[ഭൂമിയിലെ സകല ചരാചരങ്ങളും ഒരേ കുടുംബത്തിലെ അംഗങ്ങളാകുന്നു (“വസു ധൈവ കുടുംബകം ) എന്നു വിശ്വസിക്കുന്ന ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായി നാട്ടിന്‍പുറത്ത് വളര്‍ന്ന ഒരു ശാസ്ത്രകാ രന്‍ മനുഷ്യനെയും മൃഗങ്ങളെയും പോലെ സസ്യങ്ങള്‍ക്കും വികാരങ്ങളും വിചാരങ്ങളും ഉണ്ടെന്നു പരീക്ഷണങ്ങളില്‍ കൂടി തെളിയി ക്കുക , അത് ലോകത്തിലെ പ്രധാനപ്പെട്ട ശാസ്ത്രവേദികളില്‍ അവതരിപ്പിച്ചു അംഗീ കാരം വാങ്ങുക ഇതൊക്കെ ചെയ്ത ആളായിരുന്നു ജഗദീഷ് ചന്ദ്ര ബോസ് . ബംഗാളില്‍ 1858 നവംബര്‍ 30 ല്‍ ജനിച്ച ജഗദീഷ് ചന്ദ്ര ബോസ് ഊര്‍ജതന്ത്രം ജീവശാ സ്ത്രം സസ്യശാസ്ത്രം, ബയോഫിസിക്സ് , എന്തിനു ഭൂഗര്ഭശാസ്ത്രത്തില്‍ വരെ തന തായ വ്യക്തിമുദ്ര പതിപ്പിച്ച ആളായിരുന്നു. ശാസ്ത്ര കഥകളുടെ രചനകളില്‍ ബ്രിട്ടീഷ് ഇന്ത്യയിലെ പ്രമുഖനായിരുന്നു അദ്ദേഹം. ബംഗാളിലെ ശാസ്ത്ര സാഹിത്യത്തിന്റെ പിതാവായി അദ്ദേഹം അറിയപ്പെട്ടു. സസ്യങ്ങ ളുടെ പ്രതികരണങ്ങൾ അളക്കുവാന്‍ ക്രെസ് കൊഗ്രാഫ് എന്ന ഉപകരണവും റേഡിയോ തരംഗങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന ഉപക രണവും അദ്ദേഹം നിര്‍മ്മിച്ചു. റേഡിയോ സയന്‍സിന്റെ പിതാവായി അന്ഗീകരീക്ക പ്പെട്ടു . ചന്ദ്രനിലെ ഒരു ഗർത്തം അദ്ദേഹ ത്തിന്റെ പേരില്‍ അറിയപ്പെടുന്നു.
ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാള്‍ പ്രൊവിന്‍ സിലെ മേയ്മന്‍ സിങ്ങില്‍ (ഇപ്പോള്‍ ബംഗളാ ദേശ്) .ജനിച്ചു സെന്റ് സെവി യെര്സ് കോളേജില്‍ നിന്ന് ബിരുദം നേടി ലണ്ടന്‍ യൂണീവെര്സിറ്റിയില്‍ വൈദ്യ പഠന ത്തിനു പോയി എങ്കിലും ആരോഗ്യ പ്രശ്ന ങ്ങള്‍ കാരണമായി അതിനു കഴിയാതെ നോബല്‍ സമ്മാന ജേതാവായ രാലേ പ്രഭുവി ന്റെ കൂടെ കെയിം ബ്രിഡ്ജില്‍ ഗവേഷണം നടത്താന്‍ തുടങ്ങിയ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തി കല്‍ക്കത്താ സര്‍ വകലാശാലയുടെ കീഴില്‍ പ്രെസിഡൻസി കോളേജില്‍ പ്രൊഫസറായി ജോലി നോക്കി. ഗവേഷണത്തിന് ആവശ്യമായ സാമ്പത്തിക സഹായം കിട്ടിയില്ല എങ്കിലും അദ്ദേഹം തന്റെ ഗവേഷണ പ്രവര്‍ത്തന ങ്ങള്‍ തുടര്‍ന്നു. റേഡിയോ തരംഗങ്ങളെ സംബന്ധിച്ചുള്ള പഠനങ്ങളില്‍ അര്‍ദ്ധ ചാലകങ്ങള്‍ ഉപയോ ഗിച്ച് റേഡിയോ തരംഗങ്ങളെ കണ്ടെത്താന്‍ ആകുമെന്നു ആദ്യം തെളിയിച്ച ആളായിരു ന്നു. പക്ഷെ തന്റെ കണ്ടുപിടുത്തങ്ങള്‍ വിറ്റു പണമുണ്ടാക്കുന്നതിനേക്കാള്‍ അത് സമൂഹ ത്തിന്റെ നന്മക്കു ഉപയോഗിക്കണം എന്ന നിര്‍ബന്ധബുദ്ധിയോടെ പ്രവര്‍ത്തിച്ച ആ മനുഷ്യ സ്നേഹി തന്റെ നിഗമനങ്ങള്‍ അപ്പപ്പോള്‍ പരസ്യപ്പെടുത്തി മറ്റുള്ളവര്‍ക്ക് കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ അവസരം ഉണ്ടാക്കി 1937 നവംബര്‍ 23 നു അദ്ദേഹം ദിവംഗതനായി. ആ മഹാന്റെ ജീവിതത്തിലെ ചില സംഭവങ്ങള്‍ നോക്കാം ]
1. ബംഗാളി നാട്ടിനുപുറത്തെ പഠനം.
