1. വിദ്യാഭ്യാസവും ചെറുപ്പകാലവും .
ഭാരത്തിലെ അണുശക്തി സംരംഭങ്ങളുടെ പിതാവ് എന്ന് നിസ്സംശയം പറയാവുന്ന ശാസ്ത്രജ്ഞനായിരുന്നു ഹോമി ജെ ഭാഭ. ബോംബെയിലെ ഒരു ധനിക പാര്‍സി കുടും ബത്തിലെ അംഗമായി 1909 ഒക്ടോബര്‍ 30 നു ജനിച്ചു. അഛന്റെ പേര്‍ ജെഹാന്ഗീര്‍ ഹോര്മസ് ഭാഭ. ബോംബെയിലെ കത്തീ ഡ്രല്‍ സ്കൂളില്‍ പഠനം തുടങ്ങിയ ഭാഭ പിന്നീട് എല്ഫിന്‍സ്ടന്‍ കോളേജില്‍ ചേര്‍ന്ന് പഠിച്ചു. അഛന്റെയും അമ്മാവന്റെയും ആഗ്രഹം അദ്ദേഹം എഞ്ചിനീയറിങ്ങിനു പഠിക്കണം എന്നായിരുന്നു , അതിനു ശേഷം അവരുടെ ടാറ്റ ഇരുമ്പുരുക്ക് കമ്പനിയില്‍ ചേരണം എന്നായിരുന്നു . 1927 ല്‍ അദ്ദേഹം കെയിം ബ്രിഡ്ജ് സര്‍വകലാശാലയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ തുടങ്ങി. അവിടെ വച്ചാണ് സൈദ്ധാന്തിക ഊര്‍ജ തന്ത്രത്തിലും അണുശക്തി സംബ ന്ധമായ പഠനങ്ങളും തുടങ്ങിയത് . പോള്‍ ഡിറാക്ക് എന്ന ശാസ്ത്രജ്ഞനുമായി ബന്ധ പ്പെടാനും കഴിഞ്ഞു. അവിടെ മെക്കാനിക്കള്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയതിനു ശേഷം തിയററ്റിക്കല്‍ ഫിസിക്സില്‍ ഉപരിപഠനം നടത്താന്‍ അവിടെ തന്നെ തുടര്‍ന്നു. 1932 ല്‍ ഗണിത ശാസ്ത്ര ബിരുദവും 1934 ല്‍ അണുശക്തി പഠനത്തില്‍ പി എച് ഡി യും നേടി.
2. പ്രധാന നേട്ടങ്ങള്‍
ആദ്യകാലത്ത് പ്രസിദ്ധീകരിച്ച :കോസ്മിക് വികിരണത്തിന്റെ ആഗിരണം “ എന്ന പ്രബ ന്ധം ഐസക് ന്യുട്ടന്റെ പേരില്‍ ഉള്ള മൂന്നു വര്‍ഷത്തെ സ്കോളര്‍ഷിപ്പ് കിട്ടാന്‍ കാരണ മായി . നോബല്‍ സമ്മാനാര്‍ഹാനായ നീല്‍ സ് ബോറിന്റെ കീഴില്‍ കോപ്പന്‍ ഹെയ്ഗില്‍ ഗവേഷണം നടത്താന്‍ അദ്ദേഹത്തിന് കഴി ഞ്ഞു. കോസ്മിക് വികിരണത്തെ പറ്റിയുള്ള പല അടിസഥാന പ്രബന്ധങ്ങളും ഭാഭ 1935 - 36 കാലഘട്ടത്തില്‍ പ്രസിദ്ധീകരിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്കത്തില്‍ 1939 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി ബാംഗളൂ രിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്യുട്ട് ഓഫ് സയന്‍ സില്‍ കോസ്മിക് ഗവേഷണത്തിനുള്ള ഒരു പരീക്ഷണ ശാലയുണ്ടാക്കി അണുശക്തി സംബന്ധിച്ച ഗവേഷണം തുടങ്ങി
