[ പ്രഫുല്ല ചന്ദ്ര റായ് അഥവാ പി സി റായ് ഇന്ത്യയുടെ ഔഷധ നിര്‍മ്മാണ വ്യവസായ ത്തിന്റെ (pharmace utical industry) പിതാവ് എന്നറിയപ്പെടുന്നു. അദ്ദേഹത്തിന്റെ നൈട്രയിട്സ്, മെര്‍ക്കുറി പോലുള്ള ലോഹ ങ്ങളുടെ ഹൈപോ നൈട്രയിട്സ് എന്നിവയെ പ്പറ്റി യുള്ള പഠനങ്ങള്‍ അദ്ദേഹത്തെ ലോക പ്രശസ്തനാക്കി , ബംഗാളിലെ ധനികരുടെ കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിനു ബ്രിട്ടീ ഷ് ഇന്ത്യയില്‍ കിട്ടാവുന്നതില്‍ ഏറ്റവും മെച്ച പ്പെട്ട വിദ്യാഭ്യാസം തന്നെ കിട്ടി. ബാല്യ കാല ത്തെ അസുഖം മൂലം പഠിത്തം തുടരാന്‍ കഴി യാതിരുന്ന അദ്ദേഹം വീട്ടിലിരുന്നു വായിച്ചു സാഹിത്യ പരിചയവും ഉണ്ടാക്കി. എഡിന്ബ രോ സര്‍വകലാശാലയില്‍ ഉപരിപഠനം നട ത്തിയ റായ് അവിടെ തന്നെ ഗവേഷണം ചെയ്തു രണ്ടു മൂന്നു വര്ഷം കഴിഞ്ഞു. അതിനു ശേഷം തിരിച്ചു വന്നു അദ്ദേഹം പ്രസിഡന്സി കോളേജില്‍ തന്റെ ഔദ്യോഗി ക ജീവിതം തുടങ്ങി , ഇവിടെ വച്ചായിരുന്നു അദ്ദേഹം മെര്‍ക്കുറിയുടെ നൈട്രയിറ്റ് കണ്ടു പിടിച്ചത്, അദ്ദേഹം സ്ഥാപിച്ച ബംഗാള്‍ കെമി ക്കല്‍സ് & ഫാര്‍മസ്യുട്ടിക്കല്‍സ് ഇന്ത്യയിലെ ആദ്യത്തെ ഔഷധ നിര്‍മ്മാണ ശാല ആയി രുന്നു. അവിവാഹിതനായ അദ്ദേഹം ലളിത ജീവിതം നയിച്ച് സമൂഹ നന്മക്കു വേണ്ടി അനവരതം പ്രവര്‍ത്തിച്ചു വന്നു . പാവങ്ങളു ടെ ഉന്നമനത്തിനും ശാസ്ത്ര പുരോഗതിക്കും അദ്ദേഹം മികച്ച സംഭാവനകള്‍ നല്‍കി , സാധാരന്‍ ബ്രഹ്മ സമാജ്ന്റെ സ്ഥാപകനും സജീവ പ്രവര്‍ത്തകനും ആയിരുന്നു അദ്ദേ ഹം . പൊതുവേ എല്ലാവരുടെയു ബഹുമാന പാത്രമായ അദ്ദേഹത്തെ ആചാര്യ പ്രഫുല്ല ചന്ദ്ര റായ് എന്നും അറിയപ്പെട്ടു .]
