[ അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ സമത്വത്തിനു വേണ്ടി നമ്മുടെ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തം പിന്തുടര്‍ന്ന് പോരാടി അന്തിമ വിജയം നേടിയ നേതാവ് . വെറും 35 വയസ്സില്‍ നോബല്‍ സമാധാന സമ്മാനാര്‍ഹന്‍, തന്റെ പോരാട്ടത്തിന്റെ വിജയത്തിന് അധികം ദൂരെയല്ലാതെ നിഷ്കരുണം വെടിവക്കപ്പെട്ടു സ്വന്തം ജീവിതം പോലും താന്‍ വിശ്വസിച്ച ആദര്‍ശത്തിന് വേണ്ടി ത്യാഗം ചെയ്ത മനുഷ്യന്‍ , ഇതൊക്കെ ആയിരുന്നു അമേരിക്കയിലെ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജുനിയര്‍ ]
അല്‍പ്പം ചരിത്രം
അമേരിക്കയില്‍ ആഫ്രിക്കയില്‍ നിന്നു വന്ന കറുത്ത വര്‍ഗക്കാരുടെ പിന്തുടര്ച്ചക്ക്കാര്‍ പല കാലത്തും വര്ണ വിവേചനം അനുഭവിച്ചിരുന്നു. ഏബ്രഹാം ലിങ്കന്റെ ഭരണ കാലത്തു അടിമത്വം നിരോധിക്കപ്പെട്ടു എങ്കിലും കറുത്ത വര്‍ഗക്കാര്‍ക്ക് വെള്ളക്കാര്‍ക്കു തുല്യമായ പൌരാവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞത് വളരെക്കാലം കഴി ഞ്ഞായിരുന്നു. അമേരിക്കന്‍ ഫെഡറല്‍ നിയമ ങ്ങള്‍ ഉണ്ടായി എങ്കിലും പല സംസ്ഥാനങ്ങളിലും ഈ നിയമങ്ങള്‍ പൂര്‍ണമായും നടപ്പാക്കുകയുണ്ടാ യില്ല. അമ്പതുകളിലും മറ്റും ദക്ഷിണ സംസ്ഥാന ങ്ങളില്‍ സ്കൂളുകളും എന്തിനു പള്ളികളും പോലും കറുത്തവര്‍ഗ്ഗക്കാര്‍ക്കും വെളുത്തവര്‍ക്കും വെവ്വേ റെ ആയിരുന്നു. ഈ അനീതിക്കെതിരെ പോരാ ടിയ കറുത്ത വര്‍ഗക്കാരുടെ നേതൃത്വം ഏറ്റെടു ക്കുവാന്‍ മുന്‍പോട്ടു വന്ന ആളായിരുന്നു മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് .
