായിച്ചു സാഹിത്യ പരിചയവും ഉണ്ടാക്കി. എഡിന്ബ രോ സര്‍വകലാശാലയില്‍ ഉപരിപഠനം നട ത്തിയ റായ് അവിടെ തന്നെ ഗവേഷണം ചെയ്തു രണ്ടു മൂന്നു വര്ഷം കഴിഞ്ഞു. അതിനു ശേഷം തിരിച്ചു വന്നു അദ്ദേഹം പ്രസിഡന്സി കോളേജില്‍ തന്റെ ഔദ്യോഗി ക ജീവിതം തുടങ്ങി , ഇവിടെ വച്ചായിരുന്നു അദ്ദേഹം മെര്‍ക്കുറിയുടെ നൈട്രയിറ്റ് കണ്ടു പിടിച്ചത്, അദ്ദേഹം സ്ഥാപിച്ച ബംഗാള്‍ കെമി ക്കല്‍സ് & ഫാര്‍മസ്യുട്ടിക്കല്‍സ് ഇന്ത്യയിലെ ആദ്യത്തെ ഔഷധ നിര്‍മ്മാണ ശാല ആയി രുന്നു. അവിവാഹിതനായ അദ്ദേഹം ലളിത ജീവിതം നയിച്ച്‌ സമൂഹ നന്മക്കു വേണ്ടി അനവരതം പ്രവര്‍ത്തിച്ചു വന്നു . പാവങ്ങളു ടെ ഉന്നമനത്തിനും ശാസ്ത്ര പുരോഗതിക്കും അദ്ദേഹം മികച്ച സംഭാവനകള്‍ നല്‍കി , സാധാരന്‍ ബ്രഹ്മ സമാജ്ന്റെ സ്ഥാപകനും സജീവ പ്രവര്‍ത്തകനും ആയിരുന്നു അദ്ദേ ഹം . പൊതുവേ എല്ലാവരുടെയു ബഹുമാന പാത്രമായ അദ്ദേഹത്തെ ആചാര്യ പ്രഫുല്ല ചന്ദ്ര റായ് എന്നും അറിയപ്പെട്ടു .]
ബാല്യകാലം
ബംഗ്ലാദേശിലെ ഖുല്ന ജില്ലയിലുള്ള രാരുള്‍ കടിപാര എന്ന ഗ്രാമത്തില്‍ 1861 ആഗസ്റ്റ്‌ 2നു ജന്മിയായ ഹരീഷ് ചന്ദ്ര റായിയുടെ മകനായി ജനിച്ചു. ആദ്യ കാല വിദ്യാഭ്യാസം അവിടത്തെ ഗ്രാമ വിദ്യാലയത്തില്‍ തന്നെ ആയിരുന്നു. 1870 ല്‍ അദ്ദേഹത്തിന്റെ കുടും ബം കല്‍ക്കത്തായിലേക്ക് കുടിയേറി . പ്രഫു ല്ലയും ജ്യേഷ്ടനും കല്‍ക്കത്തയിലെ ഹരേ സ്കൂളില്‍ ചേര്‍ന്ന്. പഠനം തുടര്‍ന്നു. 1870 ല്‍ കഠിനമായ ഉദര രോഗം പിടിപെട്ട പ്രഫുല്ല പഠ നം തുടരാനാവാതെ വീട്ടില്‍ ഇരിക്കേണ്ടി വന്നു. തുടര്‍ന്നു അദ്ദേഹത്തിന്റെ ആരോഗ്യം നശിച്ചു. ഒന്ന് രണ്ടു വര്ഷം നാട്ടിലെ പിതൃ ഗൃഹത്തില്‍ തന്നെ കഴിയെണ്ടി വന്നു. എന്നാല്‍ ഈ സമയത്ത് പ്രഫുല്ല വീണിടം വിദ്യയാക്കി ഇങ്ങ്ലീഷ്‌ ഭാഷയില്‍ ഉള്ള അനേകം സാഹിത്യ സൃഷ്ടികള്‍ വായിച്ചു സാഹിത്യാഭിരുചി വികസിപ്പിച്ചു. അത് ഭാവിയില്‍ അദ്ദേഹത്തിന്റെ കഴിവായി സമൂഹത്തിനു പ്രയോജനപ്പെടുകയും ചെയ്തു. അസുഖം മാറി കല്‍ക്കത്തയില്‍ തിരിച്ചെത്തി ആല്‍ ബെര്ട്ട്സ് സ്കൂളില്‍ ചേര്‍ന്ന്. പഠനം തുടര്‍ന്നു.
