[അവിഭക്ത ഭാരതത്തില്‍ ലാഹോറില്‍ 1910 ഒക്ടോബര്‍ 19 നു ജനിച്ചു മദിരാശി സര്‍വ കലാശാലയില്‍ പഠിച്ചു അമേരിക്കയില്‍ സ്ഥിരതാമസമാക്കി നോബല്‍ സമ്മാനാ ര്‍ഹനായ ഒരു ജ്യോതി ശാസ്ത്രജ്ഞനും അമേരിക്കന്‍ ഇന്ത്യനും ആയിരുന്നു സുബ്ര മണ്യം ചന്ദ്രശേഖര്‍. പ്രധാനപ്പെട്ട ശാസ്ത്രീയ സംഭാവന നക്ഷത്രങ്ങള്‍ക്ക് എങ്ങനെ പരി ണാമം ഉണ്ടാകുന്നു എന്നതിന്റെ വിശദീകര ണം കൊടുത്തു എന്നതായിരുന്നു. അദ്ദേഹ ത്തിന്റെ ജീവിതത്തെ കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കാം ]
ഇന്ത്യയിലെ ആദ്യത്തെ നോബല്‍ സാമ്മാന ജേതാ വ് രവീന്ദ്രനാഥ ടാഗോര്‍ ആയിരുന്നു വല്ലോ, രണ്ടാമത്തേത് സി വി രാമനും. ആ സി വി രാമന്റെ അനന്തിരവനായിരുന്നു സി സുബ്രമണ്യ അയ്യരുടെയും സീതാലക്ഷ്മിയു ടെ 9 മക്കളില്‍ ആദ്യത്തെ കുട്ടിയായിരു ന്ന സുബ്രമണ്യം ചന്ദ്രശേഖര്‍. അഞ്ചു സഹോദ രന്മാരും മൂന്നു സഹോദരിമാരും ഉണ്ടായിരു ന്നു. അദ്ദേഹം ഒരു യാഥാസ്ഥിതിക തമിഴ് ബ്രാഹ്മണ കുടുംബത്തിലെ അംഗമായിരുന്നു 1910ല്‍ ഇപ്പോൾ പാകിസ്ഥാനില്‍ ഉള്ള, ലാഹോറില്‍ ജനിച്ച ചന്ദ്രശേഖറിന്റെ ബാല്യകാലം ലാഹോരില്‍ തന്നെ ആയി രുന്നു. ചെറു പ്രായത്തില്‍ വീട്ടില്‍ ഇരുന്നാ യിരു ന്നു പഠിച്ചത് .12 ആം വയസുവരെ വീട്ടില്‍ ഇരുന്നു പഠിച്ച ചന്ദ്രശേഖര്‍ പിന്നീട് മദിരാശി പ്രസിഡന്സി കോളേജില്‍ ചേര്‍ന്ന് 1930ല്‍ ബിരുദം നേടി. അവിടെ തന്റെ ജൂണിയറായി പഠിച്ചിരുന്ന ലളിത ദ്വര സ്വാമി യെ വിവാഹം കഴിച്ചു. ( ഇവര്‍ 2013 സെപ്റ്റം ബര്‍ 2 നു 102 ആം വയസ്സില്‍ ആണ് മരിച്ചത് ). തുടര്‍ന്നു സ്കൊളര്ഷിപ്പോടു കൂടി കേയിംബ്രിഡ്ജ് സര്‍വകലാശാലയില്‍ ചേര്‍ന്ന് ഉപരിപഠനം നടത്തി, 1933ല്‍ പി എച് ഡി ബിരുദം നേടി. 1936 വരെ അദ്ദേഹം കേയിമ്ബ്രിഡ്ജിൽ ട്രിനിറ്റി കോളേജില്‍ തന്നെ അധ്യാപകനായി തുടര്‍ന്നു. 1930 ക ളില്‍ തന്നെ നക്ഷത്രങ്ങളില്‍ ഉള്ള ഹൈഡ്ര ജന്‍ മുഴുവന്‍ ഹീലിയം ആയി മാറി കഴിയു മ്പോള്‍ അവയുടെ ഊര്ജം മുഴുവന്‍ നഷ്ട പ്പെട്ടു അവയുടെ സ്വന്തം ഗുരുത്വാകര്‍ഷ ണത്തില്‍ അവ സങ്കോചിച്ചു ചെറുതാകുന്നു എന്ന് സമര്‍തിച്ചു. ഇങ്ങനെ ചെറുതാകുന്ന നക്ഷത്രങ്ങളെ വെള്ളക്കുള്ളന്മാര്‍ ( white dwarfs) എന്ന് വിളിക്കപ്പെട്ടു. ഇങ്ങനെ ചെറുതായ നക്ഷത്രങ്ങള്‍ ഏതാണ്ടു