സാമ്പത്തികമായി മെച്ചപെട്ട കുടുംബത്തില്‍ ആണ് ജനിച്ചതെങ്കിലും തന്റെ മകനെ ബ്രിട്ടീ ഷുകാര്‍ നടത്തിയ സ്കൂളുകളില്‍ പഠി ക്കാന്‍ അയക്കാതെ ഗ്രാമത്തിലെ സാധാ രണ ബംഗാളി സ്കൂളില്‍ ചേര്‍ത്ത് പഠിക്കാന്‍ ചെറുപ്പത്തില്‍ ജഗദീഷിനെ പിതാവ് അയച്ചു. തന്റെ കുട്ടി മാതൃഭാഷയാ യ ബംഗാളി പഠിച്ചു നാട്ടു രീതികള്‍ അറിയ ണം ഇന്ഗ്ലീഷ് പഠിക്കുന്നതിനു മുമ്പ് തന്നെ എന്ന നിര്‍ബന്ധബുദ്ധി ആയിരുന്നു അതിനു കാരണം . മുന്‍ഷി ഗഞ്ചിലെ സാധാരണ സ്കൂളില്‍ അങ്ങനെയാണ് അയാളെ ചേര്‍ത്തത് .”അവിടെ വച്ചു ഞാന്‍ പക്ഷികളു ടെയും മൃഗങ്ങളുടെയും മത്സ്യങ്ങളുടെയും രസകരമായ കഥകള്‍ കേട്ടു വളര്‍ന്നു. ഒരു പക്ഷെ അതായിരിക്കാം എന്നില്‍ പ്രകൃതി യില്‍ ഉള്ള മറ്റു ജീവികളെപ്പറ്റി പഠിക്കാന്‍ താല്പര്യം ഉണ്ടാക്കിയത് “ ജെ സി ബോസ് വിക്രംപൂരിലെ ഒരു കോണ്‍ഫെരന്സില്‍ 1915 ല്‍ പറഞ്ഞു . മജിസ്റ്റ്രെട്ടായിരുന്ന ജഗദീ ഷിന്റെ അച്ഛന്‍ മകനെ ഒരു ജ്ഞാനി ആക്കാന്‍ ആഗ്രഹിച്ചു . ബംഗളായില്‍ നിന്ന് 18 വയസ്സായപ്പോള്‍ അദ്ദേഹം കേയിം ബ്രിഡ് ജ് കോളേജില്‍ പ്രകൃതി ശാസ്ത്രം പഠിക്കു വാന്‍ ചേര്‍ന്നു. ലണ്ടനിലെ ഉന്നത വിദ്യാഭ്യാ സം കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തിയ ബോസ് കല്‍ക്കത്താ യൂണിവേര്സിറ്റിയില്‍ ഊര്‍ജതന്ത്ര പ്രൊഫസര്‍ ആയി .