തുടര്‍ന്നു 1879 പ്രവേശന പരീക്ഷ എഴുതി മേട്രോ പോളിറ്റന്‍ (പിന്നീട് വിദ്യാ സാഗര്‍ കോളേജു ) സ്ഥാപനത്തില്‍ പ്രവേശനം നേടി. അന്ന് ഈ സ്ഥാപനത്തില്‍ ശാസ്ത്ര വിഷയങ്ങള്‍ പഠിപ്പിക്കുന്നില്ലായിരുന്നു , അതുകൊണ്ടു ഫിസിക്സും കെമിസ്ട്ര്രി യും പഠിക്കാന്‍ അദ്ദേഹം പ്രസിഡന്‍സി കോളേജില്‍ പോകുമായിരുന്നു. അവിടെ കെമിസ്ട്രി പഠിപ്പിച്ചിരുന്ന അലക്സാണ്ടര്‍ പെട്ലര്‍ എന്ന അദ്ധ്യാപകന്‍ പ്രഫുല്ലയെ വല്ലാതെ ആകര്‍ഷിച്ചു. ബി എ ക്ക് പഠിക്കു മ്പോള്‍ 1882ല്‍ അഖിലേന്ത്യാ തലത്തില്‍ രണ്ടു സ്കോളര്‍ഷിപ്പ്‌ മാത്രം ഉള്ള ഒരു പരീക്ഷയില്‍ വിജയിച്ചു റായ് ഇന്ഗ്ലണ്ടില്‍ പോയി പഠിക്കാന്‍ അര്‍ഹത നേടി. അങ്ങനെ എഡിന്‍ബറോ സര്‍വകലാശാലയില്‍ എത്തി ച്ചേര്‍ന്നു. അവിടെ ഫിസിക്സ് , രസതന്ത്രം, ബയോളജി എന്നീ വിഷയങ്ങളില്‍ പ്രാവീണ്യം നേടി. ഇതോടൊപ്പം തന്നെ ചരി ത്രത്തിലും സാഹിത്യ ത്തിലും അദ്ദേഹ ത്തിന് താല്പര്യം ഉണ്ടായ്യിരുന്നു. എഡിന്‍ബ രോയില്‍ നിന്ന് ബി എസ സി പാസായ തിനു ശേഷം അവിടെ തന്നെ ഗവേഷണം നടത്തി . 1887 ല്‍ അത് ഡി എസ സി ബിരുദം നേടി. ഹോപ്‌ സമ്മാനത്തിനു അര്‍ഹനായ അദ്ദേഹത്തിന് ഒരു വര്ഷം കൂടി അവിടെ തന്നെ ഗവേഷണം തുട രാന്‍ കഴിഞ്ഞു. അവിടെ വിദ്യാര്‍ഥി ആയിരുന്ന പ്പോള്‍ തന്നെ കലാശാല കെമിക്കല്‍ സൊസൈറ്റി യുടെ ഉപ അദ്ധ്യക്ഷനാകാന്‍ 1888 ല്‍ കഴിഞ്ഞു എന്നതും അത്യപൂര്‍വമായ ബഹുമതിയാ യി. 
1888 ആഗസ്റ്റു മാസം റായ് ഇന്ത്യയില്‍ തിരിച്ചെത്തി. പ്രസിഡന്‍സി കോളേജില്‍ കെമിസ്ട്രി അസിസ്ടന്റ്റ് പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ചു. എഡിന്‍ബറോ സര്‍വ കലാശാലയിലെ മികച്ച പഠന ഗവേഷണം കഴിഞ്ഞിട്ടും അദ്ദേഹ ത്തിനു അര്‍ഹമായ സ്ഥാനം കിട്ടാത്തതില്‍ വിഷമം ഉണ്ടായിരുന്നു . ഇന്ത്യക്കാരന്‍ എന്ന വിവേ ചനം ആയിരുന്നു ഇതിനു കാരണം എന്ന് വ്യക്തമായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാറിലെ ഉന്നതരോടു പരാതിപ്പെട്ടിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല.