ഭൂമി യുടെ വലിപ്പം ആയികഴിയുമ്പോള്‍ അവ യില്‍ ഉള്ള ആറ്റം ഘടകങ്ങള്‍ക്ക് സമ്മര്‍ദ്ദം മൂലം സാന്ദ്രത വല്ലാതെ വര്‍ദ്ധിക്കുന്നു . ഇതില്‍ നിന്നും ചന്ദ്രശേഖര്‍ കണക്കു കൂട്ടിക്കാണിച്ചു സൂര്യനെക്കാള്‍ 1.44 മടങ്ങ് വലിപ്പത്തില്‍ കൂടുതല്‍ വലിപ്പമുള്ള നക്ഷത്രങ്ങള്‍ വെള്ളക്കുള്ളന്മാരാവുകയില്ല പകരം അവയിലെ വാതകങ്ങള്‍ ടെ ചുറ്റും വ്യാപിച്ച് ഒരു സൂപ്പര്‍നോവയായി വിഘടിചു ന്യുട്രോന്‍ നക്ഷത്രം ആയി തീരുന്നു എന്ന് . ഈ നിര്‍ണായക വലിപ്പ ത്തിന്റെ പരിധിക്കു പിന്നീട് ചന്ദ്രശേഖര്‍ പരിധി എന്ന് പേരും ഉണ്ടായി. ഇതില്‍ നിന്നും കൂടുതല്‍ വലിപ്പമുള്ള നക്ഷത്രങ്ങള്‍ സങ്കോചിച്ചു അവ തമോഗര്‍ത്തം (Black hole ) ആയി മാറുന്നു. ഈ കണക്കു കൂട്ടലുകളില്‍ ചന്ദ്ര ശേഖര്‍ എത്തിയത് അദ്ദേഹം മദിരാശിയില്‍ നിന്ന് ഇന്ഗ്ലന്റിലെ ക്കുള്ള കപ്പല്‍ യാത്ര യില്‍ ആയിരുന്നു എന്നതാണ് രസകരം . എന്നാല്‍ ഇന്ഗ്ലാന്റിലെ ആര്‍തര്‍ എഡിം ഗ്ടന്‍ എന്ന ജ്യോതി ശാസ്ത്രജ്ഞന്‍ ഈ വാദഗതിയെ അംഗീകരിച്ചില്ല. ഇക്കാരണ ത്താല്‍ പൊതുവേ ഈ തത്വം അംഗീകരിക്ക പ്പെടാന്‍ കുറെ വര്‍ഷം കാത്തിരിക്കേണ്ടി വരുകയും ചെയ്തു.
1938 ല്‍ ചന്ദ്രശേഖര്‍ ഇന്ഗ്ലണ്ടില്‍ നിന്ന് അമേരി ക്കയില്‍ ചിക്കാഗോ സര്‍വകലാ ശാലയില്‍ അസിസ്ടന്റ്റ് പ്രൊഫസര്‍ ആയി ജോലിക്ക് ചേര്‍ന്നു. പടിപടിയായി ഉയര്‍ന്നു 1952ല്‍ മോറഡ്ന്‍ ഡി ഹാള്‍ വിശിഷ്ട പ്രൊഫസര്‍ ആയി തീര്‍ന്നു. തുടര്‍ന്നു അദ്ദേഹം 1953 ല്‍ അമേരിക്കന്‍ പൌരത്വം സ്വീകരിച്ചു. നക്ഷങ്ങളിലെ വികിരണം മൂലവും സംവഹനവും മൂലം ഉണ്ടാകുന്ന ഊരജ വ്യാപരണ വും വിശദീകരിച്ചു. തമോ ഗര്തങ്ങല്‍ ഉണ്ടെന്നു ഗണിത ശാസ്ത്ര സഹായം മൂലം തെളിയിക്കാനും അദ്ദേഹം ശ്രമിച്ചു . ഇത് ഒരു പുസ്തകം ആയി പ്രസിദ്ധീകരിക്കപ്പെട്ടു. ( Mathematical Theory of Black Holes (1983))
1953ല്‍ റോയല്‍ ജ്യോതിസ്ശാത്രകാ രന്മാരുടെ സംഘടനയിലെ സുവര്‍ണ മെഡലിനു അര്‍ഹനായി 1962ല്‍ റോയല്‍ സോസൈറ്റിയുടെ റോയല്‍ മെഡലിനും അര്‍ഹനായി.. 1984 ല്‍ കോപ്ലി മെഡലിനും അര്‍ഹനായി. ഈ സമയത്തിനിടക്ക് യ്ക്ക് ജ്യോതി ശാസ്ത്ര സംബന്ധമായ കുറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ചന്ദ്രശേഖറിനെ പറ്റിയുള്ള ചില വിവരങ്ങള്‍ ഇതാ.