2. വിവേചനം പല രീതിയിലും
ജഗദീഷ്ബോസ് കല്‍ക്കത്തയില്‍ ജോലിക്ക് ചേര്‍ന്ന ശേഷവും അദ്ധ്യാപനത്തോടൊപ്പം തന്റെ ഗവേഷണവും തുടരാന്‍ ആഗ്രഹിച്ചു , എന്നാല്‍ ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ആ സ്ഥാപനത്തില്‍ അദ്ദേഹത്തിന് പല രീതിയി ലും ഉള്ള വിവേച നം തന്നെ സഹിക്കേണ്ടി വന്നു. ജോലിക്ക് ചേര്‍ന്ന് ആദ്യത്തെ മാസം പൂര്‍ത്തിയായ പ്പോള്‍ അദ്ദേഹത്തിന് കിട്ടിയ ശമ്പളം കൂടെ പ്രവര്‍ത്തിക്കുന ഇങ്ങ്ലീഷ് പ്രൊഫസര്‍മാ രെക്കാള്‍ കുറവായിരുന്നു. അദ്ദേഹം ഇതില്‍ പ്രതിഷേധ്ച്ചു എങ്കിലും അധികാരികള്‍ പരാതി അവഗണിച്ചു ഇതില്‍ പ്രതിഷേധിച്ചു അദ്ദേഹം ശമ്പളം വാങ്ങാതെ ജോലി ചെയ്തു ,രണ്ടു വര്‍ഷത്തോളം ഈ നില തുടര്‍ന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അസാ മാന്യമായ അദ്ധ്യാപനത്തില്‍ വിദ്യാര്‍ഥികള്‍ വളരെ സന്തുഷ്ടരായിരുന്നു. അദ്ദേഹത്തിന്റെ ക്ലാസ്സില്‍ കുട്ടികള്‍ കൂടി ക്കൊണ്ടു തന്നെ ഇരുന്നു. ക്രമേണ അധികാരികള്‍ തെറ്റ് മനസ്സിലാക്കി അദ്ദേഹത്തിനു മറ്റുള്ളവര്‍ക്ക് തുല്യമായ ശമ്പളം മുന്‍കാല പ്രാബല്യത്തോ ടെ കൊടുക്കവാന്‍ നിര്‍ബന്ധിതരായി.
കോളേജില്‍ വച്ച് ഗവേഷണം നടത്താനുള്ള പ്രാഥമിക സൌകര്യങ്ങള്‍ പോലും നിഷേധി ക്കപ്പെട്ടു. എന്നാല്‍ അദ്ദേഹം തന്റെ താമസ സ്ഥലത്ത് പരീക്ഷണങ്ങള്‍ നടത്താനുള്ള സൌകര്യങ്ങള്‍ കുറെയൊക്കെ ഉണ്ടാക്കി , വെറും 24 ച. അടി വിസ്തീര്‍ണം ഉള്ള സ്ഥല ത്ത്, അവിടെ തന്റെ ഉപകരണങ്ങള്‍ എല്ലാം സൂക്ഷിക്കാന്‍ വിഷമിച്ചു എങ്കിലും. ഗവേഷ ണത്തിന് ആവശ്യമായ സാമ്പത്തിക സഹാ യവും സ്ഥാപനത്തില്‍ നിന്ന് നിഷേധിക്ക പ്പെട്ടു. ഇതൊക്കെ ആയിരുന്നു എങ്കിലും അദ്ദേഹം തന്റെ ഗവേഷണം തുടര്‍ന്നു കൊണ്ടിരുന്നു .