ബാല്യകാലം
1929 ജനുവരി 15 നു അറ്റ്ലാന്റായിലെ ഒരു ബാപ്ടിസ്റ്റ് വികാരിയുടെ മകനായി ജനിച്ച മൈക്കല്‍ ലൂതര്‍ കിംഗ് ജുനിയര്‍ ആണ് പിന്നീട് മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് എന്ന പേരില്‍ അറിയപ്പെട്ടത്. അത്ലാന്റായിലെ എബനിസര്‍ ബാപ്ടിസ്റ്റ് പള്ളി യിലെ വികാരി ആയിരുന്നു അയാളുടെ പിതാ മഹന്‍. അദ്ദേഹത്തിന്റെ മരണ ശേഷം മാര്‍ട്ടി ന്റെ അച്ഛന്‍ വികാരിയായി. 1960 മുതല്‍ മാര്‍ട്ടിന്‍ ലൂതര്‍ കൊല്ലപ്പെടുന്നത് വരെ പിതാവിന്റെ സഹായി ആയി മാര്‍തിനും പ്രവര്‍ത്തിച്ചിരുന്നു. മാര്‍ട്ടിന്‍ന്റെ സ്കൂള്‍ വിദ്യാഭ്യാസം ജോര്‍ജിയയിലെ കറുത്ത വര്‍ഗക്കാര്‍ക്ക് മാത്രമായുള്ള സ്കൂളില്‍ ആയിരുന്നു. 1948 ല്‍ അറിയപ്പെട്ട ഒരു നീഗ്രോ സ്ഥാപനമായിരുന്ന മോര്‍ഹൌസ് കോളേജില്‍ നിന്ന് ബി എ ബിരുദം നേടി . അദ്ദേഹത്തിന്റെ പിതാവും മുത്തച്ചനും അവിടെ നിന്ന് തന്നെ ആയിരുന്നു ബിരുദം നേടിയത് . മൂന്നു വര്‍ഷത്തെ തിയോളജി പഠിച്ചതിനു ശേഷം ബി ഡി ബിരുദം നേടി 1951ല്‍. തുടര്‍ന്നു ബോസ്ടന്‍ യൂനീവെര്സി റ്റിയില് ഫെലോഷിപ്പോടു കൂടി ഗവേഷണത്തിന് ചേര്‍ന്നു.. 1953 ല്‍ ഡോക്ടോരല്‍ ബിരുദവും നേടി . ബോസ്ടനില്‍ വച്ച് അസാധാരണ ബുദ്ധിശക്തിയും കലാപരമായ കഴിവുകളും ഉണ്ടായിരുന്ന കോര്‍ട്ട സ്കോട്ടിനെ മാര്‍ട്ടിന്‍ വിവാഹം കഴിച്ചു , ഈ ദമ്പതികള്‍ക്ക് രണ്ടു ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും ഉണ്ടായി.
1954 മുതല്‍ 1968 വരെയുള്ള കാലഘട്ടത്തില്‍ അമെരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ നടത്തിയ പൌരാവകാശ സമരം പല ലക്ഷ്യങ്ങളും നേടാന്‍ ഉദ്ദേശിച്ചുള്ളതാ യിരുന്നു. ഈ സമരത്തില്‍ പല സംഘങ്ങളും സാമൂഹിക സംഘടനകളും ഉള്പെട്ടിരുന്നു. ഇതിന്റെ ഫലമായി അമേരിക്കന്‍ ഫെഡറല്‍ സര്‍ക്കാരിന്റെ സംരക്ഷണം വര്‍ഗ വിവേചന ത്തിനെതിരെ നേടുകയുണ്ടായി. ഗാന്ധിജി യുടെ അക്രമരഹിത പാത സ്വീകരിക്കാന്‍ ഈ സമരത്തില്‍ ആഹ്വാനം ചെയ്തതും ആ വഴിയില്‍ കൂടി വിജയം നേടിയതും മാര്‍ട്ടിന്‍ ലൂതരിന്റെ നേതൃത്വത്തില്‍ ആയിരുന്നു . മോന്റ്റ് ഗോമേരി ബസ് ബോയ്കോട്ട് (1955–56) , അലബാമാ കുത്തിയിരുപ്പ് സത്യാഗ്രഹം , നോര്‍ത്ത് കരോലിനയിലെ ഗ്രെന്‍ സ്ബാരോ കുത്തിയിരിപ്പ് (1960), വിജയകരമായ ടെന്ന സിയിലെ നാഷ്‌വില്‍ കുത്തിയിരിപ്പ് , ബിര്മി ന്ഘാം കുട്ടികളുടെ മാര്‍ച്ച് , സെല്‍മ മോന്റ്റ് ഗോമേരി മാര്ച് ഇവ ഉള്പ്പെടുന്നു .