1. ചെറുപ്പത്തിലെ പ്രാര്‍ത്ഥന: ചന്ദ്രശേഖറിന്റെ ഇളയ സഹോദരന്‍ പറഞ്ഞു കേട്ടത് ചെറുതായിരുന്നപ്പോള്‍ ജ്യേഷ്ടന്റെ പ്രാര്‍ത്ഥന ഇതായിരു ന്നുവത്രേ “ദൈവമേ ഞാന്‍ ഐസക് ന്യുട്ടനെപ്പോലെ ആയിത്തീ രണമേ “ എന്നായിരുനുവത്രേ
2. ചന്ദ്രശേഖര്‍ മദിരാശി പ്രസിഡന്സി കോളേജില്‍ പഠിക്കുമ്പോള്‍ ആദ്യത്തെ ഗവേഷണ പ്രബന്ധം എഴുതി. 1929 കൊമ്പ്ടന്‍ സ്കാറ്ററിങ്ങും പുതിയ സ്ഥിതി വിവരക്കണക്കുകളും എന്നതായി രുന്നു വിഷയം . ഈ പ്രബന്ധത്തിന്റെ അടിസ്ഥാന ത്തില്‍ ആയിരുന്നു കേയിംബ്രിഡ്ജില്‍ പഠിക്കാന്‍ അദ്ദേഹത്തിന് സ്കോളര്‍ഷിപ്പ് കിട്ടിയത്.
3. അദ്ദേഹത്തിന് ജര്‍മ്മനിയിലെ ഗോട്ടിങ്ങ നിലെ ബോണ്‍ ഇന്‍സ്റ്റിട്യുട്ടില്‍ പ്രവേശനം ലഭിച്ചു. ആറ്റം ഘടനയെപ്പറ്റി അടിസ്ഥാന തത്വങ്ങള്‍ ആവിഷ്കരിച്ച നീല്‍സ് ബോര്‍, ഹെസേന്ബെര്ഗ് എന്നീ മഹാന്മാര്‍ പഠിച്ച വിദ്യാലയം ആയിരുന്നു ഇത്.
4. നക്ഷത്രങ്ങളിലെ വാതകങ്ങള്‍ വിശകലം ചെയ്യാനുള്ള ഗണിത ശാസ്ത്ര രീതികള്‍ ചന്ദ്രേശേഖര്‍ ആവിഷ്കരിച്ചു. ഇതുപയോ ഗിച്ച് അവയ്ക്ക് എങ്ങനെ പരിണാമം ഉണ്ടാ കുന്നു എന്ന് അദ്ദേഹം താത്വികമായി കണ്ടു പിടിച്ചു. .
5. 1983 ല്‍ അമേരിക്കന്‍ ജ്യോതി ശാസ്ത്ര ജ്ഞന്‍ വില്ല്യം ഫൌളരോടൊപ്പം അദ്ദേഹം ഊര്രജതന്ത്ര ത്തില്‍ നോബല്‍ സമ്മാനത്തി നു അര്‍ഹനായി.
6. അപാര വലിപ്പമുള്ള നക്ഷ്ത്രങ്ങളുടെ പരിണാമത്തെ കുറിച്ചും തമോ ഗര്ത്തങ്ങളെ കുറിച്ചും അദ്ദേഹം പഠിച്ചു. തമോഗര്‍ത്തം ഉണ്ടോ എന്ന വസ്തുത പോലും അംഗീകരി ക്കാത്ത ആ കാലത്ത് അതിന്റെ വലിപ്പം എത്ര ഉണ്ടാവുമെന്ന് വരെ അദ്ദേഹം കണ്ടെ ത്തി. നക്ഷത്രങ്ങളുടെ വലിപ്പത്തെറ്റി അദ്ദേഹത്തിന്റെ ചന്ദ്ര ശേഖര്‍ പരിധി ഇങ്ങനെ കണ്ടു പിടിച്ചതാകുന്നു..