1941 ല്‍ ഭാഭ റോയല്‍ സൊസൈറ്റിയിലെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. ബോംബെയില്‍ ടാറ്റ ഇന്സ്ട്ടിയുറ്റ് ഓഫ് ഫണ്ടമെന്ടല്‍ റിസര്‍ച്ച എന്ന സ്ഥാപനവും തുടങ്ങി. 1945 അതിന്റെ ഡയരക്ടരും ആയി. സമര്‍ത്ഥനും ആത്മാര്‍ഥതയും ഉള്ള ഒരു ശാസ്ത്രജ്ഞനും നല്ലൊരു മാനേജരും ആയിരുന്ന അദ്ദേഹം ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവുമായുള്ള സൗഹൃദം ഇന്ത്യയിലെ ശാസ്ത്ര ഗവേഷണ മേഖലയില്‍ തന്റെ ആശയങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ഉപയോ ഗപ്പെടുത്തി. 1948ല്‍ ഇന്ത്യയിലെ അണുശ ക്തി കമ്മീഷന്റെ അദ്ധ്യക്ഷനായി . അദ്ദേഹ ത്തിന്റെ നേതൃത്വത്തില്‍ ആണ് 1956 ല്‍ ആദ്യത്തെ അണുശക്തി റിയാക്ടര്‍ സ്ഥാപി ച്ചതും ആറ്റം ബോംബുണ്ടാക്കാനുള്ള ശ്രമം തുടങ്ങിയതും. അണുശക്തിയുടെ സമാധാ ന കാര്യങ്ങള്‍ക്കുള്ള ഉപയോഗത്തെ സംബ ന്ധിച്ച് 1955 ല്‍ നടന്ന ഐക്യ രാഷ്ട്ര സഭ യുടെ ആദ്യത്തെ കൊണ്ഫെരന്സില്‍ ഇന്ത്യയെ നയിച്ചതും അദ്ദേഹമായിരുന്നു. .
ഇന്ത്യയിലെ അണുശക്തി വികസനത്തില്‍ ഇന്ത്യയില്‍ ധാരാളമായി ഉള്ള തോറിയം എങ്ങനെ ഉപയോഗിക്കാം എന്നുള്ളത് സംബന്ധിച്ചു അദ്ദേഹത്തിന് വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടായിരുന്നു . യുറേനിയം നിക്ഷേപം വളരെ കുറച്ചു മാത്രം ഉള്ള ഇന്ത്യയില്‍ 500,000 ടണ്ണില്‍ അധികം തോറി യം നിക്ഷേപം ഉണ്ടെന്നും അത് ഉപയോഗി ച്ചായിരിക്കണം നമ്മുടെ അണുശ ക്തി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് എന്നും അദ്ദേഹം നിര്‍ബന്ധിച്ചു.
ഇന്ത്യയിലെയും വിദേശങ്ങളിലെയും പല സ്ഥാപനങ്ങളില്‍ നിന്നും അദ്ദേഹത്തിന് അവാര്‍ഡുകളും ബഹുമതികളും കിട്ടി. 1954 ല്‍ അദ്ദേഹത്തെ പത്മ ഭൂഷന്‍ നല്‍കി രാഷ്ട്രം ആദരിച്ചു. ഇലക്ട്രോണ്‍ പോസി ട്രോണ്‍ സ്കാറ്ററിങ്ങിനെ സംബന്ധിച്ച അദ്ദേ ഹത്തിന്റെ പേരില്‍ ഭാഭ സ്കാറ്ററിന്ഗ് എന്ന പേര് കൊടുത്തു അദ്ദേഹത്തിന്റെ ബഹുമാ നാര്‍ഥം .
ഭാഭ ജീവിതകാലം മുഴുവന്‍ അവിവാഹിത നായി കഴിഞ്ഞു. ചിത്രം വരക്കുന്നത്തിലും ശാസ്ത്രീയ സംഗീതത്തിലും സസ്യ ശാസ്ത്ര ത്തിലും ഒക്കെ അദേഹത്തിന് കാര്യമായ താല്പര്യം ഉണ്ടായിരുന്നു. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നതോടൊപ്പം ജീവിതം നല്ല രീതിയില്‍ ആസ്വദിക്കാനും അദ്ദേഹം മടിച്ചി ല്ല. ഏറ്റവും നല്ല രീതിയില്‍ വസ്ത്രം ധരിക്കാ നും വിശ്രമ സമയങ്ങളില്‍ കലാപരമായ പരിപാടികളില്‍ പങ്കെടുക്കാനും അദ്ദേഹം തയ്യാറായി.