ഇതിന്റെയെല്ലാം ഫലമായി 1965ല്‍ അമേരി ക്കന്‍ കൊണ്ഗ്രെസ്സില്‍ പല നിയമങ്ങളും പാസാക്കുക യുണ്ടായി. 1964 ലെ പൌരാവ കാശ നിയമം അനുസരിച്ച് വര്ണ വര്‍ഗ മത വ്യത്യാസം അനുസരിച്ച് തൊഴില്‍ , വോട്ടിം ഗ് ഈ അവകാശങ്ങളില്‍ വിവേചനം പാടില്ല എന്ന് നിയമമുണ്ടായി. സ്കൂളുക ളിലും മറ്റു പൊതു സ്ഥാപനങ്ങളിലും ഇത്തരം വിവേചനങ്ങള്‍ ഇതോടെ അവസാനം ആയി .1968ലെ ന്യായമായ ഗൃഹാവകാശ നിയമം അനുസരിച്ച് വീട് വാങ്ങുന്നതിനും വെക്കുന്നതിനും ഉള്ള വിവേചനങ്ങളും ഇല്ലാതായി . അതോടുകൂടി ആഫ്രിക്കന്‍ അമേരിക്കന്‍ പൌരന്മാര്‍ ദക്ഷിണ സംസ്ഥാ നങ്ങളിലും സജീവ രാഷ്ട്രീയത്തില്‍ ഇടപെട്ടു തുടങ്ങി
1964 മുതല്‍ 1970 വരെയുള്ള കാല ഘട്ട ത്തില്‍ ഒന്നിന് പുറകെ ഒന്നായുണ്ടായ ചില ലഹളകള്‍ കറുത്ത വര്‍ഗക്കാരും വെള്ളക്കാ രും തമ്മിലുള്ള അകല്‍ച്ച വര്‍ദ്ധിപ്പിച്ചു. ഇതോടു കൂടി അന്നത്തെ കറുത്ത വര്‍ഗ നേതൃത്വത്തിന്റെ അക്രമരാഹിത്യ രീതിയില്‍ നിന്ന് വ്യതിയാനം ഉണ്ടാവുകയും ചെയ്തു. സാമ്പത്തിക സാമൂഹ്യ സമത്വത്തിനു വേണ്ടി യുള്ള പോരാട്ടമായി. ഇതില്‍ അവരെ നയിച്ച മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ് 1964ലെ നോബല്‍ സമ്മാനത്തിനും അര്‍ഹനായി
മാര്‍ട്ടിന്‍ ലൂതര്‍ നയിച്ച പ്രധാനപ്പെട്ട സമര ങ്ങള്‍ താഴെ പറയുന്നവയായിരുന്നു.
1954 മുതല്‍ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് കറുത്ത വര്‍ഗക്കാരുടെ പൌരാവകാശ സമരത്തില്‍ ഉണ്ടായിരുന്നു . 1955 കറുത്ത വര്‍ഗക്കാരുടെ ഉന്നമനത്തിനു വേണ്ടിയുള്ള ദേശീയ സംഘട നയുടെ നേതാവായി 1955 ല്‍ തിരഞ്ഞെടു ക്കപ്പെട്ടു. തുടര്‍ന്നു 382 ദിവസം നീണ്ടു നിന്ന ബസ് ബോയ്ക്കോട്ട് നടന്നു. 1956 ല്‍ ബസ്സിലെ വിവേചനം നിര്‍ത്തിവെക്കാന്‍ അമേരിക്കന്‍ സുപ്രീം കോടതി ഉത്തരവാ കുന്നത് വരെ സമരം തുടര്‍ന്നു. ഇതിനിട യില്‍ മാര്‍ടിന്‍ അറസ്റ്റു ചെയ്യപ്പെടുകയും ചെയ്തു. വ്യക്തിപരമായ അധിക്ഷേപവും സഹിക്കേണ്ടി വന്നു എങ്കിലും അന്തിമ വിജയം അദ്ദേഹം നയിച്ച അക്രമരഹിത സമരത്തിന് തന്നെ ആയിരുന്നു.