7. രണ്ടാം ലോക മഹായുദ്ധ കാലത്ത് മുകളിലേക്ക് എറിയപ്പെടുന്ന ഒരു വസ്തുവിന്റെ ചലനവും ദൂരവും അളക്കാനുള്ള തത്വം കണ്ടെത്തി. അമേരി ക്കയില്‍ ആറ്റം ബോംബുണ്ടാക്കാന്‍ സഹായിച്ച മാന്‍ഹട്ടന്‍ പ്രോജെക്ട്ടിലേക്ക് ചന്ദ്രശേഖറിനെ ക്ഷണിച്ചിരുന്നു, പക്ഷെ സുര ക്ഷാ ക്ലിയറന്‍സ് താമസിച്ചത് കൊണ്ടു അദ്ദേഹത്തെ ആ സംഘത്തില്‍ പെടുത്തി യില്ല.
8. ഗണിത ശാസ്ത്രത്തിലെ ചില പുതിയ സിദ്ധാന്തങ്ങള്‍ അദ്ദേഹം ആവിഷ്കരിച്ചു. ഐസക് ന്യുടന്റെ ചില സിദ്ധാന്തങ്ങള്‍ ആധുനിക ഗണിത ശാസ്ത്രം ഉപയോഗിച്ച് അദ്ദേഹം തെളിയിക്കു കയും ചെയ്തു .
9. ഇന്ഗ്ളണ്ടിലെ റോയല്‍ സൊസൈറ്റി യുടെ ഫെലോ ആയിരുന്നു, അതുപോ ലെതന്നെ 1952 മുതല്‍ 1971 വരെ ജ്യോതി ശാസ്ത്ര ജേര്‍ണലിന്റെ എഡിറ്ററും ആയിരു ന്നു അദ്ദേഹം .
10. ചന്ദ്രശേഖറിന്റെ നോബല്‍ സമ്മാന പുരസ്കാരം നല്‍കി കൊണ്ടുള്ള കത്തില്‍ നിന്ന് . “ പ്രപഞ്ചത്തിലെ നക്ഷത്രങ്ങളില്‍ വാതകങ്ങളും പൊടിപടലങ്ങളും നിറഞ്ഞ മേഘങ്ങള്‍ ഉണ്ടാകുന്നു. ഈ മേഘങ്ങള്‍ ഗുര്ത്വാകര്‍ഷണം മൂലം വലിക്കപെടുമ്പോള്‍ താപമായി ഊർജം ഉണ്ടാകുന്നു. ഈ താപം വളരെ കൂടുതല്‍ ആകുമ്പോള്‍ നക്ഷ്ത്ര ത്തിന്റെ അന്തര്‍ ഭാഗത്തില്‍ പല പ്രതി പ്രവര്‍ത്തനങ്ങളും നടക്കുന്നു. 1930 മുതല്‍ ചന്ദ്രശേഖര്‍ ഈ വ്യതിയാനങ്ങള്‍ നക്ഷത്ര ങ്ങളില്‍ എങ്ങനെ ഉണ്ടാകുന്നു എന്നതിന്റെ സൈദ്ധാന്തിക തത്വങ്ങള്‍ കണ്ട് പിടിച്ചു. ഹൈഡ്രജന്‍ ഇന്ധനം ആയ നിശ്ചിത വലിപ്പ മുള്ള ഒരു നക്ഷത്രം ഇങ്ങനെ ചെറുതായി ഒരു വെള്ളക്കുള്ളന്‍ നക്ഷത്രം ആയി മാറുന്നു എന്ന് തെളിയിച്ചു.”
നോബല്‍ സമ്മാനം കിട്ടിയതില്‍ സന്തോഷം ഉണ്ടായിരുന്നു എങ്കിലും അത് അദ്ദേഹ ത്തിന്റെ ആദ്യകാല ഗവേഷണങ്ങള്‍ക്ക് ആയിരുന്നു എന്നതില്‍ അല്‍പ്പം വ്യസനം ഉണ്ടായിരുന്നു.
അദ്ദേഹം 1995 ആഗസ്റ്റ് 21 ചിക്കാഗോയില്‍ വച്ച് ദിവംഗതനായി
Pictures from Google
അവലംബം
Comments
Post a Comment