തുടര്‍ന്നു 1896ല്‍ മേര്ക്കുരസ് നൈട്രയിറ്റ് എന്ന പുതിയ രാസ വസ്തു ഉണ്ടാക്കുന്ന രീതിയെപ്പറ്റി ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. ഈ പ്രബന്ധത്തിലെ വിഷയങ്ങളില്‍ നിന്ന് നൈട്രെയിറ്റ്കളെപറ്റി കുറെയധികം തുടര്‍ ഗവേഷണം മറ്റുള്ളവര്‍ ചെയ്തു. വിവിധ ലോഹങ്ങളുടെ നൈട്രെയിറ്റ്കള്‍ കണ്ടു പിടിക്കപ്പെട്ടു. അദ്ദേഹം അങ്ങനെ രസ തന്ത്രത്തില്‍ ഒരു ഇന്ത്യന്‍ സ്കൂള്‍ തന്നെ ഉണ്ടാക്കി എന്ന് പറയാം .
പി സി റായ് 1916 ല്‍ പ്രസിഡന്സി കോളേ ജില്‍ നിന്ന് പിരിഞ്ഞു , കല്‍ക്കത്താ സര്‍വ കലാശാല കോളേജില്‍ പലിത് രസതന്ത്ര പ്രൊഫസറായി ജോലിയില്‍ ചേര്‍ന്നു. ഇവി ടെയും നല്ല ഒരു കൂട്ടം സഹായികള്‍ അദ്ദേഹ ത്തിന് കിട്ടി, സ്വര്‍ണം , പ്ളാറ്റിനം ഇരഡിയം എന്നീ ലോഹങ്ങളുടെ ചില മിശ്രിതങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. ഇതില്‍ നിന്ന് കുറെ പ്രബന്ധങ്ങള്‍ ഇന്ത്യന്‍ കെമിക്കല്‍ സൊ സൈറ്റി ജേര്‍ണലില്‍ പ്രസിദ്ധീകരിക്കപ്പെ ടുകയും ചെയ്തു. 60 വയസ്സായപ്പോള്‍ മുതല്‍ തനിക്കു കിട്ടിയ ശമ്പളം മുഴുവന്‍ സര്‍വകലാശാലയ്ക്ക് ദാനം ചെയ്യുകയും ഉണ്ടായി. ഗവേഷണത്തിന് തന്റെ സംഭാ വന അന്ന് മുതല്‍ പ്രതിഫലം ഇല്ലാതെ തുടരു കയായിരുന്നു. അദ്ദേഹത്തിന്റെ തായി നൂറില്‍ അധികം പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
1936 ല്‍ 75 ആം വയസ്സില്‍ സജീവ സേവന ത്തില്‍ നിന്നും പിരിഞ്ഞു പ്രൊഫസര്‍ എമിരറ്റസായി. '
സാഹിത്യ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്ര ഗവേഷണ ത്തോടൊപ്പം തന്നെ ബംഗാളി സാഹിത്യത്തിിലും അദ്ദേഹത്തിന്റെതായ സംഭാവനകള്‍ ഉണ്ട്. 1932 ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച ഒരു “ബംഗാളി രസതന്ത്ര ജ്ഞന്റെ അനുഭവങ്ങള്‍” വളരെ ശ്രദ്ധ ആകര്‍ഷിച്ചതായിരുന്നു. ഇതിന്റെ രണ്ടാം വാല്യം 1935 ലും പ്രസിദ്ധീകരിച്ചു. പുരാതന കാലം മുതല്‍ മദ്ധ്യകാലം വരെ യുള്ള “ഹിന്ദു രസതന്തത്തിന്റെ ചരിത്രം” എന്ന പുസ്തകം 1902 ല്‍ തന്നെ പുറത്തു വന്നിരുന്നു. ഇതി ന്റെയും രണ്ടാം വാല്യം 1909 ല്‍ പ്രസിദ്ധീകരി ച്ചു. സംസ്കൃത ഭാഷയില്‍ എഴുതിയ പല പുരാതന ഗ്രന്ഥങ്ങളില്‍ നിന്നും ഗഹനമായ പഠനം നടത്തി കിട്ടിയ വിവരങ്ങള്‍ ആണ് ഈ പുസ്തകത്തിലെ പ്രതിപാദ്യ വിഷയം .
