Skip to main content

40 :വിന്‍സ്ടന്‍ ചര്‍ച്ചിലിന്റെ ഇരുണ്ട വശം

[കഴിഞ്ഞ ലക്കത്തില്‍ എഴുതിയ ചര്ച്ചിലിനെ കുറിച്ചുള്ള ലേഖനത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ നല്ല വശങ്ങള്‍ മാത്രം ആയിരുന്നു സൂചിപ്പിച്ചത്. എന്നാല്‍ ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഒരിക്കലും മറക്കാനാവാത്ത ക്രൂരത നമ്മോടു കാണിച്ച ഒരു ഭരണാധികാരി ആയിരുന്നു വിന്‍സ്ട്ടന്‍ ചര്‍ച്ചില്‍ എന്ന് എന്റെ വായനക്കാരില്‍ ചിലര്‍ ഓര്‍മ്മപ്പെ ടുത്തി. അവര്‍ക്ക് പ്രത്യേകം നന്ദി പറഞ്ഞു കൊണ്ടു ഈ ലക്കത്തില്‍ വിന്‍സ്ടന്‍ ചര്‍ച്ചിലിന്റെ കറുത്ത മുഖത്തെ കുറിച്ച് എഴുതുന്നു. ]
വിന്‍സ്ട്ടന്‍ ചര്‍ച്ചിലിന്റെ വിഷാദരോഗത്തെ പ്പറ്റി യും ചങ്ങല വലിയെ കുറിച്ചും നാണമി ല്ലാത്ത നഗ്നതാ പ്രകടനത്തെ കുറിച്ചും സൂചിപ്പിച്ചു കഴിഞ്ഞു. യാദ്രുശ്ചികമായെ ങ്കിലും അദ്ദേഹം പോലീസ് മന്ത്രിയായിരുന്ന പ്പോള്‍ രണ്ടു കുറ്റവാളികളെ പിടി കൂടാൻ അവര്‍ താമസിച്ച വീട് കത്തി നശിക്കാന്‍ അനുവദിച്ച വിവരവും മുമ്പെഴുതിയിരുന്നു.
അഡോള് ഫ് ഹിറ്റ്ലരിന്റെ ആക്രമണത്തില്‍ യൂറോപ്പു മിക്കവാറും വീണു കഴിഞ്ഞിട്ടും ബ്രിട്ടനെ മാത്രം വീഴാതെ ഹിറ്റ്ലരെ തട ഞ്ഞു നിര്‍ത്തി എന്നതായിരുന്നല്ലോ പാശ്ചാത്യരുടെ ഇടയില്‍ ചര്‍ച്ചിലിന് വലിയ സ്ഥാനം കിട്ടാന്‍ കാരണം . എന്നാല്‍ അന്ന് ഇന്ത്യ് ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വതന്ത്ര മാകാന്‍ അക്രമ രാഹിത്യ സമരത്തിന്റെ മൂര്ധ്ന്യത്തില്‍ ആയിരുന്നു . രണ്ടാം ലോക മഹാ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് നല്ലൊ രു തിരിച്ചടി കൊടുക്കാന്‍ കിട്ടുന്ന അവസര മാക്കി മാറ്റാന്‍ കഴിയും എന്ന് നമ്മുടെ സമര നേതാക്കളില്‍ ചിലരെങ്കിലും വിശ്വ സിച്ചിരുന്നു. നേതാജി സുഭാഷ് ചന്ദ്ര ബോസ് ജപ്പാന്‍ കാരുടെ കൂടെ ചേര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ ആര്‍മി (INA) ഉണ്ടാക്കി ഇന്ത്യ യില്‍ നിന്ന് ബ്രിട്ടീഷുകാരെ തുരത്താന്‍ കഴി യുമെന്ന് വിശ്വസിച്ചു.
ബ്രിട്ടീഷ് ഇന്ത്യ ജെര്‍മ്മനിയുമായി യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയില്‍ നിന്ന് രണ്ടര ലക്ഷം പടയാളികളെ ആണ് യുദ്ധത്തിനു തയാരാക്കിയത്. അമേരിക്കന്‍ സേനയെ ഇന്ത്യയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദവും കൊടുത്തു. ഇന്നത്തെ ഇന്ത്യ പാകിസ്താന്‍ ബംഗ്ലാദേഷ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് യുദ്ധത്തിനിറങ്ങിയ 87000 ഭടന്മാര്‍ ആണ് രണ്ടാം ലോക മഹാ യുദ്ധ ത്തില്‍ മരണമടഞ്ഞത് .