ദക്ഷിണ മേഖലയിലെ കൃസ്ത്യന്‍ നേത്രുത്വ കൊണ്ഫെരന്സിന്റെ അദ്ധ്യക്ഷനായി 1957 ല്‍ മാര്‍ട്ടിന്‍ ലൂതര്‍ തിരഞ്ഞെടുക്കപ്പെട്ടു , ഈ സംഘടന വര്‍ഗ വിവചന സമരത്തിന് പുതിയ ഒരു മാര്‍ഗം തുറക്കാന്‍ ഉദ്ദേശിച്ചു ഉണ്ടാക്കിയതായിരുന്നു. കൃസ്തു മതത്തിലെ തത്വങ്ങള്‍ അടിസ്ഥാനമാക്കി അക്രമ രഹിത സമരം ആഹ്വാനം ചെയ്തു 57-58 കാല ഘട്ട ത്തില്‍ മാര്‍ട്ടിന്‍ ലൂതര്‍ അമേരിക്കയില്‍ 6 ലക്ഷം മൈല്‍ യാത്ര ചെയ്തു 2500 ലധികം സ്ഥലങ്ങളില്‍ പ്രസംഗിച്ചു . ഇതേ സമയത്ത് കറുത്ത വര്‍ഗക്കാരോടുള്ള അനീതിയും വിവേചനത്തിലും പ്രതിഷേധിച്ചു ആറ് പുസ്തകങ്ങളും എഴുതി പ്രസിദ്ധീകരിച്ചു. ബിര്മിങ്ങാം അലബാമ എന്നിവിടങ്ങളില്‍ നടന്ന പ്രതിഷ്ധ പ്രകടനങ്ങള്‍ ലോക ശ്രദ്ധ തന്നെ നേടി. ബിര്മിന്ഘാം ജെയിലില്‍ നിന്ന് മാര്‍ട്ടിന്‍ ലൂതര്‍ എഴുതിയ കത്ത് വര്‍ഗ സമരത്തിന്റെ മാനി ഫെസ്റ്റോ ആയി തീര്‍ന്നു. അലബാമയില്‍ കറുത്ത വര്‍ഗക്കാരെ വോട്ടര്മാര്രായി രെജിസ്ടര്‍ ചെയ്യാന്‍ വേണ്ടി 250,000 പേരുടെ ഒരു പ്രകടനം വാഷിങ്ങ്ടന്‍ ഡി സി യിലേക്ക് നയിച്ച്. അദ്ദേഹത്തിന്റെ അന്ന് നടത്തിയ പ്രസിദ്ധമായ “ എനിക്ക് ഒരു സ്വപ്നമുണ്ട് “ എന്ന് തുടങ്ങുന്ന പ്രസംഗം ലോക ശ്രദ്ധയില്‍ പെട്ട്. പ്രസിഡണ്ട് ജോണ് എഫ് കെന്നഡിയുമായി കൂടിക്കാഴ്ച നടത്തി. ലിന്‍ഡന്‍ ജോന്‍സന്റെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു . ഈ സമരങ്ങ ൾക്കിടയില്‍ 25 തവണയിലധികം അറസ്റ്റു ചെയ്യപ്പെടുകയും പല പ്രാവശ്യം മര്‍ദ്ദിക്കപ്പെ ടുകയും ചെയ്തു.
അദേഹത്തിന്റെ അസാമാന്യ നേതൃത്വപാടവം പ്രമാണിച്ച് അഞ്ചു സ്ഥാപനങ്ങള്‍ അദ്ദേഹ ത്തിന് ബഹുമാന്യ സൂചകമായി ബിരുദം നല്‍കുകയും ടൈംയിം മാസികയുടെ മാന്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെടുക യും ചെയ്തു.