ഇവിടെ വച്ചാണ് അദ്ദേഹം വളരെ പ്രധാന പ്പെട്ട ചില കണ്ടുപിടിത്തങ്ങള്‍ നടത്തിയത് . സസ്യ ങ്ങളുടെ നാഡീവ്യുഹത്തെ പറ്റിയുള്ള പഠനത്തില്‍ സസ്യഭാഗങ്ങളില്‍ ഉത്തേജനം കൊടുക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണ ങ്ങള്‍ അളക്കുവാന്‍ അദ്ദേഹം സ്വയം ഒരു ഉപകരണം രൂപ കല്‍പ്പന ചെയ്തു നിര്‍മ്മിച്ചു. ക്രെസ്കോ ഗ്രാഫ് എന്ന പേരില്‍ ആണ് ഇതറിയപ്പെട്ടത്. ജന്തുക്കളിലും സസ്യ ങ്ങളി ലും സമാനമായ ഫലങ്ങള്‍ ഉണ്ടാകുന്നു എന്നദ്ദേഹം തെളിയിച്ചു. മേശപ്പുറത്തു ചലിക്കാതെ കെട്ടിവച്ച ഒരു സസ്യത്തിന്റെ ചില ഭാഗങ്ങ ളില്‍ ഒരു ചെറിയ ലോഹ സൂചി കൊണ്ടു കുത്തുമ്പോള്‍ സസ്യത്തില്‍ ഉണ്ടാകുന്ന വൈദ്യുത പ്രവാഹം ഒരു ചെറിയ കയ്യ് വഴി ഒരു കണ്ണാടിയെ ചലി പ്പിച്ചു സ്ക്രീനില്‍ വ്യക്തമായ ഒരു പ്രകാശ ദീപം തെളിയിച്ചു കാണിച്ചു അദ്ദേഹം . സൂചി കൊണ്ടു കുത്തുന്ന സ്ഥലവും തീവ്രതയും അനുസരിച്ച് സസ്യത്തിന്റെ പ്രതികരണം ഗണ്യമായി മാറുന്നു എന്നും അദ്ദേഹം സ്ഥാപിച്ചു. ഒരു ശാസ്ത്രജ്ഞന്‍ പ്രതികരി ച്ചതു പോലെ ഒരു കാരട്ട് കഷണത്തിന്റെ വികാരം പോലും മനുഷ്യന് കാണാന്‍ കഴി ഞ്ഞു. ഇതിനു വേണ്ടി ചെറിയ ചലനങ്ങള്‍ പോലും വ്യക്തമായി രേഖപ്പെടുത്താനുള്ള ഉപകരണങ്ങള്‍ ഉണ്ടാക്കി. ഈ കണ്ടു പിടു ത്തത്തിനു അദ്ദേഹം ഒരു അമേരിക്കന്‍ പേറ്റന്ടിനു അപേക്ഷിച്ചു. രാസ വസ്തുക്കള്‍ ഉപയോഗിച്ചും, താപനിലയില്‍ വ്യത്യാസം വരുത്തിയും പ്രകാശ രശ്മി വിന്യസിച്ചും സസ്യങ്ങളുടെ വളര്‍ച്ചയെ നിയന്ത്രിക്കാം എന്നും കാണിച്ചു കൊടുത്തു. “സസ്യങ്ങ ളുടെ വികാരങ്ങളുടെ ശക്തി അളക്കുന്ന രീതികള്‍ “ എന്ന പേരില്‍ ഒരു ഇന്ത്യക്കാരന് കിട്ടിയ ആദ്യത്തെ അമേരിക്കന്‍ പേറ്റന്റായി മാറി . ഈ വിവരങ്ങള്‍ അദ്ദേഹം 1902 ല്‍ പ്രസിദ്ധീകരിച്ച സജീവ അജൈവ വസ്തുക്ക ളുടെ പ്രതികരണങ്ങള്‍,( Response in the Living and Non-Living) 1926 ല്‍ പ്രസിദ്ധീക രിച്ച സസ്യങ്ങളിലെ നാഡീവ്യുഹം ( The Nervous Mechanism of Plants ) എന്നീ പുസ്തകങ്ങളില്‍ വിശദീകരിച്ചു .
3.വിദേശ ശാസ്ത്ജ്ഞന്മാരുടെ അംഗീകാരം
ജെ സി ബോസിന്റെ സസ്യങ്ങളുടെ നാഡീ വ്യുഹ ത്തെയും അവയുടെ വികാരങ്ങളെ യും പറ്റിയുള്ള പഠനങ്ങള്‍ക്ക് മെല്ലെ മെല്ലെ അംഗീകാരം കിട്ടി . ഇന്ഗ്ലണ്ടിൽ നിന്നും മറ്റും പല ശാസ്ത്രജ്ഞന്മാരും അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ നേരിട്ട് കാണാനും പഠിക്കാ നും ഇന്ത്യയിലേക്ക് വന്നു. ബ്രിട്ടനിലെ റോയല്‍ സൊസൈറ്റിയിലെ ആള്‍ക്കാരും ഇതില്‍ പെട്ടിരുന്നു. കൂട്ടത്തില്‍ രസികനായ ജോര്‍ജു ബെര്‍ണാര്‍ഡ് ഷായും വന്നിരുന്നു. അദ്ദേഹം ക്യാബേജിന്റെ ഒരു കഷണം ചൂട് വെള്ളത്തില്‍ ഇടുമ്പോള്‍ അതിനുണ്ടായ ശക്തമായ വിറയല്‍ കണ്ടു വല്ലാതെ അത്ഭുതപ്പെട്ടു. ഇതൊക്കെ ആണെങ്കിലും പാശ്ചാത്യരുടെ ഇടയില്‍ അദ്ദേഹത്തിന്റെ കണ്ടു പിടുത്തത്തെ നിസ്സാരവല്‍ക്കരി കുന്ന ഒരു സംഘം ഉണ്ടായിരുന്നു. ഇവരില്‍ പ്രധാനപ്പെട്ടവര്‍ നമ്മുടെ മേല്ക്കൊയ്മ്മ വഹിച്ചിരുന്ന ബ്രിട്ടീഷ് ശാസ്ത്രകാരന്മാര്‍ തന്നെ ആയിരുന്നു.