ഇന്ത്യയുടെ സ്വയം ഭരണത്തിനു മുറവിളി കൂട്ടിയിരുന്ന ദേശീയ പാര്‍ട്ടികളില്‍ മുസ്ലിം ലീഗ് മാത്രമെ നിരുപാധികമായി ബ്രിടീഷു കാര്‍ക്ക് യുദ്ധസഹായം വാഗ്ദാനം ചെയ് തുള്ളൂ. ഇന്ത്യന്‍ നാഷനല്‍ കൊണ്ഗ്രെസ്സ് യുദ്ധത്തിനു ശേഷം ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കുമെന്ന ഉറപ്പു ആവശ്യപ്പെട്ടു , പ്രധാന മന്ത്രി ആയിരുന്ന ചര്‍ച്ചില്‍ അതു സാധ്യമല്ല എന്ന് പറഞ്ഞു. അപ്പോഴാണ്‌ കോണ്‍ഗ്രസ്സ് 1942ല്‍ ക്വിറ്റ്‌ ഇന്ത്യ സമരം തുടങ്ങിയത്. ഇതിനെ അടിച്ചമര്‍ത്താന്‍ ആയിരക്കണ ക്കിന് സമരക്കാരെ ബ്രിട്ടീഷ് ഭരണം ജെയിലില്‍ അടച്ചു.
ബംഗാളില്‍ തുടര്‍ച്ചയായി പല വര്‍ഷങ്ങ ളിലും ക്ഷാമം ഉണ്ടായിരുന്നു. ആദ്യത്തെത് 1770ല്‍ ആയിരുന്നു. തുടര്‍ന്നു 1783, 1866, 1873, 1892, 1897 എന്നീ വര്‍ഷങ്ങളിലും അവസാനം 1943-44 ലും ആയിരുന്നു ക്ഷാമം ഉണ്ടായത്. ഉപ്പു വെള്ളം കയറി കൃഷി എല്ലാം നശിച്ചു. തുടര്‍ച്ചയായ കൃഷി നാശം കൊണ്ടു ജനങ്ങള്‍ ഭക്ഷണത്തിന് വലഞ്ഞു. ബ്രിട്ടീ ഷുകാര്‍ അന്ന് ഇന്ത്യയില്‍ ഉണ്ടാക്കിയിരുന്ന ഭക്ഷണസാധനങ്ങളില്‍ തന്നെ നല്ലൊരു ഭാഗം ബ്രിട്ടനി ലേക്ക് കയറ്റി അയക്കുക പതിവും ആയിരുന്നു . ക്ഷാമത്തില്‍ കുടു ങ്ങിയ പൂര്‍വ ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌ അടി യന്തിരമായി ഭക്ഷണം എത്തിക്കാന്‍ ചര്ചി ലിന്റെ കീഴില്‍ ഉള്ള ബ്രിട്ടീഷ് ഭരണാധികാരി കള്‍ അനുവദിച്ചില്ല. ലക്ഷക്കണക്കിനാളു കള്‍ ആണ് ക്ഷാമത്തില്‍ മരിച്ചത്. അവിടെ ഉണ്ടായ പരിമിതമായ ഭക്ഷണ സാധനങ്ങള്‍ പോലും ബ്രിട്ടീഷു പട്ടാളക്കാരുടെ ആവശ്യ ത്തിലേക്ക് മാറ്റി വെക്കുയും ചെയ്തു. ബംഗാള്‍ ബീഹാര്‍ ഛത്തീസ്ഗഢ് എന്നീ ഭാഗങ്ങളിലെ സ്ഥിതി പരിതാപകരം ആണെ ന്ന് ബ്രിട്ടീഷ് അധികാരികളെ അറിയിച്ച പ്പോള്‍ ചര്‍ച്ചിലിന്റെ കുപ്രസിദ്ധമായ പ്രതികരണം ഇതായിരുന്നു :
:”ഞാന്‍ ഇന്ത്യക്കാരെ വെറുക്കുന്നു , അവര്‍ മൃഗ തുല്യരായ മനുഷ്യരാണ് , അവര്‍ക്ക് മൃഗങ്ങളുടെത് പോലെയുള്ള ഒരു മതവും ഉണ്ട്. ക്ഷാമം ഇന്ത്യക്കാര്‍ മുയല്‍ കുഞ്ഞു ങ്ങളെ പെറ്റുകൂട്ടുന്നതു പോലെ പെറ്റുകൂട്ടി യത് കൊണ്ടു മാത്രം ഉണ്ടായതാണ് “ എന്ന് ആയിരുന്നു .
യുദ്ധത്തിന്റെ ആദ്യമാദ്യം ജെര്‍മ്മനിയുടെ ഏഷ്യന്‍ കൂട്ടുകാരായിരുന്ന ജപ്പാനായിരുന്നു വിജയം . അവര്‍ സിംഗപൂര്‍ , മലയേഷ്യ ഇവ കീഴടക്കിയ ശേഷം ബര്‍മ്മ (മിയാന്മാര്‍) വരെ അവരുടെ അധീനത്തിലാക്കി. ബ്രിട്ടീഷ് ഇന്ത്യയുടെ അതൃത്തി വരെ എത്തിയിരുന്നു. ജപ്പാനില്‍ അമേരിക്ക ആറ്റം ബോംബു ഇട്ട തോടെ ആയിരുന്നല്ലോ യുദ്ധം തീര്‍ന്നത് ഏഷ്യയില്‍ ജപ്പാനും യുറോപ്പില്‍ ജര്‍മ്മനി യും തോല്‍വി സമ്മതിച്ചു. യുദ്ധത്തിനു ശേഷം ചര്‍ച്ചില്‍ തിരഞ്ഞെടുപ്പില്‍ പരാജ യപ്പെട്ടു ലേബര്‍ മന്ത്രിസഭയിലെ ക്ലെമന്റ് ആറ്റ്ലിയുടെ ഭരണം ആയിരുന്ന പ്പോഴാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത്.