മുപ്പത്തഞ്ചാമത്തെ വയസ്സില്‍ നോബല്‍ സമ്മാനാര്‍ഹനായി അദ്ദേഹം , അന്നു വരെ നോബല്‍ സമ്മാനം നെടിയവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളായി. സമ്മാനമായി കിട്ടിയ $54,123 മുഴുവന്‍ പൗരാവകാശ പ്രസ്ഥാനത്തിന് സംഭാവന ചയ്തു.
1968 ഏപ്രില്‍ നാലാം തീയതി ടെന്നസ്സി യിലെ മേംഫിസ് നഗരത്തിലെ അദ്ദേഹ ത്തിന്റെ വീടിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോള്‍ വെടിയേറ്റു മരിച്ചു. അടുത്ത ദിവസം സമരം ചെയ്യുന്ന നഗരത്തിലെ മാലി ന്യം നീക്കുന്ന തൊഴിലാളികളുടെ സമര ത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടക്കേ ണ്ട ഒരു ജാഥയില്‍ പ്രസംഗിക്കെണ്ട തായിരു ന്നു.
മാര്‍ട്ടി ലൂതര്‍ കിങ്ങിന്റെ ജീവിതത്തിലെ ചില അറിയപ്പെടാത്ത വിവരങ്ങള്‍
(ഇന്റര്‍നെറ്റില്‍ നിന്ന് )
1. മാര്‍ട്ടിന്‍ ലൂതരിന്റെ ആദ്യത്തെ പേര് മൈക്കേല്‍ എന്നായിരുന്നു.അഛന്റെ പേരും മൈക്കേല്‍ എന്നായിരുന്നു. 1931 ല്‍ ജെര്‍മ്മനിയിലേക്ക് ഒരു യാത്രക്ക് ശേഷം ആണ് പേര് മാര്‍ട്ടിന്‍ എന്ന് മാറ്റിയത് .
2. പന്ത്രണ്ടാം വയസ്സില്‍ മാര്‍ട്ടിന്‍ ലൂതര്‍ ആഹ്മഹത്യക്ക് ശ്രമിച്ചുവത്രേ. 1941 ല്‍ അദ്ദേഹത്തിന്റെ മുത്തശ്ശിയുടെ ഹൃദയാ ഘാതത്തില്‍ ഉള്ള മരണത്തില്‍ മനസ്സ് ന്നതായിരുന്നു ഈ സംഭവം . മുത്തശ്ശി മരിച്ച സമയത്ത് മാതാ പിതാക്കളെ ധിക്കരിച്ചു അദ്ദേഹം ഒരു പരേഡു കാണാന്‍ പോയിരി ക്കുകയായിരുന്നു. പരേഡു കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ മുത്തശ്ശിയുടെ മരണം അറി ഞ്ഞു മുകളിലത്തെ നിലയില്‍ പോയി ടെറസ്സില്‍ നിന്ന് താഴോട്ടു ചാടുകയാണ് ചെയ്തത്.
3. 1968 ഏപ്രില്‍ നാലിന് മെംഫിസില്‍ മാര്‍ട്ടിന്‍ മാത്രമല്ല മരിച്ചത്. അദ്ദേഹത്തിനേ വെടിവച്ചു എന്ന് കേട്ട് ഒരു കറുത്ത വര്‍ഗ ത്തില്‍ ഉള്ള ഹോട്ടല്‍ ജോലിക്കാരി ലോരെയിന്‍ ബാല്ലിയും അതെ ദിവസം ഹൃദയാഘാതത്തില്‍ മരിച്ചു. ഹോട്ടലിലെ സ്വിച് ബോര്‍ഡില്‍ ജോലി ചെയ്തിരുന്ന ഇവരെ വിളിച്ചിട്ട് കേള്‍ക്കാതിരുന്നത് കൊണ്ടായിരുന്നു എന്ന് പറയുന്നു മാര്‍ട്ടിനെ ആശുപത്രിയില്‍ കൊണ്ടു പോകാനുള്ള ആംബുലന്‍സ് താമസിച്ചത്.