നീണ്ടകാലം ഇത്തരം കണ്ടു പിടിത്തങ്ങളെ അവഗണിക്കാന്‍ കഴിയുകയില്ലല്ലോ, 1920 ല്‍ ജെ സി ബോസിനെ ബ്രിട്ടനിലെ റോയല്‍ സൊസൈറ്റി അദ്ദേഹത്തിന്റെ അത്ഭുത കരമായ ഇത്തരം കണ്ടുപിടുത്തങ്ങള്‍ക്ക് അന്ഗീകാരമായി സൊസൈറ്റിയില്‍ ഫെലോ ആയി തിരഞ്ഞെടുക്കുക തന്നെ ചെയ്യ്തു.
4. രവീന്ദ്ര നാഥ ടാഗോറും ജെ സി ബോസും
രവീന്ദ്രനാഥ ടാഗൂര്‍ ജെ സി ബോസിന്റെ വലിയ ആരാധകനായിരുന്നു, ഇന്ത്യന്‍ ദേശീ യതയുടെ വിജയപ്രതീകം ആയി ടാഗൂര്‍ പ്രകീര്‍ത്തിച്ചു. ബോസിന് വേണ്ടി എഴുതിയ കല്‍പ്പന എന്ന കവിതയില്‍ അദ്ദേഹം ഇങ്ങ നെ എഴുതി ,”പാശ്ച്ചാത്യരുടെ ശാസ്ത്ര ത്തിന്റെ ക്ഷേത്രത്തില്‍ നിന്നു സുഹൃത്തേ നിങ്ങള്‍ സിന്ധു തീരത്തേക്ക് അഭിമാനക രമായ നേട്ടം കൊണ്ടു വന്നു , നമ്മുടെ എളിയ മാതാവിന്റെ അഭിമാനവും അന്തസ്സും താങ്കള്‍ ഉയര്‍ത്തി ഭാരതാംബയുടെ സന്തോ ഷാശ്രുക്കളായ അനുഗ്രഹങ്ങള്‍ നിങ്ങള്ക്ക് വേണ്ടു വോളം ഉണ്ടാവും . പടിഞ്ഞാറു നിന്നു ള്ള ശാസ്ത്രജ്ഞരുടെ ഇടയില്‍ നിങ്ങളുടെ ശബ്ദം വാനോളം ഉയരട്ടെ“. ബ്രിട്ടീഷ് സ്ഥാപ നത്തില്‍ ജോലി ചെയ്തിരു ന്നു എങ്കിലും ഭാരതത്തിന്റെ അഭിമാനവും ബ്രിട്ടീഷ് ഭരണ ത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള ശ്രമ ത്തില്‍ ജെ സി ബോസും ഒട്ടും പിന്നോക്കം ആയിരുന്നില്ല.
കല്‍ക്കത്തയില്‍ ജെ സി ബോസിനെ മരണ ത്തിനു മുമ്പ് 1937 ല്‍ സ്ഥാപിച്ച ബോസ് ഗവേ ഷണ സ്ഥാപനം ഉണ്ടാക്കുന്നതില്‍ ടാഗ്ഗോര്‍ സാമ്പത്തിക സഹായം നല്കുക യും ചെയ്തു.