ചര്‍ച്ചിലിന്റെ സ്വഭാവത്തിലെ ക്രൂരത മറ്റു പല കാര്യങ്ങളിലും വ്യക്തമായിരുന്നു. ചര്‍ച്ചില്‍ തികഞ്ഞ വര്‍ഗ്ഗീയവാദി (വർണ വിവേചനം മനസ്സില്‍ കൊണ്ടു നടക്കുന്ന ആൾ ) ആയിരുന്നു. ആര്യന്മാരുടെ ശ്രേഷ്ടത യില്‍ വിശ്വസിച്ചിരുന്ന ചര്‍ച്ചില്‍ ഇക്കാര്യ ത്തില്‍ ഹിട്ട്ലരെ പോലെ തന്നെ ആയി രുന്നു. പാലസ്റ്റീന്‍കാരെ “ഒട്ടകത്തിന്റെ ചാണകം മാത്രം ഭക്ഷിക്കുന്ന കാടന്മാരെന്നു (barbarians) “ അയാള്‍ വിശേഷിപ്പിച്ചത്.
ബ്രിട്ടീഷ് അധീനതയില്‍ ഉണ്ടായിരുന്ന അന്ന ത്തെ ഏറ്റവും വലിയ കോളനി ആയിരുന്ന ഇന്ത്യയിലെ സ്വാതന്ത്ര്യ സമരത്തെ ചര്‍ച്ചിനു തികഞ്ഞ വെറുപ്പായിരുന്നു. ഗാന്ധിജിയെ അര്‍ദ്ധ നഗ്നനായ ഫക്കീര്‍ എന്നാണ് ചര്‍ച്ചില്‍ വിളിച്ചതു. ഗാന്ധിജിയെ ചര്‍ച്ചിലിന് തികഞ്ഞ പുച്ഛം ആയ്യിരുന്നു . അയാള്‍ “ ക്ഷാമത്തില്‍ ഗാന്ധിജി എന്ത് കൊണ്ടു മരിച്ചില്ല” എന്ന് വരെ ചോദിച്ചു. .
പൂര്‍വ ഇന്ത്യയില്‍ മൂന്നു ലക്ഷത്തിലധികം ജനങ്ങള്‍ പട്ടിണി കിടന്നു മരിച്ചപ്പോള്‍ . “ മുയലുകളെപ്പോലെ അവര്‍ ചത്തൊടുങ്ങ ട്ടെ “ എന്ന് ചര്‍ച്ചില്‍ പറഞ്ഞുവത്രേ. അദ്ദേഹ ത്തിന്റെ സെക്രട്ടരി തന്നെ ഇന്ത്യയോടുള്ള മനോഭാവത്തില്‍ ചര്‍ച്ചിലും ഹിടലരും തമ്മില്‍ അധികം വ്യത്യാസമുണ്ടായിരുന്നില്ല എന്ന് വരെ പിന്നീട് എഴുതി.
ചുരുക്കത്തില്‍ ചര്‍ച്ചില്‍ ബ്രിട്ടനിലും യുറോ പ്പിലും വലിയ ഹീറോ ആയിരുന്നു എങ്കിലും യുരോപ്പിനു പുറത്തുള്ളവര്‍ക്ക് തികച്ചും ക്രൂരനും മനുഷ്യത്വം തീരെ ഇല്ലാത്ത ആളും ആയിരുന്നു ചര്‍ച്ചില്‍. വികലമായ കാഴ്ചപ്പാ ടുകളും മറ്റുള്ളവര്‍ , പ്രത്യേകിച്ചും വെള്ള ക്കാര്‍ അല്ലാത്തവര്‍, വെറും പുഴുക്കള്‍ ആണെന്നും ആയിരുന്നു അയാളുടെ ചിന്താഗതി.
ബംഗാളിലെ ക്ഷാമത്തെ പറ്റി നെറ്റില്‍ നിന്ന് കിട്ടിയ ചില ഫോട്ടോകള്‍ അതിന്റെ ഭീകരത ദൃശ്യമാക്കുന്നു. വേദനിപ്പിക്കുന്ന ആ ചിത്ര ങ്ങള്‍ ഇതോടൊപ്പം കൊടുക്കുന്നു. ഈ ക്രൂരതയ്ക്ക് ചരിത്രം മാപ് കൊടുക്കുക യില്ല, തീര്‍ച്ച. 
. 
അവലംബം 

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...