4. ഇതിനു ഇരു പതു വര്ഷം മുമ്പ് മാര്‍ട്ടിനെ ഒരു സ്ത്രീ കൊലപ്പെടുത്താന്‍ ശ്രമിച്ചു. 1958 ല്‍ തന്റെ പുസ്തകം പരസ്യപ്പെടു ത്താനുള്ള ഒരു ടൂറില്‍ ഇസോല വെയര്‍ കറി എന്ന സ്ത്രീ അദ്ദേഹത്തെ സമീപിച്ചു ചോദിച്ചു :താങ്കളാണോ മാര്‍ട്ടില്‍ ലൂതര്‍ കിംഗ് “ “ അതെ” എന്ന് അദ്ദേഹം ഉത്തരം കൊടുത്തപ്പോള്‍ അവര്‍ “ തന്നെ ഞാൻ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞാന്‍ തിര ഞ്ഞു നടക്കുകയായിരുന്നു “: എന്ന് പറഞ്ഞു ഒരു കത്തിയെടുത് അദ്ദേഹത്തെ കുത്തുക യായിരുന്നു. മാരകമായ മുറിവേറ്റു എങ്കിലും മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാ നായി. പ്രധാന രക്തധമനിയുടെ തൊട്ടടുത് വരെ കയറിയിരുന്ന കത്തി നീക്കുമ്പോള്‍ അദ്ദേഹം ഒന്ന് തുമ്മിയിരുന്നുവെങ്കില്‍ രക്തം വാര്‍ന്നു മരണത്തിനു കീഴടങ്ങേണ്ടി വരുമായിരുന്നു എന്ന് ഡോക്ടര്‍ പറയുകയുണ്ടായി.
5. അദ്ദേഹം വികാരിയാകാതിരിക്കാന്‍ സാധ്യത ഉണ്ടായിരുന്നു. കോളേജില്‍ നിന്ന് ബി എ ബിരുദം കിട്ടിയതിനു ശേഷം കൃസ്തു മത വിശ്വാസങ്ങളില്‍ അല്‍പ്പം ഇളക്കം തട്ടിയ അദ്ദേഹം വികാരിയാകാന്‍ പഠിക്കണോ എന്ന് സംശയിച്ചുവത്രേ. പകരം ഒരു ഡോക്ട റോ വക്കീലോ ആകാന്‍ ആലോചിച്ചു . എങ്കിലും പിന്നീട് ബൈബിളില്‍ നല്ല വിവര ങ്ങള്‍ പലതും ഉള്ളത് കൊണ്ടു തിയോളജി തന്നെ പഠിക്കാന്‍ തുനിഞ്ഞിറങ്ങുക ആയി രുന്നു.
6. കിങ്ങിനെ ഇന്ന് അദ്ദേഹത്തിന്റെ പ്രസംഗ ങ്ങളില്‍ കൂടി ആല്‍ക്കാര്‍ ഓര്‍മ്മിക്കുന്നു എങ്കിലും സ്കൂളില്‍ പഠിക്കുമ്പോള്‍ പ്രസംഗ ത്തിന് C ഗ്രെയ്ഡാണ് കിട്ടിയത്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസംഗിക്കാനുള്ള അസാ മാന്യ കഴിവിനെപ്പറ്റി അച്ഛന് നല്ല ബോദ്ധ്യം ഉണ്ടായിരുന്നു .
7. മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിനു കിട്ടിയ അവാര്‍ഡുകളില്‍ ഒന്ന് ഒരു ഗ്രാമി അവാര് സായിരുന്നു. അത് അദ്ദേഹത്തിന്റെ പ്രസംഗങ്ങളടങ്ങിയ ആല്‍ബതിനായിരുന്നു . “ഞാന്‍ എന്ത് കൊണ്ടു വിയറ്റ്നാം യുദ്ധത്തെ എതിര്‍ക്കുന്നു “ എന്ന ആല്‍ബം
8. ഒരിക്കല്‍ അദ്ദേഹതിന്റെ വീടിനു ആരോ ബോംബെറിഞ്ഞു , 385 ദിവസം നീണ്ടു നിന്ന മൊത്ഗോമേരി ബസ് ബോയ്ക്കോട്ട് സമയത്താ യിരുന്നു ഇത്.