ബാല്യകാലം
ബംഗ്ലാദേശിലെ ഖുല്ന ജില്ലയിലുള്ള രാരുള്‍ കടിപാര എന്ന ഗ്രാമത്തില്‍ 1861 ആഗസ്റ്റ് 2നു ജന്മിയായ ഹരീഷ് ചന്ദ്ര റായിയുടെ മകനായി ജനിച്ചു. ആദ്യ കാല വിദ്യാഭ്യാസം അവിടത്തെ ഗ്രാമ വിദ്യാലയത്തില്‍ തന്നെ ആയിരുന്നു. 1870 ല്‍ അദ്ദേഹത്തിന്റെ കുടും ബം കല്‍ക്കത്തായിലേക്ക് കുടിയേറി . പ്രഫു ല്ലയും ജ്യേഷ്ടനും കല്‍ക്കത്തയിലെ ഹരേ സ്കൂളില്‍ ചേര്‍ന്ന്. പഠനം തുടര്‍ന്നു. 1870 ല്‍ കഠിനമായ ഉദര രോഗം പിടിപെട്ട പ്രഫുല്ല പഠ നം തുടരാനാവാതെ വീട്ടില്‍ ഇരിക്കേണ്ടി വന്നു. തുടര്‍ന്നു അദ്ദേഹത്തിന്റെ ആരോഗ്യം നശിച്ചു. ഒന്ന് രണ്ടു വര്ഷം നാട്ടിലെ പിതൃ ഗൃഹത്തില്‍ തന്നെ കഴിയെണ്ടി വന്നു. എന്നാല്‍ ഈ സമയത്ത് പ്രഫുല്ല വീണിടം വിദ്യയാക്കി ഇങ്ങ്ലീഷ് ഭാഷയില്‍ ഉള്ള അനേകം സാഹിത്യ സൃഷ്ടികള്‍ വായിച്ചു സാഹിത്യാഭിരുചി വികസിപ്പിച്ചു. അത് ഭാവിയില്‍ അദ്ദേഹത്തിന്റെ കഴിവായി സമൂഹത്തിനു പ്രയോജനപ്പെടുകയും ചെയ്തു. അസുഖം മാറി കല്‍ക്കത്തയില്‍ തിരിച്ചെത്തി ആല്‍ ബെര്ട്ട്സ് സ്കൂളില്‍ ചേര്‍ന്ന്. പഠനം തുടര്‍ന്നു.
തുടര്‍ന്നു 1879 പ്രവേശന പരീക്ഷ എഴുതി മേട്രോ പോളിറ്റന്‍ (പിന്നീട് വിദ്യാ സാഗര്‍ കോളേജു ) സ്ഥാപനത്തില്‍ പ്രവേശനം നേടി. അന്ന് ഈ സ്ഥാപനത്തില്‍ ശാസ്ത്ര വിഷയങ്ങള്‍ പഠിപ്പിക്കുന്നില്ലായിരുന്നു , അതുകൊണ്ടു ഫിസിക്സും കെമിസ്ട്ര്രി യും പഠിക്കാന്‍ അദ്ദേഹം പ്രസിഡന്സി കോളേജില്‍ പോകുമായിരുന്നു. അവിടെ കെമിസ്ട്രി പഠിപ്പിച്ചിരുന്ന അലക്സാണ്ടര്‍ പെട്ലര്‍ എന്ന അദ്ധ്യാപകന്‍ പ്രഫുല്ലയെ വല്ലാതെ ആകര്‍ഷിച്ചു. ബി എ ക്ക് പഠിക്കു മ്പോള്‍ 1882ല്‍ അഖിലേന്ത്യാ തലത്തില്‍ രണ്ടു സ്കോളര്‍ഷിപ്പ് മാത്രം ഉള്ള ഒരു പരീക്ഷയില്‍ വിജയിച്ചു റായ് ഇന്ഗ്ലണ്ടില്‍ പോയി പഠിക്കാന്‍ അര്‍ഹത നേടി. അങ്ങനെ എഡിന്‍ബറോ സര്‍വകലാശാലയില്‍ എത്തി ച്ചേര്‍ന്നു. അവിടെ ഫിസിക്സ് , രസതന്ത്രം, ബയോളജി എന്നീ വിഷയങ്ങളില്‍ പ്രാവീണ്യം നേടി. ഇതോടൊപ്പം തന്നെ ചരി ത്രത്തിലും സാഹിത്യ ത്തിലും അദ്ദേഹ ത്തിന് താല്പര്യം ഉണ്ടായ്യിരുന്നു. എഡിന്‍ബ രോയില്‍ നിന്ന് ബി എസ സി പാസായ തിനു ശേഷം അവിടെ തന്നെ ഗവേഷണം നടത്തി . 1887 ല്‍ അത് ഡി എസ സി ബിരുദം നേടി. ഹോപ് സമ്മാനത്തിനു അര്‍ഹനായ അദ്ദേഹത്തിന് ഒരു വര്ഷം കൂടി അവിടെ തന്നെ ഗവേഷണം തുട രാന്‍ കഴിഞ്ഞു. അവിടെ വിദ്യാര്‍ഥി ആയിരുന്ന പ്പോള്‍ തന്നെ കലാശാല കെമിക്കല്‍ സൊസൈറ്റി യുടെ ഉപ അദ്ധ്യക്ഷനാകാന്‍ 1888 ല്‍ കഴിഞ്ഞു എന്നതും അത്യപൂര്‍വമായ ബഹുമതിയാ യി.