1956 ഒരു എയര്‍ ഇന്ത്യാ 101 സ്വിട്സര്ല ണ്ടിലെ മൌന്റ്റ് ബ്ലാങ്ക് കൊടുമുടിയില്‍ വിമാന അപകടത്തില്‍ അദ്ദേഹം ദുരൂഹ സാഹചര്യത്തില്‍ 56 ആമത്തെ വയസ്സില്‍ അദ്ദേഹം കൊല്ലപ്പെട്ടു . അമേരിക്കൻ ചാരസംഘടനയുടെ കറുത്ത കൈ ഇതിന്റെ പിന്നിൽ ഉണ്ടായിരുന്നു എന്നു കിംവദന്തി പരന്നു.
ചില രസകരമായ സംഭവങ്ങള്‍
1. ഉറക്കം ഇല്ലാത്ത കുട്ടി
ചെറുപ്പം ആയിരുന്നപ്പോള്‍ ഭാഭ വളരെ കുറച്ചു സമയം മാത്രമേ ഉറങ്ങുന്നുണ്ടാ യിരുന്നുള്ളു. മാതാ പിതാക്കള്‍ ഡോക്ടര ്മാരുടെ അടുത്തു കൊണ്ടു ചെന്നപ്പോള്‍ കുട്ടിക്ക് ആരോഗ്യ പ്രശ്നം ഒന്നുമില്ലെന്നും ഇതിനു കാരണം അയാളുടെ അതീവ പ്രവര്‍ത്തനക്ഷമമായ മസ്തിഷ്കം മൂലം മാത്രമാണെന്നും അവര്‍ പറഞ്ഞു.
2. ബാംഗലൂരില്‍
വിദേശരാജ്യത്തു അദ്ദേഹത്തിന് ഉയര്‍ന്ന ജോലിക്കുള്ള വാഗ്ദാനം ഉണ്ടായിട്ടും അദ്ദേ ഹം ഇന്ത്യയില്‍ തന്നെ ജോലി ചെയ്യാന്‍ തീരുമാനിച്ചു, അങ്ങനെയാണ് ഇന്ത്യ ഇന്‍സ ്റ്റിട്യുട്ട് ഓഫ് സയന്‍സില്‍ ജോലിയില്‍ പ്രവേശിച്ചത് . കോസ്മിക് രശ്മികളുടെ ഗവേഷണം നടത്തുന്നതിനു പുതിയ ഒരു വകുപ്പ് തന്നെ ഉണ്ടാക്കിയത്.