9. അദ്ദേഹത്തിന്റെ അമ്മയും വെടിവച്ചു കൊല്ലപ്പെടുകയായിരുന്നു. അത്ലാന്റാ യിലെ ഒരു പള്ളിയില്‍ പോകുന്ന സമയത്തായി രുന്നു അത്. എല്ലാ ക്രുസ്ത്യാനികളും എന്റെ ശത്രുക്കളാണ് എന്ന് പറഞ്ഞായിരുന്നു ആക്രമണം
10. വെടി വച്ച് കൊല്ലപ്പെട്ടതിനു ശേഷം അദ്ദേഹത്തിന്റെ ശര്രീതത്തില്‍ നടത്തിയ പോസ്റ്റ് മോര്ട്ടത്തില്‍ അദ്ദേഹം വളരെയ ധികം മാനസിക വിഷമം അനുഭവിച്ചു എന്ന് കണ്ടു. കേവലം 37 വയസു മാത്രം ഉണ്ടായിരു ന്ന അദ്ദേഹത്തിന്റെ ഹൃദയം ഒരു 60 വയസ്സു കാരന്റത്ര വലുതായിരുന്നു.
11. അദ്ദേഹത്തിന്റെ ജന്മ ദിനം 2000 നു ശേഷം ആണ് അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളും ആഘോഷിച്ചു തുടങ്ങി യത്.
12. അമേരിക്കന്‍ ചരിത്രത്തില്‍ ഒരാളിന്റെ പേരില്‍ രണ്ടു ദേശീയ ദിനങ്ങള്‍ ഉള്ള മൂന്നു പേരില്‍ ഒരാളാണ് മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് , ജോര്‍ജു വാഷിങ്ങ്ടനും കൊളമ്പസ്സും ആണ് മറ്റു രണ്ടു പേര്‍.
13. മാര്‍ട്ടിന്‍ ലൂതര്‍ രഹസ്യമായി പുക വലിക്കുമായിരുന്നു, പരസ്യമായോ തന്റെ കുട്ടികളുടെ മുമ്പില്‍ വ്ച്ചുപോലുമോ അദ്ദേഹം സിഗരെറ്റ് വലിചിരുന്നില്ല. വെടി കൊണ്ടു ആശുപത്രിയിലേക്ക് നീങ്ങുമ്പോള്‍ പോലും തന്റെ പോക്കറ്റില്‍ നിന്ന് സിഗരെറ്റ് പാക്കറ്റ് മാറ്റാന്‍ അദ്ദേഹം കൂടെ ഉള്ളവരോട് ആവശ്യപ്പെട്ടു. കൊല്ല പ്പെട്ടപ്പോള്‍ അദ്ദേഹം പുക വലിക്കാന്‍ വേണ്ടി ബാല്‍ക്കണിയില്‍ നില്‍ക്കു കയായിരുന്നുവത്രെ.
14. ഇന്ന് അമേരിക്കയിലെ 700 തെരുവു കള്‍ക് മാര്ട്ട്ന്‍ ലൂതര്‍ കിങ്ങിന്റെ പേരില്‍ അറിയപ്പെടുന്നു. പ്രധാനപ്പെട്ട നഗരങ്ങളില്‍ എല്ലാം ഒരു തെരുവെങ്കിലും അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്നു.
അവലംബം
1) http://www.todayifoundout.com/…/martin-luther-king-jr-facts/2) https://www.nobelprize.org/…/p…/laureates/1964/king-bio.html
3) https://en.wikipedia.org/wiki/Martin_Luther_King_Jr.
Comments
Post a Comment