1888 ആഗസ്റ്റു മാസം റായ് ഇന്ത്യയില്‍ തിരിച്ചെത്തി. പ്രസിഡന്‍സി കോളേജില്‍ കെമിസ്ട്രി അസിസ്ടന്റ്റ് പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ചു. എഡിന്‍ബറോ സര്‍വ കലാശാലയിലെ മികച്ച പഠന ഗവേഷണം കഴിഞ്ഞിട്ടും അദ്ദേഹ ത്തിനു അര്‍ഹമായ സ്ഥാനം കിട്ടാത്തതില്‍ വിഷമം ഉണ്ടായിരുന്നു . ഇന്ത്യക്കാരന്‍ എന്ന വിവേ ചനം ആയിരുന്നു ഇതിനു കാരണം എന്ന് വ്യക്തമായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാറിലെ ഉന്നതരോടു പരാതിപ്പെട്ടിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല.
തുടര്‍ന്നു 1896ല്‍ മേര്ക്കുരസ് നൈട്രയിറ്റ് എന്ന പുതിയ രാസ വസ്തു ഉണ്ടാക്കുന്ന രീതിയെപ്പറ്റി ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. ഈ പ്രബന്ധത്തിലെ വിഷയങ്ങളില്‍ നിന്ന് നൈട്രെയിറ്റ്കളെപറ്റി കുറെയധികം തുടര്‍ ഗവേഷണം മറ്റുള്ളവര്‍ ചെയ്തു. വിവിധ ലോഹങ്ങളുടെ നൈട്രെയിറ്റ്കള്‍ കണ്ടു പിടിക്കപ്പെട്ടു. അദ്ദേഹം അങ്ങനെ രസ തന്ത്രത്തില്‍ ഒരു ഇന്ത്യന്‍ സ്കൂള്‍ തന്നെ ഉണ്ടാക്കി എന്ന് പറയാം .
പി സി റായ് 1916 ല്‍ പ്രസിഡന്സി കോളേ ജില്‍ നിന്ന് പിരിഞ്ഞു , കല്‍ക്കത്താ സര്‍വ കലാശാല കോളേജില്‍ പലിത് രസതന്ത്ര പ്രൊഫസറായി ജോലിയില്‍ ചേര്‍ന്നു. ഇവി ടെയും നല്ല ഒരു കൂട്ടം സഹായികള്‍ അദ്ദേഹ ത്തിന് കിട്ടി, സ്വര്‍ണം , പ്ളാറ്റിനം ഇരഡിയം എന്നീ ലോഹങ്ങളുടെ ചില മിശ്രിതങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. ഇതില്‍ നിന്ന് കുറെ പ്രബന്ധങ്ങള്‍ ഇന്ത്യന്‍ കെമിക്കല്‍ സൊ സൈറ്റി ജേര്‍ണലില്‍ പ്രസിദ്ധീകരിക്കപ്പെ ടുകയും ചെയ്തു. 60 വയസ്സായപ്പോള്‍ മുതല്‍ തനിക്കു കിട്ടിയ ശമ്പളം മുഴുവന്‍ സര്‍വകലാശാലയ്ക്ക് ദാനം ചെയ്യുകയും ഉണ്ടായി. ഗവേഷണത്തിന് തന്റെ സംഭാ വന അന്ന് മുതല്‍ പ്രതിഫലം ഇല്ലാതെ തുടരു കയായിരുന്നു. അദ്ദേഹത്തിന്റെ തായി നൂറില്‍ അധികം പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
1936 ല്‍ 75 ആം വയസ്സില്‍ സജീവ സേവന ത്തില്‍ നിന്നും പിരിഞ്ഞു പ്രൊഫസര്‍ എമിരറ്റസായി. '
സാഹിത്യ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്ര ഗവേഷണ ത്തോടൊപ്പം തന്നെ ബംഗാളി സാഹിത്യത്തിിലും അദ്ദേഹത്തിന്റെതായ സംഭാവനകള്‍ ഉണ്ട്. 1932 ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച ഒരു “ബംഗാളി രസതന്ത്ര ജ്ഞന്റെ അനുഭവങ്ങള്‍” വളരെ ശ്രദ്ധ ആകര്‍ഷിച്ചതായിരുന്നു. ഇതിന്റെ രണ്ടാം വാല്യം 1935 ലും പ്രസിദ്ധീകരിച്ചു. പുരാതന കാലം മുതല്‍ മദ്ധ്യകാലം വരെ യുള്ള “ഹിന്ദു രസതന്തത്തിന്റെ ചരിത്രം” എന്ന പുസ്തകം 1902 ല്‍ തന്നെ പുറത്തു വന്നിരുന്നു. ഇതി ന്റെയും രണ്ടാം വാല്യം 1909 ല്‍ പ്രസിദ്ധീകരി ച്ചു. സംസ്കൃത ഭാഷയില്‍ എഴുതിയ പല പുരാതന ഗ്രന്ഥങ്ങളില്‍ നിന്നും ഗഹനമായ പഠനം നടത്തി കിട്ടിയ വിവരങ്ങള്‍ ആണ് ഈ പുസ്തകത്തിലെ പ്രതിപാദ്യ വിഷയം .