3. ദീര്‍ഘ വീക്ഷണവും സംഭാവനകളും
ഇന്ത്യയിലെ അണുശക്തി ഗവേഷണ നത്തിനുള്ള അടിത്തറ പാകിയത് അദ്ദേഹം ആയിരുന്നു. ഓക്സ്ഫോര്‍ഡ് സര്വകലാശാ ലയിലെ ക്ഷണം നിരസിച്ചു ഇന്ത്യയില്‍ തന്നെ കഴിഞ്ഞു. നല്ല ഒരു ഗവേഷണ സ്ഥാപനം ഉണ്ടാക്കാന്‍ ടാറ്റ ട്രസ്റ്റിനോട് അപേക്ഷിച്ചു , അങ്ങനെയാണ് ബോംബെ യില്‍ ടാറ്റ ഇന്‍സ്റ്റിട്യുട്ട് ഓഫ് റിസര്‍ച് ഉണ്ടായത് . ഭാരതത്തിലെ വൈദ്യുത ശക്തി യുടെ ഭാവി ആണ് ശക്തി നിലയങ്ങളില്‍ ആയിരിക്കുമെന്ന് അദ്ദേഹം മുന്‍കൂട്ടി കണ്ടു . ഈ സ്ഥാപനം പൊതുവേ ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങള്‍ക്കെല്ലാം നല്ലൊരു മാതൃകയായി. ജെ ആര്‍ ഡി ടാറ്റായുടെ സഹകരണം പ്രത്യേകിച്ചും അഭിനന്ദനാ ര്‍ഹമായിരുന്നു ഇക്കാര്യത്തില്‍
അണുശക്തി റിയാക്ടറുകള്‍
1955 ല്‍ ജനീവയില്‍ ഒരു കൊണ്ഫെരന് സിനു പോയപ്പോള്‍ അവിടെ വച്ചാണ് ക്യാനഡായുടെ സഹായത്തോടെ ഇന്ത്യയിലെ ആദ്യത്തെ അണുശക്തി റിയാക്ടര്‍ സ്ഥാപി ക്കാന്‍ ശ്രമം തുടങ്ങിയത് , ജവഹര്‍ ലാല്‍ നെഹ്ര്വിന്റെ അനുമതിയോടെ അങ്ങനെ ആദ്യത്തെ റിയാക്ടര്‍ ഇന്ത്യയില്‍ ഉണ്ടായി . തുടര്‍ന്നു അപ്സര സൈരുസ് സെറീന എന്നീ റിയാക്ടറുകളും ഉണ്ടായി .അണുശക്തി വൈദ്യുത നിലയങ്ങളുടെ നിര്‍മ്മാണം തുടങ്ങിയത് അദ്ദേഹത്തിന്റെ കാലത്താ യിരുന്നു. താരാപൂര്‍ ആയിരുന്നു ആദ്യതെത്. പിന്നീട് റാണ പ്രതാപ് സാഗര്‍ , കല്‍പ്പാക്കം എന്നിവയും അദ്ദേഹത്തിന്റെ പദ്ധതിയില്‍ പെട്ടവ ആയിരുന്നു. ഇന്ത്യയിലെ വൈദ്യുത ഉത്പാദനത്തില്‍ ഗണ്യമായ പുരോഗതി ഇവയില്‍ നിനും ഉണ്ടായി .
അണുശക്തി മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ നല്ലൊരു ടീമിനെ വാര്തെടുക്കാന്‍ അദ്ദേഹ ത്തിന് കഴിഞ്ഞു. അംഗങ്ങളെ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുകയു അവര്‍ക്ക് കഴിവിനൊ ത്ത ഉത്തരവാദിത്വം ഏല്പ്പിച്ചു കൊടുക്കുക വഴി വളരെ നല്ല ഒരു സംഘം ചെറുപ്പക്കാ രായ ശാസ്ത്രകാരന്മാര്‍ ഇവിടെ ഉണ്ടാക്കാന്‍ കഴിഞു. . തന്റെ അച്ചടക്കവും ആത്മാര്‍ഥത യും കൊണ്ടു അവര്‍ക്ക് മാർഗദർശിയായി.
1974 മേയ് 18 നു അങ്ങനെ ഇന്ത്യ ആദ്യ ത്തെ ആണവബോംബു രാജസ്ഥാനിലെ പൊക്രാനില്‍ പരീക്ഷണമായി പൊട്ടിച്ചു , അങ്ങനെ ലോകത്തില്‍ അണുശക്തിയില്‍ ഇന്ത്യക്കും സ്ഥാനം ഉറപ്പിച്ചു . ഇതിന്റെയൊ ക്കെ കാരണം ഭാഭായുടെ ദീര്‍ഘ വീക്ഷണം ആയിരുന്നു എന്ന് പറഞ്ഞാല്‍ അത് സത്യം മാത്രം ആയിരിക്കും .
കേന്ദ്ര മന്ത്രി സഭയില്‍ ചേരാനുള്ള ക്ഷണം പോലും അദ്ദേഹം നിരസിച്ചു .
Images from Google
References
htttps://www.famousscientists.org/homi-jehangir-bhabha/
Comments
Post a Comment