5. റേഡിയോ സയന്‍സിന്റെ പിതാവ്
സസ്യങ്ങളുടെ ജീവനെപ്പറ്റി നടത്തിയ ഗവേ ഷണങ്ങള്‍ മാത്രമല്ല അദ്ദേഹത്തിന്റെ സംഭാവന. ഇന്നത്തെ റേഡിയോ വാര്‍ത്താ വിനിമയത്തെ സഹായിക്കുന്ന ചില ഉപകര ണങ്ങള്‍ അദ്ദേഹം നിര്‍മ്മിക്കുകയുണ്ടായി . റേഡിയോ ശാസ്ത്ര ത്തിന്റെ പിതാക്കന്മാ രില്‍ ഒരാളായി അദ്ദേഹത്തെ കണക്കാക്ക പ്പെടുന്നു. മാര്‍ക്കൊണിയ്ക്ക് മുമ്പുതന്നെ ബോസ് റേഡിയോ തരംഗങ്ങളെ കുറിച്ച് പഠനം നടത്തുകയും അവയുടെ സാന്നി ദ്ധ്യം കണ്ടുപിടിക്കാനുതകുന്ന ചില ഉപകരണ ങ്ങള്‍ നിര്‍മ്മിക്കുയും ചെയ്തു. വിദൂര റേഡിയോ വാര്‍ത്താ വിനിമയത്തിനുതകുന്ന ഒരു സംവിധാനം അദ്ദേഹം നിര്‍മ്മിക്കുകയും ചെയ്തു. എന്നാല്‍ പൊതുവേ ശാസ്ത്ര വിഷയങ്ങളില്‍ തന്റെ സംഭാവനകള്‍ വില്പ്പന ചരക്കാക്കാന്‍ വളരെ വൈമനസ്യമു ണ്ടായിരുന്ന അദ്ദേഹം അതിന്റെ വ്യാവസാ യിക സാദ്ധ്യതകള്‍ മനസ്സിലാക്കിയില്ല , രഹ സ്യമായി വെച്ച് പണം ഉണ്ടാക്കാന്‍ കഴി യുന്ന പലതും അദ്ദേഹം പരസ്യമാക്കി സമൂ ഹ നന്മക്കു വേണ്ടി സമര്‍പ്പിച്ചു. വ്യക്തിപ രമായ നേട്ടങ്ങളെക്കാള്‍ സാമൂഹ്യ നന്മയാ യിരുന്നു അദ്ദേഹത്തിന്റെ പരമമായ ലക്‌ഷ്യം . ഏതായാലും അല്ല്പം വൈകി ആയി രുന്നു എങ്കിലും 1997 ല്‍ Institute of Electrical and Electronic Engineers (IEEE) , ജെ സി ബോസിനെ റേഡിയോ സയന്‍സി ന്റെ പിതാവ് ആയി അന്ഗീകരി ക്കുക തന്നെ ചെയ്തു.
6.ചന്ദ്രനിലെ ഗര്‍ത്തത്തിനു ബോസിന്റെ പേര്
ചന്ദ്രോപരിതലത്തിലെ ഒരു ഗര്‍ത്തത്തിനു ജഗദീഷു് ചന്ദ്ര ബോസിന്റെ പേര്‍ കൊടു ത്തിട്ടുണ്ട്. ചന്ദ്രന്റെ വിദൂരഭാഗത്ത് ഭാഭാ ഗര്ത്ത ത്തിന്റെയും ആഡ്ലര്‍ ഗര്ത്ത ത്തിന്റെയും അടുത്താണ് ജെസിബോസ് ഗര്ത്തവും. ഏതാണ്ടു 91 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ഗര്‍ത്തത്തിന്റെ വശങ്ങള്‍ ഇടിഞ്ഞു പോയിട്ടുണ്ട് എങ്കിലും അതി ന്റെ ആകൃതി നഷ്ടപ്പെട്ടിട്ടില്ല. ബോസിന്റെ വയര്‍ലെസ്സ് സംബന്ധമായ കണ്ടു പിടുത്തങ്ങളുടെ ഓര്‍മ്മ നില നിര്‍ത്താ നാണ് ഈ ഗര്‍ത്തത്തിന് ബോസിന്റെ പേര് നല്കിയത് . ഉപഗ്രഹ വാര്‍ത്താ വിവിനിമയ ത്തിനു തുടക്കം കുറിക്കാന്‍ അദ്ദേഹത്തിന്റെ ചില കണ്ടുപിടുത്തങ്ങള്‍ വളരെ സഹായ കമായി എന്നതായിരുന്നു ഇതിനു കാരണം
അവലംബം
Comments
Post a Comment