സാമൂഹ്യ പ്രവര്‍ത്തനം
1923 ല്‍ ബംഗാളില്‍ ഉണ്ടായ വെള്ളപ്പൊക്ക ത്തില്‍ ആയിരങ്ങള്‍ക്ക് വീടുകള്‍ നഷ്ട പ്പെട്ടു. ആ സമയത്ത് ബംഗാള്‍ സംരക്ഷണ സമിതിയുണ്ടാക്കി 25 ലക്ഷം രൂപ പണമായും കുറെയേറെ സാധനങ്ങളും പിരി ച്ചെടുത്തു അര്‍ഹരായവര്‍ക്ക് വിതരണം ചെയ്തു. ബ്രഹ്മ സമാജത്തിലേക്കും ബ്രഹ്മോ സ്കൂളി ലേക്കും അദ്ദേഹം സ്ഥിരമായി ധന സഹായം എത്തിച്ചു കൊടുത്തിരുന്നു. 1922 ല്‍ കെമിസ്ട്രിയിലെ ഏറ്റവും നല്ല പഠനത്തിനു കൊടുക്കാന്‍ നാഗാര്‍ജുന സമ്മാനവും ഏറ്റവും നല്ല ജീവ ശാസ്ത്ര പഠനത്തിനു 1937 ല്‍ അശുതോഷ് മുക്കര്‍ജി സമ്മാന വും കൊടുക്കാന്‍ വേണ്ട തുക അദ്ദേഹം സംഭാവന ചെയ്തു.
അംഗീകാരങ്ങള്‍
1. എഡിന്‍ന്ബരോ സര്‍വകലാ ശാലയില്‍ നിന്ന് ഡി എസ സി ബിരുദം (1887)
2. കല്‍ക്കത്താ സര്‍വകലാശാലയില്‍ നിന്ന് ഹോനററി ഡക്ടറേറ്റ് (1908)
3. ദര്‍ഹാം യൂനിവെര്സിട്ടിയില് നിന് ഹോനററി ഡി എസ സി (1912)
4.കംപാനിയന്‍ ഓര്ഡര്‍ ഓഫ് ഇന്ത്യന്‍ എമ്പയര്‍ (1911)
5. കെമിക്കല്‍ സൊസൈറ്റിയുടെയു ഡ്യുഷേ അക്കാദമിയുടെയും ഫെലൊ
6.ബ്രിട്ടീഷ് നൈ്റ്റ് ഹുഡ് (1917)
7.ഇന്ത്യന്‍ ശാസ്ത്ര കൊന്‍ഗ്രെസ്സിന്റെ അദ്ധ്യക്ഷന്‍
8. യുരോപ്പിനു പുറത്തു ആദ്യത്തെ റോയല്‍ സോസയിറ്റി രസതന്ത്ര ഫലകം
അദ്ദേഹം ജീവിത കാലം മുഴുവനും അവിവാ ഹി തനായിരുന്നു. ശാസ്ത്ര സാഹിത്യ പഠന ങ്ങള്‍ക്കും സാമൂഹ്യ പ്രവര്‍ത്തനത്തിനും വേണ്ടി ഉഴിഞ്ഞു വച്ച ജീവിതം ആയിരുന്നു അദ്ദേഹത്തിന്റേത് . ബ്രഹ്മ സമാജ പ്രവര്‍ ത്തനവും മറ്റും അതിന്റെ ഭാഗം ആയിരുന്നു. സഹപ്രവര്‍ത്തകര്‍ക്കും വിദ്യാർത്ഥികള്‍ക്കും അദ്ദേഹം തിച്ചും ഒരു ആചാര്യന്‍ തന്നെ ആയിരുന്നു. 1944 ജൂണ്‍ 16നു നിര്യാത നായി.
അവലംബം
Comments
Post a Comment