സാമൂഹ്യ പ്രവര്‍ത്തനം
1923 ല്‍ ബംഗാളില്‍ ഉണ്ടായ വെള്ളപ്പൊക്ക ത്തില്‍ ആയിരങ്ങള്‍ക്ക് വീടുകള്‍ നഷ്ട പ്പെട്ടു. ആ സമയത്ത് ബംഗാള്‍ സംരക്ഷണ സമിതിയുണ്ടാക്കി 25 ലക്ഷം രൂപ പണമായും കുറെയേറെ സാധനങ്ങളും പിരി ച്ചെടുത്തു അര്‍ഹരായവര്‍ക്ക് വിതരണം ചെയ്തു. ബ്രഹ്മ സമാജത്തിലേക്കും ബ്രഹ്മോ സ്കൂളി ലേക്കും അദ്ദേഹം സ്ഥിരമായി ധന സഹായം എത്തിച്ചു കൊടുത്തിരുന്നു. 1922 ല്‍ കെമിസ്ട്രിയിലെ ഏറ്റവും നല്ല പഠനത്തിനു കൊടുക്കാന്‍ നാഗാര്‍ജുന സമ്മാനവും ഏറ്റവും നല്ല ജീവ ശാസ്ത്ര പഠനത്തിനു 1937 ല്‍ അശുതോഷ് മുക്കര്‍ജി സമ്മാന വും കൊടുക്കാന്‍ വേണ്ട തുക അദ്ദേഹം സംഭാവന ചെയ്തു.
അംഗീകാരങ്ങള്‍
1. എഡിന്‍ന്ബരോ സര്‍വകലാ ശാലയില്‍ നിന്ന് ഡി എസ സി ബിരുദം (1887)
2. കല്‍ക്കത്താ സര്‍വകലാശാലയില്‍ നിന്ന് ഹോനററി ഡക്ടറേറ്റ് (1908)
3. ദര്‍ഹാം യൂനിവെര്സിട്ടിയില് നിന് ഹോനററി ഡി എസ സി (1912)
4.കംപാനിയന്‍ ഓര്ഡര്‍ ഓഫ് ഇന്ത്യന്‍ എമ്പയര്‍ (1911)
5. കെമിക്കല്‍ സൊസൈറ്റിയുടെയു ഡ്യുഷേ അക്കാദമിയുടെയും ഫെലൊ 
6.ബ്രിട്ടീഷ് നൈ്റ്റ് ഹുഡ് (1917)
7.ഇന്ത്യന്‍ ശാസ്ത്ര കൊന്‍ഗ്രെസ്സിന്റെ അദ്ധ്യക്ഷന്‍ 
8. യുരോപ്പിനു പുറത്തു ആദ്യത്തെ റോയല്‍ സോസയിറ്റി രസതന്ത്ര ഫലകം

അദ്ദേഹം ജീവിത കാലം മുഴുവനും അവിവാ ഹി തനായിരുന്നു. ശാസ്ത്ര സാഹിത്യ പഠന ങ്ങള്‍ക്കും സാമൂഹ്യ പ്രവര്‍ത്തനത്തിനും വേണ്ടി ഉഴിഞ്ഞു വച്ച ജീവിതം ആയിരുന്നു അദ്ദേഹത്തിന്റേത് . ബ്രഹ്മ സമാജ പ്രവര്‍ ത്തനവും മറ്റും അതിന്റെ ഭാഗം ആയിരുന്നു. സഹപ്രവര്‍ത്തകര്‍ക്കും വിദ്യാർത്ഥികള്‍ക്കും അദ്ദേഹം തിച്ചും ഒരു ആചാര്യന്‍ തന്നെ ആയിരുന്നു. 1944 ജൂണ്‍ 16നു നിര്യാത നായി.
അവലംബം 

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...